പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Saturday, September 18, 2010

വീണ്ടും മൗദൂദിയെക്കുറിച്ചുതന്നെ

     വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പാലായനം ചെയ്ത മൗദൂദിയുടെയും സംഘത്തിന്റെയും ലക്ഷ്യം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു. അതിനുള്ള ശക്തമായ പ്രചാരണ പരിപാടികള്‍ പാക് ജമാ അത്തെ ഇസ്ലാമിയും സംഘവും തുടങ്ങി.

    പാക് സര്‍ക്കാരുമായി ജനങ്ങളോട് സായുധ സമരത്തിനാഹ്വാനം ചെയ്യുന്ന 'ഖിലാഫത്തും രാജ വാഴ്ചയും' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. സഹികെട്ട് പാക് സര്‍ക്കാര്‍ ആ പുസ്തകം നിരോധിച്ച് കണ്ടുകെട്ടി. അതുപോലെ പാക് സര്‍ക്കാരില്‍ ഭരണ പങ്കാളിയായിരുന്ന അഹ്‌മദിയ്യാ മതവിഭാഗക്കാരെ അമുസ്ലിംകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പ്രഖ്യാപനം നടത്തുകയും 'ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു. മൗദൂദിയുടെ ഈ രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് പാക് കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു. 

     ഇന്ത്യയിലും ഇത്തരം രാജ്യദ്രോഹപരമായ ആശയങ്ങളടങ്ങിയ മൗദൂദിയന്‍ സിദ്ധാന്തങ്ങളടങ്ങിയ പുസ്തകങ്ങള്‍ ധാരാളമായി ഇന്നും വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കര്‍ണാടക സര്‍ക്കാര്‍ 1998 ല്‍ ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമായ 'സന്മാര്‍ഗ്ഗ'ക്കെതിരെ നടപടിയെടുക്കുകയും അതിന്റെ പത്രാധിപരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വന്ദേമാതരത്തെക്കുറിച്ച് വര്‍ഗ്ഗീയത വളര്‍ത്തുന്നതരത്തില്‍ ലേഖനമെഴുതിയതിനായിരുന്നു ഈ നടപടി. 

     മൗദൂദി കൃതികളാണ്‌ വര്‍ഗ്ഗീയത സൃഷ്ടിക്കുന്നതെന്നും പരിപോഷിപ്പിക്കുന്നതുമെന്നതിന്‌ ധാരാളം തെളിവുകളുണ്ട്. ജമാ അത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പില്‍ കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെക്കുറിച്ചെഴുതിയ ലേഖനത്തില്‍ ഒന്നാം തരം തെളിവായി നമുക്ക് ഇങ്ങനെ വായിക്കാം. "താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി  അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ്  145)

(മുഹമ്മദ് പാറയ്ക്കല്‍, ചുങ്കത്തറ)

മാതൃഭൂമി ദിനപത്രം- 18-09-2010

305 comments:

1 – 200 of 305   Newer›   Newest»
സുശീല്‍ കുമാര്‍ said...

CKLatheef പറഞ്ഞു...
എട്ട്:

ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേണ്ടതുണ്ട്. പക്ഷേ അത് ഭീകരവാദത്തെക്കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങള്‍ അന്ധമായി വിശ്വസിച്ചുകൊണ്ടല്ല. നമ്മുടെ നാട്ടിലെ ഭീകരവാദം അമേരിക്കയും പാകിസ്താനും നമ്മുടെ ഭരണ ഉദ്യോഗസ്ഥ സമൂഹത്തിലെ ഒരു വിഭാഗവും കുറേ തീവ്രവാദികളും പരസ്പരം അറിഞ്ഞും അറിയാതെയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന ഒരു മള്‍ട്ടി നാഷ്‌നല്‍ വ്യവസായമാണ്.


"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)

ഇതു രണ്ടും കൂടി ഒത്തുപോകുമോ ലത്തീഫേ?

ഇന്ത്യന്‍ said...

പഹയാ,തുശീലാ,

ജ്ജ് ഞമ്മള കുടുക്കീട്ടെ അടങ്ങൂ അല്ലേ, ദാ ഇരിക്കട്ടെ ഞമ്മളെ വഹ ഒരു പോസ്റ്റ്‌ ബിസ്മീം കൂട്ടി ഞമ്മള് തരാണ് കേട്ടാ, ഇനി ഇബ്ട കമ്മന്റ് കൊറഞ്ഞിട്ടു ഞമ്മളെ കൈക്ക് ബര്‍ക്കത്ത് കൊറവാണ് എന്ന് അനക്ക് തോന്നീക്കരുത്. ഞമ്മള് മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ റസൂല്‍ പറഞ്ഞാല്‍ അത് അപ്പടി ബിശ്വസിക്കും. അനക്ക് അങ്ങനെ റസൂല് ഉണ്ടോട പഹയാ?

ജ്ജ് എയ്തിയത്‌ ബായിക്കുംപോ മൊഹമ്മദ്‌ പാറക്കലും ഹമീദ്‌ ചേന്ദമംഗലൂരും അന്‍റെ റസൂലാന്നു തോന്നൂന്നല്ലോ ഹിമാറെ.

പണ്ട് യെശൂനോടു ഒരു കുരുത്തം കെട്ടവന്‍ ചോയിച്ച് നികുതിനെ കുറിച്ച് അപ്പൊ യേശു പറഞ്ഞു സീസറിന് ഉള്ളതു സീസറിന് ദൈവത്തിനു ഉള്ളത് ദൈവത്തിനു. അന്നോട് ഇപ്പൊ അങ്ങനെ പറഞ്ഞാലേ ശരിയാവൂ.

തോപ്പിച്ചു കളഞ്ഞല്ലോടാ പഹയാ.....

ബിസ്മീം കൂട്ടി ബാങ്ങിക്കോ, ബാക്കി പിന്നെ എയ്താം. ഞമ്മക്ക്‌ കുഞ്ഞു കുട്ടി പരാധീനം ഉണ്ട് പഹയാ, വാപ്പ ഒന്നും ഉണ്ടാക്കീടുടും ഇല്ല. ജ്ജ് ബിശാരിക്കണ്ട മറുപടി ഇല്ലാന്ന്. പിന്നെ പറയാം

സന്തോഷ്‌ said...
This comment has been removed by the author.
ബി.എം. said...

അഹമ്മദിയര്‍ മുസ്ലിങ്ങള്‍ തന്നെയാണ് എന്ന അവരുടെ അവകാശവാദം ഇസ്ലാമിനെയും അതിന്‍റെ പ്രവാചകര്‍ എന്ന പറയപ്പിടുന്നവരേയും അവഹേളിക്കുന്നതിന് തുല്യമായതണന്നും ,അങ്ങനെ മതത്തെ അവഹേളിക്കുന്നവരെ വധിക്കാനുള്ള പാകിസ്ഥാന്‍റെ penal code സര്‍ക്കാര്‍ നടപ്പിലാക്കിയില്ല എങ്കില്‍ ഞങ്ങള്‍ നടപ്പിലാക്കും എന്നുംമാണ് ജമാഅത്തെയുടെ പ്രഖ്യപനം. അത് അവര്‍ നടപ്പാക്കി വരുന്നു

സുശീല്‍ കുമാര്‍ said...

Indian, Good, Very good.

സുശീല്‍ കുമാര്‍ said...

"എന്നെക്കുറിച്ച്

ഇന്ത്യന്‍
ബൂലോകത്തെ മഹാന്മാരുടെ അറിവും അജ്ഞതയും, യുക്തിബോധവും യുക്തിരാഹിത്യവും, സഹിഷ്ണുതയും അസഹിഷ്ണുതയും കണ്ട് അന്തം വിട്ടു നില്‍ക്കുന്ന ഒരു പാവം. വലുതെന്നു നടിക്കുന്ന മനുഷ്യരിലൊക്കെയും കാണുന്ന ചില ചെറുതുകള്‍ പ്രകൃതി നല്‍കുന്ന മായ്ക്കാനാവാത്ത മനുഷ്യന്‍റെ അടയാളമെന്നു വിശ്വസിക്കുന്ന ദൈവവിശ്വാസി."



ഇന്ത്യന്‍ പറഞ്ഞു...
പഹയാ,തുശീലാ,

ജ്ജ് ഞമ്മള കുടുക്കീട്ടെ അടങ്ങൂ അല്ലേ, ദാ ഇരിക്കട്ടെ ഞമ്മളെ വഹ ഒരു പോസ്റ്റ്‌ ബിസ്മീം കൂട്ടി ഞമ്മള് തരാണ് കേട്ടാ, ഇനി ഇബ്ട കമ്മന്റ് കൊറഞ്ഞിട്ടു ഞമ്മളെ കൈക്ക് ബര്‍ക്കത്ത് കൊറവാണ് എന്ന് അനക്ക് തോന്നീക്കരുത്. ഞമ്മള് മുത്ത്‌ മുഹമ്മദ്‌ മുസ്തഫാ റസൂല്‍ പറഞ്ഞാല്‍ അത് അപ്പടി ബിശ്വസിക്കും. അനക്ക് അങ്ങനെ റസൂല് ഉണ്ടോട പഹയാ?

ജ്ജ് എയ്തിയത്‌ ബായിക്കുംപോ മൊഹമ്മദ്‌ പാറക്കലും ഹമീദ്‌ ചേന്ദമംഗലൂരും അന്‍റെ റസൂലാന്നു തോന്നൂന്നല്ലോ ഹിമാറെ.

പണ്ട് യെശൂനോടു ഒരു കുരുത്തം കെട്ടവന്‍ ചോയിച്ച് നികുതിനെ കുറിച്ച് അപ്പൊ യേശു പറഞ്ഞു സീസറിന് ഉള്ളതു സീസറിന് ദൈവത്തിനു ഉള്ളത് ദൈവത്തിനു. അന്നോട് ഇപ്പൊ അങ്ങനെ പറഞ്ഞാലേ ശരിയാവൂ.

തോപ്പിച്ചു കളഞ്ഞല്ലോടാ പഹയാ.....

ബിസ്മീം കൂട്ടി ബാങ്ങിക്കോ, ബാക്കി പിന്നെ എയ്താം. ഞമ്മക്ക്‌ കുഞ്ഞു കുട്ടി പരാധീനം ഉണ്ട് പഹയാ, വാപ്പ ഒന്നും ഉണ്ടാക്കീടുടും ഇല്ല. ജ്ജ് ബിശാരിക്കണ്ട മറുപടി ഇല്ലാന്ന്. പിന്നെ പറയാം

2010, സെപ്റ്റംബര്‍ 18 6:50 വൈകുന്നേ



>>>>>>>>> ഇന്ത്യന്‍, താങ്കളുടെ സഹിഷ്ണുത കണ്ട് ഞാന്‍ അന്തം വിടുന്നു.

ഇന്ത്യന്‍ said...

പ്രിയപ്പെട്ട സുശീല്‍ കുമാര്‍

എനിക്ക് തോന്നുന്നു എന്‍റെ ജ്യേഷ്ഠസഹോദരന്‍റെ (ജ്യേഷ്ഠന്‍ ഇല്ല കേട്ടോ)പ്രായം കാണും താങ്കള്‍ക്ക് എന്ന്. എന്‍റെ കമന്റിലെ ഏതെങ്കിലും പദപ്രയോഗം താങ്കളെ മുറിവേല്‍പ്പിച്ചുവെങ്കില്‍ ക്ഷമ ചോദിക്കട്ടെ. താങ്കളെ ഇകഴ്ത്താന്‍ ഒട്ടും ഉദ്ദേശിച്ചില്ല എന്നതാണ് സത്യം. അതിലെ ഒരു വാക്കും അപ്രകാരം ഉപയോഗിച്ചതല്ല. തീര്‍ച്ചയായും താങ്കളുടെ പോസ്റ്റിനെ കുറിച്ച് എനിക്ക് എന്റേതായ അഭിപ്രായം ഉണ്ട്. അതിനു എന്‍റെ യുക്തിബോധത്തെ തൃപ്തിപ്പെടുത്താന്‍ ആവുന്നുമുണ്ട്. വിഷയത്തെ കുറിച്ച് പലരും പ്രതികരിക്കുമല്ലോ, അതിനിടയില്‍ എനിക്കും പ്രതികരിക്കാം എന്ന പ്രതീക്ഷയിലാണ് ഞാന്‍.

അസഹിഷ്ണുതയല്ല മറിച്ച്, അനുഭവിക്കുന്ന സത്യങ്ങളെ നിരാകരിക്കുന്ന വരണ്ട വാദങ്ങളുടെ നിലക്കാത്ത പ്രവാഹങ്ങളോട് തോന്നുന്ന പുച്ഛമാണ് എനിക്ക്. കാരണം, വസ്തുനിഷ്ഠമോ യുക്തിഭദ്രമോ അല്ല വിമര്‍ശനങ്ങള്‍. എല്ലാ നിലപാടുകളെയും ഇങ്ങിനെ വിമര്‍ശിക്കുമ്പോള്‍ ഉദ്ധേശശുദ്ധി സംശയിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ സ്ഥാപിത താല്പര്യം മുന്നില്‍ വെച്ചുള്ളതാണ് എന്ന് വരികയും ചെയ്യും.

വിമര്‍ശിക്കുമ്പോള്‍ കുറച്ചു കൂടി ഹോം വര്‍ക്ക്‌ ചെയ്യാം എന്നാണു എന്‍റെ അഭിപ്രായം.

സുശീല്‍ കുമാര്‍ said...

ഇന്ത്യന്‍,

ബ്ലോഗ് മാധ്യമം വ്യക്തിപരമായി വിദ്വേഷം വമിക്കുന്ന ഒരു ഏര്‍പ്പാടായിക്കൂടാ എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ ഇന്നുവരെ വ്യക്തിപരമായി ആരെയും ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് എന്റെ ധാരണ. ഏതായാലും താങ്കളുടെ തിരിച്ചറിവിന്‌ നന്ദി. നമ്മളുടെ ഓരോ പ്രയോഗങ്ങളും മറ്റുള്ളവര്‍ക്ക് മുറിവേല്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെങ്കില്‍ പോലും അത് നമ്മെക്കുറിച്ച് മറ്റുള്ളവരില്‍ മോശമായ ധാരണ സൃഷ്ടിക്കാന്‍ ഇടവരുത്തുന്ന തരത്തിലായാല്‍ കമുഴ്ന്നുകിടന്നു തുപ്പുന്നതിന്‌ സമാനമാകില്ലേ?

ചര്‍ച്ച്യ്കൂവേണ്ടിയുള്ള കോളം ഒഴിച്ചിട്ടുകൊണ്ടാണല്ലോ ഞാന്‍ ബ്ലോഗില്‍ പോസ്റ്റിടുന്നത്. തീര്‍ച്ചയായും താങ്കള്‍ക്കും അഭിപ്രായം പറയാം അത് എത്രത്തോളം പ്രകോപനപരമാണെങ്കില്‍ പോലും ഞാന്‍ ഡിലീറ്റ് ചെയ്യില്ല, വിഷയ സംബന്ധിയാണെങ്കില്‍. മുഹമ്മദ് പാറയ്ക്കല്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിലാണ്‌ പ്രസിദ്ധീകരിച്ചത്, അതും ജമാ അത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണത്തില്‍ നിന്നുള്ള ഉദ്ധരണി സഹിതം, ഖണ്ഢിക്കുവാന്‍ താങ്കള്‍ക്ക് അവസരമുണ്ട്. ആരോഗ്യകരമായ ചര്‍ച്ച സ്വഗതം ചെയ്യുന്നു. തിരിച്ചറിവിന്‌ ഒരിക്കല്‍ കൂടി നന്ദി. താങ്കള്‍ക്ക് നന്മയുണ്ടാകട്ടെ.

ഇന്ത്യന്‍ said...

സുശീല്‍,

ഒരിക്കല്‍ കൂടി പറയട്ടെ, ഒരിക്കലും വ്യക്തിപരമായ വിദ്വേഷം പകരാന്‍ ഉദ്ദേശിച്ചിട്ടെയില്ല. മസില്‍ പിടിച്ചു ചര്‍ച്ച ചെയ്യുന്ന അവസ്ഥയില്‍ നിന്നും ഗൌരവം കുറക്കാന്‍ ശ്രമിച്ചു എന്നതാണ് സത്യം. അതിനുള്ള കാരണം ഈ ആരോപണങ്ങള്‍ക്ക് യുക്തിവാദികള്‍ കാണുന്ന ഗൌരവം ഞാന്‍ കാണുന്നില്ല എന്നത് തന്നെ. ചരിത്ര സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നും വേറിട്ട്‌ ഒരു നിലപാടിനെ പിന്നീട് വിലയിരുത്തുമ്പോള്‍ ശരിയായ വിമര്‍ശനം ആവില്ല എന്ന് വ്യ്കതമാക്കട്ടെ. ഏതായാലും ചര്‍ച്ച നടക്കട്ടെ. താങ്കളുടെതില്‍ നിന്നും വ്യത്യസ്തമായ വിലയിരുത്തല്‍ ഇവിടെ തീര്‍ച്ചയായും നടക്കും.

ഇന്ത്യന്‍ said...

>>വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പാലായനം ചെയ്ത മൗദൂദിയുടെയും സംഘത്തിന്റെയും ലക്ഷ്യം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു. അതിനുള്ള ശക്തമായ പ്രചാരണ പരിപാടികള്‍ പാക് ജമാ അത്തെ ഇസ്ലാമിയും സംഘവും തുടങ്ങി>>>

സാമുദായിക രാഷ്ട്രവും ആദര്‍ശരാഷ്ട്രവും തമ്മിലുള്ള വ്യത്യാസം ശരിക്കും മനസ്സിലാക്കിയ മൌദൂദി ആദര്‍ശ രാഷ്ട്രത്തിനു വേണ്ടിയാണ് നിലകൊണ്ടത്‌. ഏതൊരു പ്രസ്ഥാനവും ചെയ്യുന്നത് പോലെ, അവര്‍ നിലകൊള്ളുന്ന ആദര്‍ശത്തിനു അനുസൃതമായ ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇതില്‍ തെറ്റൊന്നുമില്ലല്ലോ?

ബി.എം. said...

>>>സാമുദായിക രാഷ്ട്രവും ആദര്‍ശരാഷ്ട്രവും തമ്മിലുള്ള വ്യത്യാസം ശരിക്കും മനസ്സിലാക്കിയ മൌദൂദി ആദര്‍ശ രാഷ്ട്രത്തിനു വേണ്ടിയാണ് നിലകൊണ്ടത്‌. ഏതൊരു പ്രസ്ഥാനവും ചെയ്യുന്നത് പോലെ, അവര്‍ നിലകൊള്ളുന്ന ആദര്‍ശത്തിനു അനുസൃതമായ ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇതില്‍ തെറ്റൊന്നുമില്ലല്ലോ?<<<<
ഇന്ത്യന്‍
രാമരാജ്യം എന്ന ആദര്‍ശം മുന്നോട്ട് വയ്ക്കുന്ന RSS കാരെ ഇതുപോലെ ന്യായികരിക്കാന്‍ കഴിയ്മോ താങ്കള്‍ക്ക് ?

ഇന്ത്യന്‍ said...

>>പാക് സര്‍ക്കാരുമായി ജനങ്ങളോട് സായുധ സമരത്തിനാഹ്വാനം ചെയ്യുന്ന 'ഖിലാഫത്തും രാജ വാഴ്ചയും' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. സഹികെട്ട് പാക് സര്‍ക്കാര്‍ ആ പുസ്തകം നിരോധിച്ച് കണ്ടുകെട്ടി>>

വസ്തുതാ വിരുദ്ധം. ഖിലാഫത്തും രാജവാഴ്ചയും എന്ന പുസ്തകം ഇസ്ലാമിലെ ഖിലാഫത്ത്‌ വ്യവസ്ഥ രാജവാഴ്ചയിലേക്ക് വഴുതിവീണതിനെ നിശിതമായി വിമര്‍ശിക്കുന്ന കൃതിയാണ് ഇത്. മുസ്ലിം ലോകത്ത്‌ പ്രവാചകന്റെ അനുയായികളെ മൌദൂദി വിമര്‍ശിച്ചു എന്ന് ആക്ഷേപം ഉയര്‍ത്താന്‍ ഇടയാക്കിയ കൃതി. രാജവാഴ്ചയും ഏകാധിപത്യവും ഇസ്ലാമികമല്ല എന്ന മൌദൂദിയുടെ വീക്ഷണം ബൌദ്ധികമായി സമര്‍ഥിക്കുന്ന കൃതി. ഇത് സായുധ സമരത്തിനു ആഹ്വാനം ചെയ്യുന്നില്ല. സഹികെട്ട പാക്‌ സര്‍ക്കാര്‍ അയ്യൂബ് ഖാന്‍റെ പട്ടാള ഭരണകൂടം ആയിരുന്നു. ജനാധിപത്യ വിശ്വാസികളായ യുക്തിവാദികള്‍ക്ക് ഏ പ്രശ്നത്തില്‍ മൌദൂദിയുടെ വീക്ഷണം മാത്രമേ യുക്തിയുണ്ടെങ്കില്‍ സ്വീകാര്യമാവൂ. മൌദൂദി വിമര്‍ശനത്തില്‍ യുക്തി വേണ്ട എന്നാണെങ്കില്‍ ഞങ്ങള്‍ തോറ്റു തന്നിരിക്കുന്നു.

ഇന്ത്യന്‍ said...

>> രാമരാജ്യം എന്ന ആദര്‍ശം മുന്നോട്ട് വയ്ക്കുന്ന RSS കാരെ ഇതുപോലെ ന്യായികരിക്കാന്‍ കഴിയ്മോ താങ്കള്‍ക്ക് >>

ബി എമ്മേ, ചര്‍ച്ചയുടെ ഇടയില്‍ കയറി തട്ടും മുട്ടും പറയല്ലേ, തര്‍ക്കശാസ്ത്രമല്ല ഇവിടെ നടത്തുന്നത്. ഉത്തരം തരാം. ഇപ്പോഴല്ല, ഈ ചര്‍ച്ച കഴിയട്ടെ. എന്നിട്ടാവാം. നിലവാരം കുറച്ചു കൂടി ഉയര്ത്തൂ ബി എമ്മേ. ജയിക്കാനാണോ ചര്‍ച്ച ചെയ്യുന്നത് അതോ പരസ്പരം അറിയാനോ? അത് കൊണ്ട് വിഷയത്തില്‍ ഊന്നി ചര്‍ച്ച ചെയ്യ്‌. താങ്കളുടെ താര്‍ക്കിക മാനമുള്ള യുക്തി ചോദ്യങ്ങള്‍ പിന്നീടാവാം. ആദ്യം ഞാന്‍ സംസാരിക്കുന്ന വിഷയത്തില്‍ താങ്കള്‍ക്ക് ഉള്ള വ്യത്യസ്ത വീക്ഷണം പറയൂ. യുക്തി സംവാദ രീതിയിലും ആവാം.

ഇന്ത്യന്‍ said...

മൌദൂദിയുടെ സായുധ കലാപത്തെ കുറിച്ചുള്ള വീക്ഷണം സിയാവുദ്ധീന്‍ സര്‍ദാര്‍ വിവരിക്കുന്നുണ്ട്.

"ദ മുസ്ലിം അദ്ധേഹത്തെ ദീര്‍ഘമായ ഇന്റര്‍വ്യൂ ചെയ്തു. അദ്ദേഹത്തിന്റെ സാഹസികമായ ജീവിതം, ബ്രിട്ടനിലെ പ്രവാസികളായ മുസ്ലിങ്ങളുടെ റോള്‍, നാഷനിലസവും ഇസ്ലാമിക പ്രസ്ഥാനവും, പാകിസ്ഥാനിലെ സോഷ്യലിസം, വിദ്യാര്‍ഥിശക്തി,
റമദാന്‍ ചന്ദ്രപ്പിറവി സ്ഥിരീകരണ സംബന്ധിയായ പ്രശനം അങ്ങിനെ നിരവധി വിഷയങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. എന്നാല്‍ ഏറ്റവും പ്രധാനം സായുധ വിപ്ലവത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു. " ഒരു സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ സാധിക്കുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ" എന്ന് മൌദൂദിയോട് ചോദിച്ചപ്പോള്‍ "നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല" എന്നായിരുന്നു ഒരു നിമിഷം പോലും സംശയിക്കാതെയുള്ള അദ്ധേഹത്തിന്റെ മറുപടി."അത്തരം ഒരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിന് പകരം അത്യന്തം ഹാനികരമായി ഭവിക്കും. സായുധവിപ്ലവത്തിലൂടെ നിങ്ങള്‍ക്ക്‌ ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ഇസ്ലാമിക രീതിയില്‍ രാഷ്ട്രത്തിന്റെ ഭരണകാര്യങ്ങള്‍ നടത്തികൊണ്ട് പോകാന്‍ നിങ്ങള്‍ക്ക്‌ കഴിഞ്ഞു കൊള്ളണമെന്നില്ല. കാരണം ലളിതം. സമൂഹവും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഇസ്ലാം ഉന്നം വെക്കുന്ന ധാര്‍മിക പരിവര്‍ത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചെടുക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ മറ്റുള്ളവരുടെ മുമ്പിലും സായുധ വിപ്ലവം തുറന്നു കിടക്കുന്നുണ്ട്. അപ്പോള്‍ മുസ്ലിം രാഷ്ട്രങ്ങള്‍ വിപ്ലവങ്ങളുടെയും പ്രതിവിപ്ലവങ്ങളുടെയും ഗൂഡാലോചനകളുടെയും പ്രതിഗൂഡാലോചനകളുടെയും ദൂഷിതവലയത്തിലകപ്പെടുകയായിരിക്കും ഫലം. മാത്രവുമല്ല സായുധവിപ്ലവം നടത്തണമെങ്കില്‍ ഗൂഡ സംഘങ്ങളുടെ രീതിയില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ പ്രസ്ഥാനത്തെ സംഘടിപ്പിക്കേണ്ടി വരും. അതിനു അതിന്റേതായ ചില പെരുമാറ്റരീതികളുണ്ട്.അത്തരം സംഘങ്ങള്‍ വിയോജിപ്പിനെയും ഭിന്നവീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല.വിമര്‍ശന ശബ്ദങ്ങള്‍ അടിച്ചമാര്ത്തപ്പെടും. അതിന്‍റെ അഭാവത്തില്‍ തുറന്ന ചര്‍ച്ചകള്‍ തടസ്സപ്പെടും.രഹസ്യസംഘടനകളുടെ ആന്തരിക യുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. ചതി, കള്ളം, വ്യാജവല്‍ക്കരണം, രക്തച്ചൊരിച്ചില്‍ തുടങ്ങി ഇസ്ലാം അനുവദിച്ച് കൊടുക്കാത്ത പലതും അത് അണികള്‍ക്ക്‌ അനുവദിച്ചു കൊടുക്കും എന്നതാണത്‌. വെടിയുണ്ടയിലൂടെ നിലവില്‍ വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിര്‍ത്താന്‍ കഴിയൂ എന്നത് അതിന്‍റെ ഒരു സഹജപ്രകൃതമാണ്. സമാധാനപരമായി ഇസ്ലാമികവ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും" മൌലാന തന്റെ നിലപാട് വിശദീകരിച്ചു കൊണ്ട് പറഞ്ഞു.

(Desperately Seeking Paradise - Ziaudheen Sardar)

യുക്തിയുണ്ടെങ്കില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ മൌദൂദിയും പട്ടാള ഭരണകൂടവും ഇരു വശത്ത് നില്‍ക്കുമ്പോള്‍ സമാധാനപരമായി വ്യവസ്ഥാമാറ്റം പരിഗണിക്കുന്ന, ഏകാധിപത്യവും രാജവാഴ്ചയും നിരാകരിച്ചു പുസ്തകം എഴുതിയ മൌദൂദിയുടെ നിലപാട് സന്തുലിതമാണ് എന്ന്. സഹികെട്ട ഭരണകൂടം പുസ്തകം നിരോധിച്ചു എന്നൊക്കെ എഴുതിക്കൂട്ടുമ്പോള്‍ യുക്തി പണയം വെക്കാതെ സാധ്യമല്ല എന്നത് ഉറപ്പാണ്. സഹികെട്ട പട്ടാളഭരണകൂടമോ അതോ അതിനെതിരെ ജനാധിപത്യ മാര്‍ഗ്ഗത്തില്‍ പോരാടിയ, രാജവാഴ്ചയും ഏകാധിപത്യവും നിരാകരിച്ച മൌദൂദിയോ, ആരുടെ നിലപാടാണ് യുക്തിവാദ മൂല്യബോധത്തിന് സ്വീകാര്യം???

Salim PM said...

ബി.എം. നുള്ള മറുപടി മൗദൂദി തന്നെ പറഞ്ഞു വെച്ചിട്ടുണ്ട്. ഡോണ്‍‌ണ്ട്‌വറി..

ചോദ്യം: നമുക്ക് ഇത്തരത്തിലുള്ള ഒരു ഇസ്‌ലാമിക ഗവണ്മെന്‍റ് പാക്കിസ്താനിലുണ്ടാവുകയാണെങ്കില്‍ അതേപ്രകാരം താങ്കള്‍ ഹിന്ദുക്കള്‍ക്ക് അവരുടെ മതമനുസരിച്ചുള്ള ഒരു ഭരണഘടനയുണ്ടാക്കാന്‍ അനുവദിക്കുമോ?

മൗദൂദി: തീര്‍ച്ചയായും. അത്തരത്തിലുള്ള ഒരു ഗവണ്‍‌മെന്‍റിനു കീഴില്‍ ഇന്ത്യന്‍ മുസ്‌ലിംകളെ മ്‌ളേച്ഛന്മാരായും ശുദ്രന്മാരായും കണക്കാക്കിയാലും അവരുടെ ഗവണ്‍‌മെന്‍റിലുള്ള പങ്കും, പൗരന്മാര്‍ എന്ന നിലയ്ക്കുള്ള അവരുടെ അവകാശങ്ങളുമെല്ലാം നിഷേധിക്കപ്പെട്ടാലും എനിക്കതില്‍ യാതൊരു ആക്ഷേപവുമില്ല. വാസ്തവത്തില്‍ അത്തരം ഒരവസ്ഥ് ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. (മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പേജ് 228)

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെ അനീതി നടക്കുന്നു എന്ന് നാഴികയ്ക്ക് നാല്പത് വട്ടം മുറവിളികൂട്ടുന്ന 'ഇന്ത്യന്മാര്‍' ആചാര്യന്‍റെ ഈ അഭിപ്രായത്തെ എങ്ങനെ നോക്കിക്കാണുന്നു?

Salim PM said...

[[[['ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു. മൗദൂദിയുടെ ഈ രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് പാക് കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു.]]]]

കോടതി ഒരു കാരണവുമില്ലാതെ മൗദൂദിയെ വധശിക്ഷയ്ക്ക് വിധിച്ചു? അതും ബഹുഭൂരിപക്ഷം മുസ്‌ലിംകള്‍ വസിക്കുന്ന ഒരു രാജ്യത്ത്!

ഇന്ത്യന്‍ said...

@ കല്‍ക്കി,

വായന അവിടെ കൊണ്ട് നിര്‍ത്താതെ കുറച്ചു കൂടി മുന്നോട്ട് കൊണ്ട് പോകൂ, മുനീര്‍ കമ്മീഷന്‍ പാകിസ്താന്‍ സെക്യുലര്‍ ഗവര്‍ന്മെന്റിന്റെ ശിങ്കിടി ആയിരുന്നു. ആ ഭരണഘടനയ്ക്ക് എതിരെ മൌദൂദി സമരം നയിച്ചതാണ് അദ്ധേഹത്തിനു എതിരെ നീങ്ങാന്‍ പാക്‌ ഗവര്‍മെന്റിനെ പ്രേരിപ്പിച്ചത്‌. അഹ്മദികള്‍ക്ക്‌ നല്ല സ്വാധീനം സര്‍ക്കാരില്‍ ഉണ്ടായിരുന്നു താനും. മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പോലും മൌദൂദിയെ കുറ്റവാളിയാക്കാന്‍ എന്താണ് ഉള്ളത് എന്ന് അത് വായിച്ചാല്‍ മനസ്സിലാവും. അത്തരം ഒരു മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തെ കുറിച്ച് മൌദൂദിയുടെ അഭിപ്രായം കേള്‍ക്കൂ.

In a letter to Dr.Nejatullah Siddiqi, Maududi wrote:

There is a fair amount of distortion in things attributed to me in Munir Report. Actually, I did not say that Manu’s Dharma Shastra be introduced in India , and that I would concur with the treatment of Muslims as Mleccas and Shudras. In fact these were [Justice Muhammad] Munir Sahib’s own remarks which he attributed to me. His question was: “If you want an Islamic government, would you then agree if a Hindu government is formed in India , where Manu’s Dharma Shastra would be introduced.” What I had told him [Justice Munir] was that it is up to Hindus to decide what they wanted to do and what they did not want to do. They will not ask us what form of system they would establish. Our task is to work according to our belief and faith wherever we have the option. As to India , there the Hindus will do whatever they want to whether we agree with them or not.”

വിഷയം ഇതൊന്നുമല്ല കേട്ടോ, വിഷയം മോഹമ്മാട് പാറക്കല്‍ എഴുതിയ യുക്തിക്കത്ത് ആണ്. ഈ വിഷയം ഇത് കഴിഞ്ഞു വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം.ഞാന്‍ വിഷയത്തില്‍ തന്നെ തൂങ്ങി നില്‍ക്കാന്‍ പോകുവാ.

ഇന്ത്യന്‍ said...
This comment has been removed by the author.
സുശീല്‍ കുമാര്‍ said...

>>വിഭജനാനന്തരം പാകിസ്ഥാനിലേക്ക് പാലായനം ചെയ്ത മൗദൂദിയുടെയും സംഘത്തിന്റെയും ലക്ഷ്യം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയെന്നതായിരുന്നു. അതിനുള്ള ശക്തമായ പ്രചാരണ പരിപാടികള്‍ പാക് ജമാ അത്തെ ഇസ്ലാമിയും സംഘവും തുടങ്ങി>>>

ഇന്ത്യന്‍ പറഞ്ഞു...

സാമുദായിക രാഷ്ട്രവും ആദര്‍ശരാഷ്ട്രവും തമ്മിലുള്ള വ്യത്യാസം ശരിക്കും മനസ്സിലാക്കിയ മൌദൂദി ആദര്‍ശ രാഷ്ട്രത്തിനു വേണ്ടിയാണ് നിലകൊണ്ടത്‌. ഏതൊരു പ്രസ്ഥാനവും ചെയ്യുന്നത് പോലെ, അവര്‍ നിലകൊള്ളുന്ന ആദര്‍ശത്തിനു അനുസൃതമായ ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു. ഇതില്‍ തെറ്റൊന്നുമില്ലല്ലോ?

>>>> സാമുദായിക രാഷ്ട്രം എന്നല്ല, ഇസ്ലാമിക രാഷ്ട്രം എന്നാണ്‌ പ്രയോഗം. 'ആദര്‍ശരാഷ്ട്രം' എന്ന് പറഞ്ഞാല്‍ എന്താണ്‌? ഹൈന്ദവ ആദര്‍ശമോ, കൃസ്ത്യന്‍ ആദര്‍ശമോ സിഖ്‌ ആദര്‍ശമോ ഒന്നുമല്ലല്ലോ? ഇസ്ലാമിക ആദര്‍ശമല്ലേ? അതുതന്നെയാണ്‌ ഇസ്ലാമിക രാഷ്ട്രം എന്നു പറയുന്നത്. പിന്നെന്തിനാണ്‌ ഒരു ഉരുണ്ടുകളി?

ഇസ്ലാമിക നിയമമല്ല, 'ദൈവികനിയമം' ആണ്‌ മൗദൂദിയുടെ ആദര്‍ശം എന്നൊക്കെ വളച്ചൊടിക്കാം. ദൈവിക ആദര്‍ശ രാജ്യത്ത് ദൈവം നേരിട്ട് വന്ന് ഭരണം നടത്തുമോ? ആദര്‍ശം എന്ന് പറയുന്നത് ഇസ്ലാമികാദര്‍ശം തന്നെയല്ലേ? നിയമമെന്ന്‌ പറയുന്നത് ശരീഅത്തും. 'രാമരാജ്യ'വാദികളായ സംഘപരിവാര്‍ ഹിന്ദുരാഷ്ട്രവാദികളെങ്കില്‍ 'ആദര്‍ശരാഷ്ട്രവാദി'കളായ മൗദൂദിസ്റ്റുകള്‍ ഇസ്ലാമികമതരാഷ്ട്ര വാദികള്‍ തന്നെ. വാക്കുകള്‍ കൊണ്ട് സര്‍ക്കസ് കളിച്ചാല്‍ ഉള്ളിലുള്ളത് പുറത്തുവരില്ലെന്നുണ്ടോ?

ഇന്ത്യന്‍ said...

>>അതുപോലെ പാക് സര്‍ക്കാരില്‍ ഭരണ പങ്കാളിയായിരുന്ന അഹ്‌മദിയ്യാ മതവിഭാഗക്കാരെ അമുസ്ലിംകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പ്രഖ്യാപനം നടത്തുകയും 'ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു. മൗദൂദിയുടെ ഈ രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് പാക് കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു>>

ചരിത്രത്തെ കൂട്ടബലാല്‍സംഗം ചെയ്യുകയാണ് മേല്‍പറഞ്ഞ വരികളില്‍ ചെയ്തത്. കൂടാതെ വളരെ രസകരമായ കാര്യം ചരിത്രബോധം കുറവാണ് ലേഖകന് എന്നാണു.വരികള്‍ ശ്രദ്ധിക്കൂ.

ആദ്യം എഴുതി

>>പാക് സര്‍ക്കാരുമായി ജനങ്ങളോട് സായുധ സമരത്തിനാഹ്വാനം ചെയ്യുന്ന 'ഖിലാഫത്തും രാജ വാഴ്ചയും' എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. സഹികെട്ട് പാക് സര്‍ക്കാര്‍ ആ പുസ്തകം നിരോധിച്ച് കണ്ടുകെട്ടി.>>

പിന്നീട് എഴുതുന്നു, വീണ്ടും കലാപം ഉണ്ടായി

>>'ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു>>

അപ്പോള്‍ ആദ്യത്തെ കലാപം സ്വാഭാവികമായും ഖിലാഫത്തും രാജവാഴ്ചയും ഉണ്ട്ടക്കിയത് ആയിരിക്കണമല്ലോ

യഥാര്‍ഥത്തില്‍ ഖാദിയാനി പ്രശനം 1953 ലായിരുന്നു. സഹികെട്ട പുസ്തകം (ഖിലാഫത്തും രാജവാഴ്ചയും) പ്രസിദ്ധീകരിച്ചത്‌ 1966. സംഭവങ്ങള്‍ ഒന്നും അങ്ങട്ട് ശരിയാവുന്നില്ലല്ലോ, ഏതായാലും നമുക്ക്‌ ഈ ആരോപണം ചര്‍ച്ച ചെയ്യാം.

Salim PM said...

നിഷേധക്കുറിപ്പിലും മൗദൂദി പറഞ്ഞത് അതു തന്നെയല്ലേ? വേറൊരു വിധത്തില്‍ ആണെന്നു മാത്രം. "it is up to Hindus to decide what they wanted to do and what they did not want to do" എന്നു പറഞ്ഞാല്‍ എന്താ? ഹിന്ദുക്കള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തോട്ടെ, എനിക്കൊരു വിരോധവുമില്ല എന്നു തന്നെയല്ലേ?

ഇന്ത്യന്‍ said...

>> ഇസ്ലാമിക നിയമമല്ല, 'ദൈവികനിയമം' ആണ്‌ മൗദൂദിയുടെ ആദര്‍ശം എന്നൊക്കെ വളച്ചൊടിക്കാം. ദൈവിക ആദര്‍ശ രാജ്യത്ത് ദൈവം നേരിട്ട് വന്ന് ഭരണം നടത്തുമോ? ആദര്‍ശം എന്ന് പറയുന്നത് ഇസ്ലാമികാദര്‍ശം തന്നെയല്ലേ? നിയമമെന്ന്‌ പറയുന്നത് ശരീഅത്തും. 'രാമരാജ്യ'വാദികളായ സംഘപരിവാര്‍ ഹിന്ദുരാഷ്ട്രവാദികളെങ്കില്‍ 'ആദര്‍ശരാഷ്ട്രവാദി'കളായ മൗദൂദിസ്റ്റുകള്‍ ഇസ്ലാമികമതരാഷ്ട്ര വാദികള്‍ തന്നെ. വാക്കുകള്‍ കൊണ്ട് സര്‍ക്കസ് കളിച്ചാല്‍ ഉള്ളിലുള്ളത് പുറത്തുവരില്ലെന്നുണ്ടോ?>>

നോ കമന്റ്

ഇന്ത്യന്‍ said...

@ കല്‍ക്കി

>>നിഷേധക്കുറിപ്പിലും മൗദൂദി പറഞ്ഞത് അതു തന്നെയല്ലേ? വേറൊരു വിധത്തില്‍ ആണെന്നു മാത്രം. "it is up to Hindus to decide what they wanted to do and what they did not want to do" എന്നു പറഞ്ഞാല്‍ എന്താ? ഹിന്ദുക്കള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തോട്ടെ, എനിക്കൊരു വിരോധവുമില്ല എന്നു തന്നെയല്ലേ? >>

കല്‍ക്കി ചെറിയൊരു യുക്തി പ്രയോഗിക്കൂ, ഇല്ലെങ്കില്‍ യുക്തിവാദികളില്‍ നിന്ന് കടം വാങ്ങിയെങ്കിലും വാ. പിന്നീട് തിരിച്ചു കൊടുക്കാം. അവര്‍ക്കും യുക്തി ഒരല്പം കുറവാണ്.

മൌദൂദി പറഞ്ഞത് എന്താണ് ?

What I had told him [Justice Munir] was that it is up to Hindus to decide what they wanted to do and what they did not want to do. They will not ask us what form of system they would establish. Our task is to work according to our belief and faith wherever we have the option. As to India , there the Hindus will do whatever they want to whether we agree with them or not

അദ്ദേഹം പറഞ്ഞു, " അത് ഹിന്ദുക്കളുടെ ഇഷ്ടമാണ് അവര്‍ എന്ത് ചെയ്യണമെന്നാതും ചെയ്യരുത്‌ എന്നതും. അവര്‍ നമ്മോടു ചോദിക്കില്ല എന്ത് വ്യവസ്ഥയാണ് അവര്‍ ഉണ്ടാക്കേണ്ടത് എന്ന്.ഇവിടെ നമ്മുടെ ജോലി നമ്മുടെ വിശ്വാസത്തിനു അനുസരിച്ചുള്ള ഒരു വ്യവസ്ഥ ഉണ്ടാക്കാന്‍ നമുക്ക്‌ അവസരമുള്ളിടത്ത് പണിയെടുക്കുക എന്നതാണ്.ഇന്ത്യയില്‍ ഹിന്ദുക്കള്‍, ഇനി നമ്മള്‍ അനുകൂലിച്ചാലും ഇല്ലെങ്കിലും അവര്‍ അവര്‍ക്ക്‌ ഇഷ്ടമുള്ളത്‌ ചെയ്യും".

ഇതിനര്‍ത്ഥം, മൌദൂദി ഇവിടെ ഒരു വ്യവസ്ഥയെ കുറിച്ച് പറഞ്ഞു എന്നാണോ? അല്ല, മൌദൂദി പറഞ്ഞത്, അത് പാകിസ്താനിയായ മൌദൂദിക്ക്‌ ഒന്നും പറയാനുള്ളതല്ല, അത് ഇന്ത്യയില്‍ തീരുമാനിക്കേണ്ടതാണ് എന്നതാണ്.

Salim PM said...

ഇതു മനസ്സിലാക്കാന്‍ യുക്തി കടം വാങ്ങേണ്ട ആവശ്യമൊന്നും ഇല്ല ഇന്ത്യാ. അല്പം കോമന്‍സെന്‍സ് ഉണ്ടായാല്‍ മതി. അതുള്ളവര്‍ക്കൊക്കെ മൗദൂദി പറഞ്ഞത് മനസ്സിലാകുന്നുമുണ്ട്. വ്യാഖ്യാനിച്ചു കഷ്ടപ്പെടേണ്ട. മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ വായിക്കേണ്ടവര്‍ ഇവിടെ ക്ക്ലിക്കിയാല്‍ മതി

ഇന്ത്യന്‍ said...

>> അതുപോലെ പാക് സര്‍ക്കാരില്‍ ഭരണ പങ്കാളിയായിരുന്ന അഹ്‌മദിയ്യാ മതവിഭാഗക്കാരെ അമുസ്ലിംകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമര പ്രഖ്യാപനം നടത്തുകയും 'ഖാദിയാനിപ്രശ്ന'മെന്ന പേരില്‍ ഒരു ലഘു പുസ്തകമെഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് മറ്റൊരു കലാപത്തില്‍ കലാശിച്ചു. മൗദൂദിയുടെ ഈ രാജ്യദ്രോഹ പ്രവൃത്തികള്‍ക്ക് പാക് കോടതി ഒടുവില്‍ വധശിക്ഷയ്ക്ക് വിധിച്ചു>>

ഖാദിയാനി കലാപത്തെ കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ കമന്റിയിരുന്നു. അത് തന്നെയാണ് ഇവിടെയും എനിക്ക് പറയാനുള്ളത്‌.

ഖാദിയാനി കലാപത്തെ കുറിച്ച് അന്വേഷിച്ച മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആദ്യ പേജ് വായിക്കണം. മുനീര്‍ കമ്മീഷന്‍ അതെക്കുറിച്ച് പറയുന്നത് AHRAR-AHMADIYA CONTROVERSY എന്നാണ്. ഇവിടെ ഏതു ജമാഅത്ത്‌, എന്ത് ജമാഅത്ത്‌? ജമാഅത്ത്‌ ശ്രദ്ധിച്ചത് ഇസ്ലാമിക ഭരണഘടനയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിലായിരുന്നു. ഖാദിയാനി പ്രശനം ചര്‍ച്ചയ്ക്ക്‌ എടുക്കുന്നത് തന്നെ ഇസ്ലാമിക ഭരണഘടനയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്യും എന്ന വാദമാണ് ജമാഅത്ത്‌ ഉയര്‍ത്തിയത്‌. കലാപം ഉണ്ടാക്കിയ പുസ്തകമല്ല "ഖാദിയാനി മസ്അല". അത് ഖാദിയാനികള്‍ മുസ്ലിങ്ങള്‍ അല്ല എന്ന് പ്രമാണബദ്ധമായി തെളിയിക്കുന്ന ബൌദ്ധികശ്രമം ആണ്. അതൊരു വൈകാരിക പുസ്തകം അല്ല,ബൌദ്ധികമായി സംവദിക്കുന്ന പുസ്തകം ആണ്. കലാപം തുടങ്ങി, അടിച്ചമര്‍ത്താന്‍ മാര്‍ഷ്യല്‍ ലോ പ്രഖ്യാപിക്കുന്നതിനു ഒരു ദിവസം മുന്‍പ്‌ മാത്രം പ്രസിദ്ധീകരിച്ച പുസ്തകം എങ്ങിനെയാ കലാപത്തിന് കാരണമാവുക. ആ പുസ്തകം ഇന്നും വാങ്ങി വായിക്കാന്‍ കിട്ടും.

AHRAR വിഭാത്തെ കുറിച്ചുള്ള വിലയിരുത്തല്‍ വായിക്കൂ.

The Ahmadi issue had been the favorite of the Majlis-i Ahrar-i Islam (Society of Free Muslims), a populist Islamic party created in 1930 that grew out of the Khilafat movement and that was best known for the impassioned style of its speakers. The Ahrar had vacillated between supporting the Congress and the Muslim League before partition and did not declare its allegiance to Pakistan until 1949. The one constant throughout its existence, aside from its socialism, had been its vehement opposition to the Ahmadis.

(Vanguard of Islamic Revolution).

മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ചരിത്രവും അഹ്രാര്‍ എന്ന സോഷ്യലിസ്റ്റ്‌ കക്ഷിയെ കുറ്റപ്പെടുത്തുമ്പോള്‍ ജമാഅത്തിനെ വലിച്ചിഴക്കുന്ന പാപ്പരത്വം യുക്തിയെ മറ്റു പലതും ഭരിക്കുന്നത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്.

ഇനി,ജമാഅത്തിന്റെ നിലപാടും, മൌദൂദിയുടെ പ്രവര്‍ത്തനവും കലാപത്തിനും അന്വേഷണത്തിന് പിന്നിലുള്ളതും മൌദൂദിയെ ശിക്ഷിച്ചതുമായി ബന്ധപ്പെട്ടുള്ളതുമായ രാഷ്ട്രീയ കളികളും ചരിത്രം വായിച്ചു മനസ്സിലാക്കുക, യുക്തിപൂര്‍വ്വം. താഴെ അതേക്കുറിച്ച് ചുരുക്കി കോപ്പി പേസ്റ്റ്‌ ചെയ്യുന്നു.

ഇന്ത്യന്‍ said...

The Anti-Ahmadi Controversy, 1952–1954
The status of minorities in Pakistan had long been of major concern to a number of the Islamic parties and to the ulama. Mawdudi, however, had never given much attention to what their place should be, believing that the question would be automatically resolved within the overall framework of an Islamic constitution. The other Islamic parties did not agree, particularly when it came to the Ahmadis, a sect which had emerged at the turn of the century in Punjab. The Ahmadis follow the teachings of Mirza Ghulam Ahmad (d. 1908), who claimed he had experienced divine revelation. The orthodox believe that the Ahmadis, also known as Qadiyanis or Mirza’is, stand outside the boundaries of Islam despite the Ahmadis’ insistence that they are Muslims. For Ghulam Ahmad’s claims are incompatible with the Muslim belief that Prophet Muhammad was the last of the prophets. The opposition of the ulama to the Ahmadis predated the partition, and the Deobandis had campaigned against them as early as the 1920s. Mawlana ‘Uthmani had written a book in refutation of the claims of Mirza Ghulam Ahmad in 1924.

(Vanguard of Islamic Revolution Jamaat E Islami Pakistan- Syed Vali Reza Naser)

Vali Nasr is Senior Advisor to Special Representative for Afghanistan and Pakistan, Ambassador Richard Holbrooke and Professor of International Politics at the Fletcher School of Law and Diplomacy of Tufts University. Previously he served as an Adjunct Senior Fellow for Middle East studies at the Council on Foreign Relations. He is a specialist on Middle East and South Asia politics and political Islam

http://en.wikipedia.org/wiki/Vali_Nasr

ഇന്ത്യന്‍ said...

The Jama‘at’s shura’ considered the unfolding events: a number of the Jama‘at leaders, including Sultan Ahmad, Islahi, and Nasru’llah Khan ‘Aziz, favored the party’s wholehearted participation in the agitations as a policy natural for the holy community to support; Mawdudi, who was keen on formalizing the Jama‘at’s political role, was reluctant to approve. He argued that the Ahmadi issue would be resolved automatically once the country was Islamized and that in the meantime riots would only tarnish the image of the Islamic groups, lessen the appeal of an Islamic constitution, and, by playing into the hands of the opponents of Islamization, was bound to derail the whole campaign for an Islamic state. ( Ibid)
Mawdudi was, moreover, not keen on alliance with the Ahrar built around the Ahmadi issue or any other cause. He never subscribed to the kind of impassioned denunciations which characterized the ulama or the Ahrar’s encounters with them. Mawdudi had always believed that proper Islamization would “reconvert” the Ahmadis to Islam, and the Islamic state would find a political solution to their place in society (Ibid)
Between July 1952 and January 1953, Mawdudi had lobbied the ulama against the agitations, hoping instead to keep their attention on the Islamic constitution and to preserve the alliance which had produced the Objectives Resolution, repeating the argument that the Islamic constitution would provide a solution to the Ahmadi issue along with a host of other problems. Mawdudi was increasingly worried about what effect the riots were having on the government of Nazimu’ddin, which the Jama‘at regarded as an asset, and about the distraction they presented from the constitutional cause. (Ibid)
On March 5, 1953, Mawdudi published the most systematic denunciation of the Ahmadis since the beginning of the crisis: Qadiyani Mas’alah (The Ahmadi Problem). It was designed to establish his primacy in the religious circles, to confirm his religious credentials before the ulama who had chastised him for not supporting the agitations, and to upstage the Ahrar. In doing so, the book placed Mawdudi squarely at the center of the controversy.[83] True to form, Mawdudi, who was opposed to the agitations, now became their leading figure. (Ibid)

ഇന്ത്യന്‍ said...

After a brief trial, on May 8 the tribunal found Mawlana ‘Abdu’ssattar Niyazi (Not a Jamaat E Islami leader) and on May 11, Mawdudi, guilty of sedition; both were sentenced to death. Many among Pakistan’s leaders were convinced that India was behind the Punjab disturbances, which made Mawdudi and Niyazi guilty not only of sedition but also of treason.[93] This, however, does not explain why the harshest sentences were reserved for only these two religious leaders. The tribunal also sentenced the publishers of Tasnim and Qadiyani Mas’alah to three and nine years in jail, respectively. The sentences were unexpectedly harsh, and in the case of Mawdudi was thought by many to be incommensurate to his role in the entire affair, which was limited to having published the Qadiyani Mas’alah, and even that book had been published the day before martial law was declared. In effect, Mawdudi had been arrested for violating a martial law ordinance that had not yet existed when the book was published. Mawdudi’s writings were hardly as inflammatory as those of the Ahrar leaders, none of whom received as severe a punishment. Even more perplexing, the most active of the Jama‘at’s leaders, Sultan Ahmad, had not even been arrested, and Mawdudi had received the same sentence as Niyazi, whose incendiary speeches had directly incited violence and on one occasion had led to the murder of a policeman outside of the mosque where Niyazi was preaching. The American consul-general in Lahore reported that the chief of the intelligence directorate of Punjab told him that “there is no evidence "as yet’ that Jamaat-i-Islami as a party was involved in the riots. He stated the arrests had been made of individuals against whom there was some evidence of participation in the riots…. He was sure a good case would be made” (emphasis in the original) (Ibid)
The government was fully aware that the public regarded its case against Mawdudi to be weak. It had been hard-pressed even to explain his arrest. Four days before Mawdudi’s sentencing, Justice Munir told the consul that “he [had] already been getting many informal petitions and letters challenging the legal validity of actions taken under Martial Law and especially of cases tried under Courts Martial which in many cases meted out severe sentences.”[95] If the army, Justice Munir, or the secularist elite had thought they could cleanse the politics of Islamic parties this way, they were wrong. Nazimu’ddin criticized the sentence, and even offered to sign a petition for mercy for Mawdudi.[96] Prime Minister Bugra, too, was surprised with the sentence and remarked that Mawdudi could appeal, and should he do so would get a most sympathetic hearing.[97] Martial law and the persecution of religious groups proved to be highly unpopular enterprises, which only made heroes of the accused.[98] On May 13, Mawdudi’s sentence was reduced to fourteen years.(Ibid)

ഇന്ത്യന്‍ said...

The Jama‘at, however, was not assuaged and continued to clamor for justice. On May 21 four Jama‘at leaders were arrested for protesting Mawdudi’s fourteen-year sentence, but they continued their campaign for his release and complained of government vindictiveness and strong-arm tactics toward their party. On June 18, 1954, for instance, Sultan Ahmad, the provisional amir of the Jama‘at, declared that Mawdudi’s arrest and sentence had nothing to do with the anti-Ahmadi agitations, and everything to do with his constitutional proposals.[99] Echoing a general sentiment among the Islamic parties, Sultan Ahmad stated that the government’s reaction to the agitations was merely a pretext for eliminating stumbling blocks to the passage of a secular constitution.(Ibid)
Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf. They did, however, stage a number of strikes and street demonstrations decrying the “injustice.” To the government’s dismay, Mawdudi was gradually becoming a hero.
Reacting to pressures from within, reluctant to carry out the sentences against Mawdudi and Niyazi,[104] and dismayed by the Jama‘at’s success in arguing its case before the public, the government grew conciliatory. Mian Muhammad Sharif, a judge of the supreme court, was appointed by the government to review the tribunal’s judgment. Sharif recommended that the martial law administration commute the sentences. By the end of 1953 most of the Jama‘at’s workers had been freed, and in March 1954 Islahi was released. Mawdudi, however, was to be kept away for as long as the government could manage. The court, however, once again proved to be a boon for the Jama‘at. Following the ruling of the federal court on a petition of habeas corpus for two defendants in the Rawalpindi conspiracy case, Mawdudi and Niyazi filed a habeas corpus petition before the Lahore High Court in April. However, before the court could render a verdict, the government remitted Mawdudi and Niyazi’s sentences. After two years in prison, Mawdudi was released on April 29, 1955. Already a hero, he quickly became the spokesman for a religious alliance whose zeal he was determined to rekindle.(Ibid

ഇന്ത്യന്‍ said...

>>ഇന്ത്യയിലും ഇത്തരം രാജ്യദ്രോഹപരമായ ആശയങ്ങളടങ്ങിയ മൗദൂദിയന്‍ സിദ്ധാന്തങ്ങളടങ്ങിയ പുസ്തകങ്ങള്‍ ധാരാളമായി ഇന്നും വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്നു>>

ഓഹോ, അങ്ങിനെയുണ്ടോ ഏതൊക്കെയാ ആ രാജ്യദ്രോഹ പുസ്തകങ്ങള്‍ എന്ന് ഒന്ന് പറയാമോ? ധാരാളം വില്‍ക്കുന്നു എന്നത് ശരിയാണ്. അതൊക്കെ വായിക്കുന്നത് കൊണ്ടാണല്ലോ യുക്തിവാദികള്‍ക്ക് മറുപടി പറയുന്ന ഒരു തലമുറ ഇവിടെ ഉണ്ടായത്. അത് കൊണ്ടാണല്ലോ ജമാഅത്തിന് എതിരെ യുക്തിവാദികള്‍ പട നയിക്കുന്നതും. എന്‍റെ വീട്ടിലും മൌദൂദി പുസ്തകങ്ങള്‍ ഉണ്ട്. പോലീസ്‌ റെയ്ഡ്‌ നടത്തി കുഴപ്പത്തിലാക്കല്ലേ.

ഒരു യുക്തിവാദി പറയേണ്ടുന്ന ആരോപണമാണോ ഇതൊക്ക? രാജ്യദ്രോഹ പുസ്തകം, മണ്ണാങ്കട്ട. ഇതിന്‍റെ പേര് യുക്തിവാദമല്ല. യുക്തിയുമില്ല വാദവുമില്ല. വെറും വിദ്വേഷം മാത്രം. എന്തേ ഇവിടെ പോലീസും കോടതിയും ഇല്ലേ? രാജ്യദ്രോഹ പുസ്തങ്ങകള്‍ നിരോധിച്ച് വായിക്കുന്ന ഞങ്ങളെ എല്ലാരെയും രാജ്യദ്രോഹികളാക്കി ജയിലില്‍ അടക്കൂ.

ഏതായാലും പുസ്തകത്തിന്‍റെ പേര് അറിഞ്ഞാല്‍ അതൊക്കെ വീട്ടീന്നു മാറ്റാമായിരുന്നു.

ഇന്ത്യന്‍ said...

@ സുശീല്‍ കുമാര്‍,

ദയവായി ഈ വിഷയത്തിലെങ്കിലും താങ്കള്‍ ഈ വാക്ക്‌ പാലിക്കണം എന്ന് അപേക്ഷിക്കുന്നു

'ദിവ്യവെളിപാടു'കളല്ല; ശാസ്ത്രീയമായ അറിവുകള്‍ മാത്രമാണ്‌ വിശ്വസനീയമെന്നു കരുതുന്ന ഒരു സാധാരണക്കാരന്‍.

മുഹമ്മദ്‌ പാറക്കല്‍ എഴുതിയത് വായിച്ചു അദേഹത്തിന് അതൊക്കെ ദിവ്യവെളിപാട് കിട്ടിയതാണ് എന്ന് തോന്നുന്നു. ശാസ്ത്രീയമായ ഒരു തെളിവും (നിഷ്പക്ഷമായ ചരിത്രവും) അദ്ദേഹം ഹാജരാക്കിയിട്ടില്ല.

ബി.എം. said...

>>>>>On March 5, 1953, Mawdudi published the most systematic denunciation of the Ahmadis since the beginning of the crisis: Qadiyani Mas’alah (The Ahmadi Problem). It was designed to establish his primacy in the religious circles, to confirm his religious credentials before the ulama who had chastised him for not supporting the agitations, and to upstage the Ahrar. In doing so, the book placed Mawdudi squarely at the center of the controversy.[83] True to form, Mawdudi, who was opposed to the agitations, now became their leading figure. (Ibid)<<<<
ഇത് ഇന്ത്യന്‍ കോപ്പി ചെയ്ത പാരഗ്രാഫിന്‍റെ മുഴുവന്‍ ഭാഗം Mawdudi was no longer able to remain aloof. The constitutional debates were set aside. The government and the Islamic parties were now clearly on opposite sides, and the loyalties of the Jama‘at naturally lay with the latter. The Ahrar’s meteoric rise to prominence and the direction public opinion was taking led the Jama‘at to reassess its own approach to the crisis. Mawdudi and Sultan Ahmad participated in an all-Muslim parties convention in January 1953, where they approved the declaration of the session which demanded the resignation of Nazimu’ddin. Mawdudi then joined the majlis-i ‘amal, but quickly withdrew. Mawdudi and the Jama‘at became entangled in the agitations, which between February and March spread throughout Punjab. On March 5, 1953, Mawdudi published the most systematic denunciation of the Ahmadis since the beginning of the crisis: Qadiyani Mas’alah (The Ahmadi Problem). It was designed to establish his primacy in the religious circles, to confirm his religious credentials before the ulama who had chastised him for not supporting the agitations, and to upstage the Ahrar. In doing so, the book placed Mawdudi squarely at the center of the controversy. True to form, Mawdudi, who was opposed to the agitations, now became their leading figure.

ഒരു യാത്രികന്‍ said...

tracking

ബി.എം. said...
This comment has been removed by the author.
ബി.എം. said...

ഇന്ത്യന്‍
എന്താണ് താങ്കള്‍ പറയാന്‍ ശ്രമിക്കുന്നത് ? 1952 -53 അഹമ്മദീയ വിരുദ്ധ കലാപത്തില്‍ ജമാഅത്തെ പങ്കെടുത്തില്ല എന്നാണോ? താങ്കള്‍ പറയുന്ന പുസ്തകം തന്നെ വായിച്ചാല്‍ മനസ്സിലാകും അവര്‍ പങ്കെടുത്തെന്ന്. തുടക്കത്തില്‍ വലിയ താത്പര്യം ഉണ്ടായിരുന്നില്ല കാരണം മൌധുധിക്ക് ആവശ്യം ഇസ്ലാമിക്‌ ഭരണഘടന ആയിരുന്നു. അത് നിലവില്‍ വന്നാല്‍ സ്വാഭാവികമായും അഹമ്മധീയര്‍ ഇസ്ലാമിനെ അവഹേളിക്കുന്നവരാകും അവരെ ഇല്ലാതാക്കാനും കഴിയും എന്ന് അയാള്‍ക്ക് അറിയാമായിരുന്നു. പിക്ഷേ അഹമ്മധീയ വിരുദ്ധ സമരത്തിലൂടെ തന്‍റെ ലക്ഷ്യം കൈവിട്ടു പോകുമോ എന്ന് അയാള്‍ ഭയപ്പിട്ടു. എന്നിട്ടും അവസരവാദിയായ അയാള്‍ അവസാനം മറ്റുള്ളവര്‍ക്ക് കിട്ടുന്ന ജന പിന്തുണ കണ്ടു അവരുടെ കൂടെ കൂടി

ഇന്ത്യന്‍ said...

@ ബി എം

വായന തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. വായിച്ച് ജമാഅത്തിന്റെ പങ്കു കണ്ടെത്തിയാല്‍ അറിയിക്കുക. അരിച്ചു പൊറുക്കിയാല്‍ വല്ലതും തടഞ്ഞാലോ. ഏതായാലും പ്രഥമദൃഷ്ടാ ഒന്നും കാണാനില്ല. ഇനി വല്ല വാചകത്തിലും തൂങ്ങി നില്‍ക്കാന്‍ സാധിച്ചാല്‍ ഒരു പക്ഷെ സംവാദം ജയിക്കാന്‍ സാധിച്ചേക്കും.

സുശീല്‍ കുമാര്‍ said...

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)

ബി.എം. said...

പിന്നെ 1950 കളുടെ അവസാനം മുതല്‍ ജമാഅത്തെ അടക്കം പാകിസ്ഥാന് അകത്തും പുറത്തുമുള്ള ഇസ്ലാമിക തീവ്രവാദികള്‍ക്ക് കഞ്ഞി അമേരിക്കയുടെ പാത്രത്തില്‍ നിന്നാരുന്നു. മൌദൂദിയും 50കളുടെ തുടക്കത്തില്‍ പറഞ്ഞതൊക്കെ വിഴുങ്ങി 60കളില്‍ US കഞ്ഞി നന്നായി നക്കാന്‍ തുടങ്ങി. സക്കീര്‍ അലി ഭൂട്ടോയുടെ കൊലപാതകം വരെയെത്തിയത്.മൌദൂദി ചത്തത് പോലും USല്‍ വച്ച്. ചരിത്രത്തിലെക്ക് കൂടുതല്‍ നോക്കിയാല്‍ ജമാഅത്തെയുടെയും മൌദൂദിയുടെയും മുഖ്‌ം വല്ലാതെ വിരൂപമായിപ്പോകും.

ബി.എം. said...

>>>>വായന തുടങ്ങി എന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. വായിച്ച് ജമാഅത്തിന്റെ പങ്കു കണ്ടെത്തിയാല്‍ അറിയിക്കുക. അരിച്ചു പൊറുക്കിയാല്‍ വല്ലതും തടഞ്ഞാലോ. ഏതായാലും പ്രഥമദൃഷ്ടാ ഒന്നും കാണാനില്ല. ഇനി വല്ല വാചകത്തിലും തൂങ്ങി നില്‍ക്കാന്‍ സാധിച്ചാല്‍ ഒരു പക്ഷെ സംവാദം ജയിക്കാന്‍ സാധിച്ചേക്കും<<<< ഇന്ത്യന്‍ മുകളില്‍ കൊടുത്ത പാരഗ്രാഫില്‍ തന്നെ ഉണ്ടല്ലോ ജമാഅത്തെയുടെ പങ്ക്. പിന്നെ ഇവിടെ ആരേയും തോല്പ്പികാനോന്നുമല്ല സംവാദം. കാര്യങ്ങള്‍ വായനക്കാരില്‍ എത്തിക്കുക.

ബി.എം. said...

ഇന്ത്യന്‍, ഇനി നമ്മുടെ നാടിലേക്ക്
കാഷ്മീര്‍ ജമാഅത്തെ യെക്കുറിച്ച്, ഈ പോസ്റ്റിലെ കാതലായ ആരോപണത്തെക്കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല?

ഇന്ത്യന്‍ said...

@ ബി എം

അങ്ങ് ഉദേശിക്കുന്ന കരയിലേക്ക്‌ അടുപ്പിക്കാന്‍ താങ്കള്‍ക്ക് ആവില്ല എന്ന് തന്നെയാണ് ഇപ്പോഴും മനസ്സിലാവുന്നത്.

ഖാദിയാനി വിരുദ്ധ കലാപം എന്നത് ഒരു ജമാഅത്ത്‌ അജണ്ടയല്ല.

ചരിത്രം താങ്കള്‍ പഠിക്കുക. അപ്പോള്‍ അന്നത്തെ പാകിസ്ഥാന്‍റെ രാഷ്ട്രീയ കാലാവസ്ഥ താങ്കള്‍ക്ക് മനസ്സിലാവും. സെക്യുലര്‍ ഭരണഘടനക്ക് എതിരെ എല്ലാ മുസ്ലിം കക്ഷികളും ചേര്‍ന്ന സഖ്യം ഇസ്ലാമിക ഭരണഘടന ഉയര്‍ത്തി പ്രക്ഷോഭത്തില്‍ ആയിരുന്നു. അതില്‍ ജമാഅത്തും പങ്കാളി ആയിരുന്നു. ഇതിനിടയില്‍ ഖാദിയാനികളെ അമുസ്ലിങ്ങള്‍ ആയി പ്രഖ്യാപിക്കണം എന്ന പ്രക്ഷോഭം അഹ്രാര്‍ പോലുള്ള കക്ഷികള്‍ ഉയര്‍ത്തി (അവരെക്കുറിച്ച് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. വായിക്കുക. സോഷ്യലിസ്റ്റ്‌ മുസ്ലിങ്ങളാണ് അവര്‍, മൌദൂദി അവരുടെ രീതിയോട് വിയോജിക്കുകയും ചെയ്തു. സായുധ കലാപത്തെ കുറിച്ചുള്ള മൌദൂദി വീക്ഷണവും നേരത്തെ ഉദ്ധരിച്ചിരുന്നു)

ഇതില്‍, അഹ്മദി അജണ്ട വരുന്നതിനു ജമാഅത്തും മൌദൂദിയും എതിരായിരുന്നു.കാരണം അത് ഇസ്ലാമിക ഭരണഘടന എന്ന പ്രക്ഷോഭ ലക്ഷ്യത്തെ അട്ടിമറിക്കും എന്നായിരുന്നു മൌദൂദി വാദം. ഇസ്ലാമിക ഭരണഘടന നിലവില്‍ വരുമ്പോള്‍ ഖാദിയാനി പ്രശനം സോള്‍വ്‌ ആവും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കലാപം എന്നതില്‍ ജമാഅത്തിന്റെ പങ്ക് അങ്ങേയ്ക്ക് കാണിച്ചു തരാന്‍ പറ്റില്ല.

മൌദൂദി ഒടുവില്‍ അദ്ധേഹത്തിന്റെ അഹ്മദികളോടുള്ള നിലപാട് ചോദ്യം ചെയ്യപ്പെടും എന്നായപ്പോള്‍ അക്കാദമിക്‌ ആയി ആ പ്രശ്നത്തെ വിലയിരുത്തുന്ന പുസ്തകം രചിച്ചു. അതാണ്‌ ഖാദിയാനി മസ്അല. കൂടാതെ, എല്ലാ സംഘടനകളും ഇസ്ലാമിക പ്രക്ഷോഭം എന്നത് മാറ്റി വെച്ച് അഹ്മദികളെ അമുസ്ലിങ്ങളായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയര്‍ത്തിയപ്പോള്‍ ( അതിനു പിന്നില്‍ പാക്‌ ഭരണകൂടത്ത്തിലെ കരുത്തനായ അഹ്മദി സഫറുള്ള ഖാന്‍റെ സാന്നിധ്യം ഒരു കാരണം ആയിരുന്നു. സര്‍ക്കാര്‍ മെഷിനറി മുഴുവന്‍ ഖാദിയാനികള്‍ക്ക്‌ വേണ്ടി അദ്ദേഹം ഉപയോഗിക്കുന്നു എന്നത് മുസ്ലിങ്ങളുടെ ആരോപണം ആയിരുന്നു)ജമാഅത്ത്‌ അതിനോട് പ്രതികരിക്കെണ്ടുന്ന വിധം തീരുമാനിച്ചത്‌ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചാല്‍ മനസ്സിലാവും. തത്വത്തില്‍ ജമാഅത്ത്‌ ആ ആവശ്യത്തോട് യോജിക്കുകയും അതേയവസരം അതിന്റെ മാര്‍ഗ്ഗം നിര്‍ണ്ണയിക്കുകയും ചെയ്തു

Jama’at-i-Islami’s support of the object of the movement but pointed out that the Jama’at could not sacrifice all its principles to support methods which were being adopted in achieving the object of the movement. The resolution enumerated the three responsibilities of the Jama’at in this connection, one of which, was to adopt effective methods to secure acceptance of the demands, the second to direct the movement as far as possible into peaceful channels and to keep it within the limits of decency and the third to persuade all fair-minded people to devise measures to stop the repression that was becoming a danger to the peace and integrity of the country ( Muneer Commission Report Page 251)

പാക്കിസ്ഥാനില്‍ അന്ന് നടന്നത് ഖാദിയാനി വിരുദ്ധ കലാപം മാത്രമല്ല എന്നും സര്‍ക്കാര്‍ ജനങ്ങളെ അടിച്ചമര്‍ത്തുക കൂടി ആയിരുന്നു എന്നും കൂടി യുക്തിബോധത്തോടെ മനസ്സിലാക്കുക കലാപത്തില്‍ മരിച്ചു എന്ന് പറയുന്ന രണ്ടായിരം എന്ന കണക്ക്‌ പിന്നീട് ആവശ്യമെന്കില്‍ ചര്‍ച്ച ചെയ്യാം.

ഇന്ത്യന്‍ said...

>>സക്കീര്‍ അലി ഭൂട്ടോയുടെ കൊലപാതകം വരെയെത്തിയത്.മൌദൂദി ചത്തത് പോലും USല്‍ വച്ച്. ചരിത്രത്തിലെക്ക് കൂടുതല്‍ നോക്കിയാല്‍ ജമാഅത്തെയുടെയും മൌദൂദിയുടെയും മുഖ്‌ം വല്ലാതെ വിരൂപമായിപ്പോകും>>

സക്കീര്‍ അലി ഭൂട്ടോ അല്ല, സുല്‍ഫിക്കര്‍ അലി ഭൂട്ടോ.

മൌദൂദി ചത്തത്. നല്ല പ്രയോഗം, മാന്യത, യുക്തിബോധം, സഹിഷ്ണുത. എല്ലാം കാണുന്നു. കാലം മിനുക്കിയെടുക്കുന്ന മൂല്യബോധം

ചരിത്രത്തിലേക്ക് പക്ഷം ചേരാതെ നോക്കി നേര്‍വായന നടത്തിയാല്‍ ജമാഅത്തിനോടും മൌദൂദിയോടും പല കാര്യത്തിലും വിയോജിച്ചു കൊണ്ട് തന്നെ, അവരെ കുറിച്ച് പ്രചരിപ്പിക്കുന്ന പല കാര്യങ്ങളും ശുദ്ധ നുണയാണ് എന്ന് മനസ്സിലാവും. ചരിത്രം നോക്കിക്കോ.

കാശ്മീരില്‍ വരാം. ഞാന്‍ ഒന്ന് പുറത്ത്‌ പോയി വരട്ടെ.

ബി.എം. said...

>>>>ഖാദിയാനി വിരുദ്ധ കലാപം എന്നത് ഒരു ജമാഅത്ത്‌ അജണ്ടയല്ല.<<<<
അതിലും വലിയ മാരണം ആയിരന്നല്ലോ ജമാഅത്തെയുടെ അജണ്ടയില്‍.പിന്നെ കലാപം നടന്നല്ലോ. അതില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ജമാഅത്തെ ഉണ്ടായിരുന്നല്ലോ. സമാധാനം എന്നതായിരുന്നു രീതിയെങ്കില്‍ എന്തുകൊണ്ട് അതില്‍നിന്നും മാറിനിന്നില്ല ? എന്തുകൊണ്ട് അക്രമത്തിന്‍റെ പാത പിന്തുടരുന്നവരെ പിന്തുണച്ചു?

>>>>മൌദൂദി ചത്തത്. നല്ല പ്രയോഗം, മാന്യത, യുക്തിബോധം, സഹിഷ്ണുത. എല്ലാം കാണുന്നു. കാലം മിനുക്കിയെടുക്കുന്ന മൂല്യബോധ<<<<
ലോകത്ത്‌ ചത്ത്‌വീഴുന്ന തീവ്രവാദികള്‍ വീര മൃത്യു വരിച്ചു എന്ന് പറയാന്‍ ഞാന്‍ NDF കാരനല്ല. മൌദൂദി എന്നെ സംബന്ധിച്ച തീവ്രവാദി തന്നെയാണ്. ഇവിടുത്തെ മുസ്ലിം തീവ്രവാദികള്‍ക്ക് ഊര്‍ജം കൊടുത്തവന്‍. മദനിയെ പോലും ഈ പരുവത്തിലാക്കിയവന്‍

ബി.എം. said...

ഖാദിയാനി വിരുദ്ധ കലാപം എന്നത് ഒരു ജമാഅത്ത്‌ അജണ്ടയല്ല........the Jamaat-i-Islami chief, Syed Munawwar Hasan, who during a sermon in Lahore on Friday threatened a fresh movement against the Ahmadi community if it “did not accept their minority status” and the government kept silent about “their blasphemous and unconstitutional activities”. ഇത്‌ ജമാഅത്തെ നേതാവ് പറഞ്ഞിട്ട് മൂന്ന് മാസമേ ആയോല്ല്

ശ്രീജിത് കൊണ്ടോട്ടി. said...

സുശീല്‍ ഭായ് , പോസ്റ്റു വായിക്കുന്നുണ്ട്... എല്ലാ ആശംസകളും!

ഇന്ത്യന്‍ said...

>> അതിലും വലിയ മാരണം ആയിരന്നല്ലോ ജമാഅത്തെയുടെ അജണ്ടയില്‍.പിന്നെ കലാപം നടന്നല്ലോ. അതില്‍ പങ്കെടുത്തവരുടെ കൂട്ടത്തില്‍ ജമാഅത്തെ ഉണ്ടായിരുന്നല്ലോ. സമാധാനം എന്നതായിരുന്നു രീതിയെങ്കില്‍ എന്തുകൊണ്ട് അതില്‍നിന്നും മാറിനിന്നില്ല ? എന്തുകൊണ്ട് അക്രമത്തിന്‍റെ പാത പിന്തുടരുന്നവരെ പിന്തുണച്ചു>>

ഞാന്‍ പറയുന്നതിന് ജമാഅത്ത്‌ പുസ്തകങ്ങളില്‍ നിന്ന് അല്ലാതെയാണ് റഫറന്‍സ് തരുന്നത്. താങ്കളോ ഊഹങ്ങള്‍ മാത്രമാണ് അവലംബം.

ജമാഅത്ത് ആക്രമ പാതയില്‍ നിന്നില്ല എന്നതിന് തെളിവ് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെയാണ്. അഹ്മദീയ വിരുദ്ധ കലാപത്തിനു അല്ല മുസ്ലിം സംഘടനകള്‍ കൂട്ടയമ ഉണ്ടായത്‌. മറിച്ച് ഇസ്ലാമിക ഭരണഘടനയ്ക്ക് വേണ്ടിയാണ്. ഇതിനിടയില്‍ അഹമ്ദീയ പ്രശനം ഉന്നയിക്കുന്നതിനു ജമാഅത്ത്‌ എതിരായിരുന്നു. .


ഇതില്‍ ജമാഅത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ഭരണഘടന നടപ്പിലാക്കാന്‍ ആയിരുന്നു. ഒടുവില്‍ ജമാഅത്തിന്റെ ഖാദിയാനികളോടുള്ള നിലപാട് തന്നെ ചോദ്യം ചെയ്യപ്പെടും എന്നായപ്പോള്‍ മറ്റ് കാര്യങ്ങളോടും ജമാഅത്ത് തത്വത്തില്‍ യോജിച്ചു വേറിട്ട നയപരിപാടി നടപ്പിലാക്കുകയാണ് ചെയ്തത്. അത് ഞാന്‍ നേരത്തെ വിവരിച്ചു. ഇവിടെ ആക്ഷന്‍ പ്ലാനില്‍ കലാപം എന്നതു എവിടെയാ ഉള്ളത് ബി എമ്മേ? പ്രക്ഷോഭവും കലാപവും തമ്മില്ലുള്ള വ്യത്യാസം ജനാധിപത്യചിന്തകന് അറിയില്ലേ?

ഇനി ആക്ഷന്‍ പ്ലാനുമായുള്ള ജമാഅത്തിന്റെ നിലപാട് എന്താണെന്നും ജമാഅത്തിന്റെ നിലപാട് അനുസരിക്കാതിരുന്ന രണ്ടു അംഗങ്ങളെ പാര്‍ട്ടി പുറത്താക്കിയ കാര്യവും മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ജമാഅത്തിന്റെതായി രേഖപ്പെടുത്തിയിട്ടുണ്ട്.

On the 19th February 1953, the Secretary of the Jama’at issued directions to the members not to sign the forms which were being circulated by the Majlis-i-Amal for enrolment of volunteers for direct action. He also made it clear that unless the Central Majlis-i-Amal sanctioned any programme, no one belonging to the Jama’at should take part in these activities. In fact, two members were expelled from the Jama’at for violating these instructions. On the 26th February, the first meeting of the Central Majlis-i-Amal took place in Karachi in which the Maulana through his representative, Maulana Sultan Ahmad, Amir-i-Jama’at-i-
Islami, Karachi and Sind, made it clear that, as the direct action programme had been decided upon in an unconstitutional manner, all activities in connection with it should be stopped and only the orders of the Central Majlis-i-Amal in this respect be acted upon. Maulana Sultan Ahmad was authorised to dissociate Jama’at-i-Islami from the Central Majlis-i-Amal if Maulana’s proposal was not agreed to. It is an irony of fate that instead of somebody listening to reason, the Central Majlis-i-Amal itself was dissolved and an
entirely new direct action committee formed which started direct action on the next day. The Jama’at-i-Islami as such was not a member of this new or any other direct action committee, nor was any individual belonging to the Jama’at allowed to enrol himself as a direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience of his order that the Jama’at did not believe in or support the direct action in any manner and had completely dissociated itself from such activities.

ജമാഅത്ത്‌ ആവട്ടെ അവരുടെ രീതി പ്രഖ്യാപിക്കുകയും ചെയ്തു. അത് മുന്നേ ഉള്ള ഒരു കുറിപ്പില്‍ എടുത്ത്‌ ചേര്‍ത്തതാണ്. ജമാഅത്തിന് കലാപത്തില്‍ പങ്കില്ല എന്നതിന് നിഷ്പക്ഷ വായന അനിവാര്യം. ജമാഅത്ത്‌ പ്രക്ഷോഭത്തിന് ജമാഅത്തിന്റെ രീതിയാണ് സ്വീകരിച്ചത്‌. ഒരിക്കലും മറ്റു പങ്കാളികളുടെ നയങ്ങള്‍ പകര്‍ത്തി ആ സംസ്കാരത്തില്‍ പ്രവര്‍ത്തിച്ചില്ല.

The American consul-general in Lahore reported that the chief of the intelligence directorate of Punjab told him that “there is no evidence "as yet’ that Jamaat-i-Islami as a party was involved in the riots. (Vanguard of Islamic Revolution)

ഇന്ത്യന്‍ said...

>> മൌദൂദി എന്നെ സംബന്ധിച്ച തീവ്രവാദി തന്നെയാണ്. ഇവിടുത്തെ മുസ്ലിം തീവ്രവാദികള്‍ക്ക് ഊര്‍ജം കൊടുത്തവന്‍. മദനിയെ പോലും ഈ പരുവത്തിലാക്കിയവന്‍ >>

ബി എമ്മേ, എനിക്ക് യുക്തിവാദി ആയാല്‍ കൊള്ളാം എന്നുണ്ട്. പക്ഷെ ദൈവത്തെ പോട്ടെ, ചരിത്രവും വര്‍ത്തമാനവും, ഒരു വ്യക്തിയെ കുറിച്ച് പോലും വിയോജിപ്പ്‌ നിലനിര്‍ത്തി കൊണ്ട് തന്നെ സത്യസന്ധമായി പഠിക്കാന്‍ കഴിയാത്ത യുക്തിയാണ് യുക്തിവാദമെങ്കില്‍ ആ കുന്ത്രാണ്ടാത്തെക്കാളും യുക്തി എനിക്കുണ്ട് എന്ന് തോന്നുന്നു.

തെളിവല്ല പ്രധാനം സ്വന്തം ധാരണകള്‍ മാത്രമാണ് വിശ്വാസയോഗ്യം എന്ന പരുവത്തില്‍ എത്തി നില്‍ക്കുന്ന യുക്തിവാദമേ നിന്‍റെ പേരോ പുരോഗമന ചിന്ത......

ഇന്ത്യന്‍ said...

RELIGIOUS parties strongly condemned the attacks on Ahmadis places of worship in Lahore on Friday, terming them unIslamic, inhuman and a well thought out conspiracy against the country to increase pressure on for making the proposed amendments to the blasphemy laws and doing more for the US war on terror.

Jamaat-e-Islami ameer Syed Munawwar Hasan termed the attacks on the Youm-e-Takbeer a conspiracy to trigger a civil war in the country and justify the US interference in the country. He said Islam strongly prohibited persecuting minorities and causing any harm to their worship places. He said the minorities in the country had always been secure and Islam made it a state responsibility to protect them.

Munawwar pointed out that conspiracies were being hatched to justify military operation in southern Punjab. He said a new term of the Punjabi Taliban had been coined and the US had been pressing Islamabad for pitting people and the armed forces against each other in Punjab as well. He urged the masses to forge unity in their ranks to foil the conspiracy. He expressed grief over the loss of life in the attacks and offered his condolences to the bereaved families.

ബി.എം. said...

He said the minorities in the country had always been secure and Islam made it a state responsibility to protect them.ഇത് പറഞ്ഞു എന്ന് താങ്കള്‍ പറയുന്ന ആള്‍ തന്നെയല്ലേ yed Munawwar Hasan, who during a sermon in Lahore on Friday threatened a fresh movement against the Ahmadi community if it “did not accept their minority status” and the government kept silent about “their blasphemous and unconstitutional activities”. ഇതും പറഞ്ഞത്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന കൂട്ടത്തില്‍ അവരുടെ വിശ്വാസവും സംരക്ഷിക്കപ്പെടേണ്ട എന്നുണ്ടോ?

ബി.എം. said...

ഇനി ജമാഅത്തെ പറയുന്ന ഭരണഘടനയില്‍ പൊതുധാര മുസ്ലിങ്ങളില്‍ നിന്ന് വ്യത്യാസം ഉള്ള അഹമ്മദിയ്യര്‍ മുസ്ലിങ്ങള്‍ അവരുടെ വിശ്വാസം ,അവര്‍ മുസ്ലിങ്ങള്‍ ആനന്നുള്ള അവകാശം നിലനിര്‍ത്തിയാല്‍ അവരെ എന്ത് ചെയ്യുവാനാണ് ആവശ്യപ്പെടുന്നത് ?

ബി.എം. said...

ഇന്ത്യന്‍
Seyed Vali Reza Nasr പറയുന്നത് അഹമ്മധീയര്‍ക്കെതിരെയാണ് മുസ്ലിം സംഘടനകളുടെ കൂട്ടയമ ഉണ്ടായത്‌ എന്നാണ് എന്നാല്‍ മുനീര്‍ പറയുന്നത് ഇസ്ലാമിക ഭരണഘടനയ്ക്ക് വേണ്ടിയാണ്.
ഇതില്‍ ഏതാ ശരി ? ഏതു വിശ്വസിക്കണം?

ബി.എം. said...

>>>> ഇവിടെ ആക്ഷന്‍ പ്ലാനില്‍ കലാപം എന്നതു എവിടെയാ ഉള്ളത് ബി എമ്മേ? പ്രക്ഷോഭവും കലാപവും തമ്മില്ലുള്ള വ്യത്യാസം ജനാധിപത്യചിന്തകന് അറിയില്ലേ?<<<<<
അത് ശരിയാ. മുനീര്‍ റിപ്പോര്‍ട്ട്ലും ,Seyed Vali Reza Nas ന്‍റെ പുസ്തകത്തിലും പ്രക്ഷോഭം നടന്ന പറയുന്നു.ജമാഅത്തെ അടക്കം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പങ്കെടുത്തു എന്ന് പറയുന്നു. എന്നാല്‍ ആരാകലാപം നടത്തിയത് എന്ന് പറയുന്നില്ല . ഓ ഒരു പക്ഷേ നമ്മുടെ RSS കാര്‍ അവിടെ പോയി കലാപം നടത്തിയിട്ടുണ്ടാവും അല്ലേ ? അല്ലെങ്കില്‍ ഇസ്രായേലിസ് ..

ഇന്ത്യന്‍ said...

@ ബി എം

>> He said the minorities in the country had always been secure and Islam made it a state responsibility to protect them.ഇത് പറഞ്ഞു എന്ന് താങ്കള്‍ പറയുന്ന ആള്‍ തന്നെയല്ലേ yed Munawwar Hasan, who during a sermon in Lahore on Friday threatened a fresh movement against the Ahmadi community if it “did not accept their minority status” and the government kept silent about “their blasphemous and unconstitutional activities”. ഇതും പറഞ്ഞത്. ന്യൂനപക്ഷത്തെ സംരക്ഷിക്കുന്ന കൂട്ടത്തില്‍ അവരുടെ വിശ്വാസവും സംരക്ഷിക്കപ്പെടേണ്ട എന്നുണ്ടോ>>

ബി എം ഞാന്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നത് ഈ പോസ്റ്റ്‌ ഉന്നയിച്ച നുണകളെ കുറിച്ച് മാത്രമാണ്. ഒരു പാര്‍ട്ടിയുടെ എല്ലാ നയപരിപാടിയും കീറി മുറിച്ചു വിലയിരുത്തുകയല്ല ഇവിടെ ചെയ്യുന്നത്.

ഇനി താങ്കള്‍ മേലെ എഴുതിയതിനെ കുറിച്ച്. താങ്കള്‍ പറഞ്ഞത്‌ തന്നെയാണ് ഞാനും പറയുന്നത്. മൂവ്മെന്റ് എന്ന വാക്കിന്റെ അര്‍ഥം എന്താണ്? കലാപം എന്നാണോ? ഖാദിയാനികള്‍ മുസ്ലിങ്ങള്‍ അല്ല എന്നും അവരെ മുസ്ലിങ്ങളായി പരിഗണിക്കരുത് എന്നതും പാക്‌ ജമാഅത്തിന്റെ വീക്ഷണം അല്ല. ലോക മുസ്ലിങ്ങളുടെ മുഴുവന്‍ വീക്ഷണം ആണ്. താങ്കള്‍ കേരളത്തിലെ മുസ്ലിമിനോടു ചോദിച്ചാലും അത് തന്നെ ഉത്തരം കിട്ടും.അതിനു അര്‍ഥം അവരുടെ വിശ്വാസ സ്വാതന്ത്ര്യം ഹനിക്കണം എന്നല്ല. ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിച്ച് മുസ്ലിം ചമയുന്നത് അങ്ങിനെ തെറ്റിധരിപ്പിക്കുന്നത് ഒരു മതവിശ്വാസിക്ക് അനുവദിക്കാന്‍ ആവില്ല.അത്രയെ ഉള്ളൂ. പിന്നെ പാക്‌ സംസ്കാരത്തിന്‍റെ ഫ്യൂഡല്‍ മനോഭാവം ആണ് പല പ്രശ്നത്തിലും മുഖ്യകക്ഷി. പാക്‌ രാഷ്ട്രീയത്തില്‍ ജമാഅത്ത്‌ പലപ്പോഴും പരാജയം രുചിക്കുന്നതും അത്തരം ഒരു സംസ്കാരത്തില്‍ ജമാഅത്തിന്റെ രീതി വേറിട്ട്‌ നില്‍ക്കുന്ന കാരണം കൊണ്ട് കൂടിയാണ്. പാക്‌ ജമാഅത്ത്‌ ആക്രമം നടത്താന്‍ പറഞ്ഞത്‌ വരികളില്‍ എവിടെയാ താങ്കള്‍ വായിച്ചത്? ആരെയും കരിവാരിത്തെക്കാം, ചെളിവാരിയെറിയാം. അതിനുള്ള വക ഇവിടെ ആര്‍ക്കും ഇഷ്ടം പോലെ കിട്ടും. മുഖ്യധാര മുഴുവന്‍ ടാര്‍ജറ്റ് ചെയ്യുന്ന വിഭാഗങ്ങളെ ചെളിവാരി എറിയാന്‍ വക കിട്ടുക എളുപ്പവുമാണ്. ഇതൊക്കെ കൂടി കണക്കിലെടുത്ത് യുക്തി ഒന്ന് അപ്ഡേറ്റ് ചെയ്യൂ.

ഇന്ത്യന്‍ said...

ബി.എം. പറഞ്ഞു...
ഇന്ത്യന്‍
Seyed Vali Reza Nasr പറയുന്നത് അഹമ്മധീയര്‍ക്കെതിരെയാണ് മുസ്ലിം സംഘടനകളുടെ കൂട്ടയമ ഉണ്ടായത്‌ എന്നാണ് എന്നാല്‍ മുനീര്‍ പറയുന്നത് ഇസ്ലാമിക ഭരണഘടനയ്ക്ക് വേണ്ടിയാണ്.
ഇതില്‍ ഏതാ ശരി ? ഏതു വിശ്വസിക്കണം?

*********

രണ്ടും വിശ്വസിച്ചോ ബി എമ്മേ, അഞ്ചിന പരിപാടി മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരിക്കുന്നത് കാണാം. അതില്‍ ഇസ്ലാമിക ഭരണഘടനയും ഖാദിയാനി പ്രശ്നവും ഉണ്ട്. ഈ കൂട്ട് കെട്ടു കലാപത്തിനല്ല ഉണ്ടാക്കിയത് എന്ന് അറിയുക.രണ്ടു പേരും ജമാഅത്ത്‌ വ്യക്തികളോ അനുഭാവികളോ അല്ല. ഇത് റഫറന്‍സ് ആയി സമര്‍പ്പിക്കുന്നത് യുക്തി പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. ജമാഅത്ത്‌ പറയുന്നത് എന്താണ് എന്നറിയാന്‍ ജമാഅത്തിന്റെ ആള്‍ക്കാരോട് ചോദിക്കൂ.

The shura’, therefore, would not give its wholehearted endorsement to the majlis-i ‘amal, then dominated by the Ahrar; but in recognition of the preeminence of the Ahmadi issue, it incorporated the demands of the majlis-i ‘amal into its own constitutional proposals. The August 1952 issue of the Tarjumanu’l-Qur’an carried a lengthy denunciation of the Ahmadis written by Mawdudi, and promised to include the demand for their exclusion from Islam into the Jama‘at’s proposals for an Islamic constitution. The Jama‘at members who sat on the majlis-i ‘amal, in keeping with Mawdudi’s views, sought to temper the Ahrar’s violence, but when they failed, the Jama‘at officially dissociated itself from the majlis-i ‘amal on February 26, 1953

ഇതാണ് Syed Vali Nasr പറയുന്നത്. ഇവിടെയും പറയുന്നത് ജമാഅത്ത്‌ അഹ്മദി പ്രശ്നം ഭരണഘടന നിര്‍ദേശങ്ങളില്‍ ഉള്‍പെടുത്തുക എന്നതാണ് ജമാഅത്ത്‌ വീക്ഷണം എന്നാണു. ജമാഅത്ത് രാഷ്ട്രീയ മുന്നേറ്റത്തിനു ശ്രമിച്ചു എന്നല്ലാതെ കലാപം എന്നതില്‍ പങ്കു കൊണ്ടില്ല എന്നത് വ്യക്തം.

ബി എം. എന്ത് കൊണ്ട് ജമാഅത്ത്‌ ഇങ്ങിനെ നുണവ്യവസായികളാല്‍ ആക്രമിക്കപ്പെടുന്നു എന്നതിന്റെ ഉത്തരം, സാസ്കാരിക, സാമൂഹിക രംഗങ്ങളിലെ ഇസ്ലാമിക (മുസ്ലിം അല്ല) പ്രാതിനിധ്യം ജമാഅത്തിനും അതിന്റെ സഹായാത്രികര്‍ക്കുമാണ് എന്നതാണ്. ബൌദ്ധിക രംഗത്ത്‌ ജമാഅത്തിന് ഉള്ള മേല്‍ക്കോയ്മ അലോസരപ്പെടുത്തുന്ന പലരില്‍ യുക്തിവാദികളും വരും എന്നത് വാസ്തവം.

സുശീല്‍ കുമാര്‍ said...

മൗദൂദി ഇന്ത്യാവിഭജനത്തിന്‌ എതിരായിരുന്നുവെന്നും ഇന്ത്യയെ ഒറ്റരാഷ്ട്രമായി കാണാന്‍ ആഗ്രഹിച്ചുവെന്നുമൊക്കെ എഴുതിവിടുന്നവരാണ്‌ പുതിയ ജമാ അത്തുകാര്‍. എന്നാല്‍ ഇന്ത്യാവിഭജത്തിനുശേഷം എത്രയോ മുസ്ലിം നേതാക്കള്‍ ഇന്ത്യയില്‍ തുടര്‍ന്നിട്ടും ഇന്ത്യാസ്നേഹം തുടിച്ചുനിന്ന മൗദൂദിയെന്തേ പാകിസ്ഥാനിലേക്കോടി? മറ്റുമതങ്ങളെക്കുറിച്ച് ഇത്രയേറെ വിദ്വേഷജന്യമായ രീതിയില്‍ എഴിതിയ മൗദൂദിയുടെ പുസ്തകങ്ങള്‍ മാര്‍ക്കറ്റില്‍ കിട്ടുന്നിടത്തോളം കാലം സത്യമറിയാന്‍ ലത്തീഫിന്റെയും ഇന്ത്യന്റെയും പുത്തന്‍ വാറോലകളെ ആശ്രയിക്കേണ്ടതില്ലല്ലോ? ജമാ അത്തെ ഇസ്ലാമി പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ മാത്രം മതി മൗദൂദിസത്തിന്റെ യഥാര്‍ത്ഥ മുഖമറിയാന്‍. ഇക്കാലമത്രയും ജമാ അത്ത് കൊണ്ടുനടന്ന മുഖവും അതുതന്നെ. ഇപ്പോള്‍ പുതിയമുഖവുമായി വന്ന് സമൂഹത്തിനുമുന്നില്‍ നല്ലപിള്ള ചമയുന്നവരുടെ അവസാന ലക്ഷ്യം മതരാഷ്ട്ര സൃഷ്ടി തന്നെയാണെന്ന് മനസ്സിലായതുകൊണ്ടാണ്‌ ആര്‍ എസ്സ് എസ്സിനെ എതിര്‍ക്കുന്ന അതേ സ്പിരിറ്റൊടെ തന്നെ ജമാ അത്തിനെയും എതിര്‍ക്കേണ്ടിവരുന്നത്. ഇക്കാലമത്രയും ജനധിപത്യത്തെ ഭൗതിക തിന്മയായി എണ്ണിയവര്‍ ജനാധിപത്യം ദൈവിക ദാനമായി കരുതുന്നുവോ, അല്ല തല്‍ക്കാലം പിടിച്ചുനിന്നുപോകാന്‍ ഇതേ രക്ഷയുള്ളു എന്ന് കണ്ടെത്തിയോ?

"മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നു പ്രസ്ഥാവിക്കുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്‌" എന്ന് തുറന്നുപറഞ്ഞ മൗദൂദിയെ ജനാധിപത്യവാദിയാക്കാന്‍ പെടാപ്പാടുപെടുന്നവര്‍തന്നെയാണ്‌ ചരിത്രത്തെയും ചരിത്രസത്യങ്ങളെയും തങ്ങളുടെ താല്‍കാലിക ലാഭത്തിനുവേണ്ടി വളച്ചൊടിക്കുന്നവര്‍. അവര്‍ തന്നെയാണ്‌ നട്ടാല്‍ മുളയ്ക്കാത്ത നുണകളുമായി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനെത്തുന്നവര്‍.

സുശീല്‍ കുമാര്‍ said...

"മുസല്‍മാനെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്നു പ്രസ്ഥാവിക്കുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടകവിരുദ്ധമാണ്‌. നിങ്ങളതിന്റെ മുന്നില്‍ സര്‍വ്വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുറാനെ പുറകോട്ട് വലിച്ചെറിഞ്ഞ പോലായിരിക്കും. നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരു ദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടി പിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹകൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിങ്ങളോട് നിങ്ങള്‍ സ്വയം അവകാശപ്പെടുന്നുണ്ടോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്‌. അതിന്റെ മൗലിക തത്വങ്ങളും ഇതിന്റെ മൗലിക തത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘട്ടനമാണ്‌. അതിന്റെ ഓരൊ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്‌. പ്രസ്തുത വ്യവസ്ഥിതിയുമയി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വഴുന്നിടത്ത് ഇസ്ലാം വെറും ജലരേഖയായിരിക്കും. ഇസ്ലാമിന്‌ സ്വാധീനമുള്ള ധിക്കില്‍ ആ വ്യവസ്ഥയ്ക്കു സ്ഥാനമുണ്ടായിരിക്കുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ ആനും തിരു ദൂതനും ആവിഷകരിച്ച ഇസ്ലാമിലാണ്‌ യദാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ടിതിമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധികുകയും പകരം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മത കര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും നിലനില്‍ക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ത്ഥ ഇസ്ല്ലമിക വ്യവസ്ഥിതിക്ക് പകരം, ഈ കുഫ്‌ര്‍ വ്യവസ്ഥയാണ്‌ നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മ്മിച്ചു നടത്തുന്നതെങ്കില്‍പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല." (മൗദൂദി-2007 l IPH പ്രസിദ്ധീകരിച്ച മതേതരത്വം, ദേശീയത്വം, ജനാധിപത്യം ഒരു താത്വിക വിശകലനം- പേജ് 22)

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...

@ സുശീല്‍ കുമാര്‍,

നമ്മള്‍ സംവദിക്കുന്ന വിഷയത്തില്‍ നിന്നും മാറി ചളമാക്കരുത് എന്ന് അപേക്ഷിക്കുന്നു.

താന്കള്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വിഷയം സുബൈര്‍ എന്ന ഒരു ബ്ലോഗര്‍ താങ്കളോട് മുന്‍പ്‌ സംസാരിച്ചിരുന്നു.അസ്സല്‍ മറുപടി അവിടെ സുബൈര്‍ താങ്കള്‍ക്ക് തന്നിരുന്നു. താങ്കള്‍ പരസ്പര വിരുദ്ധമായി അവിടെ സംസാരിച്ചതും ഞാന്‍ വായിച്ചതാണ്.അതൊക്കെ ചര്‍ച്ചയ്ക്ക്‌ എടുക്കാം ആദ്യം നമ്മുടെ ദിവ്യബോധനം ലഭിച്ച യുക്തിവാദി മുഹമ്മദ്‌ പാറക്കല്‍ പറഞ്ഞ ഹമീദ്‌ ഗ്രേഡ്‌ നുണകള്‍ തുറന്നു കാട്ടട്ടെ.

ദയവായി ചളമാക്കല്ലേ.

സുശീല്‍ കുമാര്‍ said...

മുകളിലുദ്ധരിച്ച വരികള്‍ ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള ജനാധിപത്ത്യത്തെക്കുറിച്ചല്ല മൗദൂദി പറഞ്ഞതെന്ന് വ്യാഖാനിച്ച് രക്ഷപ്പെടാനാണ്‌ ആധുനിക വ്യാഖാതാക്കളുടെ ശ്രമം. ബ്രിട്ടിഷ് ഇന്ത്യയെക്കുറിച്ചാണെത്രെ. ബ്രിട്ടിഷ് ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടായിരുന്നോ? അതോ ഏകാധിപത്യമോ? ഏകാധിപത്യത്തെ വിമര്‍ശിക്കുകയാണെങ്കില്‍ അതിനെ ജനാധിപത്യം എന്ന് പേരെടുത്ത് വിളിക്കേണ്ടാതില്ലല്ലോ? അല്ലെങ്കിലും ഇസ്ലാം വിഭാവനം ചെയ്യുന്ന രാജ്യം ഫലത്തില്‍ ഏകാധിപത്യരാജ്യം തന്നെയല്ലേ?

മൗദൂദി ഇവിടെ ചീത്ത വിളിക്കുന്നത് (" നിങ്ങള്‍ പരിശുദ്ധ ഖുര്‍ ആനും തിരു ദൂതനും ആവിഷകരിച്ച ഇസ്ലാമിലാണ്‌ യദാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, നിങ്ങള്‍ എവിടെയായിരുന്നാലും ശരി മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ടിതിമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധികുകയും പകരം ദൈവവിശ്വാസത്തിലധിഷ്ടിതമായ ഒരു മാനുഷിക പ്രാതിനിധ്യത്തിന്റെ സ്ഥാപനാര്‍ത്ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത മത കര്‍ത്തവ്യം മാത്രമാകുന്നു") മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ടിതമായ ജനാധിപത്യത്തെത്തന്നെയാണ്‌.
ഇതേ വിഷലിപ്ത പുസ്തകം വെറും മൂന്ന് കൊല്ലം മുമ്പ് അച്ചടിച്ച് പ്രസിദ്ധീകരിച്ചു വിറ്റവര്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളായി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌.

സുശീല്‍ കുമാര്‍ said...

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)"

>>> ഇതിന്‌ എന്ത് നുണയെഴുന്നെള്ളിച്ചാണ്‌ ഇനി വ്യാഖ്യാനമൊരുക്കാന്‍ പോകുന്നത്?

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...

@ ബി എം

>> അത് ശരിയാ. മുനീര്‍ റിപ്പോര്‍ട്ട്ലും ,Seyed Vali Reza Nas ന്‍റെ പുസ്തകത്തിലും പ്രക്ഷോഭം നടന്ന പറയുന്നു.ജമാഅത്തെ അടക്കം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പങ്കെടുത്തു എന്ന് പറയുന്നു. എന്നാല്‍ ആരാകലാപം നടത്തിയത് എന്ന് പറയുന്നില്ല . ഓ ഒരു പക്ഷേ നമ്മുടെ RSS കാര്‍ അവിടെ പോയി കലാപം നടത്തിയിട്ടുണ്ടാവും അല്ലേ ? അല്ലെങ്കില്‍ ഇസ്രായേലിസ് ..>>>

ബി എമ്മേ യുക്തി ഉപയോഗിക്കൂ ബിഎമ്മേ, മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ആദ്യ പേജുകള്‍ വായിക്കൂ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി കിട്ടും

The genesis of the controversy that led to the disturbances is to be found in what has been described in official documents as ‘the Ahrar-Ahmadiya controversy’, which
had existed since long before the Partition.

സൂചനകള്‍ ഇനിയും കാണും. എല്ലാം വായിച്ചു യുക്തി ഉപയോഗിക്കുന്നവര്‍ക്ക്‌ മനസ്സിലാവും ആരാണ് കലാപം നടത്തിയത്‌ എന്ന്.

ഇന്ത്യന്‍ said...

@ സുശീല്‍,

മതേതരത്വം ജനാധിപത്യം ദേശീയത ഒരു താത്വിക വിശകലനം എന്ന പുസ്തകം എനിക്ക് ഒരു പുതിയ അനുഭവം ആയിരുന്നു.എം ടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ലഘു നോവല്‍ മനസ്സില്‍ ഉറഞ്ഞുകൂട്ടിയ നൊമ്പരം തന്ന അനുഭവം പോലെ അതിമനോഹരമായും ശക്തമായും ഇസ്ലാമിന്റെ രാഷ്ട്രീയത്തിന്‍റെ താത്വികമാനം മനസ്സിലേക്ക് ശക്തമായി പെയ്തിറക്കിയ ഒരു സാഹിത്യ സൃഷ്ടി. ഇതാണ് എന്‍റെ വ്യക്തിപരമായ അനുഭവം. എന്‍റെ വീട്ടില്‍ ഇപ്പോഴുമുണ്ട് ആ ചെറു പുസ്തകം. മഞ്ഞ് എന്ന നോവല്‍ എന്‍റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടപ്പോള്‍ ഞാന്‍ എത്ര പരതി നടന്നെന്നോ, അത് പോലെ ഇതും നഷ്ടപ്പെട്ടാല്‍ പരതി നടക്കും. അതേ തീവ്രതയോടെ......

അഭിപ്രായങ്ങള്‍ പറയാം. അതിനു മുന്‍പ്‌ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകയില്‍ ആര്‍ക്കെങ്കിലും പങ്കു ചേര്‍ന്ന് പുതിയ വീക്ഷണങ്ങള്‍ അവതരിപ്പിക്കാന്‍ ഉണ്ടോ എന്ന് നോക്കാം. മുഹമ്മദ്‌ പാറക്കടവ് ആയാലും കുഴപ്പമില്ല. തെറ്റ് എന്‍റെ വീക്ഷണത്തില്‍ ആണെങ്കില്‍ എനിക്ക് തിരുത്താമല്ലോ. കാശ്മീരിലേക്കും വരാം.

Salim PM said...
This comment has been removed by the author.
Salim PM said...

ഇന്ത്യന്‍ പറഞ്ഞു...

"അതിനു അര്‍ഥം അവരുടെ വിശ്വാസ സ്വാതന്ത്ര്യം ഹനിക്കണം എന്നല്ല."

വിശ്വാസ സ്വാതന്ത്ര്യം എന്നാല്‍ എന്താണ് ഇന്ത്യാ? ഒരു വ്യക്തി എന്തു വിശ്വസിക്കണം എന്തൊക്കെ അനുഷ്ഠിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കില്ലെങ്കില്‍ പിന്നെ എന്തു വിശ്വാസ സ്വാതന്ത്ര്യം? പാക്കിസ്താനിലെ ഇപ്പോഴത്തെ നിയമം അനുസരിച്ച് ഒരു അഹ്‌മദിക്ക് സ്വയം മുസ്ലിം എന്നു പറയാന്‍ അവകാശമില്ല. സ്വയം മുസ്‌ലിം എന്ന് അത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരഹ്‌മദി പിന്നെ തന്നെക്കുറിച്ച് എന്തു പറയണം? താന്‍ മുസ്‌ലിമല്ല എന്നു കള്ളം പറയണോ പറയണോ? ഇതെന്തൊരു തല തിരിഞ്ഞ നിയമമാണിന്ത്യാ. ഈ നിയമത്തെയാണല്ലോ ഇന്ത്യന്‍ അനുകൂലിക്കുന്നത്.

പാക്ക്സ്താനില്‍ അഹ്‌മദികള്‍ക്ക് ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, പ്രാര്‍ഥനാലയത്തെ മസ്ജിദ് എന്നു പറയാന്‍ പാടില്ല. അസ്സലാമു അലൈക്കും എന്നു അഭിവാദ്യം ചെയ്യാന്‍ പാടില്ല. ലാഇലാഹ ഇല്ലല്ലാഹ് എന്ന ഇസ്‌ലാമിക കലിമ ഉപയോഗിക്കാനോ പ്രദര്‍ശിപ്പിക്കാനോ പാടില്ല. (ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ http://www.youtube.com/watch?v=YIA4LM0-1QE) ഇതാണോ ജമാ‌അത്തെ ഇസ്‌ലാമി വിഭാവന ചെയ്യുന്ന വിശ്വാസ സ്വാതന്ത്ര്യം? മുകളില്‍ പറഞ്ഞ പാതകങ്ങള്‍ ചെയ്തതിന്‍റെ പേരില്‍ പാക്കിസ്താനില്‍ അനേകം അഹ്‌മദികള്‍ ഇന്നു ജയിലറയ്ക്കുള്ളിലാണ്. ഇക്കാര്യമൊക്കെ ഇന്ത്യന് അറിയാത്തതല്ലല്ലോ? എന്നിട്ടും പറയുന്നു വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ പാടില്ല എന്ന്. അറപ്പു തോന്നുന്നു മിസ്റ്റര്‍ ഇന്ത്യന്‍.

ഇന്ത്യന്‍ said...

@ കല്‍ക്കി,

ഒരു മുസ്ലിമും ഖാദിയാനി മുസ്ലിമാണെന്ന് അംഗീകരിക്കില്ല. അതിനു അങ്ങ് പാക്കിസ്ഥാനില്‍ പോകേണ്ട, ഇന്ത്യയില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ഒന്ന് അന്വേഷിക്കൂ. ഖാദിയാനികള്‍ അമുസ്ലിങ്ങള്‍ ആണ് എന്ന ഉത്തരം മുസ്ലിങ്ങള്‍ തരും.

പിന്നെ, മുസ്ലിങ്ങളെ കുറിച്ചും ഖാദിയാനികള്‍ക്ക്‌ തിരിച്ചും അതേ അഭിപ്രായമാണ്.

"All Muslims who do not come under the baiat of Hazrat Masih-i-Mauood (Mirza Ghulam Ahmed) are Kafirs and outside the pale of Islam even though they might never have heard of him". - (Aina-e-Sadaqat, p35 by Mirza Bashir ud Din Mahmud Ahmad)

അപ്പോള്‍ പിന്നെ ഒന്നുകില്‍ മുസ്ലിങ്ങള്‍ അല്ലെങ്കില്‍ ഖാദിയാനികള്‍ ഇവരില്‍ ആരെങ്കിലും ഒരാളല്ലേ മുസ്ലിമാകൂ? അത് തന്നെയാണ് പ്രശ്നത്തിന്റെ മര്‍മ്മം. ലോക മുസ്ലിങ്ങള്‍ നിങ്ങളെ മുസ്ലിങ്ങളായി അമ്ഗീകരിക്കാതിരിക്കെ, നിങ്ങള്‍ ലോക മുസ്ലിങ്ങളെ മുസ്ലിങ്ങളായി അംഗീകരിക്കാതിരിക്കെ വേറിട്ട്‌ അറിയപ്പെടുക എന്നത് തന്നെയാണ് നല്ലത്. അതേ സമയം ഖാദിയാനികളുടെ മനുഷ്യാവകാശം ലംഘിക്കുന്നത് ഇസ്ലാമികമല്ല.

ഇവിടെ ചര്‍ച്ച ചെയ്യുന്ന വിഷയം അതല്ലാത്തതിനാല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നില്ല. പാക്കിസ്ഥാനില്‍ പല കുഴപ്പങ്ങളും ഉണ്ടാക്കാന്‍ ഖാദിയാനികള്‍ ശ്രമിച്ചു എന്ന ഒരു ആരോപണം അവര്‍ക്ക്‌ എതിരെ ഉണ്ട്. അതെക്കുറിച്ച് വിശദമായി പഠിക്കാത്തതിനാല്‍ ഇവിടെ മറ്റുള്ള പലരും ചെയ്യുന്ന പോലെ ചെളിവാരിയെറിയാന്‍ ഞാന്‍ തയ്യാറാവുന്നില്ല. അത് ചര്‍ച്ച ചെയ്യേണ്ട വേദി ഇതാണെന്ന് എനിക്ക് തോന്നുന്നില്ല.

Salim PM said...

"ഒരു മുസ്ലിമും ഖാദിയാനി മുസ്ലിമാണെന്ന് അംഗീകരിക്കില്ല."

വേണ്ട, അംഗീകരിക്കണ്ട. അംഗീകരിച്ചു കഴിഞ്ഞാല്‍ പിന്നെ നബിതിരുമേനി(സ) പറഞ്ഞ്തുപോലെ എഴുപത്തിമൂന്നുകക്ഷികളും ഒരു ഭാഗത്തും ഒരു കക്ഷി മാത്രം മറുഭാഗത്തും എന്ന പ്രവചനം പുലരില്ല. അതിരിക്കട്ടെ, വിഷയം വിശ്വാസ സ്വാതന്ത്യമാണ്. അല്പ സമയം മുന്‍‌വിധി ഒഴിവാക്കിക്കൊണ്ട് ചിന്തിക്കുക. ഞാന്‍ ഒരഹ്‌മദിമുസ്‌ലിമാണ്. ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു ഞാന്‍ മുസ്‌ലിമാണെന്ന്. ഞാന്‍ എന്നെക്കുറിച്ച് എന്തു പറയണം? ഞാന്‍ മുസ്‌ലിമല്ല എന്നോ? 'ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്നാണ് ഞാന്‍ വിശ്വസിക്കുന്ന കലിമ. എനിക്കങ്ങനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ? 'അസ്സലാമു അലൈക്കും' എന്നാണ് ഞാന്‍ അഭിവാദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്ന അഭിവാദന രീതി. ഞാന്‍ അങ്ങനെ അഭിവാദ്യം ചെയ്യാന്‍ പാടില്ലേ? എന്‍റെ ആരാധനാലയങ്ങളെ മസ്ജിദ് എന്നു വിളിക്കാന്‍ എനിക്ക് അനുവാദമില്ലേ? എന്‍റെ മസ്ജിദില്‍ നിന്നു ബാങ്കു വിളിക്കാന്‍ എനിക്ക് സ്വാതന്ത്യമില്ലേ?

ഇതുപോലുള്ള സര്‍‌വ്വ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടാണ് അഹ്‌മദികള്‍ പാക്കിതാനില്‍ കഴിയുന്നത്. ഈ നിയമങ്ങളെ അനുകൂലിച്ചു കൊണ്ട് ഇന്ത്യനും പറയുന്നു:

"ഇസ്ലാമിക ചിഹ്നങ്ങള്‍ ഉപയോഗിച്ച് മുസ്ലിം ചമയുന്നത് അങ്ങിനെ തെറ്റിധരിപ്പിക്കുന്നത് ഒരു മതവിശ്വാസിക്ക് അനുവദിക്കാന്‍ ആവില്ല.അത്രയെ ഉള്ളൂ."

അത്രയേ ഉള്ളൂ. എത്ര നിസ്സാരം! എന്നിട്ടു നാണമില്ലാതെ പുലമ്പുന്നു:

"അതേ സമയം ഖാദിയാനികളുടെ മനുഷ്യാവകാശം ലംഘിക്കുന്നത് ഇസ്ലാമികമല്ല"

ഇന്ത്യന്‍, താങ്കളുടെ ബ്ലോഗില്‍ താങ്കള്‍തന്നെ ഇട്ട ഒരു കമന്‍റിലേക്ക് ഞാന്‍ താങ്കളെ ക്ഷണിക്കുന്നു

"മുന്‍ധാരണകള്‍ ഓരോരുത്തരുടെയും യുക്തിബോധത്തെ നയിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരെ തിരിച്ചറിയാന്‍ ആവുന്നില്ല എന്നത് തന്നെയാണ് സത്യം."

സത്യം!

ഇന്ത്യന്‍ said...

@ കല്‍ക്കി

എനിക്കും ഇതേക്കുറിച്ച് പലതും കമന്റാന്‍ ഉണ്ട്. താങ്കളോട് പല കാര്യത്തിലും യോജിക്കാനും വിയോജിക്കാനും ഉണ്ടാവും. ഇവിടെ വിശദമായ ചര്‍ച്ചയ്ക്ക്‌ മുതിരാത്തത് ഇവിടെ നടന്നു വരുന്ന ചര്‍ച്ചയെ അത് ഹൈജാക്ക് ചെയ്യരുത്‌ എന്നത്‌ കൊണ്ട് മാത്രമാണ്. താങ്കള്‍ അത്തരം ഒരു ടോപ്പിക് സ്റ്റാര്‍ട്ട് ചെയ്യുകയാണെങ്കില്‍ ദയവായി അറിയിക്കുക. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സന്തോഷം. അറിയുകയും അറിയിക്കുകയും ചെയ്യാമല്ലോ.

Salim PM said...

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ അടിസ്ഥാന വിശ്വാസങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്ക് വെച്ചിട്ടുണ്ട്. താല്പര്യമുണ്ടെങ്കില്‍ കടന്നുവരാം

.

ചിന്തകന്‍ said...
This comment has been removed by the author.
ചിന്തകന്‍ said...

[[" (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)"]]

ആരാണ് ഈ ലേഖനം എഴുതിയതെന്നും ഈ ലേഖനത്തിന്റെ തലക്കെട്ട് എന്താണെന്നും പറയാമോ സുശീൽ? അല്ലെങ്കിൽ താങ്കളുടെ അടുത്ത് ലേഖനത്തിന്റെ കോപി കാണുമല്ലോ അത് സ്കാൻ ചെയ്തിട്ടാലും മതി.

ഇന്ത്യന്‍ said...

@ ചിന്തകന്‍,

ജമാഅത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷിക പതിപ്പില്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതര ജമാഅത്തെ ഇസ്ലാമി സംഘടനകളെ കുറിച്ച് ഷെയ്ഖ് മുഹമ്മദ്‌ കാരക്കുന്ന് എഴുതിയിരുന്നു. അതില്‍ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള ഭാഗത്ത് നിന്നുള്ളതാണ് മേല്‍ ചേര്‍ത്ത ഉദ്ധരണികള്‍. എന്‍റെ ഓര്‍മ്മയില്‍ നിന്നും എടുത്തു പറയുന്നതാണ്. തെറ്റാണെങ്കില്‍ സുശീലിന് തിരുത്താം.

ബി.എം. said...

>>>>>ബി എമ്മേ യുക്തി ഉപയോഗിക്കൂ ബിഎമ്മേ, മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ടി ലെ ആദ്യ പേജുകള്‍ വായിക്കൂ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി കിട്ടും<<<<

എന്‍റെ യുക്തിയില്‍ തോന്നിയത് :

1.മുനീര്‍ കമ്മിഷനും Seyed Vali Rezaയും ആരാണ് കലാപം നടത്തിയത് എന്നത് മറച്ചു വയ്ക്കുന്നു. അതായതു അവര്‍ ജമാഅത്തെ അടക്കമുള്ള മുസ്ലിം സംഘടനകളെ സംരഷിക്കാന്‍ ശ്രമിക്കുന്നു.

2.അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ജമാഅത്തെ ശക്തമായിത്തന്നെ പങ്കെടുത്തു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല(Mawdudi and the Jama‘at became entangled in the agitations, which between February and March spread throughout Punjab.).

3. അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു എന്നത് സത്യം . അതുകൊണ്ട് തന്നെ ജമാഅത്തെ കലാപത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിവാകപ്പെടില്ല.പ്രത്യകിച്ചു ജമാഅത്തെ നേതാവ് സുല്ത്താ ന്‍ അഹമ്മദിന് വ്യക്തമായ പങ്കുണ്ട്.

4.പിന്നെ എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ ജമാഅത്തെയെ തുറന്നു കാട്ടിയില്ല.മുസ്ലിം ലീഗ് മായി ജമാഅത്തെ ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് അതിനു കാരണം.(Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf)

5. Seyed Vali Rezaന്‍റെ വിശ്വാസ്യത എത്രത്തോളം എന്നത്. 1990 കളുടെ തുടക്കം വരെ ലോകത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെെ സ്പോണ്സര്‍ അമേരിക്കയനന്ന്‍ അറിയാമല്ലോ.സോഷ്യലിസ്റ്റ്‌കള്ക്കെതിരെ ഉപയോഗിച്ച ഏറ്റവും വലിയ ആയുധം. ആ അമേരിക്കയുടെ ഏഷ്യന്‍ ഇസ്ലാമിക കാര്യങ്ങളിലെ ഉപദേഷ്ടവ് ആയിരുന്നു കക്ഷി.തീര്ച്ചകയായും ജമാഅത്തെ പോലുള്ള ഇസ്ലാമിക സംഘടനകള്ക്ക്ക തീറ്റി കൊടുത്തതും അങ്ങനെ അവരുടെ സപ്പോര്ട്ടോട്കൂടി സിയാ ഉല്‍ ഹാക്ക്‌,മുഷറഫ്‌ തുടങ്ങി പട്ടാള മേധാവികളുടെ ഭരണം പാകിസ്താനില്‍ ഉറപ്പക്കിയതും അമേരിക്ക.

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.ലോകത്ത് ആദ്യമായി ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ആ വൃത്തികേട്ട ജന്തു എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്.

ചിന്തകന്‍ said...

ഇന്ത്യൻ

ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെതായി ഇങ്ങനെയൊരു ലേഖനം മാത്രമേ എന്റെ ശ്രദ്ധയില്പെട്ടിട്ടുള്ളൂ.

“വിദ്യാര്‍ഥിയുവജനപ്രസ്ഥാനം കേരളത്തില്‍“

ഇന്ത്യന്‍ said...

യുക്തിവാദി സഹോദരന്മാരും, കല്‍ക്കിയും ദയവായി മൌദൂദി എഴുതിയ ഖാദിയാനി മസ്അല വായിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. വളരെ സംവദാത്മകമായ ശൈലിയില്‍ പ്രശ്നങ്ങളെ വിലയിരുത്തി എതിര്‍ അഭിപ്രായം ഉള്ളവര്‍ രംഗത്ത്‌ വരണം എന്ന് ഉണര്‍ത്തുന്ന മൌദൂദിയുടെ രചനയില്‍ ഖാദിയാനി പ്രശനം അന്നത്തെ സാഹചര്യത്തില്‍ മികവോടെ വിലയിരുത്തുന്നു. വായിച്ചു വന്നു വിമര്‍ശിക്കണം എന്ന് ഒന്ന് കൂടി അപേക്ഷിക്കട്ടെ. ഈ പുസ്തകം വായിച്ചു കലാപം ഉണ്ടായി എന്ന് പറയുന്നത് കേട്ടാല്‍ വായിച്ചവര്‍ ചിരിച്ചു മരിക്കും. ഖാദിയാനിസത്തിന്റെ മുഖം മൂടി വലിച്ചു കീറുന്ന കൃതിയാണ് അത്. ഒരു നല്ല വൈജ്ഞാനിക വിഭവവും.

http://www.quranenglish.com/books/The%20Qadiani%20Problem.pdf

കല്‍ക്കി, ഈ പുസ്തകത്തെ കുറിച്ച് ഇവിടെ പറഞ്ഞത്‌ ചര്‍ച്ചയുടെ ഭാഗമാണ് ഈ കൃതി എന്നുള്ളത് കൊണ്ടാണ്. താങ്കളുടെ ലിങ്ക് സന്ദര്‍ശിച്ച ശേഷം അഭിപ്രായം പറയാം.

ബി.എം. said...

>>>>>ബി എമ്മേ യുക്തി ഉപയോഗിക്കൂ ബിഎമ്മേ, മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ടി ലെ ആദ്യ പേജുകള്‍ വായിക്കൂ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി കിട്ടും<<<<

എന്‍റെ യുക്തിയില്‍ തോന്നിയത് :

1.മുനീര്‍ കമ്മിഷനും Seyed Vali Rezaയും ആരാണ് കലാപം നടത്തിയത് എന്നത് മറച്ചു വയ്ക്കുന്നു. അതായതു അവര്‍ ജമാഅത്തെ അടക്കമുള്ള മുസ്ലിം സംഘടനകളെ സംരഷിക്കാന്‍ ശ്രമിക്കുന്നു.

2.അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ജമാഅത്തെ ശക്തമായിത്തന്നെ പങ്കെടുത്തു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല(Mawdudi and the Jama‘at became entangled in the agitations, which between February and March spread throughout Punjab.).

3. അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു എന്നത് സത്യം . അതുകൊണ്ട് തന്നെ ജമാഅത്തെ കലാപത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിവാകപ്പെടില്ല.പ്രത്യകിച്ചു ജമാഅത്തെ നേതാവ് സുല്ത്താ ന്‍ അഹമ്മദിന് വ്യക്തമായ പങ്കുണ്ട്.

4.പിന്നെ എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ ജമാഅത്തെയെ തുറന്നു കാട്ടിയില്ല.മുസ്ലിം ലീഗ് മായി ജമാഅത്തെ ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് അതിനു കാരണം.(Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf)

5. Seyed Vali Rezaന്‍റെ വിശ്വാസ്യത എത്രത്തോളം എന്നത്. 1990 കളുടെ തുടക്കം വരെ ലോകത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെെ സ്പോണ്സര്‍ അമേരിക്കയനന്ന്‍ അറിയാമല്ലോ.സോഷ്യലിസ്റ്റ്‌കള്ക്കെതിരെ ഉപയോഗിച്ച ഏറ്റവും വലിയ ആയുധം. ആ അമേരിക്കയുടെ ഏഷ്യന്‍ ഇസ്ലാമിക കാര്യങ്ങളിലെ ഉപദേഷ്ടവ് ആയിരുന്നു കക്ഷി.തീര്ച്ചകയായും ജമാഅത്തെ പോലുള്ള ഇസ്ലാമിക സംഘടനകള്ക്ക്ക തീറ്റി കൊടുത്തതും അങ്ങനെ അവരുടെ സപ്പോര്ട്ടോട്കൂടി സിയാ ഉല്‍ ഹാക്ക്‌,മുഷറഫ്‌ തുടങ്ങി പട്ടാള മേധാവികളുടെ ഭരണം പാകിസ്താനില്‍ ഉറപ്പക്കിയതും അമേരിക്ക.

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.ലോകത്ത് ആദ്യമായി ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ആ വൃത്തികേട്ട ജന്തു എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്.

ബി.എം. said...
This comment has been removed by the author.
ബി.എം. said...

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.ലോകത്ത് ആദ്യമായി ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ആ വൃത്തികേട്ട ജന്തു എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്.

ബി.എം. said...

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.ലോകത്ത് ആദ്യമായി ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ആ വൃത്തികേട്ട ജന്തു എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്.

ബി.എം. said...

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.ലോകത്ത് ആദ്യമായി ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്‍റെ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ആ വൃത്തികേട്ട ജന്തു എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്.

ബി.എം. said...
This comment has been removed by the author.
ബി.എം. said...

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.ലോകത്ത് ആദ്യമായി ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥി വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്റെs പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ആ വൃത്തികേട്ട ജന്തു എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ഞെട്ടിപ്പിക്കുന്ന സത്യമാണ്

ബി.എം. said...
This comment has been removed by the author.
ബി.എം. said...

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.ലോകത്ത് ആദ്യമായി ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിr വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

ബി.എം. said...
This comment has been removed by the author.
ബി.എം. said...

SUSHEEL I THINK THERE IS SOME PROBLEM. I CANT POST COMENT.

ബി.എം. said...

>>>>>ബി എമ്മേ യുക്തി ഉപയോഗിക്കൂ ബിഎമ്മേ, മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ടി ലെ ആദ്യ പേജുകള്‍ വായിക്കൂ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി കിട്ടും<<<<

എന്റെി യുക്തിയില്‍ തോന്നിയത് :

1.മുനീര്‍ കമ്മിഷനും Seyed Vali Rezaയും ആരാണ് കലാപം നടത്തിയത് എന്നത് മറച്ചു വയ്ക്കുന്നു. അതായതു അവര്‍ ജമാഅത്തെ അടക്കമുള്ള മുസ്ലിം സംഘടനകളെ സംരഷിക്കാന്‍ ശ്രമിക്കുന്നു.

2.അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ജമാഅത്തെ ശക്തമായിത്തന്നെ പങ്കെടുത്തു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല(Mawdudi and the Jama‘at became entangled in the agitations, which between February and March spread throughout Punjab.).

3. അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു എന്നത് സത്യം . അതുകൊണ്ട് തന്നെ ജമാഅത്തെ കലാപത്തിന്റെല ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിവാകപ്പെടില്ല.പ്രത്യകിച്ചു ജമാഅത്തെ നേതാവ് സുല്ത്താ ന്‍ അഹമ്മദിന് വ്യക്തമായ പങ്കുണ്ട്.

4.പിന്നെ എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ ജമാഅത്തെയെ തുറന്നു കാട്ടിയില്ല.മുസ്ലിം ലീഗ് മായി ജമാഅത്തെ ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് അതിനു കാരണം.(Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf)

5. Seyed Vali Rezaന്‍റെ വിശ്വാസ്യത എത്രത്തോളം എന്നത്. 1990 കളുടെ തുടക്കം വരെ ലോകത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെെ സ്പോണ്സര്‍ അമേരിക്കയനന്ന്‍ അറിയാമല്ലോ.സോഷ്യലിസ്റ്റ്‌കള്ക്കെതിരെ ഉപയോഗിച്ച ഏറ്റവും വലിയ ആയുധം. ആ അമേരിക്കയുടെ ആ കലഘട്ടത്തിലെ ഏഷ്യന്‍ ഇസ്ലാമിക കാര്യങ്ങളിലെ ഉപദേഷ്ടവ് ആയിരുന്നു കക്ഷി. ജമാഅത്തെ പോലുള്ള ഇസ്ലാമിക സംഘടനകള്ക്ക്ക തീറ്റി കൊടുത്തതും അങ്ങനെ അവരുടെ സപ്പോര്ട്ടോട്കൂടി സിയാ ഉല്‍ ഹാക്ക്‌,മുഷറഫ്‌ തുടങ്ങി പട്ടാള മേധാവികളുടെ ഭരണം പാകിസ്താനില്‍ ഉറപ്പക്കിയതും അമേരിക്ക.

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.പാകിസ്താനില്‍ ആദ്യമായി ഇല്സമിക സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children. IJT നെ പിന്തുടര്‍ന്ന് പിന്നീട് ഒരുപാട് തീവ്രവാദ സംഘംങ്ങള്‍ ഉണ്ടായി.

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്ന്‍റെ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ഇയാള്‍ എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു.

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്.

ബി.എം. said...

>>>>>ബി എമ്മേ യുക്തി ഉപയോഗിക്കൂ ബിഎമ്മേ, മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ടി ലെ ആദ്യ പേജുകള്‍ വായിക്കൂ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി കിട്ടും<<<<

എന്റെി യുക്തിയില്‍ തോന്നിയത് :

1.മുനീര്‍ കമ്മിഷനും Seyed Vali Rezaയും ആരാണ് കലാപം നടത്തിയത് എന്നത് മറച്ചു വയ്ക്കുന്നു. അതായതു അവര്‍ ജമാഅത്തെ അടക്കമുള്ള മുസ്ലിം സംഘടനകളെ സംരഷിക്കാന്‍ ശ്രമിക്കുന്നു.

2.അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ജമാഅത്തെ ശക്തമായിത്തന്നെ പങ്കെടുത്തു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ ആവില്ല(Mawdudi and the Jama‘at became entangled in the agitations, which between February and March spread throughout Punjab.).

3. അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു എന്നത് സത്യം . അതുകൊണ്ട് തന്നെ ജമാഅത്തെ കലാപത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിവാകപ്പെടില്ല.പ്രത്യകിച്ചു ജമാഅത്തെ നേതാവ് സുല്ത്താന്‍ അഹമ്മദിന് വ്യക്തമായ പങ്കുണ്ട്.

4.പിന്നെ എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ ജമാഅത്തെയെ തുറന്നു കാട്ടിയില്ല.മുസ്ലിം ലീഗ് മായി ജമാഅത്തെ ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് അതിനു കാരണം.(Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf)

5. Seyed Vali Rezaന്‍റെ വിശ്വാസ്യത എത്രത്തോളം എന്നത്. 1990 കളുടെ തുടക്കം വരെ ലോകത്തെ ഇസ്ലാമിക തീവ്രവാദത്തിന്‍റെ സ്പോണ്സര്‍ അമേരിക്കയനന്ന്‍ അറിയാമല്ലോ.സോഷ്യലിസ്റ്റ്‌കള്ക്കെതിരെ ഉപയോഗിച്ച ഏറ്റവും വലിയ ആയുധം. ആ അമേരിക്കയുടെ ഏഷ്യന്‍ ഇസ്ലാമിക കാര്യങ്ങളിലെ ഉപദേഷ്ടവ് ആയിരുന്നു കക്ഷി. ജമാഅത്തെ പോലുള്ള ഇസ്ലാമിക സംഘടനകള്ക്ക്ക തീറ്റി കൊടുത്തതും അങ്ങനെ അവരുടെ സപ്പോര്ട്ടോട്കൂടി സിയാ ഉല്‍ ഹാക്ക്‌,മുഷറഫ്‌ തുടങ്ങി പട്ടാള മേധാവികളുടെ ഭരണം പാകിസ്താനില്‍ ഉറപ്പക്കിയതും അമേരിക്ക.

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.പാകിസ്താനില്‍ ആദ്യമായി ഇല്സമിക സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children. IJT നെ പിന്തുടര്‍ന്ന് പിന്നീട് ഒരുപാട് തീവ്രവാദ സംഘംങ്ങള്‍ ഉണ്ടായി.

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്ന്‍റെ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ഇയാള്‍ എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു.

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്.

അപ്പൂട്ടൻ said...

ഒരു വ്യക്തി എന്തു വിശ്വസിക്കണം എന്തൊക്കെ അനുഷ്ഠിക്കണം എന്നു തീരുമാനിക്കാനുള്ള അവകാശം ആ വ്യക്തിക്കില്ലെങ്കിൽ പിന്നെ എന്തു വിശ്വാസ സ്വാതന്ത്ര്യം?

കൽക്കീ, ഇത്‌ താങ്കൾ അംഗീകരിക്കുന്ന വാദമാണോ? ഈ വിശ്വാസസ്വാതന്ത്ര്യം വ്യക്തിതലത്തിൽ വ്യവസ്ഥാപിതമതങ്ങൾ തന്നെ (I'm not picking Islam specifically here, please don't take it that way) നൽകുന്നുണ്ടോ?

അപ്പൂട്ടൻ said...

BM,
Are you posting very big comments?

ബി.എം. said...

YA, SOME WHAT BIG.

ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
ബി.എം. said...

7.പാകിസ്താനില്‍ ആദ്യമായി ഇല്സമിക സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children. IJT നെ പിന്തുടര്ന്ന് പിന്നീട് ഒരുപാട് തീവ്രവാദ സംഘംങ്ങള്‍ ഉണ്ടായി.

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്ന്റൊ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ഇയാള്‍ എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു.

ബി.എം. said...
This comment has been removed by the author.
ബി.എം. said...

7.പാകിസ്താനില്‍ ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിപ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്റെs പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ഇയാള്‍ എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു.

ബി.എം. said...

7.പാകിസ്താനില്‍ ഇല്സമിക തീവ്രവാദ സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിപ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT.Maududi’s Children

ബി.എം. said...
This comment has been removed by the author.
Salim PM said...

Indian,
You may read this 2

http://www.alislam.org/library/articles/Finality-of-Prophethood-rest-of-the-story-20080306MN.pdf

ബി.എം. said...
This comment has been removed by the author.
ബി.എം. said...

>>>>>ബി എമ്മേ യുക്തി ഉപയോഗിക്കൂ ബിഎമ്മേ, മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ടി ലെ ആദ്യ പേജുകള്‍ വായിക്കൂ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി കിട്ടും<<<<

എന്റെി യുക്തിയില്‍ തോന്നിയത് :

1.മുനീര്‍ കമ്മിഷനും Seyed Vali Rezaയും ആരാണ് കലാപം നടത്തിയത് എന്നത് മറച്ചു വയ്ക്കുന്നു. അതായതു അവര്‍ ജമാഅത്തെ അടക്കമുള്ള മുസ്ലിം സംഘടനകളെ സംരഷിക്കാന്‍ ശ്രമിക്കുന്നു.

2.അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ജമാഅത്തെ ശക്തമായിത്തന്നെ പങ്കെടുത്തു എന്നത് ആര്ക്കുംപ നിഷേധിക്കാന്‍ ആവില്ല(Mawdudi and the Jama‘at became entangled in the agitations, which between February and March spread throughout Punjab.).

3. അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു എന്നത് സത്യം . അതുകൊണ്ട് തന്നെ ജമാഅത്തെ കലാപത്തിന്റെy ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിവാകപ്പെടില്ല.പ്രത്യകിച്ചു ജമാഅത്തെ നേതാവ് സുല്ത്താന്‍ അഹമ്മദിന് വ്യക്തമായ പങ്കുണ്ട്.

4.പിന്നെ എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ ജമാഅത്തെയെ തുറന്നു കാട്ടിയില്ല.മുസ്ലിം ലീഗ് മായി ജമാഅത്തെ ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് അതിനു കാരണം.(Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf)

5. Seyed Vali Rezaന്റെl വിശ്വാസ്യത എത്രത്തോളം എന്നത്. 1990 കളുടെ തുടക്കം വരെ ലോകത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെെ സ്പോണ്സര്‍ അമേരിക്കയനന്ന്‍ അറിയാമല്ലോ.സോഷ്യലിസ്റ്റ്‌കള്ക്കെതിരെ ഉപയോഗിച്ച ഏറ്റവും വലിയ ആയുധം. ആ അമേരിക്കയുടെ ഏഷ്യന്‍ ഇസ്ലാമിക കാര്യങ്ങളിലെ ഉപദേഷ്ടവ് ആയിരുന്നു കക്ഷി. ജമാഅത്തെ പോലുള്ള ഇസ്ലാമിക സംഘടനകള്ക്ക്ക തീറ്റി കൊടുത്തതും അങ്ങനെ അവരുടെ സപ്പോര്ട്ടോട്കൂടി സിയാ ഉല്‍ ഹാക്ക്‌,മുഷറഫ്‌ തുടങ്ങി പട്ടാള മേധാവികളുടെ ഭരണം പാകിസ്താനില്‍ ഉറപ്പക്കിയതും അമേരിക്ക.

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.

7.പാകിസ്താനില്‍ ആദ്യമായി ഇല്സമിക സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT. IJT നെ പിന്തുടര്ന്ന് പിന്നീട് ഒരുപാട് തീവ്രവാദ സംഘംങ്ങള്‍ ഉണ്ടായി.

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്ന്റൊ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ഇയാള്‍ എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു.

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്

ഇന്ത്യന്‍ said...

ബി എമ്മിന്‍റെ യുക്തിക്ക് ചുരുക്കത്തില്‍ മറുപടി

ആദ്യമായി ഇതൊക്കെ ഞാന്‍ ആദ്യം മുതലേ എഴുതുന്നതാണ്. എന്നാലും ഒരിക്കല്‍ കൂടി

1.മുനീര്‍ കമ്മിഷനും Seyed Vali Rezaയും ആരാണ് കലാപം നടത്തിയത് എന്നത് മറച്ചു വയ്ക്കുന്നു. അതായതു അവര്‍ ജമാഅത്തെ അടക്കമുള്ള മുസ്ലിം സംഘടനകളെ സംരഷിക്കാന്‍ ശ്രമിക്കുന്നു

മറുപടി: ഇത് തമാശ. മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആണ് ഹമീദാദി നുണവ്യവസായികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. പിന്നെ ആരാണ് മൌദൂദിയെ കുറ്റപ്പെടുത്തിയത്? എന്താണ് തെളിവ്‌? മൌദൂദിക്ക് എതിരെ തെളിവ് നല്കാനില്ലാത്ത റിപ്പോര്‍ട്ടുകളും ചരിതവും സ്വീകരിക്കാനാവില്ല എന്ന യുക്തി ഫയങ്കരം. എന്നാല്‍ പകരം തെളിവ് കൊണ്ടുവരാന്‍ യുക്തിവാദികള്‍ക്ക് ബാധ്യതയുമില്ല. വിശ്വാസമല്ലേ എല്ലാം.

ഇന്ത്യന്‍ said...

2.അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭത്തില്‍ ജമാഅത്തെ ശക്തമായിത്തന്നെ പങ്കെടുത്തു എന്നത് ആര്ക്കുംപ നിഷേധിക്കാന്‍ ആവില്ല(Mawdudi and the Jama‘at became entangled in the agitations, which between February and March spread throughout Punjab.).

മറുപടി:

The shura’, therefore, would not give its wholehearted endorsement to the majlis-i ‘amal, then dominated by the Ahrar; but in recognition of the preeminence of the Ahmadi issue, it incorporated the demands of the majlis-i ‘amal into its own constitutional proposals. The August 1952 issue of the Tarjumanu’l-Qur’an carried a lengthy denunciation of the Ahmadis written by Mawdudi, and promised to include the demand for their exclusion from Islam into the Jama‘at’s proposals for an Islamic constitution. The Jama‘at members who sat on the majlis-i ‘amal, in keeping with Mawdudi’s views, sought to temper the Ahrar’s violence, but when they failed, the Jama‘at officially dissociated itself from the majlis-i ‘amal on February 26, 1953 (Valy Nasr)

On the 19th February 1953, the Secretary of the Jama’at issued directions to the members not to sign the forms which were being circulated by the Majlis-i-Amal for enrolment of volunteers for direct action. He also made it clear that unless the Central Majlis-i-Amal sanctioned any programme, no one belonging to the Jama’at should take part in these activities. In fact, two members were expelled from the Jama’at for violating these instructions. On the 26th February, the first meeting of the Central Majlis-i-Amal took place in Karachi in which the Maulana through his representative, Maulana Sultan Ahmad, Amir-i-Jama’at-i-
Islami, Karachi and Sind, made it clear that, as the direct action programme had been decided upon in an unconstitutional manner, all activities in connection with it should be stopped and only the orders of the Central Majlis-i-Amal in this respect be acted upon. Maulana Sultan Ahmad was authorised to dissociate Jama’at-i-Islami from the Central Majlis-i-Amal if Maulana’s proposal was not agreed to. It is an irony of fate that instead of somebody listening to reason, the Central Majlis-i-Amal itself was dissolved and an
entirely new direct action committee formed which started direct action on the next day. The Jama’at-i-Islami as such was not a member of this new or any other direct action committee, nor was any individual belonging to the Jama’at allowed to enrol himself as a direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience of his order that the Jama’at did not believe in or support the direct action in any manner and had completely dissociated itself from such activities.(Muneer Commission Report)

എതിരായുള്ള തെളിവ് നിഷ്പക്ഷ സോഴ്സ് വഴി ഹാജരാക്കുക എന്ന യുക്തിവാദ ചോദ്യം ഞാന്‍ അങ്ങോട്ട് ഉന്നയിക്കുന്നു. (വിശ്വാസമല്ലേ എല്ലാം, അത് ഇവിടെ വേണ്ട)

ഇന്ത്യന്‍ said...

3. അഹമ്മദിയ്യ വിരുദ്ധ പ്രക്ഷോഭം കലാപത്തില്‍ കലാശിച്ചു എന്നത് സത്യം . അതുകൊണ്ട് തന്നെ ജമാഅത്തെ കലാപത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒരിക്കലും ഒഴിവാകപ്പെടില്ല.പ്രത്യകിച്ചു ജമാഅത്തെ നേതാവ് സുല്ത്താന്‍ അഹമ്മദിന് വ്യക്തമായ പങ്കുണ്ട്.

മറുപടി:

സുല്‍ത്താന്‍ അഹമ്മദിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത് പോലും ഇല്ല. ജമാഅത്ത്‌ കലാപത്തില്‍ പങ്കെടുത്തില്ല എന്നതിന് വളരെയധികം തെളിവുള്ളപ്പോള്‍ നിലനിലക്കാത്ത ആരോപണം മാത്രം. മൌദൂദിയാവട്ടെ അപ്പോഴും ഒരു ആരോപണം പോലും ഉന്നയിക്കപ്പെറാതെ സുരക്ഷിതന്‍

ബി.എം. said...

Maududi’s Children..........How the intellectuality of Political Islam turned into the brutality of faithful fascism: Nadeem F. Paracha

ഇന്ത്യന്‍ said...

4.പിന്നെ എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ ജമാഅത്തെയെ തുറന്നു കാട്ടിയില്ല.മുസ്ലിം ലീഗ് മായി ജമാഅത്തെ ഉണ്ടാക്കിയ അവിശുദ്ധ ധാരണയാണ് അതിനു കാരണം.(Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders he forbade his followers from seeking clemency on his behalf)

മറുപടി:

മൌദൂദിയുടെ മോചനം ലോക മുസ്ലിം രാഷ്ട്രങ്ങളുടെ പ്രതിഷേധം കൂടി കാരണം. മോചനത്തിന്റെ നാള്‍വഴികള്‍ കൂടി വായിക്കൂ.ജമാഅത്ത്‌ പൊതുസമൂഹത്തില്‍ സൃഷ്ടിച്ച അഭിപ്രായരൂപീകരണം സര്‍ക്കാരില്‍ സൃഷ്ടിച്ച സമ്മര്‍ദം. കുറ്റവാളിയല്ലാത്ത ഒരാളെ ശിക്ഷിക്കുന്നു എന്ന വികാരം സമൂഹത്തിലും ഭരണകൂടത്തില്‍ തന്നെയും തോന്നിയത്‌.

If the army, Justice Munir, or the secularist elite had thought they could cleanse the politics of Islamic parties this way, they were wrong. Nazimu’ddin criticized the sentence, and even offered to sign a petition for mercy for Mawdudi.[96] Prime Minister Bugra, too, was surprised with the sentence and remarked that Mawdudi could appeal, and should he do so would get a most sympathetic hearing.[97] Martial law and the persecution of religious groups proved to be highly unpopular enterprises, which only made heroes of the accused.[98] On May 13, Mawdudi’s sentence was reduced to fourteen years.

The Jama‘at, however, was not assuaged and continued to clamor for justice. On May 21 four Jama‘at leaders were arrested for protesting Mawdudi’s fourteen-year sentence, but they continued their campaign for his release and complained of government vindictiveness and strong-arm tactics toward their party. On June 18, 1954, for instance, Sultan Ahmad, the provisional amir of the Jama‘at, declared that Mawdudi’s arrest and sentence had nothing to do with the anti-Ahmadi agitations, and everything to do with his constitutional proposals.[99] Echoing a general sentiment among the Islamic parties, Sultan Ahmad stated that the government’s reaction to the agitations was merely a pretext for eliminating stumbling blocks to the passage of a secular constitution.[100] Justice Munir’s probing into the politics of Islamic activists under the pretext of determining the causes of the Punjab agitations had only added to their suspicions.

Reacting to pressures from within, reluctant to carry out the sentences against Mawdudi and Niyazi,[104] and dismayed by the Jama‘at’s success in arguing its case before the public, the government grew conciliatory. Mian Muhammad Sharif, a judge of the supreme court, was appointed by the government to review the tribunal’s judgment. Sharif recommended that the martial law administration commute the sentences. By the end of 1953 most of the Jama‘at’s workers had been freed, and in March 1954 Islahi was released. Mawdudi, however, was to be kept away for as long as the government could manage. The court, however, once again proved to be a boon for the Jama‘at. Following the ruling of the federal court on a petition of habeas corpus for two defendants in the Rawalpindi conspiracy case, Mawdudi and Niyazi filed a habeas corpus petition before the Lahore High Court in April. However, before the court could render a verdict, the government remitted Mawdudi and Niyazi’s sentences. After two years in prison, Mawdudi was released on April 29, 1955. Already a hero, he quickly became the spokesman for a religious alliance whose zeal he was determined to rekindle

സുഹൃത്തേ, മുഴുവന്‍ വായിച്ച് യുക്തി ഉപയോഗിക്കൂ. സര്‍ക്കാര്‍ മൌദൂദിയെ പരമാവധി അകത്തിട്ടു. ജമാഅത്തും മുസ്ലിം ലീഗും തമ്മിലുള്ള അവിശുദ്ധ ധാരണ??

അതേയവസരം മൌദൂദിക്ക്‌ കലാപത്തിലെ പങ്ക് എന്ത്? യുക്തിവാദികള്‍ തെളിവ് തരട്ടെ ( വിശ്വസമല്ലേ എല്ലാം, അതിവിടെ വേണ്ട)

ബി.എം. said...

Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf)... ഇത് പറഞ്ഞത് Seyed Vali Reza. മുസ്ലിം ലീഗ്മായുള്ള ജമാഅത്തെയുടെ ആവിത ബന്ധംമല്ലേ മുനീര്‍ കമ്മിഷനെക്കൊണ്ട് അങ്ങനെ എഴുതിപ്പിച്ചത്. അപ്പോള്‍ നിങ്ങള്‍ പാറയുന്ന മുനീര്‍ എങ്ങനെ നിഷ്പക്ഷ സോഴ്സ് ആകും?

ഇന്ത്യന്‍ said...

5. Seyed Vali Rezaന്റെl വിശ്വാസ്യത എത്രത്തോളം എന്നത്. 1990 കളുടെ തുടക്കം വരെ ലോകത്തെ ഇസ്ലാമിക തീവ്രവാദത്തിന്റെെ സ്പോണ്സര്‍ അമേരിക്കയനന്ന്‍ അറിയാമല്ലോ.സോഷ്യലിസ്റ്റ്‌കള്ക്കെതിരെ ഉപയോഗിച്ച ഏറ്റവും വലിയ ആയുധം. ആ അമേരിക്കയുടെ ഏഷ്യന്‍ ഇസ്ലാമിക കാര്യങ്ങളിലെ ഉപദേഷ്ടവ് ആയിരുന്നു കക്ഷി. ജമാഅത്തെ പോലുള്ള ഇസ്ലാമിക സംഘടനകള്ക്ക്ക തീറ്റി കൊടുത്തതും അങ്ങനെ അവരുടെ സപ്പോര്ട്ടോട്കൂടി സിയാ ഉല്‍ ഹാക്ക്‌,മുഷറഫ്‌ തുടങ്ങി പട്ടാള മേധാവികളുടെ ഭരണം പാകിസ്താനില്‍ ഉറപ്പക്കിയതും അമേരിക്ക.

മറുപടി: തല്ക്കാലം അവഗണിക്കുന്നു. വിഷയവുമായി ബന്ധമില്ല. പോസ്റ്റിന്റെ തുടക്കം വായിക്കുക. പതിവ്‌ രീതിയില്‍ എല്ലാം കൂട്ടിക്കുഴക്കുന്ന യുക്തിവാദം ഇവിടെ സ്വീകാര്യമല്ല. കൂടാതെ ഞാന്‍ മൌദൂദിയുടെ പുസ്തകങ്ങള്‍,മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, എല്ലാം ഹാജരാക്കി. യുക്തിവാദികള്‍ ഹമീദ്‌ ചേന്ദമംഗലൂര്‍, മുഹമ്മദ്‌ പാറക്കടവ് എന്നിവരുടെ നുണകളും. വിശ്വാസമല്ലേ എല്ലാം. സ്വീകാര്യമായ തെളിവുകള്‍ പോസ്റ്റിലെ ആരോപണത്തെ ശക്തിപ്പെടുത്താന്‍ കഴിയുമെങ്കില്‍ നിഷ്പക്ഷമായി ഹാജരാക്കു.

ബി.എം. said...

നിങ്ങള്‍ തരുന്ന രണ്ടു സോഴ്സും നിഷ്പക്ഷമല്ലഇന്ത്യന്‍.

ഇന്ത്യന്‍ said...

6.ചുരുക്കത്തില്‍ എങ്ങനെ നോക്കിയാലും ജമാഅത്തെയുടെ മുഖ്‌ം വികൃതം തന്നെ.


മറുപടി:

ജമാതിനും മൌദൂടിക്കും പങ്കില്ല എന്നത് തെളിവുകള്‍ ഹാജരാക്കി. പങ്കിന് തെളിവ് ഹാജരാക്കാന്‍ ഇതുവരെയും സാധിച്ചില്ല.

വികൃതം എന്നത് മോഹം. അത് മനസ്സിലാവുന്നുണ്ട്. ആഗ്രഹങ്ങള്‍ക്ക്‌ അനുസൃതമായ തെളിവുകള്‍ തേടി പോകൂ. അതാണല്ലോ യുക്തിവാദം. വിശ്വാസത്തെ ന്യായീകരിക്കാന്‍ യുക്തി ചമയ്ക്കുക. ബെസ്റ്റ്

ബി.എം. said...

എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ കലാപം നടത്തിയവരെ ചൂണ്ടികാട്ടിയില്ല ?

ഇന്ത്യന്‍ said...

7.പാകിസ്താനില്‍ ആദ്യമായി ഇല്സമിക സംഘടനയ്ക്ക് ഒരു പട്ടാള രൂപം(“soldiers brigade,”) കൊടുത്തത് ജമാഅത്തെയുടെ വിദ്യാര്ഥിണ വിഭാഗം(Islami Jami‘at-i Tulabah) ആണ്."Kalashnikov Culture" എന്ന പേരില്‍ 1980 കളില്‍ പാകിസ്ഥാന്‍ കലാലയങ്ങളിലും പുറത്തും അക്രമ പരമ്പരകള്‍ തന്നെ നടപ്പാക്കി IJT. IJT നെ പിന്തുടര്ന്ന് പിന്നീട് ഒരുപാട് തീവ്രവാദ സംഘംങ്ങള്‍ ഉണ്ടായി.


മറുപടി:

എനിക്ക് അറിയില്ല. അറിയാത്തതിനെ കുറിച്ച് കേറി അഭിപ്രായം പറയാന്‍ ഞാന്‍ യുക്തിവാദിയുമല്ല. പഠിച്ചു കഴിഞ്ഞു ബോധ്യം വന്നാല്‍ അംഗീകരിക്കാം. ഇല്ലെങ്കില്‍ എതിര്‍ത്തും പറയാം. പക്ഷെ യുക്തിവാദികള്‍ ഇതുവരെ കാട്ടിക്കൂട്ടിയ സത്യസന്ധത ഇല്ലായ്മ കാണുമ്പോള്‍ ഈ പ്രസ്താവന ഇപ്പോള്‍ മുഖവിലയ്ക്ക്‌ എടുക്കുന്നില്ല.

(യുക്തിവാദികളുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. ഗൂഗിള്‍ ഉണ്ടല്ലോ തുറന്നു തന്നെ ഇരിക്കട്ടെ)

"വീണ്ടും മൌദൂദിയെക്കുറിച്ച് തന്നെ"

മൌദൂദി മരിച്ചത്‌ 1979 ല്‍. തോക്ക കൊടുത്തത്‌ 1980 കളില്‍. മൌദൂദി ഖബറില്‍ നിന്നും വന്നു കൊടുത്തോ? മൌദൂദിയെ വിട്ടേര്

ഇന്ത്യന്‍ said...

8. പാകിസ്ഥാനിലും, ഇന്ത്യയിലും , ഇറാനിലും ലോകത്തിന്ന്റൊ പല ഭാഗങ്ങളിലും വളര്ന്നു വന്ന ഇസ്ലാം ഭീകരതയുടെ വേരുകള്‍ തേടുമ്പോള്‍ എത്തിചെല്ലുന്നത് മൌദൂദിസത്തിലാണ് എന്നത് തിരിച്ചറിയുമ്പോള്‍ , നമ്മുടെ നാട്ടില്‍ ജനിച്ച ഇയാള്‍ എത്രത്തോളം വിഷം ഈ ലോകത്ത് വമിപ്പിച്ച ശേഷമാണ് ചത്തത് എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നു

മറുപടി:

യുക്തിവാദത്തിന്റെ യുക്തിയെ പൊളിച്ചു കാണിക്കുന്ന ജമാഅത്തിനെ നേരിടുന്നത് നുണ പറഞ്ഞായാലും യുക്തി തന്നെ.

യുക്തിവാദത്തിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുന്നത് തചങ്കിന് ഇടിക്കുമ്പോള്‍ എതിരാളിയെ തേജോവധം ചെയ്യുക യുക്തിവാദി രാഷ്ട്രീയം.

ആഗോള ഭീകരത എന്ന സാമ്രാജ്യത്വ പദാവലി നമുക്കും അതേ അളവില്‍ പഥ്യം. അത് യുക്തിവാദി നീതിബോധം.

ഇതിനെയൊക്കെ ചൂണ്ടിക്കാണിക്കുന്ന മൌദൂദി മുഷ്കിനെ ആഗോള സഖ്യവുമായി ചേര്‍ന്ന് നേരിടുമ്പോള്‍ യുക്തിവാദത്തിന് അജ്ഞത അലങ്കാരം. വിദ്വേഷം കൊടി അടയാളവും.

ബി.എം. said...

soldiers brigade, രൂപികരിച്ചത് 1954 ലില്‍. 1971 WARല്‍ പങ്കെടുത്തിരുന്നു

ഇന്ത്യന്‍ said...

9. ഇന്ത്യയിലെ കാശ്മീരില്‍ ഈ വിഷം നേരിട്ട് വിളബപ്പെടുമ്പോള്‍ കേരളത്തിലും ,മറ്റു ഭാഗങ്ങളിലും തേനില്‍ ചേര്ത്ത് വിളമ്പുന്നു.

മറുപടി:

വിഷയം ചര്‍ച്ച ചെയ്യാം. യുക്തിയോടെ തന്നെ ചര്‍ച്ച ചെയ്യാം.

ഇന്ത്യന്‍ said...

10. മൌദൂദിസം എന്നാ വിഷം തേനില്‍ ചേര്ത്തു വിളമ്പുന്ന ഏജന്റ്മാ രന് "ഇന്ത്യനും", "ലത്തീഫ്വും "മോക്കെ. അവര്‍ അവരുടെ പണി നന്നായി ചെയ്യുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ അഭിമാനികളായ മുസ്ലിങ്ങള്‍ ആ വിഷം അറപ്പോടെ അവരുടെ മുഖത്തെയ്ക്ക് തന്നെ വലിച്ചെറിയുന്നുമുണ്ട്

മറുപടി:

നൊ കമന്റ്റ്.

ഇന്ത്യന്‍ said...

ബി.എം. പറഞ്ഞു...
എന്തുകൊണ്ട് മുനീര്‍ കമ്മിഷന്‍ കലാപം നടത്തിയവരെ ചൂണ്ടികാട്ടിയില്ല ?

*******
മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉന്നം വെച്ചത് ഇസ്ലാമിക കക്ഷികളെ ആയിരുന്നു. അവര്‍ക്ക്‌ കമ്മീഷനില്‍ അത്ര തൃപ്തിയും പോരായിരുന്നു. ജമാഅത്തിനെ കുറ്റപ്പെടുത്തിയ വരികള്‍ കാണാത്തത് കൊണ്ടാണോ കമ്മീഷനെ താങ്കള്‍ക്കും അത്ര ഇഷ്ടമില്ലാത്തത്?

ഇതാ വായിക്കൂ. മുനീര്‍ കമ്മീഷനെ കുറിച്ച്

Munir’s incisive inquiry, known popularly as the “Munir Report,” was later singled out as the most celebrated “modernist” expression of backlash against Islamic activism and an indictment of religious activism, an act of bravado allowed by the change in the balance between the government and the Islamic parties. Munir’s inquiry continues to cast its shadow over the activities of the sundry Islamic parties in Pakistan to this day.

ബി എമ്മേ, ഞാന്‍ ഖാദിയാനി പ്രശനം എന്ന മൌദൂദി കൃതിയിലേക്കുള്ള ലിങ്ക ഇട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ വായിക്കുക.

ബി.എം. said...

>>>>സുല്‍ത്താന്‍ അഹമ്മദിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത് പോലും ഇല്ല.<<<< ഇനി Ahrar ആണ് കലാപം നടത്തിയതെങ്കില്‍ അവരില്‍ ആരൊക്കെ ,ഏതൊക്കെ നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അവര്‍ക്കെതിരെ മുനീര്‍ എന്ത് തെളിവ്‌ മുന്നോട്ട് വയ്ക്കുന്നു ? തെളിവില്ലെങ്കില്‍ പിന്നെ ആര് കലാപം നടത്തി? I repeat, RSS? Israelies?

ബി.എം. said...
This comment has been removed by the author.
ബി.എം. said...

>>>>>>അതേയവസരം മൌദൂദിക്ക്‌ കലാപത്തിലെ പങ്ക് എന്ത്? യുക്തിവാദികള്‍ തെളിവ് തരട്ടെ ( വിശ്വസമല്ലേ എല്ലാം, അതിവിടെ വേണ്ട)<<<<<<താങ്കള്‍ ഇതുവരെ ഇവിടെ വിളമ്പിയത് മുനീര്‍ കമ്മിഷന്‍ വായിക്കാതെയാണ് എന്ന് മനസ്സിലായി. ഇനി താങ്കളുടെ മുനീര്‍ ജമാഅത്തെനെക്കുറിച്ചും 1953 കലാപത്തിലുള്ള പങ്കിനെക്കുറിച്ചും അവസാനം ജമാഅത്തെയുടെ മുഖംമുടി പറഞ്ഞത് വായിക്ക് ...ട്ടോ It was well known to the Jama’at that the programme of ‘direct action’ would lead
to disorders of a very grave character as appears from Maulana Maudoodi’s reference to
the word “war” used by him in some of his speeches published in the ‘Tasneem’ and
from the reference to Hindu-Muslim riots in his speech delivered outside Mochi Gate in
Lahore on 30th January 1953.

This corroborates Hafiz Khadim Husain’s evidence that there was some
scheme of division of work between the Jama’at and the other parties, indications of
which are to be found in Maulana Amin Ahsan Islahi’s statement that the Jama’at’s
programme was to make speeches and publish literature.
Of course, if the Jama’at had publicly and unequivocally
dissociated itself from the programme of ‘direct action’, it would not have been
responsible for what subsequently occurred. But there is no evidence of any such
dissociation nor of any denunciation or disapproval of the ‘direct action’.
the responsibility of the Jama’at increases considerably when its
leader, Maulana Abul Ala Maudoodi, did not at all co-operate with the desperate efforts
that Government was making on 5th March to stop disorders
On the contrary, the
Maulana took a defiant attitude, blamed the Government for everything that had occurred
and attempted to create sympathy with disorderly elements by describing them as
subjects of repression.
And when all this is taken into consideration with the avowed object of
Jama’at-i-Islami to seize power, because, according to it, this is the most effective way of
achieving its object of establishing religious institutions under the Sovereignty of Allah,
no doubt is left in one’s mind that what was happening had the complete approval of the
Jama’at. The Jama’at is accordingly responsible for the natural consequences that flowed
from the passing of the ‘direct action’ resolution and from the programme,
Sayyad Firdaus Shah was murdered by a furious mob
in or outside the Wazir Khan Mosque on the evening of the 4th. This event was merely a
precursor of what was to follow, but even after that incident the Jama’at did not say one
word of regret or of disapproval of a barbaric murder.
On the contrary its founder flung
the Qadiani Masala in the midst of a colossal conflagration. We think we are reading the
Jama’at’s mind quite rightly when we say that, though it did not believe in the propriety
of the programme that had been decided upon in execution of the resolution of ‘direct
action’, the Jama’at was throughout afraid of becoming unpopular by giving frank and
honest expression of its real views to the public. In its mentality and attitude, therefore, it did not differ from any other political personality or organisation, and was as much afraid as anyone else of doing anything which might expose it to public criticism.

ബി.എം. said...

In its mentality and attitude, therefore, it did not differ from any other political personality or organisation, and was as much afraid as anyone else of doing anything which might expose it to public criticism.....അതായതു ജമാഅത്ത് ആട്ടിന്‍ തോലിട്ട ചെന്നായ ആണന്ന്. ഇത് താങ്കളുടെ മുനീര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്ളത. കാതലായ conclusion.
ഇന്ത്യന്‍ ഇനി പറ ...തെളിവ്‌ മതിയായോ ?

ഇന്ത്യന്‍ said...

ബി എമ്മേ

ഇപ്പോള്‍ എന്ത് പറയുന്നു മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിഷ്പക്ഷമാണോ?

ഇനി വിഷയത്തിലേക്ക് വരാം.
മുനീര്‍ കമ്മീഷന്‍ പറയുന്നു...

But there is no evidence of any such dissociation nor of any denunciation or disapproval of the ‘direct action’.

അതേ മുനീര്‍ കമ്മീഷനില്‍ കാണാം

On the 19th February 1953, the Secretary of the Jama’at issued directions to the members not to sign the forms which were being circulated by the Majlis-i-Amal for enrolment of volunteers for direct action. He also made it clear that unless the Central Majlis-i-Amal sanctioned any programme, no one belonging to the Jama’at should take part in these activities. In fact, two members were expelled from the Jama’at for violating these instructions. On the 26th February, the first meeting of the Central Majlis-i-Amal took place in Karachi in which the Maulana through his representative, Maulana Sultan Ahmad, Amir-i-Jama’at-i-
Islami, Karachi and Sind, made it clear that, as the direct action programme had been decided upon in an unconstitutional manner, all activities in connection with it should be stopped and only the orders of the Central Majlis-i-Amal in this respect be acted upon. Maulana Sultan Ahmad was authorised to dissociate Jama’at-i-Islami from the Central Majlis-i-Amal if Maulana’s proposal was not agreed to. It is an irony of fate that instead of somebody listening to reason, the Central Majlis-i-Amal itself was dissolved and an
entirely new direct action committee formed which started direct action on the next day. The Jama’at-i-Islami as such was not a member of this new or any other direct action committee, nor was any individual belonging to the Jama’at allowed to enrol himself as a direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience of his order that the Jama’at did not believe in or support the direct action in any manner and had completely dissociated itself from such activities.

മജ്ലിസ് അമലുമായി ജമാഅത്ത്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. അണികളോട് അനുവാദമില്ലാതെ പങ്കെടുക്കരുത് എന്ന് ആവശ്യപ്പെട്ടു. പങ്കെടുത്ത രണ്ടു അംഗങ്ങളെ പുറത്താക്കി. ആക്ഷന്‍ പ്ലാന്‍ തീരുമാനിച്ച കമ്മിറ്റിയില്‍ ജമാഅത്തിന്റെ ഒരു അംഗവും പോലും ഉണ്ടായിരുന്നില്ല.

ബി എമ്മേ, മുറിച്ചു വായിക്കാതെ മുഴുവനും വായിക്ക്

മുറിച്ചു വായിച്ചു ജമാഅത്തിനെ കുറ്റപ്പെടുത്തുന്ന ഒന്നും കണ്ടെത്താതെ ആയപ്പോള്‍ മുനീര്‍ കമ്മീഷന്‍ നിഷ്പക്ഷമല്ല, മുനീര്‍ കമ്മീഷന്‍ മൌദൂദിയെ രക്ഷപ്പെടുത്തി. ഇതൊക്കെ ആരോപണം. ജമാതിനു എതിരെ പരാമര്‍ശം കണ്ടപ്പോള്‍ അതൊന്നും വിഴുങ്ങേണ്ട.

മൌദൂദിക്കും ജമാഅത്തിനും എതിരെയുള്ള ഏറ്റവും വലിയ ആരോപണമായ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പോലും കലാപത്തിലെ ജമാഅത്ത്‌ പങ്ക് എന്നൊന്ന് തെളിച്ചു പറയാനായില്ല.

മൌദൂദി രണ്ടു കാര്യങ്ങളിലാണ് ശ്രദ്ധിച്ചത്. ഒന്ന് ഖാദിയാനി പ്രശ്നത്തിന്റെ ബൌദ്ധിക സംവാദം. അതേ സമയം ആക്രമ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നതിന് എതിരെ നിന്നു. വിവാദ പുസ്തകം ലിങ്ക് കൊടുത്തിട്ടുണ്ട്. വായിച്ചു നോക്കുക.
രണ്ട് മൌദൂദി സര്‍ക്കാര്‍ പ്രക്ഷോഭം അടിച്ചമര്‍ത്തരുത് എന്ന് ആവശ്യപ്പെട്ടു.

മുഴുവന്‍ വായിച്ചു ചരിത്രത്തിലേക്ക് നിഷ്പക്ഷമായി കണ്ണോടിക്കൂ.

ഇന്ത്യന്‍ said...

ബി എം

താങ്കളുടെ ചില അഭിപ്രായങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
1.

മുസ്ലിം ലീഗ്മായുള്ള ജമാഅത്തെയുടെ ആവിത ബന്ധംമല്ലേ മുനീര്‍ കമ്മിഷനെക്കൊണ്ട് അങ്ങനെ എഴുതിപ്പിച്ചത്. അപ്പോള്‍ നിങ്ങള്‍ പാറയുന്ന മുനീര്‍ എങ്ങനെ നിഷ്പക്ഷ സോഴ്സ് ആകും?

2.

നിങ്ങള്‍ തരുന്ന രണ്ടു സോഴ്സും നിഷ്പക്ഷമല്ലഇന്ത്യന്‍.

*******

ഇവിടെയാണ് എന്‍റെയും താങ്കളുടെയും യുക്തിയും സമീപന രീതിയും വ്യത്യാസപ്പെടുന്നത്.

താങ്കള്‍ ആദ്യമായാണ്‌ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നതൊക്കെ കേള്‍ക്കുന്നത്. ഈ പ്രശ്നത്തെ കുറിച്ച് ഇത്രയെങ്കിലും വായിച്ചതും ആദ്യം. എന്‍റെ ഊഹം ശരിയാണെന്ന് കരുതട്ടെ?

താങ്കള്‍ പറഞ്ഞ പോലെ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിഷ്പക്ഷമോന്നുമല്ല അത് ഞാന്‍ നേരത്തെ താങ്കളോട് പറഞ്ഞത് വായിച്ചോ?

<<> ഇതിന് ശേഷം ഞാന്‍ അതെക്കുറിച്ചുള്ള മോടെനിസ്ടുകള്‍ ആഘോഷിക്കുന്നത് പറയുകയും ചെയ്തു.

ഇതാ ഇനിയും മുനീര്‍ കമ്മീഷനെ കുറിച്ച് വായിക്കൂ.

The Munir Report was the last attempt to extricate Islam from Pakistan’s politics; neither Munir nor Ghulam Muhammad, nor in later years, Ayub Khan, however, could find a substitute for its role. (Vali Nasr)

ജമാഅത്തിന് എതിരെയുള്ള പരാമര്‍ശങ്ങള്‍ ഉള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നിന്നാണ് ഞാന്‍ ജമാഅത്ത്‌ എന്തൊക്കെ ചെയ്തു എന്ന് ഇവിടെ ചര്‍ച്ച ചെയ്തത് . അതിലെ തെളിവുകള്‍ അത്രയും എന്റെ വീക്ഷണത്തെ ശക്തിപ്പെടുത്തുന്നതാണ്. അതിനു ശേഷം കമ്മീഷന്‍ ( അതിന്റെ സ്വഭാവം എന്തായിരിക്കുമെന്ന് യുക്തി ഉപയോഗിച്ച് മനസ്സിലാക്കുക) പരാമര്‍ശം ഉദ്ധരിച്ചു തെളിവ് എന്ന് വിളിച്ചു കൂവുന്ന യുക്തിവാദം വിശ്വാസത്തെ സാധൂകരിക്കാന്‍ വിലകുറഞ്ഞ നമ്പറുകള്‍ ഇറക്കുന്ന യുക്തിയില്ലാത്ത വിശ്വാസിയുടെ രീതിയാണ്. അതിനെ മലയാളത്തില്‍ പറയുക പരാമര്‍ശം എന്നാണു, തെളിവ് എന്നല്ല. അതും മുറിച്ച് വായിച്ചല്ല, മുഴുവനും വായിച്ചാണ് പറയേണ്ടത്‌.

യുക്തിവാദം ചില വിശ്വാസങ്ങളല്ല. അന്വേഷണവും ബോധ്യമാകുന്നതിനെ സ്വീകരിക്കലുമാണ്. സ്വന്തം ബോധ്യത്തെ സാധൂകരിക്കാനുള്ള തെളിവും അന്വേഷിച്ചു നടക്കുന്ന യുക്തിവാദം കേവല സന്കുചിത്വം അല്ലാതെ മറ്റൊന്നുമല്ല.

കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒത്തിരി ഞാന്‍ ഇവിടെ കോപ്പി ചെയ്തു. ജമാഅത്തിന്റെ നയം സമാധാനപരമായ പ്രക്ഷോഭം ആണ് എന്നതിന് തെളിവാണ് അതൊക്കെ. ആകെ കൂടി പറയാന്‍ ഉണ്ടാവുക ഇതരകക്ഷികളുടെ കൂടെ കൂടി എന്നതാണ്.അതാവട്ടെ അവരോടു യോജിക്കാതെ പിരിഞ്ഞതിനും തെളിവ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. കമ്മീഷന്റെ പരാമര്‍ഷമല്ല തെളിവ്, തെളിവ് കമ്മീഷന്‍ രേഖപ്പെടുത്തിയ ജമാഅത്തിന്റെ പ്രവര്‍ത്തന അജണ്ടയും അതോടു കൂടി ചേര്‍ത്ത്‌ ഇതര നിഷ്പക്ഷ ചരിത്ര പുസ്തകങ്ങള്‍ എന്ത് പറയുന്നു എന്നതുമാണ്. അത്തരം ഒരെണ്ണം പോലും താങ്കള്‍ക്ക് ഹാജരാക്കാന്‍ കഴിയില്ല. മുനീര്‍ കമ്മീഷനില്‍ ആവട്ടെ ജമാഅത്തും ഇതര മുസ്ലിം സംഘടനകളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം ഒരു പാട് സ്ഥലങ്ങളില്‍ കാണാം. താങ്കള്‍ ചോദിച്ച ചോദ്യം ആവര്‍ത്തിക്കാം. അഹ്രാര്‍ ആരും അറസ്റ്റ്‌ ചെയ്യപ്പെടാതിരിക്കുകയും മൌദൂദി അറസ്റ്റ്‌ ചെയ്യപ്പെടുകയും ചെയ്തു തന്നെ എന്താണ് തെളിയിക്കുന്നത്? അഹ്രാര്‍ എന്നത് താങ്കളടക്കം ഇപ്പോഴാണ് കേള്‍ക്കുന്നത്. എന്തെ ജമാഅത്ത്‌ ഇവിടെ ഇത്രയധികം തേജോവധം ചെയ്യപ്പെടുന്നു.വ്യക്തമായ അജണ്ടകള്‍ അന്നും ഇന്നും ജമാഅത്തിന് എതിരെ ഉണ്ട്.യുക്തിയുല്ലവര്‍ക്ക് മനസ്സിലാവാന്‍ ഇത്രയും ധാരാളം.

വായിക്കൂ

The American consul-general in Lahore reported that the chief of the intelligence directorate of Punjab told him that “there is no evidence "as yet’ that Jamaat-i-Islami as a party was involved in the riots. He stated the arrests had been made of individuals against whom there was some evidence of participation in the riots…. He was sure a good case would be made” (emphasis in the original)

വസ്തുതകള്‍ ഇതായിരിക്കേ ആരെ തോല്പിക്കാനാണ് പ്രചാരണങ്ങള്‍? സ്വന്തം യുക്തിയെ തോല്‍പ്പിച്ച് മാത്രമേ ചരിത്രസത്യങ്ങളെ തോല്പിക്കാന്‍ ആവൂ.

ഇനി ഞാന്‍ തന്ന രണ്ടാമത്തെ തെളിവ്, അയാളെയും ഒറ്റയടിക്ക്‌ ജമാഅത്ത്‌ ആക്കിയല്ലോ താങ്കള്‍. ഇതേ വീക്ഷണം മതിയാവും എനിക്ക് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തള്ളിക്കളയാന്‍. പക്ഷെ ഞാന്‍ ചെയ്തത് അതില്‍ തന്നെയും ജമാഅത്ത്‌ എന്ത് പറയുന്നു എന്ന് നോക്കുകയാണ്. താങ്കള്‍ക്ക് ധൈര്യമില്ലാത്ത്തതും എതിരാളിയെ അവരുടെ വീക്ഷണത്തില്‍ നിന്ന് പഠിക്കാനുള്ള ചങ്കൂറ്റം തന്നെ. സ്വന്തം വിശ്വാസത്തെ സംരക്ഷിക്കാന്‍ യുക്തിവാദിക്കും തന്നിലേക്ക് ചുരുങ്ങേണ്ടി വരും.

Syed Vali Nasr മൌദൂദിയുടെ വീക്ഷണങ്ങളെ കമ്മ്യൂണല്‍ ആയി കാണുന്ന ആളാണ്‌. ജമാഅത്ത്‌ ഒരിക്കലും അംഗീകരിക്കാത്ത്ത വീക്ഷണം.

സന്തുലിതമായി കാണാന്‍ ജമാഅത്തിന്റെ പക്ഷത്ത്‌ നിന്നുള്ള വായന കൂടി നടത്തൂ. നേരത്തെ തന്നെ അതെക്കുറിച്ച് പറഞ്ഞിരുന്നു.

CKLatheef said...
This comment has been removed by the author.
ബി.എം. said...

>>>>മുറിച്ചു വായിച്ചു ജമാഅത്തിനെ കുറ്റപ്പെടുത്തുന്ന ഒന്നും കണ്ടെത്താതെ ആയപ്പോള്‍ മുനീര്‍ കമ്മീഷന്‍ നിഷ്പക്ഷമല്ല, മുനീര്‍ കമ്മീഷന്‍ മൌദൂദിയെ രക്ഷപ്പെടുത്തി. ഇതൊക്കെ ആരോപണം. ജമാതിനു എതിരെ പരാമര്‍ശം കണ്ടപ്പോള്‍ അതൊന്നും വിഴുങ്ങേണ്ട<<<< ഇന്ത്യന്‍ തന്ന information വച്ചാണ് ഞാന്‍ ചോദിച്ചത്.മുറിച്ചു നിങ്ങള്‍ തന്ന information വിശ്വാസം വരാതെ മുനീര്‍ കമ്മിഷന്‍ പൂര്‍ണമായും down load ചെയ്തു. അപ്പോള്‍ മനസ്സിലായി നിങ്ങള്‍ quote ചെയ്യുന്നതും മുനീര്‍ റിപ്പോര്‍ട്ട് തമ്മില്‍ പൊരുത്തപ്പെടുന്നില്ല.
നിങ്ങള്‍ ഇപ്പോള്‍ പോസ്റ്റ്‌ ചെയ്തത് റിപ്പോര്‍ട്ടില്‍ എത്രാമത്തെ പേജില്‍ എന്ന് പറയുക?

CKLatheef said...

പ്രിയ ബി.എം

ഇവിടെയും താങ്കളും കല്‍കിയും ശുശീലുമൊക്കെ തന്നെ വിജയിച്ചു. ഇത്രയും ചര്‍ച ചെയ്തു കഴിഞ്ഞപ്പോള്‍ 'ഇന്ത്യന് ‍' മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്നും. മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യന്റെതാണെന്നുമൊക്കെ താങ്കള്‍ തിരിച്ചറിഞ്ഞില്ല. തെളിവ് മതിയോ എന്ന താങ്കളുടെ ചോദ്യവും കൂടി ആയപ്പോള്‍ എല്ലാമായി.

അറിയാഞ്ഞിട്ട് ചോദിക്കുകയാ. ഇതിന്റെയൊക്കെ പേരാണോ യുക്തിവാദം. യുക്തിവാദികള്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്റെ ബുദ്ധിയെയും യുക്തിയെയും തൃപ്തിപ്പെടുത്താന്‍ ഇത്തരം വാദകോലാഹലങ്ങള്‍ മതിയോ. എങ്കില്‍ നിങ്ങളോട് സംവദിക്കാന്‍ ഇന്ത്യന്‍ ഇടക്ക് ഉപയോഗിച്ച ഭാഷതന്നെ ധാരാളമാണ്. അദ്ദേഹത്തെ തിരുത്താന്‍ ശ്രമിച്ചത് എന്റെ തെറ്റ്. അതില്‍ അസഹിഷ്ണുത കണ്ട സുശിലിന് അക്ഷേപവും പരിഹാസവും തെറിയും ജമാഅത്തിന്റെ എതിര്‍ പക്ഷത്ത് നിന്നായാല്‍ അതൊക്കെ പഥ്യവും. ആ സമീപനത്തിലും ജമാഅത്തിന്റെ ഒരു നന്മ ഞങ്ങള്‍ കാണുന്നു.

ഇന്ത്യന്‍ said...

@ബി എം
>>>
അപ്പോള്‍ മനസ്സിലായി നിങ്ങള്‍ quote ചെയ്യുന്നതും മുനീര്‍ റിപ്പോര്‍ട്ട് തമ്മില്‍ പൊരുത്തപ്പെടുന്നില്ല.
നിങ്ങള്‍ ഇപ്പോള്‍ പോസ്റ്റ്‌ ചെയ്തത് റിപ്പോര്‍ട്ടില്‍ എത്രാമത്തെ പേജില്‍ എന്ന് പറയുക? >>>

ബി എമ്മേ, വായിക്കൂ, മൌദൂദിയും ജമാഅത്തും എന്ത് പറയുന്നു എന്ന്

The ‘Tasneem’ of 2nd March, 1963, wrote a leading article repeating a portion of
Maulana Abul Ala Maudoodi’s statement of 27th February about the Government’s Press
Note and reiterating the three courses open to Government which had been indicated by
Maulana Maudoodi in that statement. In its issue of 3rd March, the same paper devoted
another article to the subject disapproving improper slogans that were being raised during
speeches in public meetings, the rowdyism that was being witnessed in processions and
the mock funerals of high personages in Government that were being staged. Though the
article condemned all this, it proceeded to mention that people had inherited this conduct
from the Muslim League itself when it had organised the agitation against Malik Khizar
Hayat Khan Tiwana, and pointed out that such conduct would be injurious to the sacred
mission for which the public were striving.

മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് Page 249

CKLatheef said...

ചോദ്യം: ചിലര്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ തീവ്രവാദവും ഭീകരവാദവും ആരോപിക്കുന്നു. ഇതില്‍ എത്രമാത്രം ശരിയുടെ അംശമുണ്ട്?

സയ്യിദ് മൌദൂദി: ജമാഅത്തിന്റെ മുപ്പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനോ അതിനായി പ്രേരിപ്പിച്ചതിനോ ഒരൊറ്റ ഉദാഹരണം പോലും ഇതുവരെയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനായിട്ടില്ല. രചനാത്മകവും നിയമവിധേയവും ജനാധിപത്യ രീതിയില്‍ അധിഷ്ഠിതവുമായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി.

ഭരണഘടനയോട് പ്രതിബദ്ധത പുലര്‍ത്തുന്ന പ്രസ്ഥാനം അതിനെതിരായി ഒരു പ്രവര്‍ത്തനവും സംഘടിപ്പിക്കുകയില്ല. അതിലെ ഒരംഗം ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനൊരുമ്പെട്ടാല്‍ ജമാഅത്തില്‍നിന്ന് രാജിവെച്ചൊഴിയേണ്ടിവരും. ഇതേ ലാഹോറില്‍ തന്നെ താഷ്കന്റ് പ്രഖ്യാപനത്തിനെതിരെ ഒരു ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരുന്നു. ഈ കോണ്‍ഫറന്‍സില്‍ ഒരു ജമാഅത്ത് അംഗം സിവില്‍ നിയമലംഘന പ്രമേയം അവതരിപ്പിക്കാന്‍ ആഗ്രഹിച്ചു. ഒരു ജമാഅത്ത് അംഗമെന്ന നിലക്ക് താങ്കള്‍ അത്തരമൊരു പ്രമേയം അവതരിപ്പിക്കരുതെന്ന് ജമാഅത്ത് അദ്ദേഹത്തെ വ്യക്തമായി അറിയിച്ചു. ജമാഅത്തില്‍നിന്ന് രാജി സമര്‍പ്പിച്ചതിനു ശേഷമേ അത്തരമൊരു പ്രമേയം അവതരിപ്പിക്കാന്‍ സാധിച്ചുള്ളൂ. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതു പോകട്ടെ, സിവില്‍ നിയമലംഘന പ്രമേയവതരിപ്പിക്കാന്‍പോലും അനുവാദം നല്‍കാത്ത ജമാഅത്തിനെ എങ്ങനെയാണ് ഒരു ഭീകരവാദ പ്രസ്ഥാനമായി ചിത്രീകരിക്കാനാവുക?

സ്വയം ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരും അതിന്റെ പ്രചാരകരും അതിലൂടെ വിപ്ളവം കൊണ്ടുവരാനാഗ്രഹിക്കുന്നവരും തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് മറയിടാന്‍ നമ്മുടെ മേല്‍ ഭീകരത ആരോപിക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. കള്ളന്‍ മോഷണം നടത്തിയതിനു ശേഷം 'കള്ളന്‍ കള്ളന്‍' എന്ന് വിളിച്ച് കൂവുന്നതിന് സമാനമാണിത്.

(ഏഷ്യ, ലാഹോര്‍ 9.8.1970)

ബി.എം. said...

>>>>>>താങ്കളുടെ ചില അഭിപ്രായങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
1.

മുസ്ലിം ലീഗ്മായുള്ള ജമാഅത്തെയുടെ ആവിത ബന്ധംമല്ലേ മുനീര്‍ കമ്മിഷനെക്കൊണ്ട് അങ്ങനെ എഴുതിപ്പിച്ചത്. അപ്പോള്‍ നിങ്ങള്‍ പാറയുന്ന മുനീര്‍ എങ്ങനെ നിഷ്പക്ഷ സോഴ്സ് ആകും?<<< ഇങ്ങനെ ഒരു അവിഹിതബന്ധം പറയുന്നത് Seyed Vali Rezaയാണ്. ഇതും ഞാന്‍ പറഞ്ഞ റഫറന്‍സ് അല്ല. ജമാഅത്തെ ക്കാരന്‍ തന്നത്. അത് വച്ച് എന്റെ യുക്തിക്ക് തോന്നിയത് എന്തോ അതാണ് ആദ്യം പറഞ്ഞത്. നിങ്ങള്‍ തന്ന സോര്‍സ് വിശ്വാസം വരാതെ ക്ര്ത്യമായത് കണ്ടെത്തിയപ്പോള്‍ എന്തിനാ ഉരുളുന്നത്?

ഇന്ത്യന്‍ said...

The Qadiani Masala, a pamphlet of 40 pages, in which detailed reasons were
given for Maulana Maudoodi’s opinion that the Qadianis were outside the pale of Islam,
was published on 5th March 1953. It reproduced a large number of quotations from
Ahmadiya literature, and asserted that all religious organisations in Pakistan had decided
to excise a cancer (Ahmadiyyat) from Muslim society and to have Zafrullah Khan
removed from his office because of his activities in spreading the roots of this cancer
abroad including Muslim countries. At the end of the pamphlet there was a casual remark
that the kind of demonstrations which common people were suggesting to be held to
secure an acceptance of the demands were not proper and were not approved by seriousminded
educated people, but this remark was immediately followed by the assertion that
people had learnt such demonstrations from the Muslim League in the course of the
agitation that it had launched to break up the Ministry of Malik Khizar Hayat Khan
Tiwana and that they had not been invented by the mulla. (Page 250)

ഇന്ത്യന്‍ said...

The resolution reaffirmed the Jama’at-i-Islami’s support of the object
of the movement but pointed out that the Jama’at could not sacrifice all its principles to
support methods which were being adopted in achieving the object of the movement. The
resolution enumerated the three responsibilities of the Jama’at in this connection, one of
which, was to adopt effective methods to secure acceptance of the demands, the second to
direct the movement as far as possible into peaceful channels and to keep it within the
limits of decency and the third to persuade all fair-minded people to devise measures to
stop the repression that was becoming a danger to the peace and integrity of the country. Page 251

ഇന്ത്യന്‍ said...

The American consul-general in Lahore reported that the chief of the intelligence directorate of Punjab told him that “there is no evidence "as yet’ that Jamaat-i-Islami as a party was involved in the riots. He stated the arrests had been made of individuals against whom there was some evidence of participation in the riots…. He was sure a good case would be made” (emphasis in the original) (Vali Nasr)

ബി.എം. said...

Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience of his order that the Jama’at did not believe in or support the direct action in any manner and had completely dissociated itself from such activities....ഇത് ഏതു പേജില്‍ ?

CKLatheef said...

പാകിസ്ഥാനില്‍ നിന്ന് പുറത്തിറങ്ങുന്ന ഏഷ്യ എന്ന മാഗസിന് മൗദൂദിയുമായി നടത്തിയ അഭിമുഖത്തില്‍ നിന്നാണ് മുകളിലെ ഭാഗം ഇവിടെ ഉദ്ധരിച്ചത്. അതില്‍ 30 വര്‍ഷത്തിനിടയില്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനോ അതിന് പ്രേരിപ്പിച്ചതിനോ ഒരൊറ്റ ഉദാഹരണവും പോലുമില്ലെന്ന് മൗദൂദി പറയുന്നത് പാകിസ്ഥാനില്‍ വെച്ചാണെന്ന് ശ്രദ്ധിക്കണം. 1953 ഉം കടന്നാണല്ലോ 1970 ആകുന്നത്. ജമാഅത്തിനെ കലാപവുമായി ബന്ധിപ്പിക്കാന്‍ വല്ല സാധ്യതയും ഉണ്ടായിരുന്നെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമായിരുന്നു. മാത്രമല്ല ഇന്ത്യന്‍ അതിന് വിരുദ്ധമായത് ക്വാട്ട് ചെയ്തിരിക്കെ ഇനിയും ബി.എം. കിടന്ന് പ്രയാസപ്പെടുന്നത് എന്തിന് വേണ്ടിയാണ്. മൗദൂദി പറയുന്നത് വസ്തുനിഷ്ഠമല്ലെങ്കില്‍ അതിനെ തെളിവ് സഹിതം ഖണ്ഡിക്കൂ.

ഇന്ത്യന്‍ said...

@ ബി എം

>>നിങ്ങള്‍ തന്ന സോര്‍സ് വിശ്വാസം വരാതെ ക്ര്ത്യമായത് കണ്ടെത്തിയപ്പോള്‍ എന്തിനാ ഉരുളുന്നത്>>

എന്താ കൃത്യമായി കണ്ടെത്തിയത്‌? ഒരു വരിയോ? ഒരു പ്രശ്നത്തെ കുറിച്ച് മുഴുവന്‍ വായിക്കുകയോ വായിക്കാതിരിക്കുകയോ ചെയ്തിട്ട്, ഒരു വരി പിടിച്ചു ഇതാ ജയിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നതാണോ ഈ യുക്തിവാദം എന്ന കുന്ത്രാണ്ടം? മുഴുവന്‍ വായിക്ക് മനുഷ്യാ, ആ ചരിത്രം മുഴുവന്‍ പഠിക്ക്, സാഹചര്യങ്ങളെ, നയങ്ങളെ, ആദര്‍ശങ്ങളെ, വ്യക്തികളെ, നിലപാടുകളെ എല്ലാം വസ്തുനിഷ്ഠമായി വിലയിരുത്ത്. എന്നിട്ട് യുക്തി ഉപയോഗിക്ക്. അക്ഷരങ്ങളല്ല സഹോദരാ ആശയങ്ങള്‍.

ഇന്ത്യന്‍ said...

On the 19th
February 1953, the Secretary of the Jama’at issued directions to the members not to sign
the forms which were being circulated by the Majlis-i-Amal for enrolment of volunteers
for direct action. He also made it clear that unless the Central Majlis-i-Amal sanctioned
any programme, no one belonging to the Jama’at should take part in these activities. In
fact, two members were expelled from the Jama’at for violating these instructions. On the
26th February, the first meeting of the Central Majlis-i-Amal took place in Karachi in
which the Maulana through his representative, Maulana Sultan Ahmad, Amir-i-Jama’at-i-
Islami, Karachi and Sind, made it clear that, as the direct action programme had been
decided upon in an unconstitutional manner, all activities in connection with it should be
stopped and only the orders of the Central Majlis-i-Amal in this respect be acted upon.
Maulana Sultan Ahmad was authorised to dissociate Jama’at-i-Islami from the Central
Majlis-i-Amal if Maulana’s proposal was not agreed to. It is an irony of fate that instead
of somebody listening to reason, the Central Majlis-i-Amal itself was dissolved and an
entirely new direct action committee formed which started direct action on the next day.
The Jama’at-i-Islami as such was not a member of this new or any other direct action
committee, nor was any individual belonging to the Jama’at allowed to enrol himself as a
direct-action worker. The Maulana made it quite obvious to everybody by his orders and
by his action in expelling two of the members of the Jama’at for an alleged disobedience
of his order that the Jama’at did not believe in or support the direct action in any manner
and had completely dissociated itself from such activities. ( Page 134)

ബി.എം. said...

1953ത്തില്‍ നടന്ന അഹമ്മദീയ വിരുദ്ധ പ്രക്ഷോഭത്തില്‍ തുടക്കത്തില്‍ ജമാഅത്തെക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. അത് അഹമ്മദീയരോട് ഉള്ള താത്പര്യമോ സഹതാപമോ ആയിരുന്നില്ല മറിച്ച് അത്തരം ഒരു സമരത്തില്‍ ഇസ്ലാമിക ഭരണഘടന സ്ഥാപിക്കുക എന്നാ ജമാഅത്തെ ലക്ഷ്യം പിന്തള്ളപ്പെട്ടുപോകുമോ എന്നാ ഭയമായിരുന്നു. ഇസ്ലാമിക ഭരണകൂടം വന്നാല്‍ സ്വാഭാവികമയും അഹമ്മധീയര്ക്കു നിലനില്ക്കാനനാവില്ല എന്നാ സത്യം മറ്റു ഇസ്ലാമിക പ്രസ്ഥാനങ്ങളെയും ബോദ്ധ്യപ്പെടുതുവാന്‍ ജമാഅത്തെക്ക് കഴിഞ്ഞുമില്ല. അതേസമയം അഹമ്മദീയ വിരുദ്ധ വികാരത്തിനു കൂടുതല്‍ ജനസമ്മതി കിട്ടുന്നത് മൌദൂദി തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ കടുത്ത ഭാഗമായ direct action പ്രഖ്യാപിക്കുന്നതിനായി ചേര്ന്നെ മുസ്ലിം പാര്ട്ടി കളുടെ സമ്മേളനത്തില്‍ മൌദൂദിയുടെ നിര്ദേനശമനുസരിച്ചു ജമാഅത്തെ അമീര്‍ സുല്ത്താലന്‍ അഹമ്മദ് പങ്കെടുത്തു, അതിനെ സപ്പോര്ട്ട് ചെയ്തു. direct action ഒരു കലാപം ആയി മാറും എന്നാ വ്യക്തമായ ബോദ്യം മൌദൂദിക്ക് ഉണ്ടായിരുന്നു. 1953 മാര്ച്ച് മാസത്തില്‍ മൌദൂദി നടത്തിയ പ്രഭാഷണങ്ങളിലും പ്രസിദ്ധികരനങ്ങളിലും ഇത് വ്യക്തമാണ്. മുസ്ലിം പാര്ട്ടി കളുടെ സമ്മേളനത്തിലെ തീരുമാനപ്രകാരം പ്രഭാഷണങ്ങള്‍ നടത്തുകയും പ്രസിധികരണങ്ങള്‍ ഇറക്കുകയുംമായിരുന്നു ജമാഅത്തെയുടെ ജോലി. സമാധാനത്തിന്റെ വക്തക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജമാഅത്തെ ഒരിക്കലും direct action നെ തള്ളിപ്പറഞ്ഞില്ല. കലാപത്തിന്റെക തുടക്കമായി സയ്ദ് ഫിര്‍ദുസ് ഷാ എന്നാ പോലിസ്‌ ഓഫീസര്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ ഒന്ന് അപലപിച്ചു പോലുമില്ല ജമാഅത്തെ. അതേസമയം സര്ക്കാോരിനെ ചീത്തവിളിക്കുകയാണ് ചെയ്തത്. കലാപം പൊട്ടിപ്പുറപ്പെടന്‍ ഒരുങ്ങി ഇരിക്കുന്ന, വളരെ സ്പോടനാത്മകമായ അവസ്ഥയില്‍ എരിതീയില്‍ എണ്ണ എന്നപോലെ അഹമ്മധീയര്‍ എങ്ങനെ ഇസ്ലാംമിനെ ഇകഴ്ത്തുന്നു എന്ന് വിശദമാക്ക്ന്ന ഖദയാനി മസാല (Qadiani Masala) എന്ന ചെറു പുസ്തകം ഇറക്കി. ഇതോടുകൂടി വികാരധീനാരായ അഹമ്മദീയ വിരുദ്ധര്‍ പിന്നീട് കൊന്നു കൂട്ടുകയായിരുന്നു. ജമാഅത്തെന്റെവ രക്തക്കറപൂണ്ട ചരിത്രം അവിടെ തുടങ്ങി. ജമാഅത്തെയുടെ യഥാര്ത്ഥയ മുഖം ആദ്യം വെളിപ്പെടുത്തിയത്, 1954 ലില്‍ അഹമ്മദീയ വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ്‌ മുനീര്‍ കമ്മിഷനാണ്.

ബി.എം. said...

ഇന്ത്യന്‍ നിങ്ങള്‍ quote ചെയ്യുന്നത് മുനീര്‍ കമ്മിഷനു ജമാഅത്തെ കൊടുത്ത വിശദീകരണങ്ങള്‍ ആണ് അല്ലാതെ കമ്മിഷന്റെ കണ്ടെത്തലുകള്‍ അല്ല. 242 to 253 വരെയാണ് ജമാഅത്തെയുടെ responsibility പറയുന്നത്. അത് വായിച്ചാല്‍ ഏതു പൊട്ടനും മനസ്സിലാകും ജമാഅത്തെ പ്രതി ആണന്നു . പിന്നെ എന്തിനാ ഉരുലുന്നെ ? നിക്ഷ്പക്ഷമായത് എന്ന് പറഞ്ഞു താങ്കള്‍ എഴുന്നള്ളിച്ചതില്‍ ഞാന്‍ കണ്ടതു അവിടെ qoute ചെയ്തു . തങ്ങള്‍ പറഞ്ഞപോലെ തെളിവ്‌ തന്നു .അതിനു മറുപടി പറ. അല്ലാതെ ഒരു വക ഏര്‍പ്പാട് നടത്താതെ .

ബി.എം. said...

മുനീര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ ഇവിടെ

ബി.എം. said...

>>>>>ജമാഅത്തിനെ കലാപവുമായി ബന്ധിപ്പിക്കാന്‍ വല്ല സാധ്യതയും ഉണ്ടായിരുന്നെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമായിരുന്നു.<<<< അല്ല ലത്തീഫ് ഈയുള്ളവന്‍ മുകളില്‍ quote ചെയ്തത് ഖുര്‍ആനില്‍ നിന്നല്ല ..കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഓരോ മുസ്ലിം പാര്‍ട്ടിയുടെയും കലാപത്തില്‍ responsibility വിശദീകരിച്ചതില്‍ ജമാഅത്തെയുടെ പങ്കാ. ഭയങ്കരം ...അബാര തൊലിക്കട്ടി തന്നെ ...നമിച്ചിരിക്കുന്നു ...

ബി.എം. said...

പിന്നെ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ എന്ന് പറഞ്ഞു ഇന്ത്യന്‍ മുകളില്‍ കൊടുത്ത പല പോസ്റ്റും റിപ്പോര്‍ട്ടില്‍ ഇല്ലാത്തതനന്നു ആരോപിക്കുകയും , ആരോപണം ശരിയാണോ എന്ന് നോക്കാന്‍ മുകളില്‍ അതിനുള്ള ലിങ്കും കൊടുത്തിരിക്കുന്നു,.....തത്കാലം ശുഭരാത്രി ....

ഇന്ത്യന്‍ said...

@ ബി എം

ഞാന്‍ പേജ് നമ്പര്‍ വെച്ച് ജമാഅത്തിന്റെ വാദം അവതരിപ്പിച്ചപ്പോഴും താങ്കള്‍ക്ക് യുക്തി ഉപയോഗിക്കാതെ തന്നെ ചിന്തിക്കണം എന്ന് തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍. കമ്മീഷന്‍റെ നിഗമനം നോക്കി നില്‍ക്കുന്ന താങ്കള്‍ക്ക് പരാമര്‍ശം അല്ലാതെ തെളിവ് ഇല്ലല്ലോ.

>>> അതേസമയം അഹമ്മദീയ വിരുദ്ധ വികാരത്തിനു കൂടുതല്‍ ജനസമ്മതി കിട്ടുന്നത് മൌദൂദി തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ കടുത്ത ഭാഗമായ direct action പ്രഖ്യാപിക്കുന്നതിനായി ചേര്ന്നെ മുസ്ലിം പാര്ട്ടി കളുടെ സമ്മേളനത്തില്‍ മൌദൂദിയുടെ നിര്ദേനശമനുസരിച്ചു ജമാഅത്തെ അമീര്‍ സുല്ത്താലന്‍ അഹമ്മദ് പങ്കെടുത്തു, അതിനെ സപ്പോര്ട്ട് ചെയ്തു. direct action ഒരു കലാപം ആയി മാറും എന്നാ വ്യക്തമായ ബോദ്യം മൌദൂദിക്ക് ഉണ്ടായിരുന്നു. 1953 മാര്ച്ച് മാസത്തില്‍ മൌദൂദി നടത്തിയ പ്രഭാഷണങ്ങളിലും പ്രസിദ്ധികരനങ്ങളിലും ഇത് വ്യക്തമാണ്. മുസ്ലിം പാര്ട്ടി കളുടെ സമ്മേളനത്തിലെ തീരുമാനപ്രകാരം പ്രഭാഷണങ്ങള്‍ നടത്തുകയും പ്രസിധികരണങ്ങള്‍ ഇറക്കുകയുംമായിരുന്നു ജമാഅത്തെയുടെ ജോലി. സമാധാനത്തിന്റെ വക്തക്കള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജമാഅത്തെ ഒരിക്കലും direct action നെ തള്ളിപ്പറഞ്ഞില്ല>>>

നേരത്തെ ഞാന്‍ എടുത്ത്‌ ചേര്‍ത്ത പേജ് 250, 251 വായിക്കുന്നവര്‍ക്ക് വ്യക്തം മൌദൂദിയുടെ നിലപാട്. പേജ് 134 വ്യക്തമായി വീണ്ടും പറയുന്നു ജമാഅത്തിന് ഇതര കക്ഷികളുമായുള്ള അഭിപ്രായ വ്യത്യാസവും ജമാഅത്ത്‌ ജമാഅത്തിന്റെ വഴിയിലൂടെ മാത്രമേ പ്രക്ഷോഭം നടത്തൂ എന്നതും.

ഇതൊന്നും കാണാതെ പരാമര്‍ശം, അതും സര്‍ക്കാരിനെതിരെ സമരം നടത്തിയ കക്ഷികള്‍ക്ക്‌ എതിരായി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്‍ നടത്തിയ പരാമര്‍ശം അതെ പടി വിഴുങ്ങുന്ന പുത്തി കൊള്ളാം. ഇതാണെങ്കില്‍ പിന്നെ യുക്തി എന്തിനു?

ബി.എം. said...

Now after this detailed statement of the activities of the Jama’at-i-Islami and its
founder, the facts that are either admitted by or have been proved against the Jama’at are:
(1) that Jama’at-i-Islami was a party to the Punjab Majlis-i-Amal;
(2) that the Jama’at was also a party to the Majlis-i-Amal set up by the All
Pakistan Muslim Parties Convention which had passed the resolution
of ‘direct action’ in Karachi on 18th January 1953;
(3) that Maulana Sultan Ahmad, who attended the meeting of the Majlis-i-
Amal on 26th February in Karachi, did not dissociate himself from
the activities of the Majlis-i-Amal, and the programme of sending
volunteers to the residences of the Governor-General and the Prime
Minister was decided upon in his presence and without any protest
from him;
(4) that throughout one representative or another of the Jama’at-i-Islami kept
on attending the meetings of Majlis-i-Amals of Karachi and Lahore ;
(5) that from the date that the resolution of ‘direct action’ was passed until
the disturbances were in full swing, the Jama’at-i-Islami made no
- 252 -
REPORT OF THE COURT OF INQUIRY CONSTITUTED UNDER PUNJAB ACT II OF
1954 TO ENQUIRE INTO THE PUNJAB DISTURBANCES OF 1953
public declaration that it was not a party to the ‘direct action’ and that
it dissociated itself from the activities which were being carried on in
prosecution of the programme settled by the Majlis-i-Amal;
(6) that in his speech at the Government House on 5th March Maulana
Maududi, according to evidence which we see no reason to doubt or
reject, stated that a civil war between the people and the Government
was on and that unless the Government stopped the use of force and
opened negotiations with the representatives of the people, there was
no occasion for an appeal for peace; and
(7) that the Jama’at-i-Islami in its resolution of 5th March repeated the same
view as had been expressed by Maulana Maudoodi on that day in the
Government House.....
വളരെ clear explanation...ജമാഅത്തെന്‍റെ പങ്കാളിത്തത്തെക്കുറിച്ച്

ഇന്ത്യന്‍ said...

>>>കലാപം പൊട്ടിപ്പുറപ്പെടന്‍ ഒരുങ്ങി ഇരിക്കുന്ന, വളരെ സ്പോടനാത്മകമായ അവസ്ഥയില്‍ എരിതീയില്‍ എണ്ണ എന്നപോലെ അഹമ്മധീയര്‍ എങ്ങനെ ഇസ്ലാംമിനെ ഇകഴ്ത്തുന്നു എന്ന് വിശദമാക്ക്ന്ന ഖദയാനി മസാല (Qadiani Masala) എന്ന ചെറു പുസ്തകം ഇറക്കി. ഇതോടുകൂടി വികാരധീനാരായ അഹമ്മദീയ വിരുദ്ധര്‍ പിന്നീട് കൊന്നു കൂട്ടുകയായിരുന്നു.>>>>

താങ്കള്‍ എന്നെ ചിരിപ്പിച്ചു കൊല്ലും. Qadiani Masala, അത് വായിച്ചു കഴിഞ്ഞോ ബി എം? വായിച്ചു നോക്കൂ. പാകിസ്ഥാനികള്‍ മുഴുവന്‍ ആ പുസ്തകം വാങ്ങി വായിച്ചു കലാപം ഉണ്ടാക്കി ഖാദിയാനികളെ കൊന്നു അല്ലെ... ഹഹഹ

ആ പുസ്തകം ഇറങ്ങിയത്‌ മാര്‍ച്ച്‌ 5. മാര്‍ഷല്‍ ലോ പ്രഖ്യാപിച്ചത്‌ മാര്‍ച്ച്‌ 6. അതിലും രസം മൌദൂദി അറസ്റ്റ്‌ ചെയ്യപ്പെട്ടത് മാര്‍ഷല്‍ ലോ ലംഘിച്ചു പുസ്തകം ഇറക്കിയതിനു, പുസ്തകം ഇറങ്ങിയത്‌ മാര്‍ഷല്‍ ലോ പ്രഖ്യാപിക്കും മുന്‍പ്‌.

ബി എം പുസ്തകം വായിച്ചോ? വായിച്ചാല്‍ മൌദൂദി അതില്‍ ആള്‍ക്കാരെ കൊല്ലാന്‍ പറയുന്നത് ഇവിടെ quote ചെയ്യണം കേട്ടോ. ധിഷണയോട് സംവദിക്കുന്ന കൃതിയാണ് അത്. അതില്‍ ഓരോന്നും കാര്യ കാരണം പറയുകയാണ്‌. വികാരം ഉണ്ടാക്കിയ കൃതിയോ അത്? കൊന്നു കൂട്ടുകയായിരുന്നു. അല്ലേ, അത്രയും വിവരം ഈ വിഷയത്തെ കുറിച്ച് ഇപ്പോള്‍ ഉണ്ടായോ അതോ വെറുതെ പറഞ്ഞിരിക്കുകയോ?

ഇന്ത്യന്‍ said...

>> ഇന്ത്യന്‍ നിങ്ങള്‍ quote ചെയ്യുന്നത് മുനീര്‍ കമ്മിഷനു ജമാഅത്തെ കൊടുത്ത വിശദീകരണങ്ങള്‍ ആണ് അല്ലാതെ കമ്മിഷന്റെ കണ്ടെത്തലുകള്‍ അല്ല. 242 to 253 വരെയാണ് ജമാഅത്തെയുടെ responsibility പറയുന്നത്. അത് വായിച്ചാല്‍ ഏതു പൊട്ടനും മനസ്സിലാകും ജമാഅത്തെ പ്രതി ആണന്നു . പിന്നെ എന്തിനാ ഉരുലുന്നെ ? നിക്ഷ്പക്ഷമായത് എന്ന് പറഞ്ഞു താങ്കള്‍ എഴുന്നള്ളിച്ചതില്‍ ഞാന്‍ കണ്ടതു അവിടെ qoute ചെയ്തു . തങ്ങള്‍ പറഞ്ഞപോലെ തെളിവ്‌ തന്നു .അതിനു മറുപടി പറ. അല്ലാതെ ഒരു വക ഏര്‍പ്പാട് നടത്താതെ >>

എന്‍റെ ബി എമ്മേ ഞാന്‍ താങ്കളോട് ഒരു യുക്തിവാദിയാവാന്‍ അഭ്യര്തിക്കുകയാണ്. താങ്കളുടെ മുന്നില്‍ ഞാന്‍ നിരത്തുന്നത് സര്‍ക്കാര്‍ ഒരു കക്ഷിയായ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്ന് തന്നെയും അന്വേഷിച്ച ഒരു കമ്മീഷന്‍, അതിനാവട്ടെ അതിന്റെതായ ഉദ്ദേശം ഉണ്ട് താനും. അത് ഞാന്‍ നേരത്തെ വ്യക്തമാക്കി. ഇനിയും പറയാന് വയ്യ സഹോദര. അത്തരം ഒരു കമ്മീഷന്റെ പരാമര്‍ശം പിടിച്ചു തെളിവിതാ എന്ന് കൂവുന്നതില്‍ യുക്തിയും പുത്തിയും ഒന്നുമില്ല സഹോദര.താങ്കള്‍ക്ക് ഇപ്പോഴും രാമനും സീതയും ആരാണ് എന്നറിയില്ല എന്ന് മനസ്സിലാവാന്‍ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഞാന്‍ നിഷ്പക്ഷ റിപ്പോര്‍ത്റ്റ്‌ ആണ് എന്ന് കരുതി അവതരിപ്പിച്ചു എന്ന ഒറ്റ പരാമര്‍ശം മതി. ഈ ഭൂമി ലോകത്ത്‌ ഏതെന്കിലും ജമാഅത്ത്‌ അനുഭാവി പറയുമോ മുനീര്‍ കമ്മീഷന്‍ നിഷ്പക്ഷം ആണെന്ന്. ഞാന്‍ അത് റഫര്‍ ചെയ്യുന്നത് എന്‍റെ ആത്മവിശ്വാസമാണ്. താന്കള്‍ അത് പോലെ ജമാത്ത്‌ വീക്ഷണം നോക്കുക പോലും ചെയ്യാത്തത്‌ സ്വന്തം വിശ്വാസം തകരും എന്നുള്ള താങ്കളുടെ ഭയം. മുനീര്‍ കമ്മീഷനെ ഞാന്‍ എങ്ങിനെ കാണുന്നു എന്ന് പോലും അറിയാനുള്ള യുക്തിബോധമില്ലായ്മയും ഈ വിഷയത്തിലെ അജ്ഞതയും താന്കള്‍ തന്നെ വെളിവാക്കുകയാണ്.

ഇന്ത്യന്‍ said...

കമ്മീഷന്‍ അതിന്റേതായ രാഷ്ട്രീയം കളിക്കുമ്പോഴും സമ്മതിക്കേണ്ടി വരുന്ന പരാമര്‍ശങ്ങളും കൂടി ശ്രദ്ധിക്കൂ.

we believe that this part of the statement of Maulana Abul Ala Maudoodi is correct, that there were differences between the Jama’at-i-Islami and the other parties in regard to the details of the programme of ‘direct action’, and that the Jama’at insisted on adopting constitutional means, this was no more than an internal affair between the members of the Majlis i- Amal themselves and does not affect the Jama’at’s responsibility for the natural consequences of the ‘direct action’ to which the Jama’at had solemnly subscribed.

ഇന്ത്യന്‍ said...

>> പിന്നെ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ എന്ന് പറഞ്ഞു ഇന്ത്യന്‍ മുകളില്‍ കൊടുത്ത പല പോസ്റ്റും റിപ്പോര്‍ട്ടില്‍ ഇല്ലാത്തതനന്നു ആരോപിക്കുകയും , ആരോപണം ശരിയാണോ എന്ന് നോക്കാന്‍ മുകളില്‍ അതിനുള്ള ലിങ്കും കൊടുത്തിരിക്കുന്നു,.....തത്കാലം ശുഭരാത്രി >>

സ്വന്തം വിശ്വാസത്തെ ന്യായീകരിക്കാന്‍ യുക്തിയില്ലാതെ ആരെയും വിശ്വസിച്ചു എതിരാളിക്ക് എതിരെ തുള്ളുന്ന അഭിനവയുക്തിവാദം ഉയര്‍ത്തിയ ഈ ആരോപണം തീര്‍ച്ചയായും ഒരു നല്ല അനുഭവമായി

ഞാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്ന് എന്ന് പറഞ്ഞു ഇവിടെ കൊടുത്ത ഒരു കാര്യവും അതില്‍ ഇല്ലാത്തത് അല്ല എന്ന കാര്യം അത് ശ്രദ്ധിക്കുന്ന എല്ലാവര്ക്കും മനസ്സിലാവും.ആരോപണം തെളിയിക്കാന്‍ ബി എം മുന്നോട്ടു വരണം. ചര്‍ച്ച വീക്ഷിക്കുന്ന ആര്‍ക്കും താങ്കള്‍ റിപ്പോര്‍ട്ട് ഇന്നാണ് ആദ്യം കണ്ടത്‌ എന്നത് തന്നെ വ്യകതമാണ്.

ആരോ പറഞ്ഞത്‌ അന്വേഷണം കൂടാതെ വിശ്വസിച്ചു ഈ പരിപാടിക്ക്‌ ഇറങ്ങിയ ചില സുഹൃത്തുക്കള്‍ ഇപ്പോഴെങ്കിലും പുസ്തകങ്ങളും റിപ്പോര്‍ട്ടുകളും വായിച്ച് സ്വന്തം വിശ്വാസത്തെ സംരക്ഷിക്കാനുള്ള കച്ചിത്തുരുമ്പും തേടി നടക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ട്. മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ജമാഅത്ത് വീക്ഷണം പോലും അറിയാതെ, എതിരാളിയുടെ വീക്ഷണം മനസ്സിലാക്കാന്‍ അവരെ റഫര്‍ പോലും ചെയ്യാതെ യുക്തിവാദം എന്ന പേരില്‍ സ്വന്തം ധാരണകളെ ഉറപ്പിക്കാനുള്ള വകുപ്പ്‌ മാത്രം നോക്കി നടക്കുന്ന ഇത്തരം പരിപാടികളെ യുക്തിവാദം എന്ന് വിളിക്കുമെന്കില്‍ അതെക്കുറിച്ച് ഓര്‍ത്ത്‌ യുക്തിവാദികളെ നാണിക്കുക.

തങ്ങള്‍ക്കു എതിരെ ചരിത്രത്തില്‍ പടച്ചുണ്ടാക്കിയ റിപ്പോര്‍ട്ട് വെച്ച് തന്നെ ഈ പ്രശ്നത്തെ വിലയിരുത്താന്‍ ഒരു പക്ഷം കാണിക്കുന്ന ചങ്കൂറ്റവും എതിരാളിക്കെതിരെ പരാമര്‍ശം കണ്ടെത്തും വരെ അത് നിഷ്പക്ഷമല്ല എന്ന് വിലപിച്ച മറ്റൊരു പക്ഷവും, നിഷ്പക്ഷരുടെ മുന്നില്‍ യുക്തിയുടെ ഏതേത്‌ നിലവാരത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അറിയുക. അതൊന്നും കൂടാതെ മറുപക്ഷത്തിന്റെ വീക്ഷണവും വാദവും പരിഗണിക്കുക പോലും ഇല്ല എന്ന വാശി യുക്തിവാദം എന്ന കലാപരിപാടിയുടെ സ്വതന്ത്ര ചിന്ത വെളിവാക്കുന്നുണ്ട്.

എതിരാളിക്ക് എതിരെ കിട്ടുന്ന എന്തും നിരൂപണം ചെയ്യാതെ വിശ്വസിക്കുന്ന ഏര്‍പ്പാട് യുക്തിവാദത്തിന്റെ അടിസ്ഥാനമാണ് എന്ന അറിവുമായി, എതിരാളിയെ അവരില്‍ നിന്നും പഠിക്കാനുള്ള ചങ്കൂറ്റമോ ആത്മവിശ്വാസമോ ഇല്ലാത്ത പലരുമാണ് അതില്‍ എന്നുമുള്ള തിരിച്ചറിവും ഈ സംവാദം തരുന്നു എന്ന് കൂടി പറയട്ടെ.

ഇന്ത്യന്‍ said...

>>വളരെ clear explanation...ജമാഅത്തെന്‍റെ പങ്കാളിത്തത്തെക്കുറിച്ച് >>>

സമാധാനമായോ ബി എം? :) എന്ത് പറയാന്‍.

താന്കള്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ക്ക്‌ എതിരെയുള്ള എല്ലാ ജമാഅത്ത്‌ വാദവും ഞാന്‍ നേരത്തെ ഉയര്‍ത്തിക്കഴിഞ്ഞു. വ്യക്തമാണ്,യുക്തിയുള്ളവര്‍ക്ക്. സ്വന്തം വിശ്വാസത്തെ സംരക്ഷിക്കാന്‍ മാത്രം വായിക്കുന്നവര്‍ക്ക് അതുമാവാം.

ഇന്ത്യന്‍ said...
This comment has been removed by the author.
CKLatheef said...

B.M.said..

{{{>>>>>ജമാഅത്തിനെ കലാപവുമായി ബന്ധിപ്പിക്കാന്‍ വല്ല സാധ്യതയും ഉണ്ടായിരുന്നെങ്കില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകുമായിരുന്നു.<<<< അല്ല ലത്തീഫ് ഈയുള്ളവന്‍ മുകളില്‍ quote ചെയ്തത് ഖുര്‍ആനില്‍ നിന്നല്ല ..കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഓരോ മുസ്ലിം പാര്‍ട്ടിയുടെയും കലാപത്തില്‍ responsibility വിശദീകരിച്ചതില്‍ ജമാഅത്തെയുടെ പങ്കാ. ഭയങ്കരം ...അബാര തൊലിക്കട്ടി തന്നെ ...നമിച്ചിരിക്കുന്നു ...}}}

ജമാഅത്തിനെ കലാപവുമായി ബന്ധിപ്പിക്കാന്‍ മുനീര്‍ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം അജ്ഞാതമല്ല. തികച്ചും വാസ്തവ വിരുദ്ധമായ ചില നിഗമനങ്ങളിലൂടെ അദ്ദേഹം അത് ചെയ്തിട്ടുണ്ട്. അതേ സമയം നേരിട്ട് ജമാഅത്ത് കലാപവുമായി ബന്ധപ്പെട്ടു എന്ന് പറയാന്‍ അദ്ദേഹത്തിന് പോലും സാധിച്ചിട്ടില്ല എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. നേരിട്ട് എന്ന വാക്ക് ഇന്നെലെ വൈകി നല്‍കിയ കമന്റില്‍ നഷ്ടപ്പെട്ടതില്‍ പിടിച്ചു തൂങ്ങിയാണ് ബി.എം. ന്റെ പരാമര്‍ശം.

പരോക്ഷമായ പിന്തുണ എന്ന് അന്ന് പാകിസ്ഥാനില്‍ സജീവമായിരുന്ന ഏത് പ്രസ്ഥാനത്തിനും ആരോപിക്കാവുന്നതാണ്. ആ നിലക്ക് മാത്രമേ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെയും പരാമര്‍ശങ്ങളെ കാണാന്‍ കഴിയൂ. എന്നാല്‍ പ്രസ്തുത വിഷയത്തില്‍ ജമാഅത്തിന്റെ നിലപാട് വളരെ വ്യക്തമായിരുന്നു. അതില്‍ അന്നോ അതിന് ശേഷമോ മാറ്റം വന്നിട്ടില്ല. അത് അവരെ ഉന്‍മൂലനം ചെയ്ത് പരിഹരിക്കാം എന്നായിരുന്നില്ല. കൂട്ടത്തില്‍ മനസ്സിലാക്കേണ്ടത്. മുനീര്‍ കമ്മീഷന്റെ ജമാഅത്തിനെ കുറിച്ചുള്ള തെറ്റായ പരാമര്‍ശത്തിന്റെ മറപിടിച്ചാണ് അന്നും ഇന്നും ചിലര്‍ മൗദൂദിക്കെതിരെയും ജമാഅത്തിനെതിരെയും 2000 ഖാദിയാനികളെ ജമാഅത്തുകാര്‍ കൊന്നുതള്ളി എന്നും അടിച്ചുകൊന്നു എന്നൊക്കെ തട്ടിവിടുന്നത്. അതേ റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ മാത്രമാണ് തീക്ക് പിന്നിലെ പുക എന്നറിയാന്‍ ഒരു പ്രയാസവുമില്ല.

CKLatheef said...

മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇന്ത്യന്‍ തീവ്രമതേതര-ഖാദിയാനി-ജമാഅത്ത് വിരുദ്ധ അച്ചുതണ്ടിന്റെ ബൈബിളാകാനുള്ള കാരണം മുനീര്‍ ജമാഅത്തെ ഇസ്‌ലാമിയെയും മൗദൂദിയെയും കുറിച്ച് തെറ്റിദ്ദാരണ പരത്താന്‍ ആവശ്യമായതൊക്കെ നല്‍കി എന്നതകൊണ്ട് മാത്രമാണ്. ഈ റിപ്പോര്‍ട്ട് വന്ന ശേഷം തന്നെ അതിലെ ജമാഅത്തിനെക്കുറിച്ചുള്ള പരാമര്‍ശത്തിലെ അപാകതകള്‍ തുറന്ന് കാണിച്ചിട്ടുണ്ട്. ഞാന്‍ നേരത്തെ ഒരു കമന്റില്‍ സൂചിപ്പിച്ച മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എക്‌സ്‌റേയ്ഡ് എന്ന പ്രസ്തുറിപ്പോര്‍ട്ടിന്റെ പോസ്റ്റുമോര്‍ട്ടം പ്രഫസര്‍ ഖുര്‍ശിദ് അഹ്മദ് നടത്തിയത് ഈ പശ്ചാതലത്തിലാണ്.

താനുമായി ബന്ധപ്പെട്ട് മുനീര്‍ കമ്മീഷന്‍ നടത്തിയ തെറ്റായ പരാമര്‍ശങ്ങള്‍ മൗദൂദി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. പില്‍കാലത്ത് ഡോ. നജാത്തുല്ലാ സിദ്ദീഖിക്ക് അയച്ച കത്തിലും മുനീര്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ അവാസ്തവമാണെന്ന് മൗദൂദി ചൂണ്ടിക്കാട്ടിയിരുന്നു. - സിദ്ദീഖിയുടെ ഇസ്ലാം മആശിയാത്ത് ഔര്‍ അദബ് (അവലംബം ഇസ്‌ലാം ഇസ്‌ലാമിക പ്രസ്ഥാനം ചോദ്യങ്ങള്‍ക്ക് മറുപടി പേജ് 331, 332)

പക്ഷെ ജമാഅത്ത് വിമര്‍ശകര്‍ക്ക് ആവശ്യം ചില പുകകളാണ് കാട്ടുതീ അവര് സൃഷ്ടിച്ചുകൊള്ളും. അതുകൊണ്ട് ജമാഅത്ത് വിരുദ്ധ പരാമര്‍ശങ്ങള്‍ വിശ്വസിക്കാന്‍ അവര്‍ക്ക് സാമാന്യയുക്തി പോലും വേണ്ട. വസ്തുത എന്തെന്ന് ചികയേണ്ട ആവശ്യമില്ല. കേവലം കെട്ടുകഥകള്‍ക്ക് വമ്പിച്ച പ്രാധാന്യം. എന്നാല്‍ ഇത് സത്യസന്ധമായ ഒരു വിമര്‍ശനരീതിയല്ല എന്ന് ഏത് സാമാന്യബുദ്ധിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം ദുര്‍ബലമായ വൈക്കോല്‍ തുരുമ്പുകളെ ആശ്രയിക്കുന്നത് കൊണ്ടാണ് വിമര്‍ശിക്കപ്പെടുന്ന ജമാഅത്ത് വളരുകയും വിമര്‍ശിക്കുന്നവര്‍ തളരുകയും ചെയ്യുന്നത്. ഈ പരിഹാസ്യമായ പ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ഇവിടെ ധാരാളം ആളുകള്‍ ഇനിയും വരും. പക്ഷെ തങ്ങള്‍ അതില്‍ ഉള്‍പ്പെടണോ എന്നാണ് സുശീലും ബി.എമും ചിന്തിക്കേണ്ടത്.

CKLatheef said...

അവസാനമായി ഒരു കാര്യവും കൂടി പറയാം. ഉപഭൂഖണ്ഡത്തില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ചെയ്തികളെയും അവയുടെ പ്രവര്‍ത്തന പരിപാടികളെയും ന്യായീകരിക്കാന്‍ ഇന്ത്യന്‍ ജമാഅത്തിനോ അവരുടെ പ്രവര്‍ത്തകര്‍ക്കോ ബാധ്യതയുണ്ടായതുകൊണ്ടല്ല ഈ പ്രശ്‌നത്തിന് മറുപടി പറയുന്നത്. ഒരോ പ്രദേശത്തെയും രാഷ്ട്രീയ ചുറ്റുപാടുകള്‍ അനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിക്കുക. നമ്മുടെ രാഷ്ട്രീയ ശരി അവര്‍ക്ക് തെറ്റാകാം. അവരുടെത് നമ്മുക്കും. എങ്കിലും ധാര്‍മിക-മാനുഷിക മൂല്യങ്ങള്‍ പൊതുവായി പങ്കുവെക്കുന്നു. ഇതാണ് അവയ്ക്കിടയിലുള്ള സാമ്യതയും. അതില്‍ ഒരാളെയോ ഒരു വ്യക്തിയെയോ അന്യായമായി വധിക്കുന്നതും, കലാപം നടത്തുന്നതുമെല്ലാം എല്ലാവരും തെറ്റായി കാണും. (എന്നാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ ഇന്ത്യ-പാക്ക്-കശ്മിര്‍ ജമാഅത്തുകള്‍ക്ക് വ്യത്യസ്ഥ വീക്ഷണങ്ങളുണ്ടാവാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിലും അലയന്‍സിന്റെ കാര്യത്തിലുമൊക്കെ അതാത് സാഹചര്യങ്ങളാകും മുഖ്യമായ പങ്ക് വഹിക്കുക.)ആ നിലക്ക് തെറ്റായ ഒരു ചെയ്തിയും നിലവിലെ ജമാഅത്തിന്റെ ലോകത്തിലെ ഒരു ഘടകവും നിര്‍വഹിക്കുകയില്ല. പലയിടത്തും ജമാഅത്തിനെതിരെ നിരോധനങ്ങള്‍ നടപ്പാക്കിയതും കേസെടുത്തതും അതിന്റെ പേരിലല്ല.

ഇവിടെ വിചിത്രമായ മറ്റൊരു ആരോപണത്തിന് വേണ്ടിയാണ് കഷ്മീരും പാകിസ്ഥാനും പരാമര്‍ശിക്കുന്നത്. അത് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സ്വീകരിക്കുന്നത് ഒരു മുഖം മൂടിയാണ് എന്ന് വരുത്തിതീര്‍ക്കാനാണ്. യഥാര്‍ഥത്തില്‍ അവര്‍ അക്രമത്തിലും കൊലയിലുമാണ് വിശ്വസിക്കുന്നതെന്നും ഭയമാണ് ഇത്തരമൊരു സമീപനത്തിന് കാരണമെന്നും വരുത്തിതീര്‍ക്കുക.

ഇവരുടെ മുന്‍തലമുറ ജമാഅത്ത് ഇന്നല്ലെങ്കില്‍ നാളെ മുഖം മുടി എടുത്ത് കളയും എന്ന് കാത്തിരുന്ന് മരിച്ചു മണ്ണടിഞ്ഞുപോയി. ഇതേ ഗതിതന്നെയായിരിക്കും ഇപ്പോഴും അത് കാത്തിരിക്കുന്നവര്‍ക്ക് സംഭവിക്കുക.

ഇതുപോലെ ചരിത്രവും വര്‍ത്തമാനവും വെച്ച് പോസ്റ്റുമോര്‍ട്ട വിധേയമാകാന്‍ കെല്‍പുള്ള ഏതെങ്കിലും മതസംഘടനയോ രാഷ്ട്രീയ സംഘടനയോ ഉണ്ടോ എന്ന കാര്യവും ഈ ചര്‍ച നിരീക്ഷിക്കുന്നവര്‍ ചിന്തിക്കുന്നത് നന്നായിരിക്കും.

സുശീല്‍ കുമാര്‍ said...

ലത്തീഫേ ഇതുവരെയും ഇവിടെക്കെത്തിയില്ലേ?

""താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌." (ജമാ അത്തെ ഇസ്ലാമി അന്‍പതാം വാര്‍ഷികപ്പതിപ്പ്, പേജ് 145)"

ഇത് ജമാ അത്തെ ഇസ്ലാമി ഹിന്ദിന്റെ കിതാബില്‍ നിന്നുള്ളതാണ്‌? പഴയ പ്രേതം എന്നും ജമാ അത്തിന്റെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു അല്ലേ?

CKLatheef said...

"യുക്തിവാദത്തിന്റെ യുക്തിയെ പൊളിച്ചു കാണിക്കുന്ന ജമാഅത്തിനെ നേരിടുന്നത് നുണ പറഞ്ഞായാലും യുക്തി തന്നെ.

യുക്തിവാദത്തിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുന്നത് ചങ്കിന് ഇടിക്കുമ്പോള്‍ എതിരാളിയെ തേജോവധം ചെയ്യുക യുക്തിവാദി രാഷ്ട്രീയം.

ആഗോള ഭീകരത എന്ന സാമ്രാജ്യത്വ പദാവലി നമുക്കും അതേ അളവില്‍ പഥ്യം. അത് യുക്തിവാദി നീതിബോധം.

ഇതിനെയൊക്കെ ചൂണ്ടിക്കാണിക്കുന്ന മൌദൂദി മുഷ്കിനെ ആഗോള സഖ്യവുമായി ചേര്‍ന്ന് നേരിടുമ്പോള്‍ യുക്തിവാദത്തിന് അജ്ഞത അലങ്കാരം. വിദ്വേഷം കൊടി അടയാളവും."


പ്രിയ സുശീല്‍,

മുകളില്‍ ഇന്ത്യന്‍ നല്‍കിയ പ്രസ്താവനകള്‍ക്ക് അടിവരയിടും വിധം താങ്കളും സുഹൃത്തുക്കളും ജമാഅത്തുമായി ബന്ധപ്പെട്ട വിഷയങ്ങളെ സമീപിക്കുന്നത് മേലിലെങ്കിലും ശ്രദ്ധിക്കുക. ഹമീദാദികളുടെ ലേഖനങ്ങളും മാതൃഭൂമി പോലുള്ള പത്രത്തില്‍ അതില്‍നിന്ന് കോപ്പിയടിച്ച് ചിലര്‍ നടത്തുന്ന അസംബന്ധങ്ങളും പോസ്റ്റാക്കാതിരിക്കുക. നിങ്ങള്‍ക്കും ബുദ്ധിയും യുക്തിയും വായിക്കാനുള്ള ശേഷിയുമുണ്ടല്ലോ. അതിനാല്‍ അവര്‍ ചര്‍ദ്ദിച്ചെതെടുത്ത് പ്രദര്‍ശിപ്പിക്കാതെ നിങ്ങള്‍ സ്വന്തമായി കണ്ടെത്തുക. അവരെക്കാള്‍ കൂടുതല്‍ നീതി പാലിക്കാന്‍ താങ്കളെപ്പോലുള്ളവര്‍ക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നന്മകള്‍ നേര്‍ന്നുകൊണ്ട്. തല്‍കാലം വിട.

ബി.എം. said...

>>>>we believe that this part of the statement of Maulana Abul Ala Maudoodi<<<<<we belive that..... അല്ല ....Even, therefore, if it be
admitted, and we believe that this part of the statement of Maulana Abul Ala Maudoodi is
correct, that there were differences between the Jama’at-i-Islami and the other parties in
regard to the details of the programme of ‘direct action’, and that the Jama’at insisted on
adopting constitutional means, this was no more than an internal affair between the
members of the Majlis i- Amal themselves and does not affect the Jama’at’s
responsibility for the natural consequences of the ‘direct action’ to which the Jama’at had
solemnly subscribed. Of course, if the Jama’at had publicly and unequivocally
dissociated itself from the programme of ‘direct action’, it would not have been
responsible for what subsequently occurred. But there is no evidence of any such
dissociation nor of any denunciation or disapproval of the ‘direct action’. അതായതു മൌദൂദിയുടെ അവകാശവാദം അംഗികരിച്ചാല്‍ പോലും ജമാഅത്തെ കലാപത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാന്‍ പറ്റില്ല എന്ന്. u read repeatedly, then u will understand.

സുശീല്‍ കുമാര്‍ said...

പ്രിയ സി കെ ലത്തീഫ്,

യുക്തിവാദത്തിന്റെ യുക്തിയെ പൊളിച്ചുകാണിക്കാനുള്ള താങ്കളുടെ ശ്രമങ്ങളെ ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു. മാത്രമല്ല അപ്പോള്‍ ഞങ്ങള്‍ ഹാലിളകുകയോ, മറുപടിയില്ലാതെ ഇറങ്ങിപ്പോകുകയോ ചെയ്യുകയില്ല.

യുക്തിവാദത്തിന്റെ രാഷ്ട്രീയം തുറന്നു കാണിക്കുന്നതിന്‌ ഞങ്ങള്‍ ആരുടെയും ചങ്കിന് ഇടിക്കുകയും എതിരാളിയെ തേജോവധം ചെയ്യുകയുമില്ല. ശാസ്ത്രത്തെയും ശാസ്ത്രത്തിന്റെ ഉരക്കല്ലില്‍ ഉരച്ച് പരിശോധിക്കാന്‍ സന്നദ്ധമായ തുറന്ന സമീപനമാണ് യുക്തിവാദം.

ആഗോള ഭീകരത എന്ന സാമ്രാജ്യത്വ പദാവലിയുംകൊണ്ട് സ്വന്തം ഭൂകാലത്തെ എക്കാലവും മറച്ചുവെയ്ക്കാനാകില്ല.

"ഇതിനെയൊക്കെ ചൂണ്ടിക്കാണിക്കുന്ന മൌദൂദി മുഷ്കിനെ ആഗോള സഖ്യവുമായി ചേര്‍ന്ന് നേരിടുമ്പോള്‍ യുക്തിവാദത്തിന് അജ്ഞത അലങ്കാരം. വിദ്വേഷം കൊടി അടയാളവും."

പ്രബോധനത്തില്‍ വന്ന ഒരു വാക്യം ചൂണ്ടിക്കാണിച്ചാല്‍ അത് ആഗോള സഖ്യമാകുന്ന മറിമായം എന്താണ്‌ ലത്തീഫ്?


പ്രബോധനത്തിലും മറ്റ് 'പ്രാസ്ഥാനിക പ്രസിദ്ധീകരണങ്ങളിലും' മൗദൂദിസത്തിന്റെ തേരിലേറി നടന്ന സുവര്‍ണ കാലത്ത് പടച്ചുവിട്ട പലതും ജനാധിപത്യസ്നേഹം അലയടിച്ചുയരുന്ന പുതിയ കാലത്ത് ചെറിയ അലോസരങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിന്‌ യുക്തിവാദത്തിന്റെ ഗോദയിലറങ്ങി വാഗ്പയറ്റ് നടത്തി ഇറങ്ങിപ്പോകുന്നത് എന്താണ്‌ ലത്തീഫ്? ഒരിക്കല്‍ പറഞ്ഞിരുന്നത് തെറ്റായിരുന്നെങ്കില്‍ അത് തുറന്നുസമ്മതിക്കാനെങ്കിലുമുള്ള കാപഠ്യമില്ലായ്മ കാണിക്കാം ലത്തീഫ്.

ബി.എം. said...

Even, therefore, if it be
admitted, and അങ്ങ് ഒഴുവാക്കിയപ്പോള്‍ അര്‍ത്ഥത്തില്‍ ഉണ്ടായ മാറ്റം കണ്ടോ. ഇതാണ് പട്ടിയെ ആടക്കുന്ന പരുപാടി.

ബി.എം. said...

ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ. >>>(മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ടും ചരിത്രവും അഹ്രാര്‍ എന്ന സോഷ്യലിസ്റ്റ്‌ കക്ഷിയെ കുറ്റപ്പെടുത്തുമ്പോള്‍ ജമാഅത്തിനെ വലിച്ചിഴക്കുന്ന പാപ്പരത്വം യുക്തിയെ മറ്റു പലതും ഭരിക്കുന്നത് കൊണ്ട് മാത്രം സംഭവിക്കുന്നതാണ്.)<<എന്റെു എടുത്തു പുസ്തകം ഇല്ലയിരുന്നു എന്നും അറിയാമല്ലോ . സമയക്കുറവുമൂലം തേടിക്കണ്ട് പിടിക്കാന്‍ മിനക്കെടാതെ ജമാഅത്തെക്കാരന്‍ ഇവിടെ കോപ്പി ചെയ്ത കാര്യങ്ങള്‍ വയിച്ചു ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ പലതിനും കൃത്യമായി ഉത്തരം കിട്ടാതെ വരികയും, എന്‍റെ അഭിപ്രായങ്ങളും അപക്വമായി പോകുന്നത് പോലെ തോന്നിയത് കൊണ്ടും മേല്‍ പറഞ്ഞ റഫറന്സ് ഡൌണ്‍ലോഡ് ചെയ്തു വായന തുടങ്ങി. അപ്പോള്‍ ഞാന്‍ കണ്ടത്:
1.മുനീര്‍ കമ്മിഷന്‍ റിപ്പോര്ട്ടു എന്ന് പറഞ്ഞു ഇന്ത്യന്‍ കോപ്പി ചെയ്ത പലതും Seyed Vali Reza പുസ്തകത്തില്‍ നിന്നാണ്.
2. മുനീര്‍ റിപ്പോര്ട്ടി ല്‍ നിന്ന് കോപ്പി ചെയ്തതാകട്ടെ ജമാഅത്തെ സ്വയം നടത്തിയ അവകാശവാദങ്ങളും വിശദീകരണങ്ങളും കമ്മിഷന്‍ രേഖപ്പെടുതിയവ.
വാദം ജയിക്കാന്‍ നടത്തിയ സത്യസന്ധനായ ദൈവ വിശ്വാസിയായ ജമാഅത്തെക്കാരന്‍റെ മാജിക്. എന്നിട്ട് യുക്തിവാദിക്ക് യുക്തി ഉണ്ടോ എന്നാ ചോദ്യവും. തീര്ച്ചയായും ഇങ്ങനെയൊരു കുരുട്ടുയുക്തി ഏതായാലും യുക്തിവാദിക്ക് ഉണ്ടാവില്ല.

മുനപ് എന്ന്‍റെ ചോദ്യങ്ങള്ക്ക് മറുപടിയായി ജമാഅത്തെനെ ന്യായീകരിക്കാന്‍ മുനീര്‍ കമ്മിഷന്‍ റിപ്പോര്ട്ട് ‌ എന്ന് പറഞ്ഞു ജമാഅത്തെക്കാരന്‍ മുകളില്‍ കോപ്പി ചെതത് ശ്രദ്ധിക്കുക. അതെ കമ്മീഷന്റെ് കണ്ടെത്തെലുകള്‍ പൂര്ണ്ണയമായും ജമാഅത്തെനു എതിരായിരുന്നു എന്ന് തെളിയുമ്പോള്‍ യാതൊരു ഉളുപ്പും ഇല്ലാതെ മലക്കംമറിയുന്നു. മുനീര്‍ കമ്മിഷനെ ജമാഅത്തെക്കാരന്‍ ഭാര്സിക്കാന്‍ തുടങ്ങിയത് വായനക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇപ്പോള്‍ പറയുന്നു മുനീര്‍ കമ്മിഷനോ , Seyed Vali Rezaയോ ഒന്നും നിക്ഷ്പക്ഷരായിരുന്നില്ല എന്ന്. മുനീര്‍ കമ്മിഷന്‍ ജമാഅത്തെക്കെതിരെ നടത്തിയത് വ്യാജആരോപണം ആയിരുന്നു എന്ന്. അതെ പോലെ Seyed Vali Reza ജമാഅത്തെനെ വര്ഗീഅയ പാര്ട്ടി എന്ന് വിളിച്ചു അധിക്ഷേപിക്കുന്നു എന്നും. ഇന്നലെവരെ അച്ഛാ എന്ന് വിളിച്ചിട്ട് ഇന്ന് നായിന്റെ് മോനെ എന്ന് വിളിക്കുന്ന ജമാഅത്തെക്കാരുടെ ഈ സംസ്ക്കാരത്തെ എന്ത് പേരിട്ട്‌ വിളിക്കും.

ഹമീദും ,കാരശേരിയും ,മുഹമ്മദ് പാറക്കലും മാത്രമല്ല ജസ്റ്റിസ്‌ മുനീറും സയ്ദ് വാലി റിസയുമൊക്കെ ജമാഅത്തെയേ വിമര്ശിക്കുന്നത് അവരുടെ ദിവ്യ വെളിപാട്കൊണ്ടാണ് അല്ലാതെ വസ്തുതപരം അല്ലത്രേ. Dawnനു മാതൃഭൂമി പത്രങ്ങളൊക്കെ അസംബന്ധംമാണത്രേ. പിന്നെ ആര് പറയുന്നതാ വസ്തുത. ജമാഅത്തെ പറയുന്നതോ. അത് ബഹുഭുരിപക്ഷം മുസ്ലിങ്ങള്‍ അറപ്പോടെ തുപ്പിക്കളഞ്ഞതും ഏതാനും തീവ്രവാദികള്‍ ചവയ്ക്കാതെ വിഴുങ്ങിക്കൊണ്ടിരിക്കുനതും അല്ലേ. എഴുപതു വര്ഷ്ത്തോളം ആയില്ലേ ജമാഅത്തെ വിസര്ജ്ജനം തുടങ്ങിയിട്ട്. എന്നിട്ടും ഈ വിസര്ജ്ജിനം കോരന്‍ എന്തേ ഇത്ര ആളുകള്‍ കുറവായിപ്പോയി?

CKLatheef said...

ഒരു വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അവസാനിപ്പിക്കുക എന്നതാണ് ഞാന്‍ തുടര്‍ന്ന് വരുന്ന ശൈലി. പോസ്റ്റ് നല്‍കിയവരുടെ വിജയിയായി ചമയാനുള്ള ശ്രമങ്ങളെ മുഖവിലക്കെടുക്കാറില്ല. ഇത് താങ്കളെ സംബന്ധിച്ച് മാത്രം പറഞ്ഞതല്ല. താങ്കളുടെ പോസ്റ്റില്‍ നല്‍കപ്പെട്ട എല്ലാ ആരോപണങ്ങള്‍ക്കും ജമാഅത്ത് പക്ഷത്ത് നിന്നുള്ള മറുപടി നല്‍കപ്പെട്ട് കഴിഞ്ഞു. ബാക്കിയുള്ളത് 50ാം വാര്‍ഷിക പതിപ്പില്‍നിന്ന് ഉദ്ധരിച്ച ചില ഉദ്ധരണിയാണ്. ആ ഉദ്ധരണി മാത്രം വായിക്കുന്നവര്‍ക്ക് ചില കണ്‍ഫ്യൂഷന്‍ ഉണ്ടാകാം. കാരണം കാശ്മീര്‍ ജമാഅത്ത് ജമാഅത്തെ ഇസ്്‌ലാമി ഹിന്ദില്‍ നിന്നും വ്യത്യസ്ഥമായ സമീപനമാണ് കാഷ്മീര്‍ വിഷയത്തില്‍ എടുക്കുന്നതെന്നും, ഈ രണ്ട് സംഘടനകളും പ്രവര്‍ത്തനത്തിലോ പരിപാടികളിലോ സഹകാരികളല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് സംഘടനകാളാണെന്ന് അറിയാത്തവരെ സംബന്ധിച്ച് മാത്രമേ ആശയക്കുഴപ്പത്തിന് സാധ്യതയുള്ളൂ.

കശ്മീര്‍ ജമാഅത്തിനെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ ലേഖകന്‍ തനിക്ക് ലഭ്യമായ വിവരങ്ങള്‍ പങ്കുവെച്ചതാണ് പ്രസ്തുത ലേഖനത്തില്‍. കാശ്മീര്‍ പ്രശ്‌നത്തിന് ചര്‍ചയിലൂടെ പരിഹാരം എന്ന ഇന്ത്യാ ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശത്തെ അംഗീകരിക്കാതെ പോരാട്ടത്തിന്റെ മാര്‍ഗം തെരഞ്ഞെടുക്കുന്നവരെയാണ് പതിനഞ്ച് കൊല്ലം മുമ്പ് വരെ തീവ്രവാദികള്‍ എന്ന് പറഞ്ഞിരുന്നത്. ഇന്നതിന് വിപുലമായ അര്‍ഥം കൈവന്നിരിക്കുന്നു എന്നത് നാം പരിഗണിക്കേണ്ടതുണ്ട്. നാം അതിനെ വിഘടനവാദവും തീവ്രവാദവുമായി കാണുമ്പോള്‍ അവര്‍ അതിനെ സ്വാതന്ത്ര്യ പോരാട്ടമായിട്ടാണ് കാണുന്നത്. തീര്‍ത്തും ഇന്ത്യന്‍ ഭരണഘടനയുടെ പക്ഷത്ത് നിന്ന് ലേഖകന്‍ ആ സംഘടനയെ പരിചയപ്പെടുത്തിയപ്പോള്‍ തീവ്രവാദ സംഗങ്ങള്‍ എന്ന് അവയെ പരിചയപ്പെടുത്തുക സ്വാഭാവികമാണ്. മറിച്ചാണ് പറഞ്ഞിരുന്നതെങ്കിലാണ് ആക്ഷേപിക്കാന്‍ വല്ല വകുപ്പും ഉണ്ടാകുക. ഇപ്പോള്‍ ഇവിടെ സത്യം പറഞ്ഞതാണോ പ്രശ്‌നം. അതോ അവരെ അവര്‍ വിശേഷിപ്പിക്കുന്ന പോലെ സ്വാതന്ത്ര പോരാട്ട സംഘടന എന്ന് വിശേഷിപ്പിക്കാത്തതോ. അതായിരുന്നെങ്കില്‍ എന്താകും കുതുഹുലം എന്നാലോചിച്ചു നോക്കിയിട്ടുണ്ടോ. അതാകട്ടെ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ അഭിപ്രായവുമായി യോജിക്കുന്നതുമല്ല. കാരണം കശ്മീര്‍ പ്രശ്‌നം സമാധാനപരമായി പരിഹരിക്കണം എന്ന് ആത്മാര്‍ഥമായി ചിന്തിക്കുന്നവരാണ്.

ചുരുക്കത്തില്‍ ഈ ഉദ്ധരണികള്‍ യുക്തിവാദികള്‍ ചേര്‍ക്കുന്നതില്‍ തികഞ്ഞ അസാഗത്യമുണ്ട്. കാര്യങ്ങള്‍ ഉള്ളതുപോലെ പറഞ്ഞതിന് ഒരു വിഭാഗത്തെ ആക്ഷേപിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല. ലേഖകന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ തെളിവ് സഹിതം കാണിച്ചാല്‍ അടുത്ത പ്രബോധനത്തില്‍ തന്നെ തിരുത്ത് കൊടുക്കാന്‍ വേണ്ടത് ഞാന്‍ ചെയ്യാം. ജമാഅത്തിന് പഴയതോ പുതിയതോ ആയ പ്രേതങ്ങളൊന്നുമില്ല ശല്യപ്പെടുത്താന്‍. അതിനെക്കുറിച്ച് ശരിയായ സ്രോതസില്‍നിന്ന് പഠിക്കാത്തത് കാരണം നിങ്ങള്‍ക്കെന്തോക്കെയോ തോന്നുന്നു എന്ന് മാത്രം.

CKLatheef said...

>>> ജമാഅത്തെ പറയുന്നതോ. അത് ബഹുഭുരിപക്ഷം മുസ്ലിങ്ങള്‍ അറപ്പോടെ തുപ്പിക്കളഞ്ഞതും ഏതാനും തീവ്രവാദികള്‍ ചവയ്ക്കാതെ വിഴുങ്ങിക്കൊണ്ടിരിക്കുനതും അല്ലേ. എഴുപതു വര്ഷ്ത്തോളം ആയില്ലേ ജമാഅത്തെ വിസര്ജ്ജനം തുടങ്ങിയിട്ട്. എന്നിട്ടും ഈ വിസര്ജ്ജിനം കോരന്‍ എന്തേ ഇത്ര ആളുകള്‍ കുറവായിപ്പോയി? <<<

പ്രിയ ബി.എം.

അധ്യാപക സമൂഹത്തെ നാറ്റിക്കരുത്. പ്രോഫൈലില്‍നിന്ന് അധ്യാപനം എന്നുള്ളത് മാറ്റിക്കളയുക. ബാക്കിയുള്ളവ കൂടി പേസ്റ്റ് ചെയ്ത് ജയിച്ചു മുന്നേറുക. അഭിനന്ദനങ്ങള്‍

സുശീല്‍ കുമാര്‍ said...

ലത്തീഫ്,
ഉരുണ്ടുകളിക്കാനുള്ള താങ്കളുടെ കഴിവിനെ സര്‍വാത്മനാ അഭിനന്ദിക്കുന്നു.

"ജമാഅത്തിന് പഴയതോ പുതിയതോ ആയ പ്രേതങ്ങളൊന്നുമില്ല ശല്യപ്പെടുത്താന്‍. അതിനെക്കുറിച്ച് ശരിയായ സ്രോതസില്‍നിന്ന് പഠിക്കാത്തത് കാരണം നിങ്ങള്‍ക്കെന്തോക്കെയോ തോന്നുന്നു എന്ന് മാത്രം."

>>>> സ്രൊതസ്സ് ശരിയാണൊ എന്നറിയില്ല, ഇതാ ചില ചെറിയ പ്രേതങ്ങള്‍: തളയ്ക്കാന്‍ ഏത് മന്ത്രവാദിക്കു കഴിയുമെന്ന് പരിശോധിച്ചോളൂ.

"1. ``ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും അസംബ്ലിയില്‍ പോവുകയും ചെയ്യുന്നതു തൗഹീദിന്ന്‌ എതിരാവുന്നു'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇരുപത്തേഴ്‌ വര്‍ഷം, ഇലക്‌ഷന്‍ പ്രശ്‌നം)

2. ``അനിസ്‌ലാമിക ഭരണവ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നതു മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാല്‍ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടുചേര്‍ന്നു ഭരണനടത്തിപ്പില്‍ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ട്‌ നല്‍കുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തില്‍ അനുവദനീയമല്ല'' (പ്രബോധനം മാസിക, 1970 ജൂലായ്‌, പു 31, ലക്കം 3)

3. ``ജമാഅത്തെ ഇസ്‌ലാമി ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയോ ഏതെങ്കിലും സംഘടനയെയോ സ്ഥാനാര്‍ഥികളെയോ പിന്താങ്ങുകയോ ചെയ്‌ത ഒരൊറ്റ സംഭവവുമില്ല. അതിന്ന്‌ അതിന്റെ മുഴുവന്‍ ചരിത്രവും സാക്ഷിയാണ്‌. അപ്പോള്‍ പിന്നെ അസാന്ദര്‍ഭികവും അകാരണവുമായ ഈ വേവലാതികളെല്ലാം എന്തിന്ന്‌?'' (ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്ത്‌, എന്തല്ല, പേജ്‌ 24)

പാര്‍ട്ടി രൂപീകരിക്കാനുള്ള ശ്രമം പാളിയ ശേഷം ജനകീയ മുന്നണി എന്ന പേരില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ കാത്തിരിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്കാരുടെ പഴയ വെളിപാടുകള്‍.

ബി.എം. said...
This comment has been removed by the author.
ബി.എം. said...
This comment has been removed by the author.
ബി.എം. said...

>>>>> ഒരു വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ അവസാനിപ്പിക്കുക എന്നതാണ് ഞാന്‍ തുടര്ന്ന് വരുന്ന ശൈലി.<<<<<

ലത്തീഫ്നോട് അങ്ങനെ പാടില്ല എന്നാരെങ്കിലും പറഞ്ഞോ? താങ്കള്‍ വ്യത്യസ്തനും കേമനുമാണ് എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ സമ്മതിച്ചു.

ബി.എം. said...

>>> പോസ്റ്റ് നല്കി യവരുടെ വിജയിയായി ചമയാനുള്ള ശ്രമങ്ങളെ മുഖവിലക്കെടുക്കാറില്ല<<<< പരസ്പരം അറിയാത്ത,വ്യക്തമായ identity ഇല്ലാത്തവരാണ് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നവര്‍. അതുകൊണ്ട് തന്നെ വ്യക്തിപരമായ വിജയങ്ങള്‍ക്കോ പരാജയങ്ങളോ ഇവിടെ എന്ത് പ്രാധാന്യം? അത് മനസ്സിലാകാനുള്ള സാമാന്യ യുക്തിയോക്കെ ആവാം ഒരു വിശ്വാസിക്ക്.

ചിന്തകന്‍ said...

അറിയാത്ത,വ്യക്തമായ identity ഇല്ലാത്തവരാണ് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നവര്‍.

ഇത് വരെ സുശീലിന്റെ കൂടെ നിന്ന് സുശീലിനിട്ട് തന്നെ വേണമായിരുന്നോ ഇങ്ങനെയൊരു കൊട്ട് ബി.ഏമ്മേ? :)

സുശീലിനും ഇതേ അഭിപ്രായമാണോ എന്ന് അറിയാൻ താൻല്പര്യമുണ്ട്.

ബി.എം ഏതായാലും ഐഡന്റിറ്റി ഇല്ലാ എന്ന് അദ്ദേഹം തന്നെ സമ്മതിച്ചു! :)

ഇന്ത്യന്‍ said...

@ ബി എം

ഒന്നാമതായി താങ്കള്‍ക്ക് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ത്റ്റ്‌ എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ജമാഅത്തിനെ കുറിച്ചുള്ള പരാമര്‍ശം മാത്രമാണെങ്കില്‍ ഇരുപത പേജ് മതിയാവുമല്ലോ അത്. മുന്നൂറിലധികം പേജ് വെറുതെ എഴുതി വിട്ടതാണോ? ഇത് നല്ല തമാശ. മാഷേ, അത് തന്നെയാ ഞാന്‍ പറയുന്നത് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ വായിക്ക്. യുക്തി ഉപയോഗിച്ച് കണ്ടെത്ത്. അല്ലാതെ പരാമര്‍ശം എന്നത് മാത്രം എടുത്ത്‌ തെളിവ് എന്ന് വിളിച്ചു കൂവാതെ.

രണ്ടാമതായി. താങ്കള്‍ തെളിയിക്കാന്‍ ബാധ്യസ്ഥനാണ്, ഞാന്‍ മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇല്ലാത്തത്‌ ഇവിടെ മുനീര്‍ കമ്മീഷന്‍ എന്ന് വിശേഷിപ്പിച്ചു എടുത്തു ഉദ്ധരിച്ച ഭാഗം. എല്ലാം ഇവിടെ തന്നെ രേഖപ്പെടുത്തി കിടക്കുകയല്ലേ.ചൂണ്ടിക്കാണിക്കൂ.

മൂന്ന്‍, ഞാന്‍ വെട്ടി മാറ്റി ഉപയോഗിച്ച് എന്നതാണല്ലോ മറ്റൊരു ആരോപണം, ഇതും വരുന്നത് തനിക്ക്‌ വേണ്ടത്‌ മാത്രം സ്വീകരിക്കുന്ന യുക്തിവാദി യുക്തിയുടെ ധാര്‍മികത ഇല്ലായ്മയില്‍ നിന്ന് മാത്രമാണ്. ഗവര്‍ണ്ണര്‍ ഹൌസില്‍ മൌദൂദി നടത്തിയ പ്രസംഗത്തെ കുറിച്ച് മുനീര്‍ കമ്മീഷന്‍റെ പേജ് 250,251 ഭാഗങ്ങളില്‍ കാണാം. അതും റിപ്പോര്‍ട്ടില്‍ ഇല്ല എന്ന് പറയില്ലല്ലോ. അത് കൂടി വായിച്ചു മൌദൂദിയുടെ ഭീഷണിയും നിലപാടും "യുക്തി" ഉപയോഗിച്ച് മനസ്സിലാക്കുക. വാക്കുകളില്‍ പിടിച്ചു തൂങ്ങിക്കിടക്കാതെ അതിലെ മൊത്തം ആശയം മനസ്സിലാക്കുക. അതില്‍ കാണാം ജമാഅത്ത്‌ എന്ത് തരത്തിലുള്ള പരിപാടിയാണ് മുന്നോട്ട് വെക്കുന്നത് എന്ന്.

ഒന്നാമതായി സര്‍ക്കാര്‍ ബലം പ്രയോഗിക്കരുത്
രണ്ട് പൊതുജന ആവശ്യം അംഗീകരിക്കണം
മൂന്ന്‍ ഇതൊരു ഐക്യകണ്ടെന ഉള്ള ആവശ്യമല്ല എന്ന് തോന്നുന്നെങ്കില്‍ സര്‍ക്കാറിനു നിര്‍ദേശങ്ങള്‍ ഉന്നയിക്കാം.

നാല് സര്‍ക്കാര്‍ ബലം പ്രയോഗിക്കുന്നത് രക്തച്ച്ചോരിചിലിനു ഇടയാക്കും
അഞ്ച് സര്‍ക്കാര്‍ സംഭാഷണത്തിനു തയ്യാറാവണം

അതിനു ശേഷം ജമാഅത്ത്‌ നിലപാട് ഭരണഘടന പരവും ഇസ്ലാമിക മൂല്യങ്ങളില്‍ ഉറച്ചതും ആയിരിക്കും എന്ന് പറയുന്നു.

ഇതും കാണാം മുനീര്‍ കമ്മീഷനില്‍.

ഇന്ത്യന്‍ said...

On the same day the Majlis-i-Shura of Jama’at-i-Islami passed a resolution
declaring the necessity of adopting effective measures to have the unanimous demands of
the Musalmans accepted and in order to make the movement successful, of directing it on
right lines. It was stated in this resolution that the demand of the public was justified; that
a refusal or omission to accept the demand was bound to cause dissatisfaction and anger
in the masses; that a policy of indifference in such matters drove the public to have
recourse to unconstitutional means; that it was wrong on the part of Government to
suppress the demands by force, and when people were provoked by the use of such force,
to use the police and the military against them; and that this course was bound to lead the
country to a civil war. The resolution also reproduced the substance of Maulana
Maudoodi’s speech of that day at the Government House. Referring to that speech the
resolution declared that what the Maulana had said was that after the rejection of the
popular demands it was useless for Government to make an appeal for peace; that no
useful purpose would be served by such appeal if the Government was bent upon
suppressing the demands of the public by force; that if Government was anxious to
prevent further deterioration of the situation it should cool down the feelings of the public
by abandoning the endeavour to suppress the demands by force and should open
negotiations with the representatives of the public; that unless the principle of meeting
argument with argument was adopted, incidents of disorder and bloodshed would
continue to occur; that if the Government had any doubts whether the demands were the
unanimous demands of the public it was for Government to suggest some other method
of ascertaining whether they were such; and that if on application of all tests the demands
were found to be unanimous but the Government even then did not concede them, the
people had no other course left open to them.

ഇന്ത്യന്‍ said...

The resolution also expressed the opinion
of the Jama’at-i-Islami on the incidents that were happening and alleged that the Amir of
the Jama’at-i-Islami, since the resolution of ‘direct action’, had repeatedly drawn the attention of the sponsors of the movement to two aspects of the matter: (1) that the issue
was confined to the Punjab and (2) that even in the Punjab the educated classes did not
realise the religious, social and political implications of the issue, but that the members of
the Majlis-i-Amal had started the ‘direct action’ without paying due regard to these two
aspects; and that when the ‘direct action’ was started, it was marred by incidents and
disorders which were a reflection on Islamic morals and were calculated to bring a sacred
cause into disgrace. The resolution reaffirmed the Jama’at-i-Islami’s support of the object
of the movement but pointed out that the Jama’at could not sacrifice all its principles to
support methods which were being adopted in achieving the object of the movement. The
resolution enumerated the three responsibilities of the Jama’at in this connection, one of
which, was to adopt effective methods to secure acceptance of the demands, the second to
direct the movement as far as possible into peaceful channels and to keep it within the
limits of decency and the third to persuade all fair-minded people to devise measures to
stop the repression that was becoming a danger to the peace and integrity of the country.
In the same issue was published another statement of Maulana Abul Ala Maudoodi in
which he referred to two telegrams which he had sent to the Prime Minister of Pakistan,
and to his speech in the Government House in the course of which after explaining the
whole situation he had advised the Government to stop the use of the police and the
military against the people and open negotiations in order to ascertain the reasonableness
of the demands, and expressed his surprise on the Government’s appeal over the radio
inasmuch as the Government had contented itself with appealing for the maintenance of
order and had not said one word about the consideration of the demands and had put the
entire blame on the public and none on itself.

ബി.എം. said...

>>>>പ്രോഫൈലില്‍നിന്ന് അധ്യാപനം എന്നുള്ളത് മാറ്റിക്കളയുക<<<<<


പ്രിയ ലത്തീഫ്
എന്‍റെ പണി മോശമല്ലാത്ത രീതിയില്‍ നിര്വ്ഹിക്കുന്നുണ്ട്. അതുകൊണ്ട് കുട്ടികള്ക്ക് എന്നെ ആവശ്യമുള്ളടത്തോളം കാലം താങ്കളുടെ ആവശ്യം അംഗികാരിക്കാന്‍ കഴിയില്ല എന്ന് ഖേദപൂര്വ്വം അറിയിക്കുന്നു. വ്യക്തിപരമായി ഞാന്‍ വേറെ എന്തെങ്കിലും ചെയ്യണ്ടാതുണ്ടോ?പറ്റുന്നതാണങ്കില്‍ പരിഗണിക്കാം.
ദയവായി അറിയിക്കാന്‍ മടിക്കരുത്

ചിന്തകന്‍ said...

[[>>>> സ്രൊതസ്സ് ശരിയാണൊ എന്നറിയില്ല, ഇതാ ചില ചെറിയ പ്രേതങ്ങള്‍: തളയ്ക്കാന്‍ ഏത് മന്ത്രവാദിക്കു കഴിയുമെന്ന് പരിശോധിച്ചോളൂ.]]

സ്രോതസ്സ് ശരിയാണോ എന്ന അറിയാതെ പ്രേതങ്ങളെ വെച്ചേ യുക്തിവാദികൾക്ക് കളിക്കാൻ കഴിയൂ. ഇങ്ങനത്തെ തലയും വാലുമില്ലാത്ത പ്രേതങ്ങളെ വച്ചിട്ടാണല്ലോ ഗുരുക്കന്മാരായ ഹമീദും മക്കളും പിന്നെ കാരശ്ശേരിയും ഒക്കെ കളിക്കുന്നത്. അതിനപ്പുറത്തേക്ക് കടക്കാൻ ശിഷ്യന്മാർക്ക് കഴിയുമെന്ന് വിചാരിക്കുന്നത് വെറും വ്യാമോഹമായി പോകില്ലേ സുശീൽ? :)

സുശീല്‍ കുമാര്‍ said...

ചിന്തകാ..

സ്വന്തം വിലകളയല്ലേ...

താങ്കള്‍ക്ക് പ്രബോധനം ശരിയായ സ്രൊതസ്സല്ല എങ്കില്‍ ഞാന്‍ എന്ത് പറയാന്‍?

ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്‍ദിക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്‍ച്ച നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിന്റെ അജണ്ടയായിരുന്നു മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന പ്രാഥമിക വസ്തുത താങ്കള്‍ക്ക് അറിയും എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു എന്നത് സത്യം. മറ്റേ പുസ്തകവും ഞാന്‍ റഫര്‍ ചെയ്യാന്‍ എടുതതത് അതും ജമാഅത്തിന്റെ പ്രസിദ്ധീകരണം അല്ല എന്നത് കൊണ്ടാണ്. അതെക്കുറിച്ച് താന്ന്കള്‍ ആദ്യം പറഞ്ഞത്‌ അത് ജമാഅത്തിന്റെ പുസ്തകം ആണ് എന്നതാണ്. താങ്കള്‍ പുലര്‍ത്തുന്ന അടഞ്ഞ ചിന്താഗതിക്കുള്ള തെളിവാണ് ഇതൊക്കെ. ഞാന്‍ കാണിച്ച ധൈര്യം ജമാഅത്തിന്റെതല്ലാതെ റഫറന്‍സുകള്‍ എടുത്ത്‌ തന്നെ ഈ പ്രശനം തെളിയിക്കാന്‍ പറ്റും എന്നതാണു. യുക്തിവാദി യുക്തിക്ക് സ്വീകാര്യമാവാന്‍ വേണ്ടിയാണ് അത് ചെയാത്തതും. യുക്തിവാദികള്‍ ആവട്ടെ, അവരുടെ നിലപാടുകള്‍ തെളിയിക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന സ്വതന്ത്ര ചിന്തയിലും. വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

ചിന്തകന്‍ said...

സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
സ്രൊതസ്സ് ശരിയാണൊ എന്നറിയില്ല,



സുശീല്‍ കുമാര്‍ പി പി പറഞ്ഞു...
സ്വന്തം വിലകളയല്ലേ...
താങ്കള്‍ക്ക് പ്രബോധനം ശരിയായ സ്രൊതസ്സല്ല എങ്കില്‍ ഞാന്‍ എന്ത് പറയാന്‍?



എനിക്ക് പ്രബോധനം ശരിയായ സ്രോതസ്സാണോ അല്ലേ എന്നതിനെ കുറച്ചല്ല സുശീലേ ചോദിച്ചത്. സുശീൽ തന്നെയാ മുകളിൽ പറഞ്ഞത് കൊടുക്കാൻ പോകുന്ന ക്വോട്ടുകളുടെ സ്രോതസ്സ് ശരിയാണോ അല്ലേ എന്ന് അറിയില്ലാ എന്ന്; അതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്.

ഒണക്ക യുക്തിയുമായി കളിക്കല്ലെ സഹോദരാ സുശീലാ :)

ബി.എം. said...

>>>>ഇത് വരെ സുശീലിന്റെ കൂടെ നിന്ന് സുശീലിനിട്ട് തന്നെ വേണമായിരുന്നോ ഇങ്ങനെയൊരു കൊട്ട് ബി.ഏമ്മേ? :<<<<

സുശീല്‍കുമാര്‍ പി പി
ബാങ്ക്ല്‍ ജോലി
മലപ്പുറത്ത്‌ താമസം

ലത്തീഫ്
വെബ്‌ മാസ്റ്റര്‍
MANJERI
....

ചിന്തകന്‍
വിവര സാങ്കേതികം
കോഴിക്കോട്

....
ചിന്തകന്‍ ..
മേല്‍ കൊടുത്ത വിവരങ്ങലില്‍ നിന്ന് ഈ വ്യക്തികള്‍ എവിടെ എങ്ങനെ ഏതു തരത്തില്‍ ജീവിക്കുന്നു എന്നോ എനിക്കറിയില്ല ..അന്വേഷിച്ചു കണ്ടുപിടിക്കാനും എന്നെ സംബന്ധിച്ച് പറ്റില്ല. അതായതു അവരുടെ വ്യക്തമായ IDENTITY എന്‍റെ മുന്നില്‍ ഇല്ല. മനസ്സിലായോ ?

ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്‍ദിക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്‍ച്ച നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിന്റെ അജണ്ടയായിരുന്നു മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്ന പ്രാഥമിക വസ്തുത താങ്കള്‍ക്ക് അറിയും എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു എന്നത് സത്യം. മറ്റേ പുസ്തകവും ഞാന്‍ റഫര്‍ ചെയ്യാന്‍ എടുതതത് അതും ജമാഅത്തിന്റെ പ്രസിദ്ധീകരണം അല്ല എന്നത് കൊണ്ടാണ്. അതെക്കുറിച്ച് താന്ന്കള്‍ ആദ്യം പറഞ്ഞത്‌ അത് ജമാഅത്തിന്റെ പുസ്തകം ആണ് എന്നതാണ്. താങ്കള്‍ പുലര്‍ത്തുന്ന അടഞ്ഞ ചിന്താഗതിക്കുള്ള തെളിവാണ് ഇതൊക്കെ. ഞാന്‍ കാണിച്ച ധൈര്യം ജമാഅത്തിന്റെതല്ലാതെ റഫറന്‍സുകള്‍ എടുത്ത്‌ തന്നെ ഈ പ്രശനം തെളിയിക്കാന്‍ പറ്റും എന്നതാണു. യുക്തിവാദി യുക്തിക്ക് സ്വീകാര്യമാവാന്‍ വേണ്ടിയാണ് അത് ചെയാത്തതും. യുക്തിവാദികള്‍ ആവട്ടെ, അവരുടെ നിലപാടുകള്‍ തെളിയിക്കുന്ന പരാമര്‍ശങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന സ്വതന്ത്ര ചിന്തയിലും. വായിക്കുന്നവര്‍ തീരുമാനിക്കട്ടെ.

ചിന്തകന്‍ said...

ബീ എം
താങ്കൾക്കൊന്നും അറിയില്ലാ എന്നത് വെച്ച് ഒരാൾക്ക് ഐഡന്റി ഇല്ലാ എന്ന് പറയുന്നത് എങ്ങനെ?

മാത്രമല്ല ഇവിടെയുള്ള ചർച്ചകൾ വ്യക്തിപരമായ ഐഡന്റിയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് പ്രാസ്ഥാനികമായ ഐഡന്റിറ്റിയുടെ അടിസ്ഥാനത്തിലുള്ളതാണ്. സുശീൽ കുമാറിന്റെ വിജയം എന്നത് ഇവിടെ ഉദ്ദേശിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ജയാപരാജയത്തെ കുറിച്ചല്ല; മറിച്ച് അദ്ദേഹം പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ഐഡന്റിയുടെ ജയ പരാജയമാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

മുകളിൽ താങ്കൾ സൂചിപ്പിച്ചത് തന്നെ ബ്ലോഗിലെ വ്യക്തിപരമായ ഐഡന്റിറ്റിക്ക് ധാരാളം. ഇനി കുറച്ച് കൂടി വിശദ വിവരങ്ങളൾ അറിഞ്ഞാലും ഈ ചർച്ചയിൽ അത് പ്രത്യേക മാറ്റമൊന്നും വരുത്തുമെന്ന് കരുതാനാവില്ല.

ബി.എം. said...
This comment has been removed by the author.
ഇന്ത്യന്‍ said...

Is there any Problem with Posting? My posts are not getting published

ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്ദിനക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്ച്ച് നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്ട്ടി്ല്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിന്റെ അജണ്ടയായിരുന്നു മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് എന്ന പ്രാഥമിക വസ്തുത താങ്കള്ക്ക് അറിയും എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു എന്നത് സത്യം. മറ്റേ പുസ്തകവും ഞാന്‍ റഫര്‍ ചെയ്യാന്‍ എടുതതത് അതും ജമാഅത്തിന്റെ പ്രസിദ്ധീകരണം അല്ല എന്നത് കൊണ്ടാണ്. അതെക്കുറിച്ച് താന്ന്കള്‍ ആദ്യം പറഞ്ഞത്‌ അത് ജമാഅത്തിന്റെ പുസ്തകം ആണ് എന്നതാണ്. താങ്കള്‍ പുലര്ത്തു ന്ന അടഞ്ഞ ചിന്താഗതിക്കുള്ള തെളിവാണ് ഇതൊക്കെ. ഞാന്‍ കാണിച്ച ധൈര്യം ജമാഅത്തിന്റെതല്ലാതെ റഫറന്സുതകള്‍ എടുത്ത്‌ തന്നെ ഈ പ്രശനം തെളിയിക്കാന്‍ പറ്റും എന്നതാണു. യുക്തിവാദി യുക്തിക്ക് സ്വീകാര്യമാവാന്‍ വേണ്ടിയാണ് അത് ചെയാത്തതും. യുക്തിവാദികള്‍ ആവട്ടെ, അവരുടെ നിലപാടുകള്‍ തെളിയിക്കുന്ന പരാമര്ശിങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന സ്വതന്ത്ര ചിന്തയിലും. വായിക്കുന്നവര്‍ തീരുമാനിക്കട്ടെ

ബി.എം. said...

>>>>പ്രിയ ബി.എം.

അധ്യാപക സമൂഹത്തെ നാറ്റിക്കരുത്<<<<<

പ്രിയ ലത്തീഫ്
ഒരു ഗോത്ര മൂപ്പന്‍ വെളിപാടില്‍ കണ്ട സ്വര്ഗ്ഗ ലോകം സ്വപ്നംകണ്ട് ,അവിടെ ചെല്ലുവാനുള്ള സ്വാര്ത്ഥ മൂഡ മോഹത്തിനു വഴിയായി ഇവിടെ മനുഷ്യരുടെ ഇടയില്‍ വിഭാഗികത സൃഷ്ടിച്ച്, പരസ്പരം വെട്ടുവാനുള്ള പ്രചോദനം നല്കുന്ന ആദര്ശങ്ങളുടെ പ്രചാരകനായ താങ്കള്‍ക്ക് ഞാന്‍ നിലകൊള്ളുന്ന സമൂഹത്തിന്‍റെ മേന്മയെക്കുറിച്ച്,പവിത്രതയെക്കുറിച്ച് എന്തറിയാം. കുട്ടികളില്‍ അറിവിന്‍റെ വെളിച്ചമെത്തിക്കുന്ന, അവരില്‍ സാഹോദര്യവും, സംസ്കാരവും വളര്ത്തുന്ന, ചിന്തയിലും കര്മത്തിലും സ്വതന്ത്രരാവാന്‍ സഹായിക്കുന്ന യഥാര്ത്ഥ അധ്യാപക സമൂഹത്തിന് താങ്കളെപ്പോലെയുള്ളവര്‍ സൃഷ്ടിക്കപ്പെട്ടത് തങ്ങളുടെ പരാജയമായി വിലയിരുത്തേണ്ടി വരുന്നു എന്ന ദുഖകരമായ അവസ്ഥയാണ്

ബി.എം. said...

>>>ബീ എം
താങ്കൾക്കൊന്നും അറിയില്ലാ എന്നത് വെച്ച് ഒരാൾക്ക് ഐഡന്റി ഇല്ലാ എന്ന് പറയുന്നത് എങ്ങനെ?<<
CHINTHAKAN
U KW WHAT I MEAN, RIGHT? AND U TOO SUBSCRIBE THE SAME CONCEPT OF WHAT I SAID. THEN Y..Y R U ASKING AGAIN?

ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്ദിനക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്ച്ച് നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്ട്ടി്ല്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിന്റെ അജണ്ടയായിരുന്നു മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് എന്ന പ്രാഥമിക വസ്തുത താങ്കള്ക്ക് അറിയും എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു എന്നത് സത്യം. മറ്റേ പുസ്തകവും ഞാന്‍ റഫര്‍ ചെയ്യാന്‍ എടുതതത് അതും ജമാഅത്തിന്റെ പ്രസിദ്ധീകരണം അല്ല എന്നത് കൊണ്ടാണ്. അതെക്കുറിച്ച് താന്ന്കള്‍ ആദ്യം പറഞ്ഞത്‌ അത് ജമാഅത്തിന്റെ പുസ്തകം ആണ് എന്നതാണ്. താങ്കള്‍ പുലര്ത്തു ന്ന അടഞ്ഞ ചിന്താഗതിക്കുള്ള തെളിവാണ് ഇതൊക്കെ. ഞാന്‍ കാണിച്ച ധൈര്യം ജമാഅത്തിന്റെതല്ലാതെ റഫറന്സുതകള്‍ എടുത്ത്‌ തന്നെ ഈ പ്രശനം തെളിയിക്കാന്‍ പറ്റും എന്നതാണു. യുക്തിവാദി യുക്തിക്ക് സ്വീകാര്യമാവാന്‍ വേണ്ടിയാണ് അത് ചെയാത്തതും. യുക്തിവാദികള്‍ ആവട്ടെ, അവരുടെ നിലപാടുകള്‍ തെളിയിക്കുന്ന പരാമര്ശിങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന സ്വതന്ത്ര ചിന്തയിലും. വായിക്കുന്നവര്‍ തീരുമാനിക്കട്ടെ

ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്ദിനക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്ച്ച് നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്ട്ടി്ല്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിന്റെ അജണ്ടയായിരുന്നു മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് എന്ന പ്രാഥമിക വസ്തുത താങ്കള്ക്ക് അറിയും എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു എന്നത് സത്യം. മറ്റേ പുസ്തകവും ഞാന്‍ റഫര്‍ ചെയ്യാന്‍ എടുതതത് അതും ജമാഅത്തിന്റെ പ്രസിദ്ധീകരണം അല്ല എന്നത് കൊണ്ടാണ്. അതെക്കുറിച്ച് താന്ന്കള്‍ ആദ്യം പറഞ്ഞത്‌ അത് ജമാഅത്തിന്റെ പുസ്തകം ആണ് എന്നതാണ്. താങ്കള്‍ പുലര്ത്തു ന്ന അടഞ്ഞ ചിന്താഗതിക്കുള്ള തെളിവാണ് ഇതൊക്കെ. ഞാന്‍ കാണിച്ച ധൈര്യം ജമാഅത്തിന്റെതല്ലാതെ റഫറന്സുതകള്‍ എടുത്ത്‌ തന്നെ ഈ പ്രശനം തെളിയിക്കാന്‍ പറ്റും എന്നതാണു. യുക്തിവാദി യുക്തിക്ക് സ്വീകാര്യമാവാന്‍ വേണ്ടിയാണ് അത് ചെയാത്തതും. യുക്തിവാദികള്‍ ആവട്ടെ, അവരുടെ നിലപാടുകള്‍ തെളിയിക്കുന്ന പരാമര്ശിങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന സ്വതന്ത്ര ചിന്തയിലും. വായിക്കുന്നവര്‍ തീരുമാനിക്കട്ടെ

ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്ദിനക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്ച്ച് നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്ട്ടി്ല്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്ദിനക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്ച്ച് നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്ട്ടി്ല്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...

>> ഈ സംവാദം നിരീഷിക്കുന്ന ഏതൊരാള്ക്കും മനസ്സിലാകും ഞാന്‍ Seyed Vali Reza യെക്കുരിച്ചോ Vanguard of Islamic Revolutionക്കുറിച്ചോ ഇതിനു മുന്പ് കേട്ടിട്ട് പോലുമില്ലയിരുന്നു എന്ന്. മുനീര്‍ കമ്മിഷനെക്കുറിച്ച് കേട്ടിട്ടുണ്ട് പക്ഷേ വായിച്ചിരുന്നില്ല. ഞാന്‍ ജമാഅത്തെക്കുറിച്ചോ പാകിസ്ഥാനെക്കുറിച്ചോ ഗവേഷണം നടത്തുന്ന ആളും അല്ല. 1953 കലാപത്തില്‍ ജമാഅത്തെക്ക് യാതോരു റോളും ഇല്ല എന്ന് വരുത്താന്‍ ജമാഅത്തെക്കാരന്‍ എഴുന്നള്ളിച്ചു കൊണ്ടുവന്നതാണ് മേല്‍ പറഞ്ഞ റഫറന്സ്്‌ എന്ന് വായനക്കാര്ക്ക് ‌ അറിയാമല്ലോ>>>

സുഹൃത്തെ,

ഇത് തന്നെയാണ് ഞങ്ങള്‍ എല്ലാവരും പറയുന്നത്. അറിയാത്ത വിഷയത്തെ താങ്കളടക്കം യുക്തിവാദി വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത് പഠിച്ചിട്ടൊന്നുമല്ല, നിങ്ങളുടെ പ്രവാചകരും ദൈവവും പറയുന്നത് കേട്ട് അത് അന്വേഷിക്കാതെ അത് പോലെ വിഴുങ്ങി എല്ലായിടത്തും ഛര്ദിനക്കുകയാണ്. ഇപ്പോള്‍ അത് താങ്കള്‍ തന്നെ സമ്മതിച്ചത് നന്നായി. ചര്ച്ച് നടത്തുന്നത് തന്നെ വിശ്വസിച്ച കാര്യം പ്രചരിപ്പിക്കാനാണ് അല്ലാതെ അന്വേഷിച് അറിയാനല്ല. താങ്കളുടെ സമീപന രീതിയും അത് തന്നെയായിരുന്നു. അത് കൊണ്ടാണ് മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് ജമാഅത്ത്‌ എങ്ങിനെയാണ് വീക്ഷിക്കുന്നത് എന്ന് പോലും അറിയാതിരുന്നത്. ഞാന്‍ ചെയതത് അതെ റിപ്പോര്ട്ടി്ല്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ തന്നെ ഉപയോഗിച്ച് ജമാഅത്തിന്റെ നിലപാട് എന്തായിരുന്നു എന്ന് തെളിയിക്കുകയായിരുന്നു. അതില്‍ ഒരു സ്ഥലത്ത് അല്ല, പല സ്ഥലത്തായി ജമാഅത്തിന്റെ ഇതര പ്രസ്ഥാനങ്ങളുമായുള്ള അഭിപ്രായ വ്യത്യാസവും ഭരണഘടന അനുസൃതമായ പരിപാടി എന്നാ നിലപാടും രേഖപ്പെടുത്തി വെച്ചിട്ടുണ്ട്

തുടരുന്നു...

പക്ഷെ തുടര്‍ച്ചയായി പോസ്റ്റുന്നത് ഇവിടെ വരുന്നില്ല, എന്തോ സാങ്കേതിക പ്രശനം???

ഇന്ത്യന്‍ said...

ഭരണകൂടത്തിന്റെ അജണ്ടയായിരുന്നു മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് എന്ന പ്രാഥമിക വസ്തുത താങ്കള്ക്ക്് അറിയും എന്ന് ഞാന്‍ തെറ്റിദ്ധരിച്ചു എന്നത് സത്യം. മറ്റേ പുസ്തകവും ഞാന്‍ റഫര്‍ ചെയ്യാന്‍ എടുതതത് അതും ജമാഅത്തിന്റെ പ്രസിദ്ധീകരണം അല്ല എന്നത് കൊണ്ടാണ്. അതെക്കുറിച്ച് താന്ന്കള്‍ ആദ്യം പറഞ്ഞത്‌ അത് ജമാഅത്തിന്റെ പുസ്തകം ആണ് എന്നതാണ്. താങ്കള്‍ പുലര്ത്തുന്ന അടഞ്ഞ ചിന്താഗതിക്കുള്ള തെളിവാണ് ഇതൊക്കെ. ഞാന്‍ കാണിച്ച ധൈര്യം ജമാഅത്തിന്റെതല്ലാതെ റഫറന്സുകള്‍ എടുത്ത്‌ തന്നെ ഈ പ്രശനം തെളിയിക്കാന്‍ പറ്റും എന്നതാണു. യുക്തിവാദി യുക്തിക്ക് സ്വീകാര്യമാവാന്‍ വേണ്ടിയാണ് അത് ചെയാത്തതും. യുക്തിവാദികള്‍ ആവട്ടെ, അവരുടെ നിലപാടുകള്‍ തെളിയിക്കുന്ന പരാമര്ശിങ്ങള്‍ മാത്രമേ സ്വീകരിക്കൂ എന്ന സ്വതന്ത്ര ചിന്തയിലും. വായിക്കുന്നവര്‍ തീരുമാനിക്കട്ടെ യുക്തിഭദ്രവും ന്യായയുക്തവുമായ സമീപനം ആരാണ് കൈക്കൊള്ളുന്നത് എന്ന്.

ബി.എം. said...

INDIAN

1.1953 ലെ DIRECT ACTION MOVEMENT കലാപത്തിലേക്ക് നീങ്ങിയത്?

2.1953 ലെ DIRECT ACTION MOVEMENT ക്കുറിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജമാഅത്തെ അമീര്‍ പങ്കെടുത്തതെന്തിനു ?

3. യോഗത്തില്‍ DIRECT ACTION എതിരായി അമീര്‍ എന്തെങ്കിലും നിലപാട് എടുക്കാതിരുന്നത് എന്തുകൊണ്ട് ?

4. DIRECT ACTION കലാപത്തിലേക്ക് നീങ്ങും എന്ന് ജമാഅത്തെ മുന്നേ പറഞ്ഞതല്ലേ ,അപ്പോള്‍ അറിഞ്ഞു കൊണ്ടല്ലേ പങ്കെടുത്തത്?

5. സയ്ദ് ഫിര്ദുസ് ഷാ എന്നാ പോലിസ്‌ ഓഫീസര്‍ ദാരുണമായി കൊലചെയ്യപ്പെട്ടപ്പോള്‍ അതിനെ എന്തുകൊണ്ട് ജമാഅത്തെ അപലപിച്ചില്ല ?

6. സ്പോടനാത്മകമായ അവസ്ഥയില്‍ എരിതീയില്‍ എണ്ണ എന്നപോലെ മൌദൂദി ഖദയാനി മസാല എന്നാ പുസ്തകം പുറത്തിറക്കിയതിന്‍റെ ലക്ഷ്യം എന്തായിരുന്നു ?

7.കലാപം അതിന്റെൌ മൂര്ധറന്യത്തില്‍ എത്തിയിട്ടും ജമാഅത്തെ എന്തുകൊണ്ട് DIRECT ACTION MOVEMENTല്‍ നിന്ന് പിന്‍വാങ്ങിയില്ല ?

8.സര്ക്കാര്‍ സമാധാനത്തിനായി സഹകരിക്കാന്‍ ആവശ്യപ്പെട്ടത് എന്തുകൊണ്ട് ജമാഅത്തെ നിരാകരിച്ചു?

9. നൂറു കണക്കിന് മനുഷ്യര്‍ മരിച്ചു വീണപ്പോള്‍ എങ്കിലും ജമാഅത്തെക്ക് DIRECT ACTION MOVEMENTല്‍ നിന്ന് പിന്മാറാമായിരുന്നില്ലേ?

ഇന്ത്യന്‍ said...

>> അതായതു മൌദൂദിയുടെ അവകാശവാദം അംഗികരിച്ചാല്‍ പോലും ജമാഅത്തെ കലാപത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാന്‍ പറ്റില്ല എന്ന്>>

മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുഴുവന്‍ പരന്നു കിടക്കുന്നു ജമാഅത്തും മൌദൂദിയും എടുത്ത നിലപാടുകള്‍ മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്ന്. ഒരു കലാപത്തില്‍ പോലും അവര്‍ക്ക്‌ പങ്കുണ്ട് എന്ന് തെളിവ് സഹിതം പറയാന്‍ മുനീര്‍ കമ്മീഷന് ആയിട്ടില്ല. കൂടാതെ മുനീര്‍ കമ്മീഷന്‍ ജമാഅത്തിന് ഉത്തരവാടിത്വതില്‍ നിന്ന് ഒഴിവാകാന്‍ ആവില്ല എന്ന് പറയുന്നത് സാങ്കേതികാര്‍ത്തത്തില്‍ ജമാഅത്ത്‌ മജ്‌ലിസ് അമലില്‍ അംഗമായിരുന്നു എന്നത് കൊണ്ട് മാത്രമാണ്. അവരോടുള്ള വിയോജിപ്പ്‌ പ്രകടിപ്പിച്ചതും സ്വന്തം പരിപാടി മാത്രമേ മുന്നോട്ടു പോകൂ എന്ന് പറഞ്ഞതും അനുവാദം ഇല്ലാതെ ആക്ഷനില്‍ പങ്കെടുക്കരുത് എന്ന് അണികളോടു നിര്‍ദേശിച്ചതും അത് ലംഘിച്ച രണ്ടു അണികളെ പാര്‍ട്ടി പുറത്താക്കിയതും ഏറ്റവും ഒടുവില്‍ ആക്ഷന്‍ പ്രഖ്യാപിച്ച മജ്‌ലിസില്‍ നിന്നും ജമാഅത്ത്‌ പിന്‍വാങ്ങിയ കാര്യവും എല്ലാം മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ വായിക്കാം. അതൊന്നും റിപ്പോര്‍ട്ട് അല്ല എന്ന് പറയുന്ന യുക്തിയെ കുറിച്ച് എനിക്ക് പറയാനുള്ളത്‌ അത് സ്വന്തം വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി പെടാപാടു പെടുന്ന ദിവ്യവെളിപാടുകാരുടെ യുക്തിവാദ യുക്തി മാത്രമാണ് എന്നാണ്. ആവശ്യമെന്കില്‍ പേജ് നമ്പരുകള്‍ തരാം. ഇവിടെ ആവര്‍ത്തനം വേണ്ടല്ലോ

ഇന്ത്യന്‍ said...

@ ബി എം,

ഇപ്പോള്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാം

ജോലിയിലാണ് വൈകാതെ മറുപടി എഴുതാം

ഇന്ത്യന്‍ said...

@ബി എം,

ഒരു വസ്തുതയെ വിലയിരുത്തുമ്പോള്‍ ചരിത്രപശ്ചാത്തലം വളരെ പ്രധാനമാണ് എന്ന് താങ്കള്‍ക്ക് അറിയാമല്ലോ. കൂടാതെ ഈ പ്രശ്നത്തെ വിലയിരുത്തുമ്പോള്‍ ആരൊക്കെയാണ് കക്ഷികള്‍ എന്നും അറിഞ്ഞിരിക്കേണ്ടത് മുഖ്യം തന്നെ. ഖാദിയാനി പ്രശ്നം അതിന്‍റെ വേരുകളില്‍ നിന്ന് തന്നെ വിലയിരുത്തണം. ആ പ്രശനത്തില്‍ ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുന്‍പ്‌ തന്നെ അഹ്രാര്‍ വിഭാഗം വളരെ അസഹിഷ്ണുതയുള്ള നിലപാട് കൈകൊണ്ടു എന്നത് കാണാന്‍ പറ്റും. ഖാദിയാനി വിഭാഗവും ഉപജാപങ്ങളില്‍ ഒട്ടും പിന്നിലല്ല എന്നത് താന്കള്‍ ഒന്ന് ചരിത്രം വായിക്കുകയാണെങ്കില്‍ കണ്ടെത്താന്‍ കഴിയും. ഞാന്‍ കലാപത്തെ അനുകൂലിക്കുകയല്ല. വിലയിരുത്തുകയാണ്.

ഇനി ആരാണ് ഇതിലെ കക്ഷികള്‍. ഖാദിയാനികളും മുസ്ലിങ്ങളും മാത്രമാണോ? അല്ല എന്നതാണ് സത്യം. പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെയുള്ള സമരം കൂടി ആയിരുന്നു ഭരണഘടന പ്രക്ഷോഭം അതിന്‍റെ പരിസമാപ്തിയാണ് നിര്‍ഭാഗ്യകരമായ കലാപം ഉണ്ടായത്‌. അത് കൊണ്ട് തന്നെ പാക്കിസ്ഥാന്‍ സര്‍ക്കാരും ഇതില്‍ ഒരു കക്ഷിയായിരുന്നു. സര്‍ക്കാര്‍ ഇസ്ലാമിക ഭരണഘടന എന്ന ആവശ്യം ഉയര്ത്തുന്നവരെ എതിരാളിയായിട്ടാണ് കാണുന്നത് എന്ന വസ്തുത കൂടി മനസ്സിലിരിക്കട്ടെ. വധിക്കപ്പട്ടവര്‍ ഖാദിയാനികള്‍ മാത്രമല്ല. മുസ്ലിങ്ങളും പോലീസ്‌ വെടിവെപ്പുകളില്‍ കൊല്ലപ്പെട്ടു. ഇത് പറയുന്നത് കൊന്നു കൂട്ടി എന്നൊക്കെ പറയുന്ന അതിശയോക്തി നിറഞ്ഞ പരാമര്‍ശങ്ങളെ സൂക്ഷിച്ചു ഉപയോഗിക്കാന്‍ വേണ്ടി മാത്രമാണു. മുനീര്‍ കമ്മീഷന്‍ തന്നെ റഫര്‍ ചെയ്തോളൂ. മറ്റു വല്ല റഫറന്സും താങ്കള്‍ക്ക് കിട്ടുകയാണെങ്കില്‍ പങ്കുവെക്കുക. ഇനി താന്കള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളെ ഞാന്‍ പരിശോധിക്കട്ടെ.

ഇന്ത്യന്‍ said...

1.1953 ലെ DIRECT ACTION MOVEMENT കലാപത്തിലേക്ക് നീങ്ങിയത്?

ചോദ്യം വ്യക്തമല്ല, പക്ഷെ ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ താഴെ വരുന്നതിനാല്‍ അതില്‍ താങ്കളുടെ ചോദ്യത്തിനുള്ള എന്റെ വീക്ഷണത്തിലുള്ള മറുപടി ഉണ്ടാവും. ഇത് ശരിയാണ്, 1953 ലെ DIRECT ACTION MOVEMENT ആണ് കലാപത്തിലേക്ക് നീങ്ങിയത്.

Salim PM said...

ഇന്ത്യന്‍ വ്യാഖ്യാനകാവ്യം തുടങ്ങിയിട്ടുണ്ട്. എല്ലാവരും ശ്രദ്ധിച്ചു വായിക്കുക.

പിന്നെ എന്ത്യാ,

"ഖാദിയാനി വിഭാഗവും ഉപജാപങ്ങളില്‍ ഒട്ടും പിന്നിലല്ല എന്നത് താന്കള്‍ ഒന്ന് ചരിത്രം വായിക്കുകയാണെങ്കില്‍ കണ്ടെത്താന്‍ കഴിയും." ഇതോ ഇതിനോടു സമാനമായതോ ആയ പല പ്രസ്താവനകളും താങ്കള്‍ അഹ്‌മദിയ്യാ ജമാ‌അത്തിനെതിരെ പ്രര്യോഗിച്ചിട്ടുണ്ട്; ഒരു തെളിവും നല്‍കാതെ.
നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ നിങ്ങള്‍ തെളിവു കൊണ്ടുവരിക എന്ന ഖുര്‍‌ആന്‍റെ ആഹ്വാനം ഞാന്‍ താങ്കളെ ഓര്‍മ്മിപ്പിക്കുന്നു.

Salim PM said...

ചിന്തകന്‍ പറഞ്ഞു...
"എനിക്ക് പ്രബോധനം ശരിയായ സ്രോതസ്സാണോ അല്ലേ എന്നതിനെ കുറച്ചല്ല സുശീലേ ചോദിച്ചത്. സുശീൽ തന്നെയാ മുകളിൽ പറഞ്ഞത് കൊടുക്കാൻ പോകുന്ന ക്വോട്ടുകളുടെ സ്രോതസ്സ് ശരിയാണോ അല്ലേ എന്ന് അറിയില്ലാ എന്ന്; അതിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്."
പ്രബോധനത്തില്‍ നിന്നു ക്വോട്ട് ചെയ്ത ഉദ്ധരണികളുറ്റെ സ്രോതസ്സുകള്‍ 'ശരിയാണോ അല്ലേ എന്നറിയില്ല' എന്നു സുശീല്‍ കുമാര്‍ പറഞ്ഞത് ചിന്തകനു മനസ്സിലായില്ലേ? ഇതിനാണ് നാടന്‍ ഭാഷയില്‍ 'ആക്കുക' എന്നു പറയുക.

ഇന്ത്യന്‍ said...

2.1953 ലെ DIRECT ACTION MOVEMENT ക്കുറിച്ച് തീരുമാനമെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ജമാഅത്തെ അമീര്‍ പങ്കെടുത്തതെന്തിനു ?

ജമാഅത്തിന് പങ്കാളിത്തം ഉണ്ടായത്‌ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയിലാണ്. അവര്‍ പല തവണ കൂടിച്ചേര്‍ന്നിരുന്നു. ഇതില്‍ പ്രധാനമന്ത്രിക്ക്‌ അന്ത്യശാസനം കൊടുത്ത യോഗത്തില്‍ ജമാഅത്ത്‌ അമീര്‍ പങ്കെടുത്തില്ല. ജമാഅത്ത്‌ പ്രതിനിധിയായി പങ്കെടുത്ത സുല്‍ത്താന്‍ അഹമ്മദിനോട് ജമാഅത്തിന്റെ നയത്തോട് യോജിക്കാത്ത കാര്യങ്ങളില്‍ വിയോജിക്കാനും സാധ്യമല്ലെങ്കില്‍ കമ്മിറ്റിയില്‍ നിന്നും Dissociate ചെയ്യാനും മൌദൂദി നിര്‍ദേശിച്ചതായി മുനീര്‍ റിപ്പോര്‍ട്ടില്‍ വായിക്കാം. സുല്‍ത്താന്‍ അഹമ്മദ്‌ മൌദൂദിയുടെ കത്തിനായി കാത്തിരിക്കുകയാണെന്ന് കമ്മിറ്റിയില്‍ പറഞ്ഞതായി മുനീര്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്. അതെ സമയം സുല്‍ത്താന്‍ അഹമ്മദ്‌ പ്രമേയത്തില്‍ ഒപ്പ്‌ വെച്ചതായും അതില്‍ കാണാം.

It was, therefore, decided that a meeting of the Central Majlis-i-Amal be
called and it was in pursuance of this requisition that the meeting of 26th February was
held, which, as already mentioned, was attended by Maulana Sultan Ahmad who had
been instructed by Maulana Maudoodi to dissociate himself and the Jama’at from the
Majlis-i-Amal if it insisted on taking some unwise and hasty step.

ഇതൊക്കെ താങ്കള്‍ റിപ്പോര്‍ട്ട് ആയി കണക്കാക്കുന്ന ഭാഗത്ത്‌ തന്നെയുണ്ട്. ഇതില്‍ മുനീര്‍ കമ്മീഷന്റെ നിഗമനം എന്തായാലും കൂട്ടി വായിക്കേണ്ടത് പേജ് 134 ല്‍ ഈ യോഗത്തെ കുറിച്ച് ജമാഅത്ത്‌ പറയുന്നതിന് ശേഷം അംഗങ്ങള്‍ക്ക്‌ കൊടുത്ത കര്‍ശന നിര്‍ദേശത്തെ കുറിച്ചും രണ്ടു പേരെ മൌദൂദി പുറത്താക്കിയതിനെ കുറിച്ചുമാണ്.

ഇതില്‍ നിന്നൊക്കെ വ്യക്തമാവുന്നത്, മുസ്ലിം സംഘടനകളുടെ കൂട്ട് കെട്ടില്‍ നിന്നും ജമാഅത്ത്‌ പരിപാടിയുടെ വിശദാംശങ്ങളില്‍ അഭിപ്രായവ്യത്യാസം പുലര്‍ത്തിയിരുന്നു എന്നാണു. ഒരിടത്ത് വായിക്കാം, ജമാഅത്ത്‌ കമ്മിറ്റിയില്‍ നിന്നും രാജിവെച്ച ശേഷം എടുത്ത തീരുമാനമായിരുന്നു ആക്ഷന്‍ എന്നാണു. ഒരിടത്തല്ല പലയിടത്തും ജമാഅത്ത്‌ അതിന്റെ പരിപാടിയില്‍ ഭരണഘടന വിരുദ്ധമായ പരിപാടികള്‍ ഇസ്ലാമിക ധാര്‍മികതയ്ക്ക് നിരക്കാത്ത സമരമുറകള്‍ സ്വീകരിക്കില്ല എന്ന് വ്യക്തമാക്കിയതായി താങ്കള്‍ക്ക് വായിക്കാം.

ഇന്ത്യന്‍ said...

3. യോഗത്തില്‍ DIRECT ACTION എതിരായി അമീര്‍ എന്തെങ്കിലും നിലപാട് എടുക്കാതിരുന്നത് എന്തുകൊണ്ട് ?

രണ്ടാമത്തെ ചോദ്യത്തിനുള്ള ഉത്തരവും മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വായിച്ചാല്‍ ഇതിനുള്ള ഉത്തരം കിട്ടും. ജമാഅത്തിന്റെ വാദം അവര്‍ ആ കമ്മിറ്റിയില്‍ വിയോജിച്ചു എന്നാണ്. അത് മുഖവിലക്ക് എടുക്കാതിരുന്നാലും ജമാഅത്ത്‌ അക്രമത്തിനു എതിരെ പ്രതികരിച്ചതിന് ഉദാഹരണം മുനീര്‍ റിപ്പോര്‍ട്ടില്‍ കാണാം.ഈ യോഗത്തിനു ശേഷമാണ് ഇത് ജമാഅത്ത്‌ നേതാക്കള്‍ തന്സീമില്‍ എഴുതുന്നത് എന്ന് ഓര്‍ക്കണം. ജമാഅത്തിന്റെ മുന്നില്‍ പ്രധാന എതിരാളി ഭരണകൂടം ആയിരുന്നു എന്നതും സത്യം. അത് കൊണ്ട് തന്നെ പ്രസ്താവനകളില്‍ ഭരണവര്‍ഗ്ഗത്തിന്റെ സംസ്കാരം വിമര്‍ശിക്കാനും അവര്‍ മടിച്ചില്ല.കൂടാതെ നേരത്തെ എടുത്തു കാണിച്ച മൌദൂദി വളരെ ശക്തമായി അണികളെ വിലക്കിയതും രണ്ടു പേരെ പുറത്താക്കിയതും കൂട്ടി വായിക്കുക. ജമാഅത്ത്‌ നിലപാട് വ്യക്തം.


The ‘Tasneem’ of 2nd March, 1953, wrote a leading article repeating a portion of
Maulana Abul Ala Maudoodi’s statement of 27th February about the Government’s Press
Note and reiterating the three courses open to Government which had been indicated by
Maulana Maudoodi in that statement. In its issue of 3rd March, the same paper devoted
another article to the subject disapproving improper slogans that were being raised during
speeches in public meetings, the rowdyism that was being witnessed in processions and
the mock funerals of high personages in Government that were being staged. Though the
article condemned all this, it proceeded to mention that people had inherited this conduct
from the Muslim League itself when it had organised the agitation against Malik Khizar
Hayat Khan Tiwana, and pointed out that such conduct would be injurious to the sacred
mission for which the public were striving.

മുനീര്‍ കമ്മീഷന്റെ വീക്ഷണമാണ് ഇത് എന്നതും കൂടി മനസ്സിലാക്കി വിലയിരുത്തുക. മുനീര്‍ ആവട്ടെ ഏതു കക്ഷി ആണെന്നത് വ്യക്തവും.

ഇതില്‍ നിന്നും വ്യക്തമാവുന്നത് ജമാഅത്തിന്റെ നയം മറ്റുള്ളവരുടെത് അല്ല എന്നുള്ളത് തന്നെ.

«Oldest ‹Older   1 – 200 of 305   Newer› Newest»