പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, August 21, 2011

ചാപ്പകുത്ത്

ശ്രീ. ശങ്കരനാരായണന്‍ മലപ്പുറത്തിന്റെ സുഗതന്‍ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച നാസ്തികനായ ദൈവദൂതന്റെ സവര്‍ണ ബഡായി എന്ന പോസ്റ്റിനോടുള്ള പ്രതികരണം:-

“പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് ആദ്യമായി ഒരു പി.എസ്. സി അപേക്ഷ പൂരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവര്‍
‘ഇവിടെ ജാതിയുണ്ട്’ എന്നുതെളിയിക്കാന്‍ കഠിനപ്രയത്‌നം നടത്തും. പണ്ടും അതങ്ങനെ തന്നെയായിരുന്നു.”

"പുതുതലമുറ പലപ്പോഴും തങ്ങളുടെ ജാതി എന്തെന്നറിയുന്നത് പലപ്പോഴും തങ്ങളുടെ പി എസ് സി അപെക്ഷ പൂരിപ്പിക്കുമ്പോഴാണ്‌."- ഈ വാക്യമാണല്ലോ ഈ ഒരു പോസ്റ്റിനുതന്നെ ആദ്യ പ്രകോപനം/പ്രചോതനം. ഇത് സത്യം തന്നെയാണ്‌; ചുരുങ്ങിയപക്ഷം കേരളത്തെസംബന്ധിച്ചെങ്കിലും. 'പലപ്പോഴുമാണ്‌', 'എപ്പോഴുമല്ല', അതായത് അതിനും അപവാദങ്ങൾ ഉണ്ടെന്നർത്ഥം. ഒരു അരനൂറ്റാണ്ട് മുമ്പ് കേരളത്തിൽ ഉണ്ടായിരുന്ന ജാതിബോധം കേരളത്തിൽ നിന്ന് പിന്നീട് കുറേശ്ശെ അപ്രത്യക്ഷമായിട്ടുണ്ട്. എന്നാൽ ഇന്ന് ക്ഷേത്ര പുനരുദ്ധാരണം, വിശ്വാസപുനരുദ്ധാരണം, യാഗ സംസ്കാര പുനരുദ്ധാരണം എന്നിവയോടൊപ്പം (ദൈവവിശ്വാസത്തോടൊപ്പം) ജാതി- മതബോധവും പുനരുദ്ധരിക്കപ്പെടുന്നുണ്ട് എന്നതു സത്യം. എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ വിദ്യാലയങ്ങളിൽ  ജാതീയമായ വിവേചനം ഇന്നും നിലവിലുണ്ട് എന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കലാകും. അതിനാൽ പുതുതലമുറ തങ്ങളുടെ ജാതിയെക്കുറിച്ച് ബോധവാന്മാരാകുന്നത് ആദ്യമായി പി എസ് സി അപേക്ഷ പൂരിപ്പിക്കുമ്പോൾ തന്നെയാകും. അത് ഒരു തെറ്റായ പ്രസ്താവനയാകില്ല.

രണ്ടാമത്തെ പ്രസ്താവന ഇതാണ്‌. "ജാതിയുടെ ആനുകൂല്യം ലഭിക്കുന്നവർ ഇവിടെ ജാതിയുണ്ട് എന്നു തെളിയിക്കാൻ കഠിനപ്രയത്നം നടത്തും. പണ്ടും അങ്ങനെതന്നെയായിരുന്നു." പണ്ട് ജാതിയുടെ പേരിൽ ആനുകൂല്യം ലഭിച്ചിരുന്നവർ തങ്ങളുടെ ജാതി പറയാൻ ഉഷാറുകാണിച്ചു. ബ്രാഹ്മണനായിരുന്നതിന്റെ പേരിൽ രാജാവിൽ നിന്നും സ്വർണവും പശുവും ദക്ഷിണയായി ലഭിച്ചവർ 'നോം ബ്രാഹ്മണനാണേയ്' എന്ന് അഭിമാനിച്ച് പറയാൻ തിടുക്കം കാണിച്ചു. ഈ ലോകത്തിലെ സകല സ്വത്തുക്കളുടെയും ഉടമകൾ ബ്രാഹ്മണനാണെന്ന മനുവാക്യം ആപ്തവാക്യമാക്കിയവർ മറ്റുള്ളവരെ അതുപയോഗിച്ച് ചവിട്ടിമെതിച്ചു. അവർക്കുതെല്ലാം തട്ടിപ്പറിച്ചു. കീഴാളർക്ക് മണ്ണിൽ കുഴികുഴിച്ച് വറ്റില്ലാ കഞ്ഞി ഉഴിച്ചുകൊടുത്തും ചമ്പുരാന്റെ ചാവടിയന്തിരത്തിന്‌ തലയിൽ എണ്ണയൊഴിച്ചുകൊടുത്തും അധ്വാനഫലം മുഴുവൻ 'കാഴ്ച'വെച്ചവന്‌ പകരം 'തമ്മാന'മായി പരുക്കൻ തോർത്തുമുണ്ടുകൊടുത്തും അവർ ജാതിയുടെ മഹിമ കൊണ്ടാടി. അന്ന് ജാതിയുടെ 'ആനുകൂല്യം' അനുഭവിച്ചവർ ആ വിഭാഗമായിരുന്നു. അതു പറഞ്ഞാൽ അപ്പറഞ്ഞവനും സവർണ ബഡായിക്കാരൻ. 
എന്നാൽ ഇന്ന് സ്ഥിതി മാറി. സംവരണം ഒരു അവകാശമായി കീഴാളന്‌ ലഭിച്ചു. സംവരണം കൊണ്ട് ഉദ്യോഗങ്ങളിൽ ചില ജാതികൾ ഉയർന്ന മുന്നേറ്റം നടത്തിയിട്ടുണ്ട്. ഉദാഹരണം ഈഴവർ(തീയർ). ഇന്നും സാമൂഹികമായ അസമത്വം നേരിടുന്ന പട്ടികവർഗക്കാരും പട്ടികജാതിക്കാരും ഇത്രത്തോളം നേട്ടമുണ്ടാക്കി എന്ന് പറയാൻ നിവൃത്തിയില്ല. അവർ, പ്രത്യേകിച്ചും ആദിവാസികൾ സംവരണത്തിന്റെ 'ആനുകൂല്യം' നേടാൻ പോലും കഴിയാത്ത വിധം ഇന്നും പിന്നോക്കാവസ്ഥയിലാണ്‌. അവർ സംവരണത്തിനു വേണ്ടിയല്ല, തലചായ്ക്കാൻ ഒരു കിടപ്പാടത്തിനും ഭക്ഷണത്തിനും മരുന്നിനും വേണ്ടി പോരാടാൻ പോലും കെല്പില്ലാതെ ഇന്നും നരകിക്കുന്നു. അവരെക്കുറിച്ചു ശാബ്ദിക്കാൻ ഒരു 'ജാതിവാദി'യുമില്ല.

സംവർണപ്രകാരം ആനുപാതികമായ അവസരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ ആ സമുദായത്തിന്റെ സംവരണാനുകൂല്യം പുന:പരിശോധിക്കപ്പെടേണ്ടതാണ്‌. 14, 12 ശതമാനം സംവരണമുള്ള തീയന്‌/ഈഴവന്‌ ഇന്നും അതിന്‌ അർഹതയുണ്ടോ എന്ന് പുന:പരിശോധിക്കാൻ സമയമായിരിക്കുന്നു. എന്നാൽ ഇന്നും ജാതിയമായ ആനുകൂല്യം(അവകാശം) സംവരണമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടർ അത് പുന:പരിശോചിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ തർക്കത്തിനു വകുപ്പില്ല. തങ്ങളുടെ സംവരണ ശതമാനത്തിൽ നിന്ന് 2 ശാതമാനമെടുത്ത് എസ് സി/ എസ് ടി വിഭാഗക്കാർക്ക്‌ കൊടുക്കാൻ ഒരു തീരുമാനമുണ്ടായി എന്ന് കരുതുക. അപ്പോൾ കാണാം പൂരം. അതുതന്നെയാണ്‌ രണ്ടാമത്തെ പ്രസ്താവനയിലെ ആദ്യ വാക്യത്തിന്റെ പൊരുൾ.

ഇത്തരം അഭിപ്രായങ്ങളിൽ അസഹിഷ്ണുത കാണിക്കുകയും പറയുന്നവരെ സവർണ ബഡായിക്കാരായി മുദ്രയടിച്ച് നിഷ്ക്രിയരാക്കുകയും ചെയ്യുന്ന രീതി പലപ്പോഴായി കണ്ടുവരുന്നു. അപ്പോഴൊക്കെ പ്രതികരിച്ചിട്ടുമുണ്ട്.
   

ഡി സി ബുക്സിന്റെ വെബ് സൈറ്റിൽ സാന്ദര്‍ഭികമായി ഈ ഒരു പ്രസ്താവന നടത്തിയതിനാണ്‌ സി രവിചന്ദ്രനെ ഇവിടെ സവർണ ബഡായിക്കാരനായി അവതരിപ്പിച്ചിരിക്കുന്നത്

"മിക്ക യുക്തിവാദികളും ഒരുതരം യുക്തിവാദ മതമൗലികവാദമാണ് ഉന്നയിക്കാറുള്ളത്. മദ്ധ്യവര്‍ഗ്ഗക്കാരുടെ ഇടയില്‍നിന്നു വരുന്ന ഇക്കൂട്ടര്‍ മദ്ധ്യവര്‍ഗ്ഗക്കാരുമായാണ് ഇടപെടുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരായ ഭൂരിപക്ഷ ജനതയുടെ കാര്യങ്ങള്‍ ഇവര്‍ കാണാറും കേള്‍ക്കാറുമില്ല. യു.ജി.സി.ആനുകൂല്യങ്ങളും മറ്റ് ഉയര്‍ന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങളും കൈപ്പറ്റി യാതൊരു സാമ്പത്തിക പ്രശ്‌നങ്ങളും അലട്ടാതെയുള്ളവരുടെ വിശ്രമവേളകളിലെ വിനോദപ്രവൃത്തികള്‍ മാത്രമാണിത്. ചേരികളിലും കടപ്പുറത്തും റെയില്‍വെപുറമ്പോക്കുകളിലും ഓവര്‍ബ്രിഡ്ജുകളുടെ താഴ്ഭാഗങ്ങളിലുമൊന്നും ജീവിക്കുന്നരെ ഇവര്‍ കാണാറില്ല. ദൈവവശ്വാസമാണ് ഏറ്റവും വലിയ തിന്മ എന്നതാണ് ഇവരുടെ മഖ്യ പ്രവര്‍ത്തന അജണ്ട."

മധ്യവർഗക്കാർക്കിടയിൽ ജീവിക്കുന്നവർക്ക് അവരുടെ പ്രശ്നങ്ങളേ മനസ്സിലാകൂ. സധാരണക്കാരിൽ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾ അവർ കാണാറും കേൾക്കാറുമില്ല. ഈ പ്രസ്താവന പൊതുവെ ശരിയാകാമെങ്കിലും സി രവിചന്ദ്രനെക്കുറിച്ച് എഴുതുന്ന ഭാഗത്ത് ഇത് എഴുതിച്ചേർക്കുമ്പോൾ അത് അദ്ദേഹത്തെ വ്യക്തിപരമായി പരാമർശിച്ചതുതന്നെ എന്നതിൽ തർക്കമില്ല.  തിയനെന്ന് അഭിമാനിക്കുന്ന ശങ്കരേട്ടന്‌ തെങ്ങിൽ കയറാൻ നിശ്ചയമുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഒരും വെറും സാധാരണക്കരനായ രവിചന്ദ്രൻ പഠനകാലത്തുതന്നെ പാടത്ത് കന്നുപൂട്ടാൻ പോവുകയും മറ്റുള്ളവർക്കുവേണ്ടി തേങ്ങ പൊളിക്കാൻ പോവുകയും കൂലിപ്പണിക്ക് പോവുകയും ചെയ്തുകൊണ്ടാണ്‌ പ്രൊഫസറായതും 'ഇരുപത്തിമൂന്നിലേറെ വിഷയങ്ങളിൽ' ബിരുദാനന്തര ബിദുദം നേടിയതെന്നും എനിക്കറിയാം. 

ഇന്ന് ജാതിയെക്കുറിച്ച് ഇടമുറിയതെ സംസാരിച്ചുകൊണ്ടിരിക്കുന്നവർ ജാതീയമായി ഏറ്റവും പിന്നോക്കാവസ്ഥയിൽ നില്ക്കുന്ന വിഭാഗക്കാരല്ല, മറിച്ച് സംവരണത്തിന്റെ ആനുകൂല്യം ഏറ്റവുമധികം അനുഭവിച്ച വിഭാഗക്കാരാണ്‌ എന്നതാണ്‌ വിരോധാഭാസം. അവർ എല്ലായ്പോഴും ക്യൂവിന്‌ മുൻപിലാണ്‌. ക്യൂവിന്‌ പിന്നിൽ ഒരിക്കലും കിട്ടാതെ കാത്തുകിടക്കുന്നവരെ അവർ കാണുന്നില്ല. കിട്ടിയവർക്കുതന്നെ അവരുടെ മക്കൾക്കും മക്കളുടെ മക്കൾക്കും വീണ്ടും വീണ്ടും കിട്ടണം. അതിനാണവർ ജാതി വീണ്ടും വീണ്ടും പറയുന്നത്. ക്യൂവിൽ തങ്ങൾക്ക് പിറകിൽ നില്ക്കുന്നവരുടെ കാര്യം ആരെങ്കിലും പറഞ്ഞാൽ അവരെയും സവർണവാദക്കാരായി മുദ്രയടിക്കും ഇവർ. സ്വസമുദായത്തിലെ ഒരിക്കലും സംവരാണാവകാശം കിട്ടാത്തവർക്ക് കിട്ടാൻ വേണ്ടി ഒരിക്കലും ക്യൂവിൽ നിന്ന് മാറിക്കൊടുക്കാൻ അവർ തയ്യാറല്ല, അതിനു പറയുന്ന ന്യായമോ? സമുദായത്തിന്റെ കുംമ്പ മൊത്തത്തിൽ നിറഞ്ഞുകിട്ടിയാൽ മതി, കിട്ടാത്തവരുടെ ഒട്ടിയ കുമ്പ കൂടി താനെ നിറഞ്ഞുകൊള്ളും. എത്ര വിചിത്രം?

Friday, June 24, 2011

പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോരാട്ടം


ജനയുഗം ദിനപത്രം DATE : 2011-06-24
പോസ്‌കോ വിരുദ്ധസമരം: മണ്ണും മാനവും കാക്കാനുള്ള പോരാട്ടം
ബിനോയ് വിശ്വം
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് എന്റെ മുഖത്തേയ്ക്ക് ഉറ്റുനോക്കികൊണ്ട് ഒരു ചിരി ചിരിച്ചു! പ്രത്യക്ഷത്തില്‍ പൊള്ളയെന്നു തോന്നിപ്പിച്ച ആ ചിരിക്കുള്ളില്‍ അദ്ദേഹം അപ്രഖ്യാപിതമായ ഒരുപാട് അര്‍ഥങ്ങള്‍ ഒളിപ്പിച്ചുവച്ചതായി എനിക്കുതോന്നി. നാനാര്‍ഥങ്ങളുള്ള ആ സൂചനകള്‍ മുഴുവന്‍ ഒറീസയിലെ പോസ്‌കോ വിരുദ്ധ പ്രക്ഷോഭണവുമായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ ആഹ്വാനപ്രകാരം ബഹുരാഷ്ട്ര ഭീമനുമുമ്പില്‍ മുട്ടുകുത്താതെ പോരാടുന്ന പാവപ്പെട്ട മനുഷ്യരോട് രാജ്യത്തിന്റെ നീതിബോധം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ആ ചിരി വീണ്ടും ഓര്‍ത്തുപോകുന്നു.
അന്താരാഷ്ട്ര വനവര്‍ഷത്തോടനുബന്ധിച്ച് ഇടതുപക്ഷ-ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഫോറസ്റ്റ് ഫെസ്റ്റ് 2011 ആയിരുന്നു വേദി. അതിന്റെ ഭാഗമായി വിളിച്ചു ചേര്‍ക്കപ്പെട്ട ദക്ഷിണേന്ത്യന്‍ വനംമന്ത്രിമാരുടെ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു ജയറാം രമേശ്. യോജിപ്പും വിയോജിപ്പും പ്രശ്‌നാധിഷ്ഠിതമായി ഇടകലര്‍ന്ന ഒരു ബന്ധമായിരുന്നു ഔദ്യോഗിക കൃത്യനിര്‍വഹണ കാലഘട്ടത്തിലുടനീളം ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്. ആ വസ്തുത സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അന്നത്തെ എന്റെ അധ്യക്ഷപ്രസംഗം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോര്‍പ്പറേറ്റ് ലാഭകൊതിക്കു മുമ്പില്‍ വനങ്ങള്‍ കൊള്ളയടിക്കപ്പെടുന്ന സത്യം അതില്‍ വിശദീകരിക്കപ്പെട്ടു. ആഗോളതാപന കാലഘട്ടത്തില്‍ ലോകം മുഴുവന്‍ വനങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പുതിയ പാഠങ്ങള്‍ പഠിക്കുമ്പോള്‍ ലാഭമോഹത്തിന്റെ ശക്തികള്‍ പ്രാണവായുവിനെയും ഭാവിയെയും മറന്നുകൊണ്ട് വനങ്ങള്‍ വെട്ടിവെളുപ്പിക്കുകയാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടുന്നുണ്ടായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി അന്‍പത്തിഅയ്യായിരത്തില്‍പരം ഏക്കര്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ അഭിമാനബോധം കേരളത്തിനുണ്ടെന്നു പറഞ്ഞപ്പോള്‍ ജയറാം രമേശ് പുഞ്ചിരിയോടെ എന്നെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന് മുഴുവന്‍ പ്രയോജനകരമാകുംവിധം മൂന്നാറിലെ 17,000 ഏക്കറും മാങ്കുളത്തെ 22,000 ഏക്കറും കാന്തല്ലൂര്‍-വട്ടവടമേഖലയിലെ 8000 ഏക്കറും വാഗമണിലെ 1000 ഏക്കറും റിസര്‍വ് വനമായി പ്രഖ്യാപിച്ച് കയ്യേറ്റങ്ങളില്‍ നിന്നു രക്ഷപ്പെടുത്തുന്ന കേരളത്തിന് ഗ്രീന്‍ ഡിവിഡന്റ് നല്‍കണമെന്ന ആവശ്യം ആവര്‍ത്തിച്ചപ്പോള്‍, അദ്ദേഹം സാകൂതം കേട്ടിരുന്നു. എന്നാല്‍ ഒറീസയിലെ പോസ്‌കോ വിഷയത്തിലേയ്ക്ക് ഞാന്‍ കടന്നപ്പോള്‍ തന്റെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് അദ്ദേഹം ഉറക്കെ വിളിച്ചുചോദിച്ചു. ''അത് എന്തിനാണ് ഇവിടെ പറയുന്നത്? ദക്ഷിണേന്ത്യയിലല്ലോ ഒറീസ''. ഭൂമിയുടെയും ഭാവിയുടെയും മുമ്പിലുള്ള വിഷയങ്ങളെല്ലാം വനം മന്ത്രിമാരുടെ വിഷയങ്ങളാണെന്നും അതുകൊണ്ട് ഒറീസ ദക്ഷിണേന്ത്യയില്‍ ആണോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നുമാണ് ഞാന്‍ പ്രതികരിച്ചത്. 
സമരത്തിന്റെ ഒരു ഘട്ടം വരെ ദക്ഷിണകൊറിയന്‍ കമ്പനിയുടെയും ഒറീസാ ഗവണ്‍മെന്റിന്റെയും ലാഭമോഹത്തില്‍ നിന്നും ഉടലെടുത്ത ഗൂഢ നീക്കങ്ങള്‍ക്ക് സമ്മതം മൂളാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറച്ചുനില്‍ക്കുകയായിരുന്നു. പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി നഷ്ടമാകുന്നതും ആയിരക്കണക്കിന് ആദിവാസികളും മറ്റു പാവപ്പെട്ടവരും കുടുംബങ്ങളോടെ പിഴുതെറിയപ്പെടുന്നതും വില നിര്‍ണയിക്കാനാകാത്ത ജൈവവൈവിധ്യത്തിന്റെ നാശവും ആണ് പോസ്‌കോ ഉയര്‍ത്തുന്ന വെല്ലുവിളി. 1980 ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥമായ ഒരു മന്ത്രാലയത്തിന് വികസനത്തെക്കുറിച്ചുള്ള കോര്‍പ്പറേറ്റ് തമ്പുരാക്കന്‍മാരുടെ വാദമുഖങ്ങള്‍ക്ക് മുമ്പില്‍ മുട്ടുകുത്തി നില്‍ക്കാനാവില്ല. ഇക്കാര്യങ്ങളെല്ലാമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമരം ചെയ്യുന്ന പട്ടിണി പാവങ്ങള്‍ അധികാരികളോട് പറഞ്ഞു പോരുന്നത്. ആ സമരം നയിക്കുന്ന കമ്മ്യൂണിസ്റ്റു നേതാവ് അഭയ്‌സാഹുവുമായുള്ള സമ്പര്‍ക്കത്തിലൂടെ പ്രക്ഷോഭത്തിന്റെ ഗതി-വിഗതികള്‍ അറിയാന്‍ എനിക്ക് അവസരം ഉണ്ടായിരുന്നു. അഭയ്‌സാഹുവിന്റെ നിര്‍ദേശപ്രകാരം ഒന്നുരണ്ടു തവണ ഞാന്‍ ജയറാം രമേശിന് എഴുതുകയും ചെയ്തിട്ടുള്ളതാണ്. അതെല്ലാം അനുസ്മരിച്ചുകൊണ്ട് അന്നത്തെ പ്രസംഗത്തിനൊടുവില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു ''പോസ്‌കോ വിഷയത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തിയിരിക്കുന്നത് മലക്കം മറിച്ചിലാണ്,. അത് പരിസ്ഥിതിയുടെയും ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്കു ലവലേശം നിരക്കുന്നതല്ല. ഈ മലക്കം മറിച്ചിലിനോട് കടുത്ത പ്രതിഷേധമുണ്ടെന്ന് ഇവിടെ വച്ച് പറഞ്ഞില്ലെങ്കില്‍ അതു നീതീകരിക്കാനാകാത്ത കൃത്യവിലോപമായിരിക്കും''. 
തുടര്‍ന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുടെ ഉദ്ഘാടന പ്രസംഗമായിരുന്നു. വനസംരക്ഷണരംഗത്ത് കേരളം കൈക്കൊണ്ട നിലപാടുകളെ കലവറ കൂടാതെ പ്രകീര്‍ത്തിച്ച അദ്ദേഹം മന്ത്രി എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും മറന്നില്ല. അതിരപ്പള്ളിയും ക്രിക്കറ്റ് സ്റ്റേഡിയവും എല്ലാം പരാമര്‍ശിക്കപ്പെട്ട പ്രസംഗം തീരാറായപ്പോള്‍ ഒന്നു നിര്‍ത്തിയതിനുശേഷം ജയറാം രമേശ് പറഞ്ഞത് ഇങ്ങനെയാണ്. ''എന്റെ സ്‌നേഹിതന്‍ ഇവിടെ ഒറീസയിലെ കാര്യം പറഞ്ഞു. അതേക്കുറിച്ച് എനിക്ക് ഇത്രമാത്രമേ പറയാനുള്ളു-വനം മന്ത്രിമാര്‍ക്ക് അവര്‍ പരിസ്ഥിതിക്കുവേണ്ടി നിലകൊള്ളുമ്പോഴും ചിലപ്പോള്‍ തലച്ചോര്‍ ഉണ്ടെന്നു തെളിയിക്കേണ്ടിവരും''. 
നാടകീയമായി പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം എന്റെ അടുത്ത് കസേരയില്‍ വന്നിരുന്നു. എനിക്കു ചോദിക്കാതിരിക്കാനായില്ല. ചോദ്യം ഇങ്ങനെയായിരുന്നു: ''തലച്ചോറിന്റെ കാര്യം പറഞ്ഞ താങ്കള്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദത്തെയല്ലേ സൂചിപ്പിച്ചത്?'' ജയറാം രമേശ് ഒന്നും പറയാതെ എന്റെ മുഖത്തേയ്ക്ക് നോക്കി. ''പരിസ്ഥിതിയുടെയും വനങ്ങളുടെയും പാവപ്പെട്ട ജനങ്ങളുടെയും താല്‍പര്യങ്ങള്‍ കാക്കണമോ അതോ കസേര കാക്കണമോ എന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോള്‍ കസേരയ്ക്ക് ഒന്നാം സ്ഥാനം കല്‍പ്പിക്കാനുള്ള തലച്ചോര്‍ താങ്കള്‍ക്കുണ്ടെന്നു പറഞ്ഞത് നന്നായി., അത് പക്ഷെ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ആരെങ്കിലും താങ്കളോട് അതു തുറന്നു പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല''.അപ്പോഴാണ് പൊള്ളയെന്നു തോന്നിപ്പിക്കുന്ന ആ ചിരി തലച്ചോര്‍ ഉണ്ടെന്നു തെളിയിച്ച ജയറാം രമേശില്‍ നിന്നു ഉണ്ടായത്. ആ തലച്ചോറും അതിന് തെളിവ് ആവശ്യപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസും എല്ലാം ചേര്‍ന്നുകൊണ്ടാണ് ഒറീസയിലെ ആദിവാസിമേഖലയിലെ വനസമ്പത്ത് മുഴുവന്‍ കൊള്ളയടിക്കാന്‍ ബഹുരാഷ്ട്ര കുത്തകയ്ക്ക് വിധേയപൂര്‍വം സമ്മതം മൂളിയത്. അവര്‍ സമ്മതം മൂളിയാലും തങ്ങളുടെ അച്ഛനപ്പൂപ്പന്‍മാരുടെ വിയര്‍പ്പും കണ്ണീരും വീണ മണ്ണും തലമുറകളുടെ സമ്പത്തായ വനവും ആര്‍ക്കും അടിയറവെയ്ക്കില്ലെന്നാണ് ജയതസിംഗ്പൂരിലെ പട്ടിണിപാവങ്ങള്‍ ഒന്നിച്ചു പറയുന്നത്. മണ്ണും മാനവും കാക്കാനുള്ള ഈ പോരാട്ടത്തിനു മുമ്പില്‍ ചെങ്കൊടിയുണ്ട്. പാവങ്ങളുടെ സ്വപ്നങ്ങളെ കുഴിച്ചുമൂടിക്കൊണ്ട് പണ പ്രഭുത്വത്തിനു കോട്ട പണിയാനുള്ള തലതിരിഞ്ഞ വികസന നയമാണ് അവിടെ വെല്ലുവിളിക്കപ്പെടുന്നത്. പോസ്‌കോ വിരുദ്ധ സമരം രാജ്യത്തിന്റെ സമരമാകുന്നത് അതുകൊണ്ടാണ്. 

Saturday, June 18, 2011

അംബേദ്‌ക്കറുടെ അനുഭവം കടുത്തുരുത്തിയില്‍ ആവര്‍ത്തിക്കുമ്പോള്‍


കുരീപ്പുഴ ശ്രീകുമാര്‍ -ജനയുഗം ദിനപത്രം- 18-06-2011
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ ഡോ. അംബേദ്‌ക്കറിന്റെ വിദ്യാര്‍ഥി ജീവിതം ക്ലേശം നിറഞ്ഞതായിരുന്നു. ഒരു തെറ്റും ചെയ്യാത്ത ആ കുഞ്ഞുബാലന്‍ ധാരാളം മാനക്കേടുകള്‍ക്കിരയായി. അതിനെല്ലാം കാരണമായിത്തീര്‍ന്നത്‌ ഹിന്ദുമതം ഇന്ത്യയ്‌ക്കു സമ്മാനിച്ച ജാതി വ്യവസ്ഥ എന്ന മാരകരോഗമായിരുന്നു. അംബേദ്‌ക്കര്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. എന്നാല്‍ ക്ലാസ്‌ മുറിയില്‍ എല്ലാ കുട്ടികളുടേയും അടുത്തിരിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. കുട്ടികള്‍ക്ക്‌ ഉപയോഗിക്കാനായി ക്ലാസ്‌മുറിയില്‍ ഇട്ടിരുന്ന ബഞ്ചും ഡസ്‌ക്കും അംബേദ്‌ക്കര്‍ക്ക്‌ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. ഒരു ചാക്കുകഷണവുമായാണ്‌ അംബേദ്‌ക്കര്‍ സ്‌കൂളില്‍ പോയിരുന്നത്‌. ഉന്നത ജാതിയില്‍പ്പെട്ട കുട്ടികള്‍ ബഞ്ചിലിരിക്കുമ്പോള്‍ ക്ലാസുമുറിയുടെ ഒരു മൂലയില്‍ ചാക്കുകഷണത്തില്‍ ഇരുന്നാണ്‌ അംബേദ്‌ക്കര്‍ പഠിച്ചത്‌. എത്ര ദാഹിച്ചാലും ക്ലാസിലെ കലത്തില്‍ വച്ചിരിക്കുന്ന വെള്ളം കുടിക്കാന്‍ അംബേദ്‌ക്കറെ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ദാഹിച്ചുവലഞ്ഞ്‌ കലത്തിനടുത്തേക്ക്‌ ചെന്ന അംബേദ്‌ക്കറെ വെള്ളത്തില്‍ തൊട്ടുപോകരുത്‌ എന്ന ആജ്ഞയുമായി സ്‌കൂളിലെ ഒരു ജീവനക്കാരന്‍ വിലക്കുകയായിരുന്നു.
ഇത്തരം ബാല്യകാലാനുഭവങ്ങളാണ്‌ ജാതിയുടേയും ആചാരാനുഷ്‌ഠാന വൈകൃതങ്ങളുടേയും ചതുപ്പുനിലമായ ഹിന്ദുമതം ഉപേക്ഷിച്ച്‌ ബുദ്ധദര്‍ശനത്തിന്റെ പ്രകാശവഴിയേ സഞ്ചരിക്കാന്‍ അംബേദ്‌ക്കറെ പ്രേരിപ്പിച്ചത്‌.
ദളിതര്‍ നടക്കുമ്പോള്‍ ഉമിനീര്‍ വഴിയില്‍ വീഴാതിരിക്കാന്‍ വേണ്ടി കഴുത്തില്‍ പാത്രം കെട്ടിത്തൂക്കണമായിരുന്നു. നടപ്പാതയിലെ കാലടിപ്പാടുകള്‍ ഒഴിവാക്കി ശുദ്ധീകരിക്കാനായി ദളിതന്റെ പിന്നില്‍ ചൂലു കെട്ടിത്തൂക്കണമായിരുന്നു. ഇത്തരം മനുഷ്യവിരുദ്ധതകളില്‍ നിന്നും മുക്തിപ്രാപിച്ചല്ലോ എന്നാശ്വസിച്ചിരിക്കുമ്പോഴാണ്‌ കേരളത്തില്‍ നിന്നുപോലും കുട്ടികളെ ജാതീയമായി പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത വരുന്നത്‌.
കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ്‌ ആഗ്നസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ പ്രവേശനത്തിനെത്തിയ എണ്‍പത്തിരണ്ടു കുട്ടികളുടെ കഴുത്തില്‍ ജാതിപ്പേരണിയിച്ചതാണ്‌ അപമാനകരമായിട്ടുള്ളത്‌. കേരളം മുഴുവന്‍ പ്രവേശനോത്സവം ആഘോഷിച്ചപ്പോള്‍ ഈ സ്‌കൂളില്‍ കീഴാള കുടുംബത്തില്‍ നിന്നും വന്നിട്ടുള്ള കുഞ്ഞുങ്ങളെ ജാതിപ്പേര്‍ കഴുത്തിലണിയിച്ച്‌ അപമാനിക്കുകയാണല്ലോ സ്‌കൂള്‍ അധികൃതര്‍ ചെയ്‌തത്‌.
ആനുകൂല്യങ്ങള്‍ ലഭിക്കേണ്ട വിദ്യാര്‍ഥികളായതിനാല്‍ ജാതിപ്പേരെഴുതുമ്പോഴുണ്ടാകുന്നതിലെ പിശകുകള്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ്‌ കഴുത്തില്‍ ജാതി എഴുതി പ്രദര്‍ശിപ്പിച്ചത്‌ എന്നാണ്‌ സ്‌കൂള്‍ അധികൃതരുടെ ഭാഷ്യം. ഈ സംഭവത്തില്‍ പരാതികളും പ്രതിഷേധങ്ങളും ഉണ്ടായപ്പോള്‍ ഖേദം രേഖപ്പെടുത്താന്‍ സ്‌കൂള്‍ അധികൃതര്‍ തയാറായി എങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ മാനസിക ഘടന പരിശോധിക്കപ്പെടേണ്ടതാണ്‌. ആനുകൂല്യം കിട്ടേണ്ട വിദ്യാര്‍ഥികളുടെ പേരും ജാതിയും കാര്‍ഡിലെഴുതി കഴുത്തില്‍ കെട്ടിത്തൂക്കണമെന്ന്‌ കേരള വിദ്യാഭ്യാസച്ചട്ടങ്ങളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കുട്ടികളെ വര്‍ഗീയവല്‍ക്കരിക്കാതെ വളര്‍ത്തണം എന്ന്‌ താല്‍പര്യമുള്ള മാതാപിതാക്കള്‍ക്കുവേണ്ടി സ്‌കൂള്‍ രേഖകളില്‍ ജാതിയോ മതമോ ചേര്‍ക്കേണ്ടതില്ലെന്ന ഉത്തരവുപോലും നിലവിലുണ്ട്‌. ആ നാട്ടിലാണ്‌ ഇങ്ങനെയൊരു അസാംസ്‌കാരിക പ്രവര്‍ത്തനം അരങ്ങേറിയത്‌.
ജാതി പറയുന്നതില്‍ അഭിമാനിക്കണം എന്നു വീമ്പിളക്കാറുള്ള കേന്ദ്രങ്ങള്‍ പോലും കുഞ്ഞുങ്ങളോടു കാണിച്ച ഈ അപമര്യാദയെ അപലപിക്കുകയാണ്‌. ദളിത്‌ വിദ്യാര്‍ഥികള്‍ക്ക്‌ പഠനാനുകൂല്യങ്ങള്‍ നല്‍കുന്നത്‌ ജാതിപ്പിശാചിനെ ഊട്ടി ഉറപ്പിക്കുവാനല്ല. പ്രോത്സാഹനവും സംരക്ഷണവും നല്‍കി ഉയര്‍ത്തിക്കൊണ്ടുവന്ന്‌ വിവേചനത്തിന്റെ വേര്‍തിരിവുകള്‍ ഇല്ലാതാക്കി സന്ദര്‍ഭ സമത്വമുള്ള ഒരു സമൂഹത്തെ സൃഷ്‌ടിക്കുക എന്ന മഹത്തായ കാഴ്‌ചപ്പാടാണ്‌ അതിലുള്ളത്‌. അതിനാല്‍ ജാതി പരസ്യമായി രേഖപ്പെടുത്തുന്നത്‌ തെറ്റു തന്നെയാണ്‌. സവര്‍ണസമൂഹവും ജാതിവാലുകള്‍ പേരില്‍ നിന്നും ഒഴിവാക്കി മാതൃക കാട്ടേണ്ടതാണ്‌.
ജാതിപ്പേരുകള്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടിവന്നതുമൂലം ആ കുഞ്ഞുങ്ങള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടായ മാനഹാനി വളരെ പ്രധാനപ്പെട്ടതാണ്‌. ജാതി വ്യവസ്ഥയ്‌ക്കെതിരായ പോരാട്ടം അപമാനത്തിനെതിരായ പോരാട്ടമായിരുന്നു. മനുഷ്യന്‍ എന്ന നിലയില്‍ ഒറ്റ ജീവിതം ജീവിച്ചു തീര്‍ക്കുവാനുള്ള അവകാശത്തിനുവേണ്ടിയാണ്‌ ജാതി വിരുദ്ധ മുന്നേറ്റങ്ങളുണ്ടായത്‌. വഴിയേ നടക്കുവാനും ഒന്നിച്ചു ആഹാരം കഴിക്കുവാനും വീടുണ്ടാക്കി താമസിക്കുവാനും മാന്യമായി വസ്‌ത്രം ധരിക്കുവാനുമുള്ളതായിരുന്നു ജാതി വിരുദ്ധ പോരാട്ടങ്ങള്‍. ഈ പോരാട്ടങ്ങള്‍ക്ക്‌ ഇന്നും പ്രസക്തിയുണ്ട്‌ എന്നാണ്‌ കടുത്തുരുത്തിയിലെ വര്‍ഗീയ സൂചനകള്‍ തെളിയിക്കുന്നത്‌.
സ്‌കൂളിനെതിരെ ശിക്ഷാ നടപടികള്‍ എടുത്താലും മലയാളിയുടെ മാനസികമായ പിന്‍യാത്രയെ ശ്രദ്ധിക്കേണ്ടതുണ്ട്‌. ഏനാദിമംഗലം, പുല്ലമ്പാറ പഞ്ചായത്തുകളില്‍ നടന്ന സവര്‍ണ ശുദ്ധീകരണക്രിയകളെക്കുറിച്ച്‌ അന്വേഷിക്കുമെന്ന്‌ അന്നത്തെ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി നിയമസഭയില്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ആ അന്വേഷണം രാഷ്‌ട്രീയ കാലാവസ്ഥ മാറിയതിനാല്‍ ശീതികരിക്കപ്പെടുമോ എന്ന ആശങ്കയിലാണ്‌ സാംസ്‌കാരിക കേരളം.
തിരുവനന്തപുരത്തെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടന്ന ചാണകവെള്ളം തളിക്കലും മലയാളി അതിവേഗം ബഹുദൂരം പിന്നോട്ടുപോയതിന്റെ തെളിവാണ്‌. പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക സാംസ്‌കാരിക സംഘടനകളുടെയും നിത്യജാഗ്രത വര്‍ഗീയതയുടെ കാര്യത്തില്‍ ഉണ്ടായിരിക്കേണ്ടതാണ്‌. കടുത്തുരുത്തിയിലെ സ്‌കൂള്‍ അധികൃതര്‍ കാണിച്ച വിവേകമില്ലായ്‌മ ആ സ്‌കൂളിലെ ദളിതരല്ലാത്ത വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ഉണ്ടാകാതിരിക്കട്ടെ എന്ന്‌ നമുക്കാശിക്കാം. 

Wednesday, June 8, 2011

തുമ്പീ തുമ്പീ തുള്ളാന്‍ വായോ

തുമ്പി തുള്ളല്‍കാരോട്:
തുമ്പികള്‍ തുമ്പികളായിത്തന്നെ പിറന്നവരാണോ? 
തുമ്പികള്‍ പരിണമിച്ചിട്ടുണ്ടോ?
തുമ്പികളെ ദൈവം തുമ്പികളായിത്തന്നെ സൃഷ്ടിച്ചതാണോ? 

തുമ്പീ തുമ്പീ തുള്ളാന്‍ വായോ: നേരിട്ട് വായന തുടരുക. ലിങ്ക് താഴെ.


Kathleen Tait
Biology 501

EVOLUTION OF DRAGONFLIES

All life began from a common ancestor. According to most scientists, animal life is thought to have evolved from a flagellated protist. This protist evolved by a cellular membrane folding inward, which became the first digestive system in the Animalia kingdom (Campbell, Reece &, Mitchell, 1999). As time went on, the animalia kingdom became more diversified and the class Arthropoda arose. Arthropods had and still have several characteristics in common. Some of these characteristics include segmented bodies, jointed appendages, compound and/or median eyes, and an external skeleton. Arthropods may breathe through their gills, trachea, body surface or spiracles. Within the order of Arthropods there exits the largest class in the animal kingdom, Insecta. Insects share such common features as three pairs of legs, usually two pairs of wings, a pair of compound eyes, usually one pair of antennae, and a segmented body (head, thorax, abdomen). But from where in time did all of these insects evolve?

Wingless insects first appeared in the Devonian period approximately 380 million years ago following the development of the vascular seedless plants. Insects possibly evolved due to the first appearance of seedless vascular plants. These plants were a huge untapped source of food. According to fossil records, insects appeared quickly after plants in order to possibly fill in a new niche.

The evolution of insects occurred in four stages (Columbia University Press, 2003). The dragonfly appears in the second stage and therefore this paper will only cover the first two stages. The first stage is known as the Apterygote stage. These were the simplest form of insects. They did not have wings, nor developed legs or body parts. Silverfish closely resemble those ancient insects. They do not have a metamorphosis; instead they have an ametabolous development. Ametabolous development means that the immature greatly resemble the adult except for the presence of genitalia and gonads.

The fossils from this period (mid-Devonian period) already show the specialized features of the insect order. The second stage, known as the Paleoptera stage, involves the formation of wings on the insects. This was a very important step in the evolutionary process of insects. Developing wings now allowed the insect the ability to do several things. Insects could now fly great distances and therefore disperse plant life, travel to locate new sources of food, easily find new mates and they also gave the insect the ability to escape predators.

Along with the development of the wings came a new more complex type of metamorphosis, the hemimetabolous development. The hemimetabolous development is an incomplete metamorphosis, which means that some change will take place. In this process, the egg is deposited in the water where it develops into a nymph. The nymph resembles the adult, but there is not a pupa stage. However, the nymph will go through several molts before actually becoming an adult. Molting is not to be confused with metamorphosis; they are totally different processes. Many insects must molt in order to grow. The exoskeleton does not grow and therefore the insect must shed the old exoskeleton to form a new one and thereby allowing growth to take place.

Fossils of the first winged archaic insects date back to the late Carboniferous period about 300 million years ago. These insects were in the order Paleodictyoptera, which is the oldest group of winged insects. Paleodictyoptera were the precursors to the modern day Odonata. Dragonflies, which belong to the order Odonata, are one of the oldest insects still around today and they have not changed much from their ancestors. All Odonata share some similar characteristics in vision, life cycle, habitat, morphology flight, hunting prey and mating. Compound eyes allow for keen eyesight in the dragonfly (Trueman et. al, 2001). Their eyes can be close together, almost touching to being totally separated. Each eye has 30,000 individual “eyes” called ommatidia, which can give up to a 360-degree field of vision. This gives the dragonfly a sensitive motion detector to hunt and capture prey.

http://www.teleological.org/Images/convergent%20evolution_files/Dragonfly_eye.jpg

Dragonflies must live in moist areas or near bodies of water. Life cycle for all dragonflies begin as eggs. Some species of dragonflies lay their eggs on plants located above or below the water. In other species, the female dragonfly may not have a functional ovipositor, which is used to attach the egg to a surface and as a result may bury their eggs in the sand or mud or directly in the water. The egg can hatch anywhere from 7 to 9 days or up to several months, depending upon the species. Larvae (nymph) live totally in the water and are voracious hunters. All odonata share the characteristic of having a grasping labium, which is used for capturing prey. Larvae spend all of their time beneath the surface of the water using gills to breathe, and feeding on other vertebrates. Larvae may go through up to 30 molts over a time period of 3 months to 10 years depending upon species. Dragonflies can live a long life as adults from 4 months to 10 years.

http://www.dragonfly-site.com/graphics/dragonfly_life_cycle.jpg

Adult dragonflies are adept at flying and at capturing their prey in flight. .Although their flight structure and method is ancient, it has not stopped them from being one of the best aerodynamic fliers in the insect world. Dragonflies can reach speeds of up to 97km/hr. Not only that, they are also able to fly backwards, sideways, hover and change directions in a flash. The wings of the order Odonata cannot be folded at rest and are fused to the flight muscle in the thorax. This means that when the muscle contracts, the wings beat (Ingram, 2000). Adults feed on bees, mosquitoes, butterflies and other insects.

The order Odonata is divided into three suborders based upon wing venetion (Tolfilski, 2004). One suborder is that of the Zygoptera, which includes damselflies, another suborder is Anisoptera, which includes dragonflies, and the last suborder is the Anisozygoptera, which concerns the fossil remains found around the world. Venation is the arrangement of veins in the wing of an insect. These veins form pleats, which causes lift in the flight of the dragonfly. All adult Odonatas have two pairs of wings that are either equal or unequal in size or shape. In Anisoptera, the hind wing is broader than the forewing. There is a cross vein in both wings which divides the cell into a triangle and a super triangle. All Odonata contain a nodus and a stigma in each wing. The stigma is a shaded area located at the upper and outer edge of each wing and the nodus is located in between the tip and base on the forefront of the wing. The Zygoptera suborder has two pair of wings that are the same in size, shape and venation; however, there can be anywhere from a few cross veins to  many cross veins. The venation in Anisozygoptera is between the two suborders.

http://www.corzonneveld.nl/dragonflies/wings/s_sang.jpg

Anisoptera wing A controversy has arisen within the order Odonata as to which suborder is monophyletic and which is paraphyletic. Monophyletic is a taxonomic group that contains all the descendents of a shared common ancestor. These organisms have similar characteristics. Paraphyletic is a taxonomic group that contains some of the descendents of a common ancestor but not all of them. This group is based on the shared physical characteristics not necessarily on evolutionary relationships. There are two convergent phylogeny theories that are at the center of the debate. One phylogeny theory was put forth by Handlirsch (Trueman et al. 2001) that states Anisozygoptera is a paraphyletic group from which the monophyletic groups of Anisoptera and Zygoptera were derived. Tillyard (Trueman et al. 2001) regards Zygoptera as the paraphyletic group from which the monophyletic groups of Anisoptera and Anisozygoptera were derived.

This debate has been ongoing for years and will likely continue until evidence from fossils or DNA reveal the true phylogeny. There is only agreement (Trueman et al. 2001)
on the following:

-Odonata is a monophyletic group, which has been separated from
Ephemeroptera, Neoptera, and the extinct Paleodictyopteroidea since at least the
Lowermost Upper Carboniferous
-The three extant suborders are closely related
-Fossil suborder Archizygoptera is a subset of fossil suborder Protozygoptera
-Modern Anisoptera is monophyletic
As scientists conduct more research into the phylogeny of each suborder, more consensus may arise. Only time and evidence will tell, until then the debate will rage on.

Scientific Classification of Dragonflies
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Odonata
Suborders: Zygoptera
Anisoptera
Anisozygoptera
Families: Aeshnidae
Austropetaliidae
Cordulegastridae
Corduliidae
Gomphidae
Libellulidae
Macromiidae
Neopetaliidae
Petaluridae

CITATIONS

Campbell , Reece, Mitchell, Neil, Jane B., Lawrence G (1999). Biology:Concepts &
Connections. Boston, Massachusetts: Addison Wesley.
Evolution and Ancestors. Retrieved August 1, 2006, from Dragonflies - Living
Fossils Web site: http://skurvits.tripod.com/dragonflieslivingfossils/index.html
Ingram, Jay (August 29, 2000). Dragonfly's evolution of flight. Retrieved August
1, 2006, from Discovery Channel Web site:
http://www.exn.ca/Templates/printstory.asp?PageName=Discovery&story_id=20
00081857
“Insect.” The Columbia Electronic Encyclopedia, Sixth Edition. Columbia
University Press. 2003. Answers.com 10 Aug. 2006.
http://www.answers.com/topic/insect
Tofilski, Adam (2004).Draw Wing, a program for numerical description of insect wings.
Journal of Insect Science. 4:17, 5 pp.
Trueman, John W. H. and Rowe, Richard J. 2001. Odonata. Dragonflies
and damselflies. Version 01 January 2001.
http://tolweb.org/Odonata/8266/2001.01.01 in The Tree of Life Web
Project, http://tolweb.org
What's Up Doc. Retrieved August 4, 2006, from Horse-Stingers Understanding the
Dragonfly Web site:
http://www.pondoc.com/WhatsUpDoc/Wildlife/Horsestingers
Wikipedia. Retrieved August 1, 2006, from Dragonfly Web site:
http://en.wikipedia.org/wiki/Dragonfly




Wednesday, May 18, 2011

റഹ്മത്തുള്ള സഖാവിന്‌ ഒരു 'പച്ച' ലാല്‍സലാം.


സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ്-ദേശീയ കൗൺസിൽ അംഗം എം റഹ്മത്തുള്ള മുസ്ലിം ലീഗിൽ ചേർന്നു. സി പി ഐ മതന്യൂനപഷങ്ങളോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ്‌ താൻ മുസ്ലിം ലീഗിൽ ചേർന്നതെന്നാണ്‌ റഹ്മത്തുള്ളയുടെ അവകാശവാദം.

മൂപ്പര്‌ പോകുമെന്ന് പണ്ടേ തോന്നിയതാണ്‌. പോകുന്നെങ്കിൽ അത് എങ്ങോട്ടായിരിക്കുമെന്ന കാര്യത്തിലും സംശയമൊട്ടുമില്ലാതിരുന്നു. പോകാനെന്തേ ഇത്ര താമസിച്ചതെന്ന കാര്യത്തിൽ മാത്രമാണല്‍ഭുതം.

മുസ്ലിം ലീഗിൽ ചേരാനുള്ള തീരുമാനം പെട്ടെന്നാണ്‌ എടുത്തതെന്ന് റഹ്മത്തുള്ള പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുകേൾക്കുമ്പോൾ വടക്കുനോക്കി യന്ത്രത്തിൽ ശ്രീനിവാസൻ പറഞ്ഞ ആ പ്രസിദ്ധ ഡയലോഗാണ്‌ ഓർമ്മ വരുന്നത്:-

"എല്ലാം വളരെ പെട്ടെന്നായിരുന്നു."

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും കമ്മ്യൂണിസ്റ്റ് പാർടിയിലെത്തി ദേശീയ കൗൺസിൽ അംഗത്വം വരെ വഹിച്ചിരുന്നയാളാണ്‌ റഹ്മത്തുള്ള. കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബാംഗം. ഇതൊക്കെയാണെങ്കിലും സി പി ഐ യെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തുറന്നു പറയാനും മുസ്ലിം ലീഗാണ്‌ നല്ല പാർടിയെന്ന് ബോധ്യപ്പെട്ടുവെങ്കിൽ അങ്ങോട്ട് പോകാനും അദ്ദേഹത്തിനുള്ള സ്വാതന്ത്ര്യത്തെ ആർക്കും തള്ളിപ്പറയാൻ കഴിയില്ല. പാർടി മാറാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട് താനും.


പക്ഷേ, 38 വർഷം പ്രവര്‍ത്തിച്ച്‌ തനിക്ക് സ്ഥാനമാനങ്ങൾ നല്കി വളർത്തി വലുതാക്കിയ പാർടി ന്യൂനപക്ഷ വിരുദ്ധമാണെന്ന വെളിപാട് അദ്ദേഹത്തിന്‌  കഴിഞ്ഞ തിങ്കളാഴ്ചയാണുണ്ടായതെന്നാണ്‌ വളരെ രസകരമായ കാര്യം. പാർടി സംസ്ഥാന എക്സിക്ക്യൂട്ടീവ് യോഗത്തിലും, ഹൗസിങ്ങ് ബോർഡ് യോഗത്തിലും പങ്കെടുക്കാൻ പോകുമ്പോഴും ഈ മഹാസത്യം അദ്ദേഹത്തിന്‌ മനസ്സിലായിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സ: അഷ്റഫലി കാളിയത്തിന്‌ 2700 വോട്ട് മാത്രം കിട്ട് 4-ആം സ്ഥാനത്തെത്തിയതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയ നിമിഷം അദ്ദേഹം ആ മഹാസത്യം കണ്ടെത്തി. തന്റെ ഭാര്യയ്ക്ക് പി എസ് സി അംഗത്വം ലഭിക്കില്ലെന്ന് മനസ്സിലായപ്പോഴേ അദ്ദേഹം ആ സത്യം കണ്ടേത്തിയിരുന്നെന്ന് പ്രചരിപ്പിക്കുന്ന അസൂയാലുക്കളുമുണ്ട്. സി പി ഐ മത ന്യൂനപക്ഷത്തെ, പ്രത്യേകിച്ചും മുസ്ലിംകളെ അവഗണിച്ചിരിക്കുന്നു. അതുകൊണ്ട് ഇനിയൊരുനിമിഷം വൈകിച്ചുകൂടാ. നേരെ പാണക്കാട്ടേക്ക് വെച്ചുപിടിക്കുകതന്നെ.

അഷറഫലി കാളിയത്ത് ഒരു മൂരാച്ചി മത ഭൂരിപക്ഷക്കാരനും ന്യൂനപക്ഷവിരോധിയുമാണ്‌. അതുകൊണ്ടാണല്ലോ നമ്മൾ ഒരു മത-സാമ്പത്തിക ന്യൂനപക്ഷക്കാരെനെ പകരം കണ്ടെത്തിയതും, കടുത്ത ന്യൂനപക്ഷ വിരുദ്ധരായ മുസ്ലിം ലീഗിനെ എതിർക്കാൻ ഏര്‍പ്പാടാക്കിയതും. മൂപ്പര്‌ കൊലക്കേസിൽ പ്രതിയാണെന്നും അത്തരക്കാരെ സിപി ഐ ക്ക് വേണ്ടെന്നും സി കെ ചന്ദ്രപ്പൻ പറഞ്ഞാൽ എന്താണതിന്റെ അർത്ഥം? കടുത്ത ന്യൂനപക്ഷ വിരുദ്ധം, അല്ലാതെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിന്‌ സ. റഹ്മത്തുള്ള കൊണ്ടോട്ടി മണ്ഡലത്തിലും തിരൂരങ്ങാടിയിലും നടത്തിയ ഉശിരൻ പ്രസംഗങ്ങൾ നേരിൽ കേട്ടിട്ടുള്ളവനാണ്‌ ഈയുള്ളവൻ. അത് നടന്നത് ഒരു മാസം മുമ്പ് മാത്രമാണല്ലോ. ഇടതുപക്ഷ ജനാധിപത്യമുന്നണി കഴിഞ്ഞ 5 വർഷം നടത്തിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾ മാത്രം മതി ഞങ്ങൾക്ക് മുന്നണിയുടെ പ്രചരണത്തിനെന്നും, റഊഫ് കെട്ടഴിച്ചുവെച്ച കെട്ടുകളൊന്നും ഞങ്ങളായിട്ടെടുത്ത് കെട്ടഴിക്കുന്നില്ലെന്നും അതെല്ലാം നട്ടുകാർക്കറിവുതാണല്ലോ എന്നൊക്കെയാണ്‌ അന്നദ്ദേഹം പ്രസംഗിച്ചിരുന്നത്. ഇന്ത്യയിലെ മതന്യൂന പക്ഷങ്ങൾക്ക് രക്ഷ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മാത്രമാണെന്ന് അദ്ദേഹം ആവേശ പൂർവ്വം പല വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച (മിനിഞ്ഞാന്ന്) വരെ അദ്ദേഹത്തിന്‌ ഇക്കാര്യത്തിൽ യാതൊരു തർക്കവുമുണ്ടായിരുന്നില്ല താനും. 

എന്നാൽ സംഗതി മനസ്സിലായിക്കഴിഞ്ഞാൽ പിന്നെ കാത്തിരിക്കുന്നത് ഉചിതമല്ലല്ലോ. അതുകൊണ്ട് സി പി ഐയിൽ നിന്ന് ലഭിച്ച വിശദീകരണക്കത്തിന്‌ മറുപടി കൊടുക്കാനും തീരുമാനം വരാനുമൊന്നും കാത്തുനിന്നില്ല. ന്യൂനപക്ഷ സംരക്ഷണം ഉടൻ തന്നെ തുടങ്ങാമെന്ന് വെച്ചു.

വെറും രണ്ട് ദിവസം മുമ്പ് വരെ ഇത്രയേറെ വിമർശിച്ചിരുന്ന ഒരു രാഷ്ട്രീയ പാർടിയിലേക്ക് കയറിച്ചെല്ലുന്നതു പോകട്ടെ, ഇനി എന്തൊക്കെ പ്രസംഗിക്കാനിരിക്കുന്നു. കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് മിനിഞ്ഞാന്ന് പ്രസംഗിച്ചതെല്ലാം വിഴുങ്ങി പുതിയത് പറയണ്ടേ? 

ഒരു കമ്പ്യൂട്ടറിന്റെ പ്രോഗ്രാം പൂർണമായും ഫോർമാറ്റ് ചെയ്ത് പുതിയത് ഇൻസ്റ്റാൾ ചെയ്യുമ്പോൾ അത് പഴയ പ്രോഗ്രാം മുഴുവൻ മറക്കുകയും പുതുതായി കയറ്റിയ പ്രോഗ്രാമിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ നാണവും മാനവുമുള്ള ഒരു മനുഷ്യന്‌ അതെങ്ങനെ കഴിയും!! 

38 വർഷം കമ്മ്യൂണിസ്റ്റ് പാർടിയുടെ സമുന്നത നേതാവായി പാര്‍ട്ടിയെ നയിച്ചിട്ടും ഒരു സാധാരണ കമ്മ്യൂണിസ്റ്റുകാരന്റെ ബോധം പോലും ആർജിക്കുവാൻ റഹ്മത്തുള്ളയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഈ നാണം കെട്ട പ്രവൃത്തി വ്യക്തമാക്കുന്നു. ഇത്തരക്കാരെ പൊക്കിയെടുത്ത് നേതാവായി വാഴിച്ചാൽ ഇനിയും ഇതാവർത്തിക്കുകതന്നെ ചെയ്യും എന്ന പാഠമാണ്‌ ഈ നാണക്കെട് വിളിച്ചുപറയുന്നത്. സി പി ഐയിൽ കുറച്ചുകാലം കൂടി കഴിഞ്ഞുകൂടിയിട്ട് വലിയ കാര്യമൊന്നുമില്ലെന്ന് റഹ്മത്തുള്ളക്കറിയാം, അതും മലപ്പുറം ജില്ലയിൽ. എം എൽ എ, എം പി, മന്ത്രി, പിന്നെ എന്തൊക്കെ വരാനിരിക്കുന്നു!! അതുവരെ വലിയ ചെലവില്ലാതെ ന്യൂനപക്ഷത്തെ സേവിച്ച് കഴിഞ്ഞുകൂടുകയുമാകാം. 

സൂപ്പര്‍ ഡയലോഗ്:

സി പി ഐ യിലായിരുന്നപ്പോഴും താന്‍ മുസ്ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്ന് ഇതുവരെ പറഞ്ഞിരുന്നില്ലെന്ന് റഹ്മത്തുള്ള.

പോക്ക് അങ്ങോട്ടുതന്നെയെന്ന് മൂപ്പരും എന്നേ ഉറപ്പിച്ചിരുന്നു എന്നു തോന്നുന്നു.


Monday, May 9, 2011

എസ്‌ക്യൂസ് മീ മിസ്റ്റര്‍ ഖണ്ഡസ്വാമി...



'സ്വന്തം ട്രേഡ്‌സെന്റര്‍ തകര്‍ത്ത അമേരിക്ക','ജൂതകൂട്ടക്കൊല നുണയോ നുണയണോ?', 'മനുഷ്യന്‍ ചെല്ലാത്ത ചന്ദ്രന്‍', 'ബ്രഹ്മസൂത്രവിതണ്ഡം', 'ടിപ്പുസുല്‍ത്താന്‍:സെക്കുലറിസത്തിന്റെ ദീപാരാധകന്‍', 'പരിണാമത്തട്ടിപ്പും പാവം ഞാനും', 'അള്ള മണ്ണ് കുഴയ്ക്കുകയാണ്', 'മദനിയും കുടുകും', 'ജയന്‍ അമേരിക്കയില്‍', 'പറക്കുംതളികകള്‍ സത്യമോ അതോ മിഥ്യയോ', 'തുങ്കുഷ്കയില്‍ സ്ഫോടനം നടത്തിയത് അല്‍ കയ്തയോ?' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ജീഹാദിചിത്രങ്ങള്‍ക്ക് ശേഷമുള്ള ആദരണീയ ഖണ്ഡസ്വാമിയുടെ പുതിയ ഈസ്റ്റ്മാന്‍ കളര്‍ ചിത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഈയിടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചതായിതായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പേര് ചിന്തോദ്ദീപകമത്രെ:


 'വിടില്ല ഞാന്‍...!!' 

ലാദനെ തട്ടിയില്ല അഥവാ തട്ടിയത് ലാദനെയല്ല- ഇതാണത്രെ ചിത്രം നല്‍കുന്ന മതസന്ദേശം
ഡി.എന്‍. എ ടെസ്റ്റ് സംഭാഷണങ്ങളും സാമ്ര്യാജ്യത്വ വിരുദ്ധ മസാലകളുമൊക്കെ ആവശ്യത്തിനുണ്ടെന്ന് കേള്‍ക്കുന്നു. അല്‍-ഖ്വയിദയല്ല, പാകിസ്താന്‍ താലിബാനല്ല..നാളെ ബിന്‍ലാദന്‍ മലക്കിനെ വിട്ടു സാക്ഷ്യപ്പെടുത്തിയാലും വിടില്ല ഞാന്‍ എന്നാണത്രെ Super Hoaxer വിളിച്ച് കൂവിയത്. പരിപാടി കാണാനായില്ല, പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ!നഷ്ടബോധം തോന്നിയെങ്കിലും വാര്‍ത്ത കേട്ടതില്‍ സന്തോഷമുണ്ട് Hoaxer ഇപ്പോഴും ആക്റ്റീവാണല്ലോ. ലാദന്‍ മരിച്ചോ ഇല്ലയോ, ലാദന്‍ എന്നൊരാള്‍ ഉണ്ടോ ഇല്ലയോ...ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടോ...രണ്ടായാലും Hoaxer രായ്ക്കുരാമാനം കണ്ടിച്ചു വെച്ചുകഴിഞ്ഞു. മൊത്തം പീസു-പീസാക്കിയിട്ടുണ്ട്.

Wednesday, May 4, 2011

ബിന്‍ലാദന്റെ വധവും ഭീകരവാദവും- ജനയുഗം മുഖപ്രസംഗം.

Osama bin Laden was a 
radical Islamic jihadist who rose to 
prominence in the 1980s. The son of a wealthy 
Saudi businessman, bin Laden was trained 
by the U.S. to fight invading Soviet forces
 in Afghanistan.  (Source: Rag Bag)
  ഒസാമ ബിന്‍ലാദന്‍ കൊല ചെയ്യപ്പെട്ടത് അല്‍ഖ്വയ്ദ ഭീകര സംഘടനയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. ലോകത്താകെ ഭീതിപരത്തിയ ഭീകര പ്രവര്‍ത്തകനാണ് ബിന്‍ലാദന്‍. 2001 സെപ്തംബര്‍ 11ന് അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ബിന്‍ലാദനാണ്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തില്‍ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്തു വര്‍ഷമായി അമേരിക്ക വിരിച്ച വലയില്‍വീഴാതെ ഒഴിഞ്ഞുമാറിയ ലാദനെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഖ്യ കക്ഷിയായി അമേരിക്ക വിശേഷിപ്പിക്കുന്ന പാകിസ്ഥാനില്‍വച്ചാണ് വകവരുത്തിയത്. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്‌ലാമാബാദിനടുത്തുള്ള അബോട്ടാബാദിലെ സൈനിക അക്കാദമിയില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്താണ് ലാദന്‍ കുടുംബ സമേതം ഒളിച്ചുകഴിഞ്ഞിരുന്നത്. ലാദനുവേണ്ടി ഒരു കൂറ്റന്‍ കെട്ടിടം അവിടെ പണിതിരുന്നു. അഞ്ചു വര്‍ഷത്തോളമായി അവിടെ കഴിയുന്ന ലാദനെ കുറിച്ച് പാകിസ്ഥാന്‍ ഗവണ്‍മെന്റിനോ, പാക്ചാര സംഘടനയായ ഐ എസ് ഐക്കോ, പട്ടാളത്തിനോ അറിവില്ലായിരുന്നുവെന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ വാക്കുകള്‍ ആരും വിശ്വസിക്കില്ല. ഐ എസ് ഐയുടെ സംരക്ഷണയിലായിരുന്നു ലാദനെന്ന് വ്യക്തമാണ്. ബിന്‍ലാദന്‍ പാകിസ്ഥാനിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ വരുമ്പോഴെല്ലാം ഗവണ്‍മെന്റ് ശക്തിയായി നിഷേധിക്കുകയായിരുന്നു പതിവ്. ഭീകര വിരുദ്ധ പോരാട്ടത്തില്‍ പാകിസ്ഥാനെ നമ്പാന്‍ പറ്റില്ലെന്നാണ് ലാദനു സംരക്ഷണം നല്‍കിയത് വ്യക്തമാക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സംരക്ഷണം നല്‍കുന്നില്ലെന്ന പാകിസ്ഥാന്റെ പ്രസ്താവനകളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പാകിസ്ഥാന്‍  സര്‍ക്കാരിനെ അറിയിക്കുകയോ, സര്‍ക്കാരിന്റെ സമ്മതം തേടുകയോ ചെയ്യാതെയാണ് അമേരിക്കന്‍ പട്ടാളം ലാദന്റെ താമസസ്ഥലത്ത് ആക്രമണം നടത്തി അദ്ദേഹത്തെയും സഹായികളേയും വധിച്ചത്. സ്വതന്ത്രപരമാധികാര രാഷ്ട്രമായ പാകിസ്ഥാനില്‍ കടന്ന് ആക്രമണം നടത്തുമ്പോള്‍, സര്‍ക്കാരിനെ അറിയിക്കാനുള്ള സാമാന്യമര്യാദപോലും കാണിക്കാതിരുന്നത് പാകിസ്ഥാനെ അമേരിക്ക ഏതു തരത്തിലാണ് കാണുന്നതെന്നതിന്റെ തെളിവാണ്. സ്വന്തം കോളനിയായാണ് അമേരിക്ക പാകിസ്ഥാനെ കരുതുന്നതെന്ന് വ്യക്തം. അമേരിക്കയുടെ ഈ സമീപനം പാകിസ്ഥാനില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കാതിരിക്കില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് വരുംനാളുകളില്‍ സാക്ഷ്യം വഹിക്കും.
ബിന്‍ലാദന്‍ കൊടും ഭീകരനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ലാദനെ പാലൂട്ടി വളര്‍ത്തി വലുതാക്കിയത് അമേരിക്കയാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത്. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അനുകൂല ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനാണ് ലാദനെയും മറ്റ് മത മൗലികവാദ തീവ്രവാദികളെയും അമേരിക്ക കൂട്ടുപിടിച്ചത്. സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും അകമഴിഞ്ഞ സഹായവും അതിനുലഭിച്ചു. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന സോവിയറ്റ് സൈന്യത്തിന് എതിരെ ആക്രമണം നടത്താന്‍ ലാദനെയും നൂറുകണക്കിനു പ്രവര്‍ത്തകരെയും അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ പരിശീലിപ്പിച്ചു. ഏറ്റവും ആധുനികമായ ആയുധങ്ങള്‍ അവര്‍ക്ക് നല്‍കി. പാകിസ്ഥാനില്‍ നൂറുകണക്കിനു പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങി. 'ഇസ്‌ലാമി'നെ രക്ഷിക്കാനുള്ള ജിഹാദാണ് തങ്ങള്‍ നടത്തുന്നതെന്ന് ലാദനും സംഘവും വിശ്വസിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നും സോവിയറ്റ് പട്ടാളം പിന്‍മാറുകയും ഇടതുപക്ഷ സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്തു. ലാദനെ വീരയോദ്ധാവായി അമേരിക്കയും സൗദി അറേബ്യയും പാകിസ്ഥാനും വാഴ്ത്തി. എന്നാല്‍ ഇത് അധികനാള്‍ നീണ്ടുനിന്നില്ല. അല്‍ഖ്വയ്ദ എന്ന ഭീകര സംഘടനയ്ക്ക് രൂപം നല്‍കി ജിഹാദ് മുന്നോട്ടുകൊണ്ടുപോകാന്‍ ലാദനും സംഘവും തീരുമാനിച്ചു. ലാദന്‍ അമേരിക്കയുടെ കണ്ണിലെ കരടായത് അതോടുകൂടിയാണ്.
താല്‍ക്കാലിക നേട്ടങ്ങള്‍ക്ക് വേണ്ടി മതമൗലിക വാദത്തെയും ഭീകര പ്രവര്‍ത്തകരെയും കൂട്ടുപിടിക്കുന്ന നയം തിരിഞ്ഞുകുത്തുമെന്ന വലിയ പാഠമാണ് ഇത് നല്‍കുന്നത്. എന്നാല്‍ അമേരിക്ക ഈ പാഠം ഉള്‍ക്കൊണ്ടുവെന്ന് കരുതാനാവില്ല. കാരണം ലോകത്തിന്റെ പല ഭാഗങ്ങളിലും അമേരിക്ക ഇപ്പോഴും അത്തരം ശക്തികളുമായി കൂട്ടുചേരുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.
ബിന്‍ലാദനെ വധിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വ്യക്തിപരമായി ഏറെ ഗുണം ചെയ്യും. ഒബാമയുടെ ജനസമ്മതിയില്‍ ഗണ്യമായ കുറവുവന്നുകൊണ്ടിരിക്കുകയായിരുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. ബുഷിന്റേതില്‍ നിന്നും ഭിന്നമായ നയങ്ങള്‍ ഒബാമ അവലംബിക്കുമെന്ന പ്രതീക്ഷ തകര്‍ന്നു. സാമ്പത്തിക നയത്തിന്റെയും വിദേശ നയത്തിന്റെയുമെല്ലാം കാര്യത്തില്‍ വ്യതിരിക്തമായ ഒരു പാത വെട്ടിത്തുറക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടു. അടുത്തവര്‍ഷം നവമ്പറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഒബാമയുടെ വിജയസാധ്യതയ്ക്കു മങ്ങല്‍ ഏല്‍ക്കാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് ബിന്‍ലാദനെ വകവരുത്തി ഭീകരവിരുദ്ധ യുദ്ധത്തിലെ ''വീരനായക'നാകാന്‍ ഒബാമയ്ക്ക് അവസരം കൈവന്നത്. അതു നന്നായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ലാദനെ വധിച്ച വിവരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗം കാണിച്ചുതരുന്നു. 
ബിന്‍ലാദന്‍ കൊലചെയ്യപ്പെട്ടതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നില്ല. ഭീകരവാദത്തിനെതിരായ യുദ്ധത്തിന്റെ പേരില്‍ അമേരിക്കയും സഖ്യക്ഷികളും ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്തുന്ന അക്രമങ്ങള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം കാണാതിരിക്കരുത്.                                                          (ജനയുഗം- 03-05-2011)

Sunday, March 27, 2011

പ്ലേഗ് മഹാഭീകരമാരി


ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭീകരമായരോഗമാണ് പ്ലേഗ്. എലികളിലൂടെ 
മനുഷ്യരിലേക്കു പടരുന്ന ഈ വൈറസ്‌രോഗം മൂലം 1347 നും 1352 നും ഇടയില്‍ രണ്ടരക്കോടി 
ജനങ്ങളാണ് യൂറോപ്പില്‍ മാത്രം മരണമടഞ്ഞത്. പുരാതനകാലം മുതലേ മഹാഭീതിയും ആശങ്കയും വിതയ്ക്കുന്ന പ്ലേഗിനെക്കുറിച്ച് പുരാണങ്ങളിലും പഴയ നിയമത്തിലും പറഞ്ഞതായികാണാം. ക്രിസ്തുവിനു മൂവായിരം കൊല്ലം മുമ്പ് ബാബിലോണിയയില്‍ പ്ലേഗ് ബാധ ഉണ്ടായിരുന്നതായി പഴയനിയമം പറയുന്നു. നംതാര്‍ എന്നൊരു ദുഷ്ടദേവനാണ് പ്ലേഗ് വരുത്തുന്നത് എന്നായിരുന്നു അന്നത്തെ വിശ്വാസം.
  
എലികള്‍ യൂറോപ്പില്‍ എത്തിയത്
പ്ലേഗ് ബാധയ്ക്കു പിന്നിലുള്ള ഭീകരന്മാര്‍ എലികളാണല്ലോ. പണ്ടുകാലം-അതായത്, 13-ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ എലി എന്ന ഒരു ജീവിയേ ഉണ്ടായിരുന്നില്ലത്രെ! ആ നൂറ്റാണ്ടില്‍ ഏഷ്യയില്‍ നിന്ന് കച്ചവടക്കപ്പലുകള്‍ വഴിയാണത്രെ എലികള്‍ യൂറോപ്പിലെത്തിയത്. അതിനുപിന്നില്‍ പേടിപ്പെടുത്തുന്ന ഒരുകഥയുണ്ട്. കച്ചവട സംഘത്തെ ആക്രമിച്ച് സകലതും കവരുന്ന ഒരു കൊള്ളസംഘത്തിന്റെ ദയവില്ലായ്മയുടെ കഥ. ലോകത്തിന് ഭയവിഹ്വലത നല്‍കിയ 'തര്‍ത്താരികള്‍' എന്ന വര്‍ഗത്തിന്റെ, ക്രൂരന്മാരുടെ പര്യായത്തിന്റെ കഥ!
താര്‍ത്താരികള്‍
ചൈനയില്‍ നിന്നും പട്ടുതുണികളും കമ്പിളിരോമവും പുതപ്പു നെയ്യുവാനുമുള്ള മറ്റ് അസംസ്‌കൃത വസ്തുക്കളുമായി സ്വരാജ്യത്തേക്കു തിരിച്ച ഇറ്റലിയിലെ വ്യാപാരികളെ പെട്ടെന്നായിരുന്നു താര്‍ത്താരികള്‍ എന്ന കാട്ടുകൊള്ളക്കാര്‍ ആക്രമിച്ചത്. തങ്ങളുടെ ആകെയുള്ള സമ്പാദ്യവുമായി അവര്‍ 'ക്രീമിയ'യിലെ 'കാഫായ്' എന്ന കൊച്ചുപട്ടണത്തിലെ കോട്ടമതിലിനുള്ളില്‍ അഭയം തേടി. പക്ഷേ, രണ്ടിലൊന്നു തീരുമാനമാകാതെ മടങ്ങാന്‍ കൂട്ടാക്കാത്ത താര്‍ത്താരികള്‍ ഭീമന്‍ കവണയില്‍ വലിയ പാറക്കല്ലുകള്‍വെച്ച് കോട്ടവാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
തോല്‍ക്കാത്ത പ്രതികാരബുദ്ധി
പിന്നീടൊരുദിവസം കോട്ടമതിലിനു പുറത്തുനിന്ന് അകത്തേയ്ക്ക് ഏതാനും മൃതദേഹങ്ങള്‍ വന്നുവീണു തങ്ങളെ എതിര്‍ക്കാന്‍ കിട്ടാത്തതിലുള്ള കലിയില്‍ കൂടെയുള്ളവരെ കൊന്ന് രോഷം പ്രകടിപ്പിക്കുകയാണ് താര്‍ത്താരികള്‍ എന്നായിരുന്നു പാവം ഇറ്റലിക്കാര്‍ കണക്കുകൂട്ടിയത്. പക്ഷേ സത്യം അതിനുമപ്പുറത്തായിരുന്നു. കുടിലന്മാരായ താര്‍ത്താരികള്‍ തങ്ങളുടെ ജൈവായുധം പ്രയോഗിക്കുകയായിരുന്നു അതെന്ന് പിന്നീടാണ് ഇറ്റാലിയന്‍ വ്യാപാരികള്‍ക്കു മനസ്സിലായത്. പ്ലേഗ് എന്ന മാരകരോഗം! പട്ടണത്തിനു പുറത്തു തമ്പടിച്ച താര്‍ത്താരികള്‍ക്കിടയില്‍ ചിലര്‍ക്ക് എങ്ങനെയോ പ്ലേഗ് രോഗം പിടിച്ചിരുന്നു. അങ്ങനെ മരിച്ചവരുടെ ശവശരീരങ്ങളായിരുന്നു അവര്‍ കോട്ടയ്ക്കകത്തേയ്‌ക്കെറിഞ്ഞിരുന്നത്. വൈകിയില്ല പട്ടണത്തില്‍ പ്ലേഗ് പരന്നുപിടിച്ചു. രോഗംവന്ന് തളര്‍ന്നവശരായ ഇറ്റലിക്കാര്‍ വല്ല വിധേനയും രക്ഷപ്പെട്ട് കപ്പലില്‍ കയറി നാട്ടിലേയ്ക്കു തിരിച്ചു.
ആശ്വാസം!
ദിവസങ്ങള്‍ തന്നെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കോട്ടവാതില്‍ തകര്‍ത്ത് അകത്തു പ്രവേശിക്കാന്‍ താര്‍ത്താരികള്‍ക്കായില്ല. കോട്ടയ്ക്കകത്തു കുടിയേറിയ ഇറ്റലിക്കാര്‍ക്ക് ആശ്വാസവും സമാധാനവുമായി. കൊള്ളക്കാര്‍ക്കിതുവരെ തങ്ങളുടെ സമ്പാദ്യം അപഹരിക്കാനായില്ലല്ലോ!
പ്ലേഗ് എന്ന പേരിന്റെ കഥ
പ്ലേഗ് എന്ന പേര്‍ ആ മഹാമാരിയ്‌ക്കെങ്ങനെയാണു കിട്ടിയത്? 'പ്ലാഗാ' എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണത്രെ 'പ്ലേഗ്' എന്ന പേരുണ്ടായത്. പ്ലാഗാ എന്നാല്‍ 'പ്രഹരം, ഇടി, അടി, തൊഴി എന്നൊക്കെയാണ് അര്‍ഥം. പ്ലേഗ് പോലുള്ള ഒരു മഹാമാരി പരക്കുന്നത് ആ നാടിനെ സംബന്ധിച്ച് ഒരു പ്രഹരം ഏല്‍പ്പിക്കുന്നതുപോലെ തന്നെയല്ലേ.... അതുകൊണ്ടാണ് പ്രഹരം എന്ന അര്‍ഥം തന്നെ 'പ്ലേഗി'നുണ്ടായത്.
അവസാനിക്കാത്ത മഹാമാരി
താര്‍ത്താരികളില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്ത ഇറ്റലിക്കാരിലും പ്ലേഗുബാധയുണ്ടായിരുന്നു. നാട്ടിലേയ്ക്കു തിരിച്ച ഇറ്റാലിയന്‍ വ്യാപാരികള്‍, കച്ചവടാവശ്യാര്‍ഥം വഴിയില്‍ കപ്പലടുപ്പിച്ച തുറമുഖങ്ങളിലെല്ലാം പ്ലേഗും പരത്തി. യൂറോപ്പിലെങ്ങും അതു വ്യാപിക്കാന്‍ താമസമമുണ്ടായി ല്ല.

(കടപ്പാട്: ജനയുഗം സഹപാഠി: 24-03-2011)

Friday, February 25, 2011

അവരുടെ കുട്ടികള്‍-അഷ്ടമൂര്‍ത്തിയുടെ ലേഖനം


നമ്മള്‍ ഏറെക്കുറെ മറന്നുകഴിഞ്ഞിരുന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസ് വീണ്ടും പൊന്തിവന്നതാണ് രണ്ടായിരത്തിപ്പതിനൊന്നിന്റെ തുടക്കത്തിലുള്ള പ്രധാനസംഭവം.  രാഷ്ട്രീയകക്ഷികളും ന്യായാധിപരും ഒരു കൂട്ടം മാധ്യമങ്ങളും തമസ്‌കരിക്കാന്‍ ശ്രമിച്ച സംഭവം വീണ്ടും സജീവമായതിന്റെ കാരണം നിസ്വാര്‍ഥ രായ കുറച്ചു മാധ്യമപ്രവര്‍ത്തകര്‍ തന്നെയാണ്. എം പി ബഷീറും വി എം ദീപയും സ്വന്തം ജീവനേപ്പോലും അവഗണിച്ചു പ്രവര്‍ത്തിച്ചു. ദീപയ്ക്കു നേരിടേണ്ടി വന്നത് ശാരീരികമായ ആക്രമണമാണെങ്കില്‍ ബഷീറിന് അതിജീവിക്കേണ്ടി വന്നത് തല്‍പരകക്ഷികള്‍ വെച്ചുനീട്ടിയ പ്രലോഭനങ്ങളെയാണ്.  ബഷീറും ദീപയും അവരുടെ കൂടെ നിലയുറപ്പിച്ച ചില മാധ്യമപ്രവര്‍ത്തകരും മാധ്യമമേധാവികളും ആണ് തീരെ കെട്ടുപോയി എന്നു നമ്മള്‍ കരുതുന്ന മൂല്യങ്ങളുടെ പന്തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
മാധ്യമങ്ങളില്‍ എം. പി. ബഷീര്‍ നിറഞ്ഞുനിന്ന ദിനങ്ങളായിരുന്നു കഴിഞ്ഞുപോയത്. പ്രധാനപ്പെട്ട പല ആനുകാലികങ്ങളിലും അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനങ്ങളും അദ്ദേഹവുമായുള്ള സംഭാഷണങ്ങളും വന്നു.  അതില്‍ ഏറ്റവും പ്രധാനമായത് 'സമകാലികം മലയാളം വാരിക'യില്‍ വന്നതാണ്.  വളരെ പക്വത വന്ന ഒരു മാധ്യമപ്രവര്‍ത്തകനെ നമുക്കതില്‍ കാണാന്‍ കഴിയും.  അനാവശ്യമായ ആവേശത്തിന് അടിമപ്പെടാത്ത വ്യക്തി.  അതേസമയം അന്വേഷണങ്ങളില്‍ കണിശത പുലര്‍ത്തുന്ന ആള്‍.  മലയാള ദൃശ്യമാധ്യമപ്രവര്‍ത്തനത്തിന് എം. പി. ബഷീറിലൂടെ വളര്‍ച്ചയെത്തിയിരിക്കുന്നു. 
മുനീര്‍ ഇടപെട്ടിട്ടാണോ ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ ബാക്കിയുള്ള രേഖകള്‍ പുറത്തുവിടാതിരുന്നത് എന്ന ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറയുന്നു: ''ഇല്ല. ആരും ഇടപെട്ടിട്ടില്ല. ചില പ്രത്യേക കാരണങ്ങള്‍ അതിനുണ്ട്.  ഞങ്ങള്‍ 2004-ല്‍ റജീനയുടെ വെളിപ്പെടുത്തല്‍ നല്‍കുമ്പോള്‍ അവരുടെ മുഖവും അവരുടെ മടിയിലിരിക്കുന്ന കുഞ്ഞിന്റെ മുഖവും ദൃശ്യങ്ങളില്‍ വന്നു.  അന്ന് അത് (കുഞ്ഞിന്റെ മുഖം) മറച്ചുവെച്ചു കാണിക്കാന്‍ സാധിച്ചില്ല.  പിന്നീട് മറ്റൊരു സംഭവം കിളിരൂര്‍ കേസില്‍ ശാരിയുടെ കുട്ടി വി. എസ്. അച്യുതാനന്ദന് പരാതി നല്‍കുന്ന ദൃശ്യങ്ങളും എല്ലായിടത്തും വന്നു.  ഇനി എക്കാലത്തും പെണ്‍വാണിഭവുമായോ സ്ത്രീപീഡനവുമായോ എന്തെങ്കിലും അന്വേഷിച്ചാല്‍ ഉടന്‍ വരുന്ന ദൃശ്യങ്ങള്‍ ഈ കുഞ്ഞുങ്ങളുടേതുള്‍പ്പെടെ ആയിരിക്കും.  അത് വ്യക്തിപരമായി എന്നെ വിഷമിപ്പിക്കുന്ന വസ്തുതയാണ്.''
വാര്‍ത്തകള്‍ക്കു പിന്നാലെ പായുമ്പോള്‍ ഇന്നത്തെ പല മാധ്യമപ്രവര്‍ത്തകരും മറക്കുന്ന ധര്‍മ്മമാണത്. ഇത്തരത്തില്‍ ചിന്തിക്കാനെങ്കിലും ഒരാളുണ്ടായല്ലോ! എനിക്ക് സന്തോഷം തോന്നി.
മലയാളം വാരികയുടെ ഈ ലക്കത്തില്‍ത്തന്നെ വി എം  ദീപയുടെ ലേഖനവുമുണ്ട്.  ഐസ്‌ക്രീം കേസില്‍ ബഷീറിനേക്കാളും തീ തിന്നത് ദീപയാണ്.  രാഷ്ട്രീയക്കാരില്‍നിന്നു  ശാരീരികമായും പലവട്ടം നിലപാടു മാറ്റിയ സ്വന്തം സ്ഥാപനത്തില്‍നിന്നും മാനസികമായും ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അവര്‍ വളരെ മിതമായ ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത്. നിരവധി തവണ മൊഴി മാറ്റിപ്പറഞ്ഞ റജീനയും  കുറച്ചൊന്നുമല്ല അവരെ കുഴക്കിയത്. അത്തരമൊരു മൊഴിമാറ്റത്തിന്റെ കഥ പറയുന്നതിനിടയില്‍ ഒരു വാചകം വീണ്ടും എന്റെ വായനയെ തടഞ്ഞു: ''ആളുകളെ കണ്ടു ഭയന്ന് കുഞ്ഞു കരയുമ്പോള്‍ മാത്രം ആ പെണ്‍കുട്ടി ഇടയ്‌ക്കെഴുന്നേറ്റ് അവനെ ആശ്വസിപ്പിക്കാനായി മാറിനില്‍ക്കും.''  
റജീന കൈക്കുഞ്ഞുമായി ഇന്ത്യാവിഷന്‍ സ്റ്റുഡിയോവിലേയ്ക്ക് നാടകീയമായി കടന്നുവന്ന ആ ദൃശ്യം ഞാന്‍ ഓര്‍മ്മിച്ചെടുത്തു. നിലവിളിച്ചുകൊണ്ടാണ് അവര്‍ സ്റ്റൂഡിയോവിലേയ്ക്ക് കയറിവന്നത്. പക്ഷേ മടിയിലിരിക്കുന്ന കുട്ടിയുടെ മുഖം ഒട്ടും ഓര്‍മ്മ വന്നില്ല.  ശ്രദ്ധ മുഴുവന്‍ റജീനയിലായിരുന്നു. പക്ഷേ അതുപോലെയായിരുന്നില്ല മാധ്യമങ്ങള്‍ നമുക്കു കാണിച്ചുതന്ന രണ്ടാമത്തെ കുട്ടി.  അമ്മയുടെ മടിയില്‍ ഇരിക്കാനുള്ള യോഗമുണ്ടായിട്ടില്ല അവള്‍ക്ക്. മകളുടെ ജനനത്തോടെ ശാരി മരിച്ചുപോയിരുന്നു. ശാരിയുടെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഇരിക്കുന്ന ആ സുന്ദരിക്കുട്ടിയുടെ മുഖം എനിക്കിപ്പോഴും കാണാനാവുന്നുണ്ട്.  മുത്തച്ഛന്റേയും മുത്തശ്ശിയുടേയും ഒപ്പം തനിക്ക് എന്തിനെന്നു തിട്ടമില്ലാത്ത ഒരു സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്ന ആ നാലുവയസ്സുകാരി.  നിഷ്‌കളങ്കതയുടെ പുഞ്ചിരിയ്ക്കുന്ന ഒരു രൂപം.
ആലോചിച്ചിരുന്നുപോയി.  റജീനയുടെ മകനേപ്പോലെയല്ല അവള്‍.  കേരളം മുഴുവന്‍ നോക്കിനിന്ന ഒരു ജനനം.  ഇപ്പോഴും മാധ്യമങ്ങളുടെ കണ്ണില്‍ സജീവമായ മുഖം.  ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും എന്തെല്ലാം ചോദ്യങ്ങള്‍ അവള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരും?  പൂര്‍വകഥകളും വാര്‍ത്തകളും കുശുകുശുപ്പുകളും ജീവിതകാലം മുഴുക്കെ അവളെ പിന്‍തുടരുമെന്നു തീര്‍ച്ചയാണ്.      
ലേഖനത്തിന്റെ അവസാനഭാഗത്ത് വി എം ദീപ കുറേ ആധികള്‍ നമുക്കു പകര്‍ന്നു തരുന്നുണ്ട്. സത്യം എക്കാലത്തും മൂടിവെയ്ക്കാന്‍ പ്രയാസമാണ് എന്നതു ശരിതന്നെ.  എങ്കിലും മാധ്യമച്ചര്‍ച്ച തീരുമ്പോള്‍ എന്തു സംഭവിക്കും? കുറ്റം തെളിയിക്കപ്പെടുമോ?  കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ?  ''കേരളം കണ്ട ഏത് സ്ത്രീപീഡനക്കേസിലെ ഇരയേക്കാളും ശക്തയാണ്  റജീന. ......കേരളത്തിലെ സ്ത്രീവിമോചനപ്രസ്ഥാനത്തിലേയ്ക്ക് ഇതുപോലെ സ്വന്തം ജീവിതം കൊണ്ടെരിഞ്ഞ് സ്ഫുടം വന്ന ഒരാള്‍ വരേണ്ടതല്ലേ.  പക്ഷേ കേരളം പോലൊരു സ്ഥലത്ത് അത് സാധ്യമാവുമെന്ന് കരുതുക വയ്യ. പുറമേ വലിയ സദാചാരക്കാരാണല്ലോ നമ്മള്‍.  റജീനയുടെ കുഞ്ഞ് വലുതാകുകയാണ്.  അമ്മയോട് അവന്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങും.  നാട്ടുകാരുടെ പരിഹാസം എവിടെച്ചെന്നാലും അവനെ വേട്ടയാടും.  അവന്‍ ആരായി വളരും?''
ബഷീറും ദീപയും ഒരേ ആശങ്കകളാണ് പങ്കുവെയ്ക്കുന്നത്. റജീനയുടെ മകനാണെങ്കിലും ശാരിയുടെ മകളാണെങ്കിലും ഒരേ ആപത്തുകളാണ് അവരെ പിന്‍തുടരുന്നത്.
കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ച സംഭവമായിരുന്നു കിളിരൂര്‍. പക്ഷേ കോടതിയില്‍ ഒന്നിനും തെളിവുണ്ടായിരുന്നില്ല. ആരുടെ കയ്യിലും ആമം വീണില്ല. കാലം കടന്നു പോയപ്പോള്‍ നമ്മളും എല്ലാം മറന്നു. പക്ഷേ ശാരിയുടെ അച്ഛനും അമ്മയും ഒന്നും മറക്കില്ല. അത് അവരുടെ ജീവിതമാണല്ലോ! തങ്ങളുടെ കാലശേഷമുള്ള പേരക്കുട്ടിയുടെ ജീവിതത്തെക്കുറിച്ചുള്ള ആധി ഇപ്പൊഴെ അവരെ വേട്ടയാടുന്നുണ്ടാവണം.
കുട്ടികള്‍ അനാഥരാവുന്നത് ഇത്തരം കഥകളില്‍ മാത്രമല്ല.  ജീവിതത്തിന്റെ ഏതേതു ഘട്ടങ്ങളിലാണ് അവര്‍ അനാഥത്വത്തിലേയ്ക്കു പതിക്കുന്നത് എന്നു പറയാന്‍ വയ്യ. കേരളത്തില്‍ വിവാഹമോചനങ്ങള്‍ കൂടിക്കൂടിവരികയാണല്ലോ.  പരസ്പരം ഒത്തുപോവാതെ വരുമ്പോള്‍ മക്കളുടെ കാര്യം പോലും ഓര്‍ക്കാതെയാണ് പല അച്ഛനമ്മമാരും വേര്‍പിരിയുന്നത്. അച്ഛന്റേയും അമ്മയുടേയും ഇടയില്‍ ഒരു തിരഞ്ഞെടുപ്പ് കുട്ടികള്‍ക്ക്  ബുദ്ധിമുട്ടാണ്.  അവര്‍ രണ്ടുപേരെയും ഒരുപോലെ സ്‌നേഹിക്കുന്നു.  പക്ഷേ കോടതിവിധികള്‍ പലപ്പോഴും മണിക്കൂറുകള്‍ വെച്ചുള്ള ബന്ധത്തിലേയ്ക്ക് അവരെ തള്ളിവിടുന്നു.   
അബ്ബാസ് കിയരൊസ്താമിയുടെ 'ടെന്‍' എന്ന ചലച്ചിത്രം  ഓര്‍മ വരുന്നു.  കഥാനായിക ജോലിക്കു പോവുന്നത് സ്വയം കാറോടിച്ചാണ്. അവള്‍ ലിഫ്റ്റ് കൊടുക്കുന്നവരില്‍ ഒരു വേശ്യയും ഒരു ഭഗ്‌നകാമുകിയും ഒരു ഭക്തയുമൊക്കെയുണ്ട്.  പക്ഷേ അവരില്‍ പ്രധാനി അവളുടെ മകന്‍ തന്നെയാണ്.  പിരിഞ്ഞുപോയ ഭര്‍ത്താവില്‍നിന്നുണ്ടായ മകനും അവളും തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ ചിത്രത്തെ ഒരനുഭവമാക്കുന്നത്. അമ്മയുടെ പുതിയ ഭര്‍ത്താവുമായി അവന് ഒത്തുപോവാനാവുന്നില്ല.  അതേസമയം സ്വന്തം അച്ഛന്റെ കൂടെയുള്ള താമസവും അവന് അത്ര ഇഷ്ടമല്ല.  അച്ഛന്‍ രാത്രി അശ്‌ളീലസിനിമകള്‍ കാണുന്നതിനേക്കുറിച്ച് അവന്‍ അമ്മയോടു പറയുന്നുണ്ട്.  സ്‌കൂളിലേയ്ക്കും അവിടെനിന്ന് മുത്തശ്ശിയുടെ അടുത്തേയ്ക്കുമുള്ള അവന്റെ യാത്രയ്ക്ക് പലപ്പോഴും ലിഫ്റ്റ് കൊടുക്കുന്നത് അമ്മയാണ്. പക്ഷേ അവന് അമ്മയുമായും അടുപ്പമില്ല.  കാര്‍യാത്രയിലുടനീളം തന്നെ ഉപദേശിക്കുകയും അച്ഛനെ ഭര്‍ത്സിക്കുകയും ചെയ്യുന്ന അമ്മയെ അവനു സഹിയ്ക്കാനാവുന്നില്ല.  ഇടയ്ക്കിടെ ഉറക്കെ ശബ്ദിച്ചും ചെവി പൊത്തിപ്പിടിച്ചും അവന്‍ അമ്മയുടെ വാക്കുകളെ തടസ്സപ്പെടുത്തുന്നു.
സ്വന്തം അമ്മ അച്ഛനോടു പിരിയുന്നതും മറ്റൊരാളുമായി അടുക്കുന്നതും ഏതു കുട്ടിക്കാണ് ഇഷ്ടമാവുക?  അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം.  സംസ്‌കൃതം ക്ലാസ്സാവുമ്പോള്‍ മലയാളമെടുത്ത കുട്ടികള്‍ മറ്റൊരു ക്ലാസ്സിലേയ്ക്കു പോവുകയും മറ്റു ഡിവിഷനുകളിലെ സംസ്‌കൃതം കുട്ടികള്‍ ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വരികയുമാണ് പതിവ്. അക്കൂട്ടത്തില്‍ ഒരു രാമദാസ് ഉണ്ടായിരുന്നു.  സംസ്‌കൃതം പണ്ഡിറ്റ്  ക്ലാസ്സില്‍ വന്ന് അധികം താമസിയാതെ മൂന്നാം ക്ലാസ്സിലെ ടീച്ചര്‍ തങ്കമ്മ ജനലരികില്‍ വരും. അവര്‍ പരിസരം മറന്ന് കുറേനേരം സല്ലപിച്ചുകൊണ്ടു നില്‍ക്കും. എന്തോ ശരിയല്ലാത്ത ബന്ധമാണ് അവര്‍ തമ്മിലുള്ളതെന്ന് ഞങ്ങള്‍ക്കെല്ലാം തോന്നിയിരുന്നു. തലയും താഴ്ത്തി ഇരിയ്ക്കുന്ന രാമദാസിനെ നോക്കി ചില കുട്ടികള്‍ ചിരിയ്ക്കും. അവന്‍ തങ്കമ്മട്ടീച്ചറുടെ മകനാണ് എന്ന് പിന്നീടാണ് ഞാനറിഞ്ഞത്.   
ഒ വി വിജയന്റെ 'പ്രേമകഥ'യിലെ വിശാലാക്ഷി ഒപ്പം പഠിക്കുന്ന ചന്ദ്രനെ  വീട്ടിലേയ്ക്കു ക്ഷണിച്ചു. അപ്പോഴാണ് ഉമ്മറത്തിരിക്കുന്ന രാമന്‍ നായരല്ല വിശാലാക്ഷിയുടെ അച്ഛന്‍ എന്ന് ചന്ദ്രന്‍ അറിയുന്നത്.   വിശാലാക്ഷിയുടെ അച്ഛന്‍ മഞ്ചേരിയിലാണ്. അച്ഛനെ അവള്‍ സ്‌നേഹിച്ചിരുന്നു.  അമ്മയുടെ നായരില്ലാത്ത ഒരു ദിവസം അച്ഛന്‍ വന്ന കഥ അവള്‍ പറഞ്ഞു. ''നിയ്ക്ക് പടിയ്ക്കാന്‍ അച്ഛന്‍ കിട്ട്ണ കൂലീന്ന് പണെട്ത്ത് വെയ്ക്ക്ണ്ണ്ട്,'' വിശാലാക്ഷി പറഞ്ഞു. ''ഉച്ചയ്ക്കുണ്ണാണ്ടെ, ഉണ്ണാണ്ടുണ്ണാണ്ടെ അച്ഛന് വയറ്റ് ദെണ്ണാ.'' സുന്ദരിയായ അമ്മയെ അവള്‍ ആരാധിച്ചിരുന്നു.  ''ചന്തല്യേ?'' അവള്‍ ചന്ദ്രനോടു ചോദിച്ചു. ''അമ്മേടെ തൊട നന്നേ വെള്ത്ത്ട്ടാ.'' ബാല്യത്തിന്റെ നൈര്‍മല്യം വളര്‍ച്ചയ്‌ക്കൊപ്പം നിലയ്ക്കുന്നു.  വര്‍ഷങ്ങള്‍ക്കു ശേഷം അവിടെ അടുത്തുള്ള മുസാവരി ബംഗളാവില്‍ താമസിയ്ക്കാനെത്തിയ ചന്ദ്രനോട് സൂക്ഷിപ്പുകാരന്‍ പറയുന്നു: ''രാമന്നായര് പണ്ടേ ചത്ത്. പിന്നെ ആ ജാന്വമ്മ ചത്ത്. ഇപ്പൊ ഓളെ മോളെ കാലാ.  ബിശാലാച്യമ്മ പത്തര മാറ്റാ.''
'പ്രേമകഥ'യിലെ ജാനകിയമ്മ ഭര്‍ത്താവിനേയും സ്‌നേഹിച്ചിരുന്നു. കുറേക്കാലം കൂടി വീട്ടില്‍ വന്നപ്പോള്‍ അവര്‍ എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞ് അകായിലിരുന്നു.  ''വൈന്നേരായീപ്പോ അച്ഛന്‍ അവസാനത്തെ ബസ്സിന് പുവ്വ്ാന്ന് പറഞ്ഞു,'' വിശാലാക്ഷി ചന്ദ്രനോടു പറഞ്ഞു.  ''പാടില്യാ, അയ്യൂ, ന്നെ സ്‌നേഹല്യാലോ ന്നൊക്കെ പറഞ്ഞ് അമ്മ അച്ഛനെ അന്ന് വടെ താമസിപ്പിച്ചു.'' അത്തരമൊരു പരസ്പരധാരണ ഒരുപക്ഷേ  വിജയന്റെ കഥയില്‍ മാത്രമാവാം.  ഭര്‍ത്താവിനോടുള്ള പകവീട്ടാന്‍ ഒന്നുമറിയാത്ത കുട്ടികളെ കൊന്നു കളഞ്ഞതിനു ശേഷം സ്വയം മരിയ്ക്കുന്ന പെണ്ണുങ്ങള്‍; തിരിച്ചും. ഇത്തരം വാര്‍ത്തകള്‍ ഇന്ന് സുലഭമാണ്. ചരമപ്പുറത്തിലെ പെട്ടിക്കോളവാര്‍ത്തയില്‍ മരിച്ച അച്ഛനമ്മമാരോടൊപ്പം നമ്മളെ നോക്കിച്ചിരിയ്ക്കുന്ന കുട്ടികളുടെ ചിത്രങ്ങളും. എന്തെല്ലാം സ്വപ്നങ്ങള്‍ അവശേഷിപ്പിച്ചിട്ടാണ് അവര്‍ ഈ ലോകം വിട്ടുപോവുന്നത്! 
ദാരിദ്ര്യം മൂലമുള്ള ആത്മഹത്യകളുമുണ്ട്. സ്‌നേഹക്കുറവല്ല പ്രശ്്‌നം. കുട്ടികളെ പോറ്റാനാവാത്ത സ്വന്തം കുറ്റത്തിന് അവര്‍ക്കു വിഷം കൊടുക്കുന്നത് സ്‌നേഹക്കൂടുതല്‍ കൊണ്ടുതന്നെയാവാം. പക്ഷേ ആ അച്ഛനമ്മമാരറിയുന്നുണ്ടോ അത് ചെയ്യാത്ത തെറ്റിന് കുട്ടികള്‍ക്ക് അവര്‍ വിധിയ്ക്കുന്ന ശിക്ഷയാണെന്ന്?  
റജീനയുടേയും ശാരിയുടേയും കുട്ടികളേപ്പോലെ വിവാദത്തിലേക്ക് പിറന്നുവീണവര്‍. അച്ഛനമ്മമാര്‍ തമ്മിലുള്ള വഴക്കിന് കുരുതിയായവര്‍.  കുടുംബത്തിലെ ദാരിദ്ര്യത്തിന്റെ ഫലമായി ജീവിതം നിഷേധിയ്ക്കപ്പെട്ടവര്‍. ഒരു തരത്തില്‍ ഈ കുട്ടികള്‍ക്കൊക്കെ ഒരേ മുഖമല്ലേ? അപമാനത്തിനു വിധിയ്ക്കപ്പെട്ടവര്‍. അച്ഛനുമമ്മയും ജീവിച്ചിരിയ്‌ക്കേത്തന്നെ അനാഥരായവര്‍.  തങ്ങളുടേതല്ലാത്ത കുറ്റത്തിന് വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട നിരപരാധികള്‍. ഈ കുട്ടികളൊക്കെ ഒരേ ഗണത്തില്‍പ്പെട്ടവരല്ലേ?
ആയിരിക്കാം.  എന്നാലും ഇത്തരം വാര്‍ത്തകള്‍ ഒരു ദിവസത്തിനപ്പുറം നിലനില്‍ക്കുന്നില്ല എന്നതല്ലേ നേര്?  വായിച്ചുകഴിഞ്ഞാല്‍ ഒരു ദീര്‍ഘനിശ്വാസം. ഏറിയാല്‍ ഒരു നെടുവീര്‍പ്പ്. പിന്നെ പത്രം മടക്കിവെയ്ക്കുന്നു. നമ്മുടെ കുട്ടികളല്ലല്ലോ എന്ന് സമാധാനിച്ച് തോര്‍ത്തും സോപ്പുമെടുത്ത് കുളിമുറിയിലേയ്ക്കു നടക്കുന്നു.  
കുറ്റം നമ്മുടേതാണോ? നിരന്തരമായി ആവര്‍ത്തിയ്ക്കപ്പെടുന്നതുകൊണ്ടുകൂടിയല്ലേ ഇത്തരം സംഭവങ്ങള്‍ നമ്മളെ സ്പര്‍ശിയ്ക്കാതായത്?  ആയിരിയ്ക്കണം. പിന്നെ ഇത്തരം ദുരന്തങ്ങള്‍ക്ക് ഒരു പരിഹാരം  എളുപ്പമല്ലല്ലോ എന്ന മുന്‍വിധിയുമാവാം.  
ഇപ്പോള്‍ ഒരു കഥ ഓര്‍മ്മ വരുന്നു: കുറേ കൊല്ലങ്ങള്‍ക്കുമുമ്പ്, കേരളത്തില്‍ സകുടുംബജീവിതഹത്യകള്‍ പെരുകിയ കാലത്ത് ഇത്തരം ആത്മഹത്യകളേപ്പറ്റി ചര്‍ച്ച ചെയ്യാനും പരിഹാരം കാണാനുമായി തൃശ്ശൂര്‍ കലക്റ്റര്‍ ഒരു സമ്മേളനം വിളിച്ചുകൂട്ടി.  രാഷ്ട്രീയപ്രവര്‍ത്തകരും എഴുത്തുകാരും സാംസ്‌കാരികനായകരുമൊക്കെയുണ്ടായിരുന്നു ക്ഷണിയ്ക്കപ്പെട്ടവരില്‍. ചായയും ബിസ്‌കറ്റും കഴിച്ച് ഞങ്ങള്‍ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ കലക്റ്റര്‍ക്കു ചുറ്റും വട്ടമിട്ടിരുന്നു.
കലക്റ്ററുടെ ആമുഖത്തിനു ശേഷം ഓരോരുത്തരായി സംസാരിച്ചുതുടങ്ങി. പരിഹാരനിര്‍ദ്ദേശങ്ങള്‍ പ്രവഹിച്ചു. ആത്മഹത്യ ചെയ്യാന്‍ പോവുന്നവരെ അതില്‍നിന്നു പിന്തിരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കണമെന്ന് ചിലര്‍. നിയമം മൂലം നിരോധിയ്ക്കണമെന്ന് വേറെച്ചിലര്‍.  ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച കുടുംബത്തിന് രാവും പകലും കാവല്‍ നില്‍ക്കണമെന്ന് മറ്റൊരു കൂട്ടര്‍. എനിയ്ക്ക് എല്ലാം ഒരു തമാശയായി തോന്നിത്തുടങ്ങി.   
തന്റെ ഊഴം വന്നപ്പോള്‍ വി. ബി. ജ്യോതിരാജ് വികാരഭരിതനായി. അയാള്‍ കലക്റ്ററോടു പറഞ്ഞു. ''സര്‍, വലിയവര്‍ ആത്മഹത്യ ചെയ്‌തോട്ടെ. അതവരുടെ ഇഷ്ടം. പക്ഷേ ആ കുട്ടികളെ കൊല്ലാന്‍ നമ്മള്‍ വിട്ടുകൊടുക്കരുത്.  അവരെ നമുക്കുവേണം.''
ജ്യോതിരാജ് എന്താണ് പറഞ്ഞുവരുന്നതെന്ന് എനിയ്ക്കു മനസ്സിലായില്ല. ആത്മഹത്യയ്ക്കു തൊട്ടുമുമ്പ് സ്ഥലത്തെത്തി കുട്ടികളെ കൂട്ടിക്കൊണ്ടു പോരണോ? പക്ഷേ അതിന് ആരൊക്കെയാണ് എവിടെയൊക്കെയാണ് എപ്പോഴൊക്കെയാണ് ആത്മഹത്യയ്‌ക്കൊരുങ്ങുന്നതെന്ന് നമുക്ക് കൃത്യമായ വിവരം കിട്ടണം.  ഒന്നും എളുപ്പമല്ലല്ലോ. കഥയെഴുത്തുകാര്‍ തീരെ പ്രായോഗികമതികളല്ല എന്ന് എനിക്കതോടെ ഉറപ്പായി. 
''അല്ലെങ്കിലും ആ കുട്ടികളെ കിട്ടിയിട്ട് നമ്മളെന്തു ചെയ്യാനാണ്?'' എന്റെ ആത്മഗതം കുറച്ച് ഉറക്കെയായിപ്പോയി എന്നു തോന്നുന്നു.  അടുത്തിരുന്ന കെ ജി ശങ്കരപ്പിള്ള എന്റെ മുഖത്തു നോക്കി ചിരിച്ചു. 
''ബാലവേല എടുപ്പിയ്ക്കാന്‍ കൊള്ളാം,'' കെ ജി എസ് പറഞ്ഞു.

(കടപ്പാട്: ജനയുഗം ദിനപത്രം- 18/02/2011)

Tuesday, February 22, 2011

അധര്‍മ്മം ശരണം ഗച്ഛാമി -കുരീപ്പുഴ ശ്രീകുമാര്‍


രാജകൊട്ടാരമടക്കമുള്ള സ്ഥാവരജംഗമ സ്വത്തുക്കള്‍ ഉപേക്ഷിച്ച് ലോകമുക്തിക്കായി യാത്രതിരിച്ച സിദ്ധാര്‍ഥ രാജകുമാരന്റെ ബുദ്ധിസം സംരക്ഷിക്കുവാന്‍ സ്വത്തുസമാഹരിക്കുന്ന യത്‌നത്തിലാണ് ലോകത്തിലെ ബുദ്ധമത ആത്മീയ വ്യവസായികള്‍. ത്യാഗത്തിന്റെ തത്വശാസ്ത്രം അവരുപേക്ഷിക്കുകയും മോഹത്തിന്റെ ബുദ്ധരാഹിത്യത്തില്‍പെടുകയും ചെയ്തിരിക്കുന്നു.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഹിമാചല്‍പ്രദേശിലെ കര്‍മാല്‍. ഇരുപത്തിയാറ്വയസ്സുമാത്രം പ്രായമുള്ള ഒജീന്‍ ട്രിന്‍ലെദോര്‍ജി എന്ന യഥാര്‍ഥപേരുള്ള ഈ ആത്മീയനേതാവിന്റെ ആവാസസ്ഥലത്തു നിന്നും ഏഴുകോടി രൂപയുടെ വിദേശ കറന്‍സിയാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ചൈനീസ് യുവാന്‍ മാത്രം പതിനൊന്നു ലക്ഷം. ഇന്ത്യന്‍ നാണയമൂല്യമനുസരച്ച് എഴുപതു ലക്ഷം രൂപ.
ഈ രൂപയത്രയും ഭക്തന്‍മാര്‍ കാണിക്കയിട്ടതാണെന്നു കര്‍മാല്‍ പറയുന്നു. അതു ശരിയെന്നു സമ്മതിച്ചാല്‍ത്തന്നെ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. ബുദ്ധന്‍മാര്‍ക്ക് എന്തിനാണിത്രയും പണം? അതറിയണമെങ്കില്‍ ധര്‍മ്മശാലയിലേയ്‌ക്കോ ബൈലക്കുപ്പയിലേയ്‌ക്കോ ഒരു യാത്ര നടത്തേണ്ടതുണ്ട്.
മതത്തിന്റെ മറവില്‍, ദൈവത്തിന്റെ പടം പരിചയായി പിടിച്ചുകൊണ്ട് എല്ലാമതത്തിലെയും ഛോട്ടാബഡാ ആത്മീയ നേതാക്കള്‍ പണക്കൊയ്ത്തു നടത്തുന്നുണ്ട്. ഹിന്ദു മതക്കാരോട് ഇത് സനാതന ധര്‍മ്മങ്ങള്‍ക്ക് ഇണങ്ങുന്നതാണോ എന്നു ചോദിച്ചാല്‍ ഇസ്‌ലാം മതക്കാര്‍ ഇങ്ങനെ ചെയ്യുന്നതില്‍ നിങ്ങള്‍ക്കു പ്രതിഷേധമില്ലേ എന്ന മറു ചോദ്യമാണുണ്ടാവുക. 
രണ്ടാമതൊരു ചോദ്യം ഉന്നയിക്കുന്നതിനു മുന്‍പ് മതനിന്ദ ദൈവനിന്ദ തുടങ്ങിയ അശ്ലീലപദങ്ങള്‍ ഉദ്ധരിച്ച് ആക്രമിച്ചിരിക്കും. സ്വാര്‍ഥതയില്‍ നിന്നോ അതിമോഹത്തില്‍ നിന്നോ ഒരു മതവും മുക്തമല്ലെന്നര്‍ഥം.
ടിബറ്റന്‍ ആത്മീയ നേതാവായ ദലൈയ്‌ലാമയുടെ പിന്നില്‍ത്തന്നെയാണ് കര്‍മാപയുടെയും സ്ഥാനം. ജാതീയമായ വേര്‍തിരിവുകളെയും ഹിംസയെയും തള്ളിക്കളഞ്ഞ് ദൈവരഹിതമായ മണ്ണില്‍ യുക്തിബോധത്തോടെ വളര്‍ന്നു പന്തലിച്ച ബുദ്ധമതം മറ്റു മതങ്ങളെപോലെ അധപ്പതിച്ചുകഴിഞ്ഞു. ശ്രീബുദ്ധനടക്കം നൂറു നൂറ് ബിംബങ്ങളാണ് അവരുടെ ആരാധനാലയങ്ങളിലുള്ളത്. അന്ധവിശ്വാസത്തിന്റെ കൊടികളാണ് ബുദ്ധമത കേന്ദ്രങ്ങളില്‍ പാറിക്കളിക്കുന്നത്.
ടിബറ്റില്‍ നിന്ന് പലായനം ചെയ്ത ബുദ്ധമതക്കാരില്‍ പ്രമുഖരാണ് ദലൈയ്‌ലാമയും കര്‍മാപയും. ടിബത്തിനോട് ലോകം കാരുണ്യത്തോടെ പെരുമാറിയിട്ടില്ല. അധിനിവേശം എന്ന വാക്ക് അമേരിക്കക്കാര്‍ക്കും ഇസ്രായേലികള്‍ക്കും വേണ്ടി മാത്രം സംവരണം ചെയ്തിട്ടുള്ളതല്ല. ടിബത്തില്‍ നമ്മള്‍ കണ്ടതും അധിനിവേശമാണ്. നേപ്പാളിലെപ്പോലെ അടിസ്ഥാന വര്‍ഗ്ഗ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ന്നുവരാനുളള സന്ദര്‍ഭം ടിബറ്റിനു ലഭിച്ചില്ല. കമ്മ്യൂണിസ്റ്റ് ചൈനയുടെ പട്ടാള ഓഫീസര്‍ നൃത്തം കാണാന്‍ തന്ത്രപൂര്‍വം ക്ഷണിച്ചതു നിരസിച്ചാണല്ലോ ദലൈയ്‌ലാമ ഇന്ത്യയിലെത്തിയത്. കര്‍മാപയ്ക്കും ദലൈയ്‌ലാമയ്ക്കും രണ്ടു കാലങ്ങളില്‍ ഇന്ത്യ അഭയം നല്‍കുകയായിരുന്നു.
അഹിംസയിലധിഷ്ഠിതമായ ബുദ്ധ ദര്‍ശനത്തില്‍ നിന്നും ബുദ്ധമതക്കാര്‍ ഹിംസാധിഷ്ഠിത മതബോധത്തിലേയ്ക്ക് യാത്രചെയ്തതിന്റെ വലിയ ഉദാഹരണങ്ങളാണ് രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാന്‍ സൈനികരില്‍ നിന്നുണ്ടായത്. കമ്പൂച്ചിയയിലും ചീനയിലും ഹിംസ അതിന്റെ ഉച്ചസ്ഥായിയിലായതും ലോകം കണ്ടതാണ്. ഒടുവിലത്തെ ഉദാഹരണമാണ് ശ്രീലങ്ക. ധനസമ്പാദനത്തിനുള്ള മോഹമുദിക്കുന്നത് ഹിംസാധിഷ്ഠിത ബുദ്ധമതത്തിന്റെ രക്തലക്ഷണമാണ്.
ഇസ്‌ലാമിക ക്രൈസ്തവ ദര്‍ശനങ്ങള്‍ക്കു മുന്‍പേ ലോകം വിസ്മയിച്ചുനിന്നത് ബുദ്ധ സൂര്യന്റെ മുന്നിലാണ്. ബുദ്ധ ദര്‍ശനം ഒരു വെറും മതം നിലയില്‍നിന്ന് ഡോ. അംബേദ്കറെ പോലെയുള്ളവരെ ആകര്‍ഷിച്ച മോചന സംസ്‌കാരമായിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ മലിനമായതും ബുദ്ധമതമാണ്.
ഹിമാചല്‍പ്രദേശിലെ കര്‍മാപയുടെ ആത്മീയ കേന്ദ്രത്തില്‍ നിന്നും വമ്പന്‍ധനശേഖരം കണ്ടെത്തിയതോടെ ഈ ആത്മീയ വ്യവസായശാല പൊലീസിന്റെ നിയന്ത്രണത്തിലാണ്. ഹിന്ദുമതമോ ഇസ്‌ലാം മതമോ ക്രിസ്തുമതമോ സിഖുമതമോ അല്ലാത്തതിനാല്‍ ഇന്ത്യന്‍ തെരുവുകളില്‍ ആള്‍കൂട്ടത്തിന്റെ അക്രമം ഉണ്ടാവുകയില്ലെന്നുറപ്പ്.
ബുദ്ധന്‍ യാതൊന്നും സമ്പാദിച്ചില്ല. ഉണ്ടായിരുന്നത് വേണ്ടെന്നുവയ്ക്കുകയും ചെയ്തു. എന്നാല്‍ അനുയായികളോ ധ്യാനവും മോക്ഷവുമെല്ലാം പണച്ചാക്കുകള്‍ നിറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാക്കി. ഫൈവ് സ്റ്റാര്‍ ഭിക്ഷാടനത്തിന്റെ പുതിയ ലോകമാതൃകകളാക്കി. പുതിയ കാലം ബുദ്ധിസത്തിന്റെ അപചയം പൂര്‍ണതയിലെത്തിയ കാലമാണ്. അധര്‍മ്മത്തിന്റെ സംഘബോധം യുദ്ധത്തിനു പച്ചക്കൊടി കാട്ടുന്നകാലം.
ഒരു നഗ്‌ന കവിത ചൊല്ലി ഇന്നത്തെ വര്‍ത്തമാനം ഉപസംഹരിക്കാം.
ശ്രീലങ്ക,
ഇന്ത്യയിട്ട മുട്ട
ജാഫ്‌ന,
സിംഹളന്റെ പുകയില
ബുദ്ധന്റെ പല്ലുനോക്കി
ഭിക്ഷുക്കള്‍ മന്ത്രിച്ചു
യുദ്ധം ശരണം ഗച്ഛാമി
(കടപ്പാട്- ജനയുഗം ദിനപത്രം- 12-02-2011)

Thursday, February 3, 2011

സൃഷ്ടിവാദവും ഫോസിൽ തെളിവുകളും



 ദൈവമെന്ന ആശയം ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ, ജീവൻ ആവിർഭവിച്ചതിനുശേഷം 400 കോടി വർഷങ്ങൾ കഴിയേണ്ടിവന്നു. ഇതിനിടയിലെ സുധീർഘമായ കാലയളവിൽ ഒരു ജീവിയും ദൈവത്തെ സൃഷ്ടിച്ചില്ല.അതിനുകാരണം, ദൈവമെന്ന ആശയത്തെ അവതരിപ്പിക്കാൻ തികച്ചും intelligent ആയ ജീവി ഉല്ഭവിക്കണം. അതാണ്‌ മനുഷ്യൻ. അവൻ ഭംഗിയായി ദൈവത്തെ ഡിസൈൻ ചെയ്തു. അതെ ജീവലോകത്തെ intelligent designer മനുഷ്യനാണ്‌. അവനില്ലെങ്കിൽ ഭൂമിയിൽ ദൈവവുമില്ല.


പരിണാമശാസ്ത്രത്തെ സമഗ്രമായി പ്രതിപാദിക്കുന്ന രാജു വാടാനപ്പള്ളിയുടെ ലേഖനം ഇവിടെ വായിക്കുക

സൃഷ്ടിവാദവും ഫോസിൽ തെളിവുകളും



 ദൈവമെന്ന ആശയം ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ, ജീവൻ ആവിർഭവിച്ചതിനുശേഷം 400 കോടി വർഷങ്ങൾ കഴിയേണ്ടിവന്നു. ഇതിനിടയിലെ സുധീർഘമായ കാലയളവിൽ ഒരു ജീവിയും ദൈവത്തെ സൃഷ്ടിച്ചില്ല.അതിനുകാരണം, ദൈവമെന്ന ആശയത്തെ അവതരിപ്പിക്കാൻ തികച്ചും intelligent ആയ ജീവി ഉല്ഭവിക്കണം. അതാണ്‌ മനുഷ്യൻ. അവൻ ഭംഗിയായി ദൈവത്തെ ഡിസൈൻ ചെയ്തു. അതെ ജീവലോകത്തെ intelligent designer മനുഷ്യനാണ്‌. അവനില്ലെങ്കിൽ ഭൂമിയിൽ ദൈവവുമില്ല.


പരിണാമശാസ്ത്രത്തെ സമഗ്രമായി പ്രതിപാദിക്കുന്ന രാജു വാടാനപ്പള്ളിയുടെ ലേഖനം ഇവിടെ വായിക്കുക

Wednesday, January 26, 2011

വിശ്വാസത്തിന്റെ പ്രശ്‌നം മാത്രമോ?


(ജനയുഗം ദിനപത്രം മുഖപ്രസംഗം 22-01-2011)
മകര വിളക്കു ദിവസം പുല്ലുമേട്ടിലുണ്ടായ ദുരന്തം ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പഴയൊരു ചര്‍ച്ചയെയാണ് വീണ്ടും സജീവമാക്കിയിരിക്കുന്നത്. മകര വിളക്ക് മനുഷ്യനിര്‍മിതമാണോയെന്നു വ്യക്തമാക്കാന്‍ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ വിവിധ കോണുകളില്‍നിന്ന് അഭിപ്രായങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്. ദൈവവിശ്വാസവും മതവിശ്വാസവും തീര്‍ത്തും വൈകാരികമായ സംഗതികളാണ്. അവ ഒരു വിധത്തിലും മുറിവേല്‍പ്പിക്കപ്പെടേണ്ടതല്ല. എന്നാല്‍ വിശ്വാസം പൊതുജീവിതവുമായി ബന്ധപ്പെട്ടതാവുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ അനിവാര്യവും തുടരേണ്ടതുമാണ്. ആരാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കേണ്ടതെന്നതും എന്തായിരിക്കണം അവയുടെ ലക്ഷ്യമെന്നതും പ്രധാനമാണ്. ശബരിമലയില്‍ വീണ്ടുമൊരു ദുരന്തം ഒഴിവാക്കുന്നതിനുള്ള സാഹചര്യമൊരുക്കാന്‍ സഹായകമാവുമെങ്കില്‍, അതുതന്നെയാണ് ഇത്തരം ചര്‍ച്ചകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ന്യായീകരണം.

കാല്‍ നൂറ്റാണ്ടു മുമ്പുള്ള അവസ്ഥയല്ല കേരളീയ സമൂഹത്തില്‍ ഇന്നുള്ളത്. അതു കൂടുതല്‍ മതാത്മകവും വിശ്വാസാധിഷ്ഠിതവുമായിട്ടുണ്ട്. മതങ്ങള്‍ മുമ്പെന്നത്തേക്കാളും സജീവമായും ചിലപ്പോഴെല്ലാം ധാര്‍ഷ്ട്യത്തോടെയും പൊതുജീവിതത്തില്‍ ഇടപെടുന്നതു തന്നെ അതിനു തെളിവ്. ഇടതുപക്ഷ, പുരോഗമന പ്രസ്ഥാനങ്ങളുടെ ഉദയകാലത്തും തുടര്‍ന്നിങ്ങോട്ടും കേരളീയ സമൂഹത്തിനുണ്ടായ ബൗദ്ധികമായ ഉണര്‍വിന്റെ ഫലമായി ഉണ്ടായ മുന്നേറ്റത്തിന് തിരിച്ചടിയേല്‍പ്പിക്കുവാനാണ് മത-സാമുദായിക ശക്തികള്‍ തങ്ങളുടെ ഇടപെടലുകളിലൂടെയും വിശ്വാസ മുതലെടുപ്പുകളിലൂടെയും ശ്രമിച്ചത്. മകരജ്യോതിയെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ചര്‍ച്ച കള്‍ ഗൗരവമേറിയ സംവാദങ്ങളിലേയ്ക്കാണ്  കേരളീയ സമൂഹത്തെ ക്ഷണിക്കുന്നത്. കാല്‍ നൂറ്റാണ്ടു മുമ്പുതന്നെ ജനയുഗം വാരിക മകര ജ്യോതിയെക്കുറിച്ചുള്ള സംശയം പ്രകടിപ്പിച്ചവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ജനയുഗത്തില്‍ കുരീപ്പുഴ ശ്രീകുമാര്‍ എഴുതുന്ന 'വര്‍ത്തമാനം' എന്ന പംക്തിയില്‍ ഒന്നിലേറെ തവണ മകരജ്യോതി മനുഷ്യ നിര്‍മിതമാണെന്നുള്ള വസ്തുതയും പൊന്നമ്പലമേട്ടില്‍ ആളുകളെ പ്രവേശിപ്പിക്കാതിരിക്കുന്നതിന്റെ യുക്തിരാഹിത്യവും ചൂണ്ടിക്കാണിച്ചിരുന്നു. പുല്‍മേട്ടിലെ ദുരന്തത്തിനുശേഷം ജനുവരി 18 ന് ജനയുഗത്തില്‍ ആര്‍ വി ജി മേനോന്‍ 'ദൃഷ്ടി' എന്ന പംക്തിയില്‍ എഴുതിയ 'ഒഴിവാക്കാവുന്ന ദുരന്തങ്ങള്‍' എന്ന ലേഖനത്തിലും മകരജ്യോതിയുടെ കൃത്രിമമായ പരിവേഷത്തെ അനാവരണം ചെയ്തിട്ടുണ്ട്.

ശബരിമലയിലെ പൊന്നമ്പലമേട്ടില്‍ തെളിയുന്ന ദീപക്കാഴ്ച കാണല്‍ മരകവിളക്ക് തീര്‍ഥാടനത്തിലെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്. ഇതിനായാണ് ഭക്ത ലക്ഷങ്ങള്‍ ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും മുമ്പേതന്നെ ശബരിമലയില്‍ വന്നു തമ്പടിക്കുന്നത്. മകര വിളക്കും മകരജ്യോതിയും രണ്ടാണെന്ന് തീര്‍ഥാടന സംഘാടനത്തിനു പിന്നിലുള്ള ചിലര്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും പൊന്നമ്പലമേട്ടിലെ ദീപക്കാഴ്ച ദൈവികമായുണ്ടാവുന്നതാണെന്നു തന്നെയാണ് ഭക്തരില്‍ നല്ലൊരു പങ്കും കരുതുന്നത്. അത്തരമൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ ദീപക്കാഴ്ച കാണാന്‍ തിരക്കേറുന്നതും. പൊന്നമ്പല മേട്ടിലെ ആദിവാസികളുടെ ദീപാരാധനയാണ് മകരവിളക്കായി തെളിഞ്ഞുകാണുന്നതെന്നും ആദിവാസികളല്ല, തീര്‍ഥാടന സംഘാടനം നടത്തുന്നവര്‍ തന്നെ കര്‍പ്പൂരം കത്തിക്കുന്നതാണെന്നും പലവിധ വാദങ്ങള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡോ ശബരിമലയിലെ ദേവകാര്യങ്ങള്‍ക്കു ചുമതലപ്പെട്ട തന്ത്രികുടുംബമോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടുമില്ല. മറ്റു വാദഗതികളെ നിരാകരിച്ചിട്ടില്ലെങ്കിലും മകരവിളക്ക് ദൈവികമാണെന്ന ധാരണ ശരിവച്ചുകൊണ്ടുപോവുന്നതാണ് തീര്‍ഥാടന സംഘാടനം നടത്തുന്നവരുടെ നിലപാടെന്നതില്‍ തര്‍ക്കമില്ല. ഇതൊരു ശരിയായ നിലപാടാണെന്നു കരുതാനാവില്ല. ലക്ഷങ്ങളുടെ വിശ്വാസം ദുരൂഹതയുടെ അടിസ്ഥാനത്തിലല്ല നിലനിര്‍ത്തിക്കൊണ്ടുപോവേണ്ടത്. മകരവിളക്കുമായി ബന്ധപ്പെട്ട വസ്തുത 

വെളിപ്പെടുത്തുന്നതിലൂടെ ശബരിമല തീര്‍ഥാടനത്തിന് എന്തെങ്കിലും മങ്ങല്‍ വരുമെന്നു കരുതുന്നവര്‍ക്ക് ഭക്തരുടെ വിശ്വാസത്തില്‍ വിശ്വാസക്കുറവുണ്ടെന്നു മാത്രമേ പറയാനാവൂ.
അന്ധവിശ്വാസത്തിനെതിരായ പ്രവര്‍ത്തനവും വിശ്വാസത്തിനുള്ള സ്വാതന്ത്ര്യവും ഒരു ഘട്ടത്തിലും ഏറ്റുമുട്ടേണ്ടവയല്ല. എന്നാല്‍ വിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാപട്യം പ്രചരിക്കുന്നത് തുറന്നുകാട്ടപ്പെടുക തന്നെ വേണം. വിശ്വാസത്തിന്റെ പ്രശ്‌നം എന്ന ഉദാസീനതയിലേയ്ക്ക് അതിനെ മാറ്റിനിര്‍ത്തരുത്. ശബരിമലയില്‍ തമിഴരും തെലുങ്കരും കന്നടക്കാരും മറ്റു നാട്ടുകാരുമെല്ലാം എത്തുന്നുണ്ടെങ്കിലും അവിടത്തെ തീര്‍ഥാടനം സുതാര്യമാക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്വം ആതിഥേയരായ നമ്മള്‍ മലയാളികള്‍ക്കാണ്. ശബരിമല തീര്‍ഥാടനത്തിനു ചുക്കാന്‍ പിടിക്കുന്ന ഓരോരുത്തര്‍ക്കും ഈ ഉത്തരവാദിത്വത്തില്‍ പങ്കുണ്ട്. അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടുകൂട. ഇത്തരമൊരു സുതാര്യതയിലേയ്ക്ക് ചെന്നെത്തുന്നതാവട്ടെ ഇപ്പോഴത്തെ ചര്‍ച്ചകള്‍