പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, March 27, 2011

പ്ലേഗ് മഹാഭീകരമാരി


ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായരോഗമാണ് പ്ലേഗ്. എലികളിലൂടെ 
മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ്‌രോഗം മൂലം 1347 നും 1352 നും ഇടയില്‍ രണ്ടരക്കോടി 
ജനങ്ങളാണ് യൂറോപ്പില്‍ മാത്രം മരണമടഞ്ഞത്. പുരാതനകാലം മുതലേ മഹാഭീതിയും ആശങ്കയും വിതയ്ക്കുന്ന പ്ലേഗിനെക്കുറിച്ച് പുരാണങ്ങളിലും പഴയ നിയമത്തിലും പറഞ്ഞതായികാണാം. ക്രിസ്തുവിനു മൂവായിരം കൊല്ലം മുമ്പ് ബാബിലോണിയയില്‍ പ്ലേഗ് ബാധ ഉണ്ടായിരുന്നതായി പഴയനിയമം പറയുന്നു. നംതാര്‍ എന്നൊരു ദുഷ്ടദേവനാണ് പ്ലേഗ് വരുത്തുന്നത് എന്നായിരുന്നു അന്നത്തെ വിശ്വാസം.
  
എലികള്‍ യൂറോപ്പില്‍ എത്തിയത്
പ്ലേഗ് ബാധയ്ക്കു പിന്നിലുള്ള ഭീകരന്മാര്‍ എലികളാണല്ലോ. പണ്ടുകാലം-അതായത്, 13-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ എലി എന്ന ഒരു ജീവിയേ ഉണ്ടായിരുന്നില്ലത്രെ! ആ നൂറ്റാണ്ടില്‍ ഏഷ്യയില്‍ നിന്ന് കച്ചവടക്കപ്പലുകള്‍ വഴിയാണത്രെ എലികള്‍ യൂറോപ്പിലെത്തിയത്. അതിനുപിന്നില്‍ പേടിപ്പെടുത്തുന്ന ഒരുകഥയുണ്ട്. കച്ചവട സംഘത്തെ ആക്രമിച്ച് സകലതും കവരുന്ന ഒരു കൊള്ളസംഘത്തിന്റെ ദയവില്ലായ്മയുടെ കഥ. ലോകത്തിന് ഭയവിഹ്വലത നല്‍കിയ 'തര്‍ത്താരികള്‍' എന്ന വര്‍ഗത്തിന്റെ, ക്രൂരന്മാരുടെ പര്യായത്തിന്റെ കഥ!
താര്‍ത്താരികള്‍
ചൈനയില്‍ നിന്നും പട്ടുതുണികളും കമ്പിളിരോമവും പുതപ്പു നെയ്യുവാനുമുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളുമായി സ്വരാജ്യത്തേക്കു തിരിച്ച ഇറ്റലിയിലെ വ്യാപാരികളെ പെട്ടെന്നായിരുന്നു താര്‍ത്താരികള്‍ എന്ന കാട്ടുകൊള്ളക്കാര്‍ ആക്രമിച്ചത്. തങ്ങളുടെ ആകെയുള്ള സമ്പാദ്യവുമായി അവര്‍ 'ക്രീമിയ'യിലെ 'കാഫായ്' എന്ന കൊച്ചുപട്ടണത്തിലെ കോട്ടമതിലിനുള്ളില്‍ അഭയം തേടി. പക്ഷേ, രണ്ടിലൊന്നു തീരുമാനമാകാതെ മടങ്ങാന്‍ കൂട്ടാക്കാത്ത താര്‍ത്താരികള്‍ ഭീമന്‍ കവണയില്‍ വലിയ പാറക്കല്ലുകള്‍വെച്ച് കോട്ടവാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
തോല്‍ക്കാത്ത പ്രതികാരബുദ്ധി
പിന്നീടൊരുദിവസം കോട്ടമതിലിനു പുറത്തുനിന്ന് അകത്തേയ്ക്ക് ഏതാനും മൃതദേഹങ്ങള്‍ വന്നുവീണു തങ്ങളെ എതിര്‍ക്കാന്‍ കിട്ടാത്തതിലുള്ള കലിയില്‍ കൂടെയുള്ളവരെ കൊന്ന് രോഷം പ്രകടിപ്പിക്കുകയാണ് താര്‍ത്താരികള്‍ എന്നായിരുന്നു പാവം ഇറ്റലിക്കാര്‍ കണക്കുകൂട്ടിയത്. പക്ഷേ സത്യം അതിനുമപ്പുറത്തായിരുന്നു. കുടിലന്മാരായ താര്‍ത്താരികള്‍ തങ്ങളുടെ ജൈവായുധം പ്രയോഗിക്കുകയായിരുന്നു അതെന്ന് പിന്നീടാണ് ഇറ്റാലിയന്‍ വ്യാപാരികള്‍ക്കു മനസ്സിലായത്. പ്ലേഗ് എന്ന മാരകരോഗം! പട്ടണത്തിനു പുറത്തു തമ്പടിച്ച താര്‍ത്താരികള്‍ക്കിടയില്‍ ചിലര്‍ക്ക് എങ്ങനെയോ പ്ലേഗ് രോഗം പിടിച്ചിരുന്നു. അങ്ങനെ മരിച്ചവരുടെ ശവശരീരങ്ങളായിരുന്നു അവര്‍ കോട്ടയ്ക്കകത്തേയ്‌ക്കെറിഞ്ഞിരുന്നത്. വൈകിയില്ല പട്ടണത്തില്‍ പ്ലേഗ് പരന്നുപിടിച്ചു. രോഗംവന്ന് തളര്‍ന്നവശരായ ഇറ്റലിക്കാര്‍ വല്ല വിധേനയും രക്ഷപ്പെട്ട് കപ്പലില്‍ കയറി നാട്ടിലേയ്ക്കു തിരിച്ചു.
ആശ്വാസം!
ദിവസങ്ങള്‍ തന്നെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കോട്ടവാതില്‍ തകര്‍ത്ത് അകത്തു പ്രവേശിക്കാന്‍ താര്‍ത്താരികള്‍ക്കായില്ല. കോട്ടയ്ക്കകത്തു കുടിയേറിയ ഇറ്റലിക്കാര്‍ക്ക് ആശ്വാസവും സമാധാനവുമായി. കൊള്ളക്കാര്‍ക്കിതുവരെ തങ്ങളുടെ സമ്പാദ്യം അപഹരിക്കാനായില്ലല്ലോ!
പ്ലേഗ് എന്ന പേരിന്റെ കഥ
പ്ലേഗ് എന്ന പേര്‍ ആ മഹാമാരിയ്‌ക്കെങ്ങനെയാണു കിട്ടിയത്? 'പ്ലാഗാ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണത്രെ 'പ്ലേഗ്' എന്ന പേരുണ്ടായത്. പ്ലാഗാ എന്നാല്‍ 'പ്രഹരം, ഇടി, അടി, തൊഴി എന്നൊക്കെയാണ് അര്‍ഥം. പ്ലേഗ് പോലുള്ള ഒരു മഹാമാരി പരക്കുന്നത് ആ നാടിനെ സംബന്ധിച്ച് ഒരു പ്രഹരം ഏല്‍പ്പിക്കുന്നതുപോലെ തന്നെയല്ലേ.... അതുകൊണ്ടാണ് പ്രഹരം എന്ന അര്‍ഥം തന്നെ 'പ്ലേഗി'നുണ്ടായത്.
അവസാനിക്കാത്ത മഹാമാരി
താര്‍ത്താരികളില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്ത ഇറ്റലിക്കാരിലും പ്ലേഗുബാധയുണ്ടായിരുന്നു. നാട്ടിലേയ്ക്കു തിരിച്ച ഇറ്റാലിയന്‍ വ്യാപാരികള്‍, കച്ചവടാവശ്യാര്‍ഥം വഴിയില്‍ കപ്പലടുപ്പിച്ച തുറമുഖങ്ങളിലെല്ലാം പ്ലേഗും പരത്തി. യൂറോപ്പിലെങ്ങും അതു വ്യാപിക്കാന്‍ താമസമമുണ്ടായി ല്ല.

(കടപ്പാട്: ജനയുഗം സഹപാഠി: 24-03-2011)