പേജുകള്‍‌

മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിങ്ങള്‍ എന്തുകൊണ്ട് നിരാകരിക്കുന്നു എന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ട് നിങ്ങളുടെ വിശ്വാസങ്ങളെ നിരാകരിക്കുന്നുവെന്ന്‌.

Sunday, September 12, 2010

അവരുടെ മനുഷ്യാവകാശങ്ങള്‍ക്ക്‌ വിലയില്ലേ?

ഇക്കഴിഞ്ഞ മെയ്‌ 28ന്‌ പാകിസ്‌താനിലെ ലാഹോറില്‍ അഹമ്മദിയ്യാ മുസ്‌ലീങ്ങളുടെ രണ്ടു പള്ളികളില്‍ പാക്‌ താലിബാന്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. അഹമ്മദിയ്യാ വിഭാഗത്തിനു നേരെ പാകിസ്‌താനില്‍ നടക്കുന്ന ആദ്യത്തെ ആക്രമണമല്ല ഇത്‌. 1953ല്‍ ഒരു വന്‍കലാപം തന്നെ അവര്‍ക്കെതിരെ നടന്നു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുഖ്യധാരാ മുസ്‌ലീം സംഘടനകള്‍ ഒത്തുചേര്‍ന്നു നടത്തിയ ആ ലഹളയില്‍ രണ്ടായിരത്തിലേറെ അഹമ്മദി മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ്‌ കണക്ക്‌.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പഞ്ചാബിലെ ഖാദിയാനില്‍ മിര്‍സാ ഗുലാം അഹമ്മദാണ്‌ പ്രവാചക പരമ്പര അവസാനിച്ചിട്ടില്ലെന്ന ആശയം അവതരിപ്പിച്ചുകൊണ്ട്‌ പുതിയ മുസ്‌ലീം വിഭാഗത്തിനു രൂപം നല്‍കിയത്‌. മുഹമ്മദ്‌ അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്ന മുഖ്യധാരാ മുസ്‌ലീങ്ങള്‍ അന്നു തൊട്ടേ അഹമ്മദിയ മുസ്‌ലീങ്ങളെ ശത്രുക്കളായാണ്‌ വീക്ഷിച്ചുപോന്നത്‌. പാകിസ്‌താന്‍ നിലവില്‍ വന്നപ്പോള്‍ പഞ്ചാബിലെ അഹമ്മദി മുസ്‌ലീങ്ങളിലെ ഭൂരിപക്ഷം നവരാഷ്‌ട്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. പാകിസ്‌താന്റെ പ്രഥമവിദേശകാര്യമന്ത്രി ചൗധരി സഫറുള്ളാഖാന്‍ അഹമ്മദി മുസ്‌ലീമായിരുന്നു. അദ്ദേഹത്തെപ്പോലെ വേറെ ചില അഹമ്മദികളും ആദ്യകാലത്ത്‌ പാകിസ്‌താനില്‍ ഉന്നതസ്ഥാനങ്ങളിലുണ്ടായിരുന്നു. അവരെയെല്ലാം നീക്കം ചെയ്യണമെന്നും അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു 1953ല്‍ മുഖ്യധാരക്കാരുടെ പ്രക്ഷോഭം.
തങ്ങളുടെ ലക്ഷ്യം നേടാന്‍ പ്രക്ഷോഭകര്‍ക്ക്‌ തത്‌കാലം സാധിച്ചില്ലെങ്കിലും അവര്‍ അടങ്ങിയിരുന്നില്ല. മറ്റുള്ളവരുടെ മതവിശ്വാസ സ്വാതന്ത്ര്യം അംഗീകരിച്ചുകൊടുക്കാന്‍ തയ്യാറല്ലാതിരുന്ന അവര്‍ അഹമ്മദിമുസ്‌ലീങ്ങള്‍ക്കെതിരെയുള്ള ആക്രാമകപ്രചാരണങ്ങള്‍ തുടര്‍ന്നു. മതഫാഷിസത്തില്‍ അഭിരമിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ആചാര്യന്‍ മൗലാനാ മൗദൂദി അഹമ്മദികള്‍ മൂര്‍ത്തദ്ദൂകള്‍ (മതപരിത്യാഗികള്‍) ആണെന്നും ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രകാരം അവര്‍ വധാര്‍ഹരാണെന്നും എടുത്തുകാട്ടി. രണ്ടുദശാബ്‌ദത്തിലേറെക്കാലം തുടര്‍ന്ന ഈ യക്ഷിവേട്ട 1974ല്‍ ചെന്നെത്തിയത്‌ ഭരണഘടനാ ഭേദഗതിയിലാണ്‌. മൗദൂദിയുടെ നേതൃത്വത്തില്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണയുദ്ധത്തിനു മുന്‍പില്‍ മുട്ടുമടക്കി സുല്‍ഫിക്കര്‍ അലിഭൂട്ടോയുടെ സര്‍ക്കാര്‍ അഹമ്മദികളെ ഇസ്‌ലാം മതത്തില്‍നിന്നു പുറന്തള്ളാന്‍ പാകത്തിലുള്ള ഭേദഗതി ഭരണഘടനയില്‍ കൊണ്ടുവന്നു. മുഹമ്മദ്‌ നബി അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്നവരെ മാത്രമെ മുസ്‌ലീങ്ങളായി പരിഗണിക്കൂ എന്നതായിരുന്നു ഭേദഗതിയുടെ പൊരുള്‍. അതനുസരിച്ച്‌ അഹമ്മദിമുസ്‌ലീങ്ങളെ അമുസ്‌ലീങ്ങളായി പ്രഖ്യാപിക്കുന്ന നിയമം പാര്‍ലമെന്റ്‌ പാസ്സാക്കുകയും ചെയ്‌തു.
അതുകൊണ്ടും തൃപ്‌തരായിരുന്നില്ല മൗദൂദിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരക്കാര്‍. കൂടുതല്‍ കടുത്ത നിയമങ്ങള്‍ വഴി അഹമ്മദികളെ സമ്പൂര്‍ണ്ണമായി അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ അവര്‍ നടത്തി. മതമൗലികവാദികളെ വഴിവിട്ട്‌ പ്രീണിപ്പിക്കുന്ന ജനറല്‍ സിയാവുല്‍ ഹഖ്‌ പ്രസിഡന്റായപ്പോള്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. 1984 ഏപ്രിലില്‍ ഓര്‍ഡിനന്‍സ്‌ മുഖേന ജനറല്‍ഹഖ്‌ അഹമ്മദികളെ അക്ഷരാര്‍ത്ഥത്തില്‍ ഗളച്ഛേദം നടത്തി. മുസ്‌ലീങ്ങള്‍ എന്നവകാശപ്പെടാനോ തങ്ങളുടെ മതാശയങ്ങള്‍ പ്രചരിപ്പിക്കാനോ തങ്ങളുടെ മസ്‌ജിദുകളെ മസ്‌ജിദുകള്‍ എന്നു വിശേഷിപ്പിക്കാനോ ബാങ്ക്‌ വിളിക്കാനോ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാനോ ഉള്ള അവകാശംപോലും അഹമ്മദികള്‍ക്കു നിഷേധിക്കപ്പെട്ടു.
ഇന്നു പാകിസ്‌താനില്‍ നാല്‌പതുലക്ഷം അഹമ്മദി മുസ്‌ലീങ്ങളുണ്ട്‌. പക്ഷേ മുസ്‌ലീങ്ങള്‍ക്കുവേണ്ടി പ്രത്യേകം സൃഷ്‌ടിക്കപ്പെട്ട രാഷ്‌ട്രത്തില്‍ അവര്‍ അമുസ്‌ലീം ന്യൂനപക്ഷമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. മറ്റു ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കുന്ന പരിഗണനപോലും അവര്‍ക്ക്‌ `പവിത്രതയുടെ നാട്‌’ എന്നര്‍ത്ഥമുള്ള പാകിസ്‌താനില്‍ ലഭിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിക്കാരും ലശ്‌കറെ ത്വയിബ, ജെയ്‌ഷെ മുഹമ്മദ്‌, ലശ്‌കറെ ജംഗ്‌വി, സിപാഹെ സഹാബ, പാക്‌ താലിബാന്‍ തുടങ്ങിയ ഭീകരവാദസംഘങ്ങളും അവരെ വീക്ഷിക്കുന്നത്‌ വധിക്കപ്പെടേണ്ടവര്‍ എന്ന നിലയ്‌ക്കാണ്‌. മതവിശ്വാസികളുടെ പേരില്‍ ഒരു ജാതിവിഭാഗത്തെ ഉന്‍മൂലനം ചെയ്യേണ്ടതുണ്ടെന്നു പ്രചരിപ്പിക്കുകയും അവര്‍ക്കുനേരെ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന സംഘടനകള്‍ക്കെതിരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ പാക്‌ ഭരണകൂടം മുന്നോട്ടുവരുന്നില്ല എന്നത്‌ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ഇന്നു ലോകത്തിലെ ഏറ്റവും അരക്ഷിതരായ ജനവിഭാഗമാണ്‌ പാകിസ്‌താനിലെ അഹമ്മദിയാ മുസ്‌ലീങ്ങള്‍. മനുഷ്യാവകാശങ്ങള്‍ ഇത്രത്തോളം നിഷേധിക്കപ്പെട്ട മറ്റൊരു ജനവിഭാഗത്തെ കണ്ടെത്തുക പ്രയാസം.
വിചിത്രമായ കാര്യം, അഹമ്മദിയ്യാ മുസ്‌ലീങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവയര്‍ഹിക്കുന്ന വിധം തുറന്നുകാട്ടാന്‍ നമ്മുടെ നാട്ടില്‍ പലരും മുന്നോട്ടുവരുന്നില്ല എന്നതാണ്‌. പലസ്‌തീന്‍ മേഖലയിലെയും ചെച്‌നിയയിലെയും സിംഗിയാങ്കിലെയും കാശ്‌മീരിലെയും ബോസ്‌നിയയിലെയും ഇറാഖിലെയും അഫ്‌ഗാനിസ്‌താനിലെയും ഗ്വാണ്ടനാമോയിലെയും മനുഷ്യാവകാശ ധ്വംസനങ്ങള്‍ തികച്ചും ന്യായമായി ഇവിടെ തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്‌. അവയ്‌ക്കെതിരെ ഉച്ചത്തില്‍ ശബ്‌ദിക്കാന്‍ നമ്മുടെ സംസ്ഥാനത്തും പുറത്തും പല കൂട്ടായ്‌മകളും മുന്നോട്ടു വന്നിട്ടുമുണ്ട്‌. തീര്‍ച്ചയായും അത്‌ വേണ്ടത്‌ തന്നെ. പക്ഷേ അത്രതന്നെ ഗൗരവത്തില്‍ വീക്ഷിക്കപ്പെടേണ്ടതാണ്‌ പാകിസ്‌താനില്‍ ദശാബ്‌ദങ്ങളായി അഹമ്മദികള്‍ അനുഭവിക്കുന്ന ദുരിതങ്ങളും മനുഷ്യാവകാശലംഘനങ്ങളും. ഇന്നാട്ടിലെ മുസ്‌ലീം മുഖ്യധാരാ സംഘടനകള്‍ ഒന്നുപോലും അയല്‍ രാഷ്‌ട്രത്തില്‍ അഹമ്മദികളുടെ മതസ്വാതന്ത്ര്യം കവര്‍ന്നതിനെതിരെയോ അവര്‍ക്കെതിരെ വര്‍ഷങ്ങളായി ഭരണകൂടതലത്തിലും സിവില്‍ സമൂഹതലത്തിലും നടന്നുവരുന്ന നിന്ദ്യവും ക്രൂരവുമായ യക്ഷിവേട്ടയ്‌ക്കെതിരെയോ രണ്ടുവാക്ക്‌ മിണ്ടാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നാണോ? തങ്ങള്‍ ഇഷ്‌ടപ്പെടാത്ത ജനവിഭാഗങ്ങളെ ആര്‍ എങ്ങനെ പീഡിപ്പിച്ചാലും തങ്ങള്‍ക്കു പരാതിയില്ലെന്ന നിലപാടെടുക്കുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കാനുള്ള അവകാശം തന്നെയാണ്‌.

131 comments:

സുശീല്‍ കുമാര്‍ said...

ഇന്നാട്ടിലെ മുസ്‌ലീം മുഖ്യധാരാ സംഘടനകള്‍ ഒന്നുപോലും അയല്‍ രാഷ്‌ട്രത്തില്‍ അഹമ്മദികളുടെ മതസ്വാതന്ത്ര്യം കവര്‍ന്നതിനെതിരെയോ അവര്‍ക്കെതിരെ വര്‍ഷങ്ങളായി ഭരണകൂടതലത്തിലും സിവില്‍ സമൂഹതലത്തിലും നടന്നുവരുന്ന നിന്ദ്യവും ക്രൂരവുമായ യക്ഷിവേട്ടയ്‌ക്കെതിരെയോ രണ്ടുവാക്ക്‌ മിണ്ടാന്‍ ഇന്നേവരെ തയ്യാറായിട്ടില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നാണോ? തങ്ങള്‍ ഇഷ്‌ടപ്പെടാത്ത ജനവിഭാഗങ്ങളെ ആര്‍ എങ്ങനെ പീഡിപ്പിച്ചാലും തങ്ങള്‍ക്കു പരാതിയില്ലെന്ന നിലപാടെടുക്കുന്നവര്‍ക്ക്‌ നഷ്‌ടപ്പെടുന്നത്‌ മനുഷ്യാവകാശങ്ങളെക്കുറിച്ച്‌ സംസാരിക്കാനുള്ള അവകാശം തന്നെയാണ്‌.

പുലരി said...

മുറ്റത്തെ മുല്ലക്ക് മണമില്ലേ സുഷില്കുമാര്‍?
പാക്കിസ്ഥാനിലെ പ്രശ്നങ്ങള്‍ തികച്ചും ഗൌരവതരം തന്നെ. അമേരിക്കന്‍ സൈനികര്‍ക്കും, പാക്കിസ്ഥാന്‍ സൈനികര്‍ക്കും, താളിബാനുമൊക്കെ ഇതില്‍ തുല്യ പങ്കു ഉണ്ട് താനും, പാക്കിസ്ഥാന്‍ പട്ടാളം പള്ളിയില്‍ കയറി നുറോളം സ്ത്രികളെ മുഷറഫിന്റെ കാലത്ത് കുട്ടക്കൊല ചെയ്തിരുന്നു. അവര്‍ക്കും ഉണ്ടായിരുന്നു മനുഷ്യാവകാശം.
ഇവിടെ കേരളത്തില്‍ ജ്യോത്സ്യന്റെ വാക്ക് വിശ്വസിച് രണ്ടു മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊന്നിരിക്കുന്നു.
സാംസ്ക്കാരിക നായകര്‍ക്ക് ഇതിലൊന്നും പറയുവാനില്ലേ?
അതോ ഒരു പ്രത്യേക വിഭാഗവുമായി ബന്ധപ്പെട്ട മനുഷ്യാവകാശങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യു എന്നാ നിര്‍ബന്ധം ഉണ്ടോ?
സ്വാഗതം പുതിയ പോസ്റ്റിലേക്ക്
കഷമിക്കണം സാംസ്ക്കാരിക കേരളം തിരക്കിലാണ്.'

സുശീല്‍ കുമാര്‍ said...

സുഹൃത്തേ,
സാംസ്കാരിക കേരളത്തിനുതന്നെ അപമാനകരമാണ്‌ ഈ നീച പ്രവൃത്തികള്‍. അതിന്റെ ക്രൂരതയും മനുഷ്യത്വ വിരുദ്ധതയും ചൂണ്ടിക്കാട്ടിയതിന്‌ താങ്കളെ അഭിനന്ദിക്കുന്നു. എന്നാല്‍ അതിനു കാരണം മനുഷ്യന്റെ അന്ധവിശ്വാസങ്ങളാണെന്നും അതിനെതിരെ വ്യപകമായ ബോധവല്‍ക്കരണം ആവശ്യമാണെന്ന് മനസ്സിലാക്കുകയും കഴിയും വിധം അതു ചെയ്തുകൊണ്ടിക്കുകയും ചെയ്യുന്ന യുക്തിവാദികളെ ചീത്തവിളിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ഒരു വശം മാത്രമല്ല; യുക്തിവാദികളുടേ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളിലൊന്ന് അന്ധവിശ്വാസങ്ങള്‍ക്കെതിരായ ബോധവല്‍ക്കരണമാണെന്ന് താങ്കള്‍ക്കറിയുമോ?

ഞാന്‍ എന്റെ ബ്ലോഗില്‍ അവയ്ക്കെതിരെയും ശബ്ദിക്കാറുണ്ട്.
ഈ ലിങ്കുകള്‍ നോക്കുക:
കാനാടി ചാത്തന്‌ പോലീസ് കാവല്‍

ഒന്നര വയസ്സുകാരന്റെ നരബലി: 'മന്ത്രവാദി'യുടെ കാമുകിയും അറസ്റ്റില്‍

ഇത്തര്‍ം അന്ധതകള്‍ക്കെതിരെ യോജിക്കാവുന്നവരുമായി യോജിച്ച് ശബ്ദമുയര്‍ത്തേണ്ടതുണ്ട്. പക്ഷേ തന്റെ കണ്ണില്‍ കോലുവെച്ച് മറ്റുള്ളവരുടെ കണ്ണിലെ കരടെടുക്കാന്‍ നടക്കുന്നവരെ അംഗീകരിക്കാന്‍ കഴിയില്ല.(താങ്കളെയല്ല ഉദ്ദേശിച്ചത്)

സുശീല്‍ കുമാര്‍ said...

ഇതില്‍ രണ്ടാമത്തെ ലിങ്ക് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയാണ്‌.

സുശീല്‍ കുമാര്‍ said...

അഹ്‌മദികള്‍ക്കെതിരായ മതപരമായ വിവേചനവും അവരെ പള്ളികളില്‍ കയറി കൊന്നൊടുക്കുന്നതും വരെ ചര്‍ച്ച ചെയ്യുന്നതില്‍ ചിലര്‍ക്കെല്ലാം വലിയ അസഹിഷ്ണുതയാണ്‌. പാലസ്തീനിലെ കാര്യം പറഞ്ഞ് മതവികാരം ഇളക്കാന്‍ നൂറ് നാക്കും.. ഈ ഇരട്ടത്താപ്പിനെയാണ്‌ ഹമീദ് ചേന്ദമംഗലൂര്‍ തുറന്നുകാട്ടിയിരിക്കുന്നത്.

സന്തോഷ്‌ said...

അരിയെത്ര? പയറഞ്ഞാഴി !! എന്ന ചൊല്ല് പോലെയാണ് പുലരിയുടെ കമന്റ്. എന്ത് അഹമ്മദീയ ഏതു പാകിസ്താന്‍ ... അതെല്ലാം സയണിസ്റ്റ് സാമ്രാജത്വ അമേരിക്കന്‍ ഗൂഡാലോചനയുടെ പരിണിത ഫലങ്ങള്‍ അല്ലെ... :(

ഇന്ത്യന്‍ said...

പ്രിയ സുശീല്‍ കുമാര്‍,

പോസ്റ്റിനു അഭിനന്ദനങ്ങള്‍. ആദ്യമായി ഒരു സംശയം, അഹ്മദിയ മുസ്ലിങ്ങള്‍ ഇസ്ലാം മത വിശ്വാസികള്‍ ആണെന്ന് ആരാണ് അഭിപ്രായപ്പെടുന്നത്? എന്‍റെ അറിവില്‍ ലോകത്തെ എല്ലാ മുസ്ലിങ്ങളും ഖാദിയാനികള്‍ മുസ്ലിങ്ങള്‍ അല്ല എന്ന അഭിപ്രായം ഉള്ളവരാണ്. ഒരു വിഭാഗം മുസ്ലിമാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന മാനദണ്ഡം താങ്കള്‍ക്ക് അറിയാമോ? ഉണ്ടെങ്കില്‍ ഇവിടെ എഴുതുക. ബാക്കി ചര്‍ച്ച ആ ഉത്തരത്തിനു ശേഷം. താങ്കള്‍ ഉന്നയിച്ച മനുഷ്യാവകാശ പ്രശനം, എല്ലാം ചര്‍ച്ച ചെയ്യാം. ആദ്യം, വിശദമാക്കൂ, ആരാണ് മുസ്ലിം. അതിനുള്ള മാനദദണ്ഡം എന്ത്? അപ്രകാരം അഹ്മദിയാ വിഭാഗം മുസ്ലിങ്ങളോ അല്ലയോ
മറുപടിക്ക് കാത്തിരിക്കുന്നു.

..naj said...
This comment has been removed by the author.
..naj said...
This comment has been removed by the author.
..naj said...

"""'പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ പഞ്ചാബിലെ ഖാദിയാനില്‍ മിര്‍സാ ഗുലാം അഹമ്മദാണ്‌ പ്രവാചക പരമ്പര അവസാനിച്ചിട്ടില്ലെന്ന ആശയം അവതരിപ്പിച്ചുകൊണ്ട്‌ പുതിയ മുസ്‌ലീം വിഭാഗത്തിനു രൂപം നല്‍കിയത്‌. ""

""മുഹമ്മദ്‌ അന്ത്യപ്രവാചകനാണെന്നു വിശ്വസിക്കുന്ന മുഖ്യധാരാ മുസ്‌ലീങ്ങള്‍ അന്നു തൊട്ടേ അഹമ്മദിയ മുസ്‌ലീങ്ങളെ ശത്രുക്കളായാണ്‌ വീക്ഷിച്ചുപോന്നത്‌. ""

സുശീല്‍ പോസ്റ്റില്‍ തന്നെ ""ഖാടിയാനി കല്‍ മുസ്ലീങ്ങള്‍ അല്ല ""എന്ന് രണ്ടാമത്തെ വാചകം ഉത്തരമായി വരുന്നുണ്ട്.
പിന്നെ, മതങ്ങള്‍ നശിക്കട്ടെ, മനുഷ്യര്‍ ഒന്നാകട്ടെ എന്നാ മുദ്രാവാക്യം മുഴക്കുന്ന യുക്തിവാദികള്‍ ഈ ഖാടിയാനിസതെയെങ്കിലും ഇല്ലാതാകുന്നതില്‍ ആശ്വസിക്കെണ്ടാതായിരുന്നു. ഒരു ഭാഗത്ത്‌ മതങ്ങള്‍ നശിക്കട്ടെ എന്ന് ശപിക്കുമ്പോഴും അവയെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളെ വിമര്‍ശിക്കുന്നതില്‍ തന്നെ ഒരു ഇരട്ട താപ്പു യുക്തിവാദത്തിനു ഈ വിഷയത്തില്‍ കാണുന്നതില്‍ തെറ്റുണ്ടോ !
മനുഷ്യാവകാശ ലങ്ഘനത്തെ അപലപ്പിക്കുന്നതിനെയും, അവയെ എതിര്‍ക്കുന്നതിനെയും അംഗീകരിക്കുന്നു.
പിന്നെ സുശീല്‍, ഇന്ത്യയിലും, പാകിസ്ഥാനിലും, ഇറാക്കിലും, സോമാലിയയിളും, അഫ്ഘാനിസ്ഥാനിലും അങ്ങിനെ ഓരോ രാജ്യങ്ങളില്‍ നടക്കുന്ന മനുഷ്യന് നേരെയുള്ള അക്രമങ്ങളുടെ "ആഗോള രാഷ്ട്രീയ സമവാക്ക്യങ്ങളെ"കുറിച്ചുള്ള അന്ജതയാണ് സുശീലിന്റെ ഈ തൊലി പുറമേ നോക്കിയുള്ള പോസ്റ്റ്‌.
യഥാര്‍ത്ഥ സിംപ്ടം നമ്മുടെ കാഴ്ചക്കും, പരിധിക്കും അപ്പുറത്താണ്. പിന്നെ വംശീയത, ജാതീയത, വര്ഘീയത ഇതൊക്കെ സൃഷ്ടിച്ചു നിലനിര്‍ത്തി അവിടെ വളകൂരുണ്ടാക്കിയാല്‍ മാത്രമേ താങ്കള്‍ പറഞ്ഞ സ്പോടന രംഗങ്ങള്‍ക്ക് വേധിയുണ്ടാകൂ ...
ഇസ്ലാം അക്രമങ്ങല്‍ക്കെതിരെയാണ്, ചെയ്യുന്നവര്‍ ആരായാലും.

സുശീല്‍ കുമാര്‍ said...

അഹ്മദി മുസ്ലിംകള്‍ ഇസ്സാം മത വിശ്വാസികള്‍ ആണോ എന്ന് വിധി പറയാന്‍ ഞാന്‍ ആളല്ല. അത് ഹമീദ് ചേന്ദമംഗലൂരിന്റെ ഈ ലേഖനത്തിന്റെ ലക്ഷ്യവുമല്ല. ഏതായാലും ഹിന്ദുക്കളെയും, കൃസ്ത്യനികളെയും അമുസ്ലിംകളായി എവിടെയും അമുസ്ലിംകളായി പ്രത്യേകം പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ലല്ലോ? ഇക്കാര്യത്തില്‍ അത് വേണ്ടിവന്നതില്‍ നിന്നുതന്നെ അവര്‍ മുസ്ലിംകളാണോ അല്ലയോ എന്ന തര്‍ക്കം നില്‍നില്‍ക്കുന്നു എന്ന കാര്യം ഉറപ്പ്. അന്ത്യപ്രവാചകന്‍ എന്ന വാദഗതിയെ അവര്‍ തള്ളിക്കളയുന്നത് ഖുര്‍ അന്‍ വ്യാഖ്യാനിച്ചിട്ട് തന്നെയാണ്‌ എന്നതാണ്‌ വസ്തുത.

ഇവിടെ ചര്‍ച്ചാവിഷയം അവരോട് പാകിസ്ഥാനിലെ സര്‍ക്കാരും മൗദൂദിസ്റ്റുകള്‍ അടക്കമുള്ള സംഘടനകളും അനുവര്‍ത്തിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഉന്മൂലന ശ്രമങ്ങളുമാണ്‌. അതിനോടുള്ള പ്രതികരണം പ്രതീക്ഷിക്കുന്നു

സുശീല്‍ കുമാര്‍ said...

നാജ് പറഞ്ഞു:
"ഒരു ഭാഗത്ത്‌ മതങ്ങള്‍ നശിക്കട്ടെ എന്ന് ശപിക്കുമ്പോഴും അവയെ ഇല്ലാതാക്കുവാനുള്ള ശ്രമങ്ങളെ വിമര്‍ശിക്കുന്നതില്‍ തന്നെ ഒരു ഇരട്ട താപ്പു യുക്തിവാദത്തിനു ഈ വിഷയത്തില്‍ കാണുന്നതില്‍ തെറ്റുണ്ടോ !"

>>>> നിങ്ങള്‍ മറ്റൊരു മതവിഭാഗത്തെ ശാരീരികമായി ഇല്ലാതാക്കാനാണല്ലോ ശ്രമിക്കുന്നത്. എന്നു വെച്ചാല്‍ മനുഷ്യരെ ഇല്ലാതാക്കാന്‍. അതിനെതിരെയാണ്‌ ഈ പോസ്റ്റ്. അഹ്മദീയരെ ആശയപരാമായി എതിര്‍ക്കുന്നതിനെയും അവരുടെ മനുഷ്യാവകകാശങ്ങളെക്കുറിച്ച് പറയുന്നതിനെയും താങ്കളുടെ മഞ്ഞക്കണ്ണുകള്‍ക്ക് തിരിച്ചറിയാത്തത് എന്റെ കുറ്റമാണോ നാജ്?

CKLatheef said...

ഈ അവസ്ഥയില്‍ താങ്കളോട് സംവദിക്കുന്നതില്‍ സന്തോഷമേയുള്ളൂ. അഥവാ അന്ധമായ വെറുപ്പും വിദ്വേഷവുമല്ല താങ്കളുടെ പ്രചോദകം എന്ന് മനസ്സിലാക്കാന്‍ സാധിക്കുനിന്നടത്തോളം.

അവരുടെ (ഖാദിയാനികളുടെ) മനുഷ്യാവകാശങ്ങള്‍ക്ക് വിലയില്ലേ എന്നതാണല്ലോ ചോദ്യം. തീര്ചയായും വിലയുണ്ട് എന്നതാണ് എന്റെയും ജമാഅത്തിന്റെയും മറുപടി.

ഹമീദ് ചേന്ദമംഗലൂരിന്റെ ഒരു ലേഖനം പകര്‍ത്തുകയാണ് താങ്കള്‍ ചെയ്തിട്ടുള്ളത്. ഇതുപോലെ എന്തോ ഒന്ന് വായിച്ചിട്ടാണ് കെ.പി.എസിന്റെ ബ്ലോഗിലും തുടര്‍ന്ന് ഇവിടെയും ചില ചോദ്യങ്ങള്‍ ഉന്നയിച്ചത് എന്ന് അപ്പോഴെ തോന്നിയിരുന്നു.

ഒരു കാര്യം തുറന്ന് പറയട്ടെ. കേരളത്തിലെ ഒരു ജമാഅത്ത് പ്രവര്‍ത്തകനും ഹമീദ് ചേന്ദമംഗലൂരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന് സത്യമറിയാത്തതുകൊണ്ടാണ് പച്ചകള്ളം തട്ടിവിടുന്നതെന്ന് ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നാല്‍ ചിലരദ്ദേഹത്തെ സൗകര്യാര്‍ഥം ജമാഅത്തിനെക്കുറിച്ചുള്ള ആധികാരിക വിവരത്തിന്റെ സ്രോതസ്സായി കാണുന്നുവെന്നത് സത്യമാണ്. അതുതന്നെയാണ് അദ്ദഹേത്തിന്റെ നിലനില്‍പിന്റെയും അധാരം. മീഡിയ അദ്ദേഹത്തെ ശ്രദ്ധിക്കുന്നതും കവറേജ് നല്‍കുന്നതും അതുകൊണ്ടുതന്നെ. അദ്ദേഹത്തിന്റെ ലേഖനത്തിന് മറുപടി പറഞ്ഞാല്‍ മാതൃഭൂമിയടക്കമുള്ളവര്‍ അത് തിരസ്‌കരിക്കുകയും ചെയ്യും. തങ്ങള്‍ വീര്‍പ്പിച്ച് നിര്‍ത്തിയ ബലൂണ്‍ പൊട്ടിക്കാന്‍ അവര്‍ സമ്മതിക്കുമോ. ഒരാളെക്കുറിച്ച് ഇത്രയും വ്യക്തിപരമായി പരാമര്‍ശിക്കേണ്ടിവന്നതില്‍ ക്ഷമ ചോദിക്കുന്നു. അദ്ദേഹം ജമാഅത്തിനെതിരെ ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങളില്‍നിന്ന് തിരിച്ച് ഇത്രയെങ്കിലും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.

CKLatheef said...

>>> 1953ല്‍ ഒരു വന്‍കലാപം തന്നെ അവര്‍ക്കെതിരെ നടന്നു. ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുഖ്യധാരാ മുസ്‌ലീം സംഘടനകള്‍ ഒത്തുചേര്‍ന്നു നടത്തിയ ആ ലഹളയില്‍ രണ്ടായിരത്തിലേറെ അഹമ്മദി മുസ്‌ലീങ്ങള്‍ കൊല്ലപ്പെട്ടു എന്നാണ്‌ കണക്ക്‌. <<<

ഹമീദ് ഈ പറയുന്നത് പച്ചക്കളവാണ് എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. ഈ കലാപത്തില്‍ ജമാഅത്ത് പങ്കെടുത്തിട്ടില്ല. അതുകൊണ്ടാണ് മുപ്പത് വര്‍ഷത്തിന് ശേഷവും മൗദൂദിക്ക് പാകിസ്ഥാനില്‍ നിന്ന് കൊണ്ട് ഇങ്ങനെ പറയാന്‍ കഴിഞ്ഞത്:

"ജമാഅത്തിന്റെ മുപ്പത് വര്‍ഷക്കാലത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ അത് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനോ അതിനായി പ്രേരിപ്പിച്ചതിനോ ഒരൊറ്റ ഉദാഹരണം പോലും ഇതുവരെയും ആര്‍ക്കും ചൂണ്ടിക്കാണിക്കാനായിട്ടില്ല. രചനാത്മകവും നിയമവിധേയവും ജനാധിപത്യ രീതിയില്‍ അധിഷ്ഠിതവുമായിരിക്കും അതിന്റെ പ്രവര്‍ത്തനം എന്ന് അതിന്റെ ഭരണഘടനയില്‍ വ്യക്തമായി രേഖപ്പെടുത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി."

CKLatheef said...

ഹമീദ് ഇവിടെ ഉന്നയിച്ച ആരോപണം പുതിയതൊന്നുമല്ല. പുതിയതായുള്ളത്. മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയുന്ന ജമാഅത്ത് എന്തുകൊണ്ട് പാകിസ്ഥാനില്‍ അഹ്മദികള്‍ക്കെതിരെ നടക്കുന്ന പീഢനങ്ങളെ ഫലസ്തീനിലും ഇറാഖിലും അഫ്ഖാനിലും നടക്കുന്ന പീഢനങ്ങളെ പോലെ കണ്ട് പ്രതികരിക്കുന്നില്ല എന്ന് മാത്രമാണ്. പ്രതികരിക്കുന്നില്ല എന്നത് അനുകൂലിക്കുന്നു എന്നതിന് തെളിവല്ല. മറ്റു ആരോപണങ്ങള്‍ പഴയത് തന്നെ അതില്‍ പലതും ഉത്ഭവിച്ചത്. 1953 ലെ ഖാദിയാനി പ്രക്ഷോപത്തെ തുടര്‍ന്ന് നിശ്ചയിച്ച മുനീര്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. കടുത്ത മോഡേണിസ്റ്റും ജമാഅത്തെ ഇസ്്‌ലാമിയെ കൊടിയ ശത്രുവുമായി കണ്ട പാകിസ്ഥാനെ ഇസ്്‌ലാമിക റിപബ്ലിക്ക് ആക്കാതിരിക്കാനുള്ള ന്യായങ്ങള്‍ കണ്ടെത്താനാണ് പ്രസ്തുത റിപ്പോര്‍ട്ടുകൊണ്ട് പ്രധാനമായും ഉദ്ദേശിച്ചതെന്ന് വ്യാപക പരാതിയുണ്ട്. മൊദൂദിക്കെതിരിലും ജമാഅത്തിനെതിരിലും അതില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ സത്യവുമായി പുലബന്ധം പോലുമില്ലാത്തതാണ്. അതിലെ അത്തരം പരാമര്‍ശങ്ങള്‍ മൗദൂദിതന്നെ തള്ളിയിട്ടുണ്ട്. വ്യാപകമായ വ്യാജാരോപണം ഉന്നയിക്കപ്പെട്ടതുകൊണ്ടുതന്നെ. പ്രഗല്ഭനായ പ്രഫസര്‍ ഖുര്‍ഷിദ് അഹ്മദ് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എക്‌സറേയ്ഡ് എന്ന പേരില്‍ ഒരു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

പക്ഷേ ഹമീദിന് വേണ്ടത് ജമാഅത്തിനെ ഇടക്കിടക്ക് അടിക്കുകയാണ് അതുകൊണ്ട് മറുപടി പറഞ്ഞ കാര്യങ്ങള്‍ അവ ഒട്ടും മുഖവിലക്കെടുക്കാതെ ആരോപിച്ചുകൊണ്ടിരിക്കും.

ഉന്നയിക്കപ്പെടുന്നത് സ്ഥിരമായ ആരോപണങ്ങളായതിനാല്‍ താങ്കള്‍ ചേര്‍ത്ത ഈ ലേഖനത്തിനും താങ്കളുടെ ആശങ്കകള്‍ക്കുമുള്ള പ്രതികരണം ഞാനെന്റെ ബ്ലോഗില്‍ ഒരു പോസ്റ്റായി നല്‍കിയിട്ടുണ്ട്.

തുടര്‍ ചര്‍ചകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞുകൊള്ളണം എന്നില്ല. എങ്കിലും നടക്കട്ടേ. സത്യം അത് എന്നെങ്കിലും പുറത്ത് വരിക തന്നെ ചെയ്യും.അതിന് സംവാദം മാത്രമാണ് പരിഹാരവും. അന്തിമ വിജയം സത്യത്തിനായിരിക്കും. അതിനാല്‍ എല്ലാ നന്മകളും നേര്‍ന്ന് കൊണ്ട്.

Ajith said...

Will be like that only
"എന്ത് അഹമ്മദീയ ഏതു പാകിസ്താന്‍ ... അതെല്ലാം സയണിസ്റ്റ് സാമ്രാജത്വ അമേരിക്കന്‍ ഗൂഡാലോചനയുടെ പരിണിത ഫലങ്ങള്‍ അല്ലെ... "

A report from a reputed Pakistani news paper "The Express tribune" about the flood relief.

'The government and local clerics refused to shelter around 500 flood-affected families belonging to the Ahmadiya community in South Punjab’s relief camps. Not only that, the government also did not send relief goods to the flood-hit areas belonging to the Ahmadiya community, The Express Tribune has learnt during a visit to the devastated Punjab districts of Muzaffargarh, Dera Ghazi Khan and Rajanpur'

Article: 'The politics of relief: Aliens in their own land'

Link:
http://tribune.com.pk/story/40435/the-politics-of-relief-aliens-in-their-own-land/

കുരുത്തം കെട്ടവന്‍ said...

സുശീല്‍, മുന്‍പൊരിക്കല്‍ ഞാന്‍ മാവോവാദി ആക്രമണങ്ങളെയും നകസലൈറ്റുകളൂടെ ക്രൂരതയെയും കുറിച്ച്‌ എന്താ മാഷേ എഴുതാത്തതെന്ന് ഇ എ ജബ്ബാറിണ്റ്റെ ബ്ളോഗില്‍ ചോദിച്ചു. അദ്ദേഹം പറഞ്ഞത്‌ " അങ്ങിനെ പലയിടത്തും ബോംബ്‌ പൊട്ടും, റെയില്‍ പാളം തകര്‍ക്കും, വിമാനം മറിയും അതൊന്നും എണ്റ്റെ വിഷയമല്ല. ഞാന്‍ ഇസ്‌ലാമിനെതിരിലേ പോസ്റ്റിടു!!" ഈ ചോദ്യം നമുക്കും ചോദിച്ചു കൂടെ, പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഫിലിപ്പൈനിലും ലണ്ടനിലുമൊക്കെ ബോംബ്‌ പൊട്ടുകയോ കലാപം നടക്കുകയോ ചെയ്യും. അതിനൊക്കെ മുസ്ളിം സംഘടനകള്‍ ഉത്തരം പറയണം ഒച്ച വെക്കണം എന്ന് പറഞ്ഞാല്‍, നടക്കുന്ന കാര്യമാണോ?! നിങ്ങള്‍ യുക്തി'വാത'ക്കാര്‍ക്ക്‌ മാത്രം ഇഷ്ടമുള്ളത്‌ ആകാം. മത വിശ്വാസികള്‍ എല്ലാറ്റിനും ഉത്തരം പറയണം... നല്ല ന്യായം. ഹമീദ്‌ മൌലവി ഈ പണി ഇന്നോ ഇന്നലെയോ തടങ്ങിയതല്ല. അതുകൊണ്ട്‌ തന്നെ മാത്ര(ജന്‍മ)ഭൂമിക്കാര്‍ക്കും 'വാത'ക്കാര്‍ക്കുമല്ലാതെ അതില്‍ ഒരു താല്‍പര്യവും തോന്നാറില്ല. അപ്പോള്‍ എങ്ങനാ..... "അങ്ങിനെ പലയിടത്തും ബോംബ്‌ പൊട്ടും അതിനൊക്കെ.......... "

സുശീല്‍ കുമാര്‍ said...

സി കെ ലത്തീഫ്,

ഈ ലേഖനം ഹമീദ് എഴിതിയത് പകര്‍ത്തിയത് തന്നെയാണ്‌. അത് ഞാന്‍ ആദ്യം വായിച്ചത് അഹ്‌മദീയ പ്രസിദ്ധീകരണമായ സത്യദൂതനിലും. ഇന്ത്യന്‍ ജമാ അത്തെ ഇസ്ലാമിയുമായി ഒരു ബന്ധവുമില്ല എന്ന് പറഞ്ഞ് മുമ്പ് തള്ളിക്കളഞ്ഞ പാക് ജമാ അത്തെ ഇസ്ലമിയെ ന്യായീകരിക്കാന്‍ താങ്കള്‍ക്ക്‌ അവകാശമുണ്ട്. അപ്പോഴും "മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയുന്ന ജമാഅത്ത് എന്തുകൊണ്ട് പാകിസ്ഥാനില്‍ അഹ്മദികള്‍ക്കെതിരെ നടക്കുന്ന പീഢനങ്ങളെ ഫലസ്തീനിലും ഇറാഖിലും അഫ്ഖാനിലും നടക്കുന്ന പീഢനങ്ങളെ പോലെ കണ്ട് പ്രതികരിക്കുന്നില്ല എന്ന് മാത്രമാണ്. പ്രതികരിക്കുന്നില്ല എന്നത് അനുകൂലിക്കുന്നു എന്നതിന് തെളിവല്ല" എന്ന പ്രസ്ഥാവനതന്നെ ഹമീദിന്റെ നിരീക്ഷണങ്ങളെ ശരിവെയ്ക്കുന്നു.

അഹ്മദികള്‍ മുസ്ലിംകളാണോ, അത് ആരെല്ലാം അംഗീകരിച്ചില്ല എന്നതൊന്നും ഇവിടുത്തെ വിഷയമല്ലാത്തതിനാല്‍ ഇടപെടുന്നില്ല.മറിച്ച് അഹ്മദികള്‍ക്കെതിരായ അതിക്രമങ്ങളെ നിസ്സാരവല്‍ക്കരിക്കാനുള്ള താങ്കളുടെ ശ്രമം അഭിനന്ദനീയമല്ല എന്ന അഭിപ്രായമറിയിക്കുന്നു.
ഉള്ളുരുകി പ്രാകുന്ന 'സത്യദൂതനെ' തന്നെ ഉദ്ധരിക്കാം.

"കൊലപാതകങ്ങലുടേയും അസഹിഷ്ണുതയുടേയും അക്രമത്തിന്റെയും കൂത്തരങ്ങായ പാകിസ്ഥാനില്‍ പല സ്ഥലങ്ങളിലും ഭരണം തീവ്രവാദികളുടേ കൈകളിലാണ്‌. ഈ പ്രളയക്കെടുതിയിലും ആ ഹീനത്വം പാകിസ്ഥാനില്‍ ആവര്‍ത്തിക്കപ്പെട്ടു. അഹ‌്‌മദികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഏകപക്ഷീയമായ ആക്രമണങ്ങളും അതുപോലെ മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലും ശിയാക്കളും സുന്നികളും തമ്മിലും ബോംബേരിന്റെയും കൂട്ടക്കുരുതികളുടേയും അറ്റമില്ലാത്ത പരമ്പരകളും അവിടെ തുടരുകയാണ്‌. വര്‍ഷങ്ങളായി ചോരയും കണ്ണീരുമൊഴുക്കാത്ത ഒറ്റ ദിനം പോലും പാകിസ്ഥാനിലുണ്ടായിട്ടില്ല. എല്ലാം പറിശുദ്ധമായ ഇസ്ലാമിന്റെ പേരിലാണ്‌ നിര്‍വ്വഹിക്കപ്പെടുന്നത്. ഈ പശ്ചാത്തലമുള്ള പാകിസ്ഥാനില്‍ ഈ പ്രളയം കേവലം യാദൃശ്ചികമാണോ? പാകിസ്ഥാനെ ഇനി അല്ലാഹുവിനുമാത്രമേ രക്ഷിക്കാന്‍ സാധിക്കൂ."

----സത്യദൂതന്‍ മുഖക്കുറിപ്പില്‍ നിന്ന്. ( 2010 സെപ്തംബര്‍)----

താങ്കളുടെ ലേഖനത്തിന്റെ അവസാനത്തെ ആരോപണം "അവര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുന്ന യുക്തിവാദികള്‍ക്ക് എന്ത് പ്രവാചകന്‍ , എന്ത് ദൈവം. കലക്കവെള്ളത്തില്‍ അല്‍പം മീന്‍പിടിക്കാന്‍ കഴിയുമോ എന്ന് മാത്രമേ അവര്‍ നോക്കുന്നുള്ളൂ" അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. കാരണം ബാബരി മസ്ജിദ് ഹിന്ദു മത ഭ്രാന്തര്‍ തകര്‍ത്തപ്പോഴും, ഗുജറാത്തില്‍ നരഹത്യ നടത്തിയപ്പോഴും ഇതേ യുക്തിവാദികള്‍ക്കും ഇന്ത്യയിലെ മതേതര പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വ്യക്തമായ ഒരു നിലപാടുണ്ടായിരുന്നു. അത് മതത്തിന്റെയല്ല മനുഷ്യന്റെ പക്ഷത്ത് നില്‍ക്കുന്ന നിലപാടാണ്‌. അത് ഇക്കാര്യത്തിലും ആവര്‍ത്തിക്കാന്‍ അഹ‌്‌മദികളുടെ മതവിശ്വാസം ഒരു തടസ്സമാകുന്നില്ല.

ഇന്ത്യന്‍ said...

സുശീല്കുഹമാര്‍,

താങ്കള്‍ ഊഹത്തിന്റെ അടിസ്ഥാനത്തില്‍ സംസാരിക്കരുത്. ഊഹമാണ് അവലംബം എങ്കില്‍ വളരെ സഹതാപാര്ഹaമാണ് സംവാദ രീതി. അഹ്മദിയ വിഭാഗം മുസ്ലിമാണോ എന്നതിനെ കുറിച്ച് തര്ക്കംങ മുസ്‌ലിങ്ങള്ക്കിംടയില്‍ ഇല്ല. പക്ഷെ അഹ്മദിയ വിഭാഗം മുസ്ലിങ്ങള്‍ ആണെന്ന് അവര്‍ സ്വയം അവകാശപ്പെടുന്നു. അത് മുസ്ലിങ്ങള്‍ ആരും അംഗീകരിക്കുന്നില്ല. പ്രവാചക പരിസമാപ്തി എന്ന വിഷയത്തിലാണ് അവര്‍ ഇസ്ലാമില്‍ നിന്നും പുറത്താകുന്നത്. ഹിന്ദുക്കളെയും മറ്റും അമുസ്ലിം ആയി പ്രഖ്യാപിക്കേണ്ടി വരാത്തത് അവര്‍ പ്രത്യക്ഷത്തില്‍ തന്നെ ഇസ്ലാമിക ചിഹ്നങ്ങളോ സാമ്യമുള്ള ആചാരങ്ങളോ അനുഷ്ഠിക്കുന്നില്ല എന്നതാണ്. അഹ്മദിയ വിഭാഗമാവട്ടെ പ്രത്യക്ഷത്തില്‍ മുസ്ലിങ്ങളോട് സാമ്യമുള്ള ആചാര അനുഷ്ഠാനങ്ങള്‍ വെച്ച് പുലര്ത്തു കയും അതേ സമയം ഇസ്ലാമിക വിശ്വാസത്തിന്റെ ഒരു പ്രധാന ഭാഗമായ മുഹമ്മദു അന്ത്യപ്രവാചകനാണ് എന്ന വിശ്വാസത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയും ചെയ്യുന്നു.
മുസ്‌ലിങ്ങള്ക്കിഅടയില്‍ ഒരു പാട് വിഭാഗങ്ങള്‍ ഉണ്ട്. അവരാരും തന്നെ മുഹമ്മദിന്റെത അന്ത്യപ്രവാചകത്വം എതിര്ക്കു ന്നില്ല. അത് കൊണ്ടാണ് അഹ്മദികള്‍ അമുസ്ലിങ്ങള്‍ ആണെന്ന് മുസ്‌ലിങ്ങള്ക്കിുടയില്‍ തര്ക്കസമില്ലാത്ത്ത വിഷയമായി ഉള്ളത. വസ്തുതകള്‍ വിമര്ശഉകരില്‍ നിന്ന് മാത്രം മനസ്സിലാക്കുന്നത് യുക്തിയല്ല എന്ന് താങ്കളെ ഉണര്ത്തട്ടെ.

ഇനി ചര്ച്ചകയില്‍ എടുത്ത മറ്റു കാര്യങ്ങളിലേക്ക്.

അഹ്മദി വിഭാഗം ഇരയാവുന്നു എങ്കില്‍ തീര്ച്ചരയായും അവരോടു അനുഭാവം പ്രകടിപ്പിക്കണം. നമുക്ക്‌ കിട്ടുന്ന വിവരം അനുസരിച്ച് വിവേചനം അവര്‍ അനുഭവിക്കുന്നു എന്നാണു അറിയാന്‍ കഴിയുന്നത്. ഇതിലെ കുറ്റവാളികളെയും ഊഹിച്ചെടുത്ത് പ്രചരിപ്പിക്കുന്നത് യുക്തിയല്ല എന്നാണു എന്റെ അഭിപ്രായം എല്ലാ തലത്തില്‍ നിന്നുമുള്ള വാദങ്ങള്‍ കേട്ട ശേഷമാണ് നമുക്ക്‌ തീരുമാനത്തില്‍ എത്താന്‍ കഴിയുക. ഹമീദ്‌ ചേന്ദമംഗലൂരിനെ കണ്ണടച്ചു വിശ്വസിച്ച് അദ്ധേഹത്തെ പുതിയ പ്രവാചകനാക്കാന്‍ താങ്കളുടെ യുക്തിബോധം അനുവദിക്കുന്നുണ്ടോ? പ്രത്യേകിച്ച് കേസരി വാരിക അദ്ധേഹത്തിന് നല്കിനയ സര്ട്ടി്ഫിക്കറ്റ് നമ്മുടെ മുന്നില്‍ ഉള്ളപ്പോള്‍.

ആദ്യമായി പറയട്ടെ, ചരിത്രം ചര്ച്ച് ചെയ്യണമെങ്കില്‍ കുറച്ചു സമയമെടുത് ചര്ച്ചറ ചെയ്യേണ്ടി വരും. 1953 ലെ കലാപം ജമാഅത്ത്‌ സൃഷ്ടി ആയിരുന്നില്ല. മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് തന്നെ മതി അത് തെളിയിക്കാന്‍. മുനീര്‍ കമ്മീഷന്‍ റിപ്പോര്ട്ട് തുടക്കത്തില്‍ തന്നെ പറയുന്നത് Qadiyani- Aharar Controversy എന്നാണു. Ahraar വിഭാഗം ആവട്ടെ, തീവ്ര സാമുദായിക വാദം ഉള്ള സോഷ്യലിസം പ്രസംഗിക്കുന്ന കക്ഷി ആയിരുന്നു. സ്വാതന്ത്ര്യത്തിനു മുന്പ്ഷ‌ ലീഗിനും കോണ്ഗ്രസിനും ഇടയില്‍ ചാച്ഞാടി കളിച്ച കക്ഷി. മൌദൂദി ആവട്ടെ അവരുമായി ചെരുന്നതിനെപ്പോലും എതിര്ത്ത ആളും. ഇസ്ലാമിക ഭരണഘടനയ്ക്ക് വേണ്ടിയുള്ള പ്രക്ഷോഭം ഹൈജാക്ക്‌ ചെയ്യപ്പെടും എന്നും അഹ്മദിയ പ്രശനം ഭരണഘടന രൂപപ്പെടുമ്പോള്‍ അതില്‍ പരിഹരിക്കപ്പെടും എന്ന പക്ഷക്കാരന്‍ ആയിരുന്നു മൌദൂദി.

ഇനിയും ഈ വിഷയത്തില്‍ സംസാരിക്കാനുണ്ട്. ചരിത്രത്തെ വ്യഭിചരിക്കുന്ന സ്ഥാപിത താല്പര്യക്കാര്ക്ക് യുക്തി പണയം വെക്കാതെ നമുക്ക്‌ എല്ലാവര്ക്കും യുക്തിവാദികള്‍ ആവാം. ചര്ച്ചാ തുടരാം.

താങ്കള്‍ പറഞ്ഞ പ്രസക്തമായ ഒരു പോയിന്റ്‌ എന്ത് കൊണ്ട് മുസ്ലിം സംഘടനകള്‍ അഹ്മദിയ വിഭാഗത്തിന്റെ പ്രശ്നം ഉയര്‍ത്തുന്നില്ല എന്നതാണ്. അത് പോലെ എന്റെ ചോദ്യം, ഇവിടെ അഹ്മദിയ പ്രശനം സുശീല്‍ കുമാര്‍ ഏറ്റെടുത്തത്‌ മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലോ അതോ ചില സംഘടനകളെ അല്ലെങ്കില്‍ വിഭാഗന്ങ്ങളെ വിമര്‍ശിക്കാനോ?

CKLatheef said...

ഞാന്‍ എനിക്ക് പറയാനുള്ളത് പറഞ്ഞു അതില്‍നിങ്ങള്‍ക്ക് കൊള്ളേണ്ടത് കൊള്ളാം തള്ളേണ്ടത് തള്ളാം.

ഒരു നാടിനെ ഒന്നായി ബാധിച്ച കെടുതിയെക്കുറിച്ച് അഹ്മദികള്‍ക്കെതിരെ നടന്ന ആക്രമണത്തിന്റെ പേരിലാണ് എന്ന് സത്യദൂതനിലും ഇല്ല. അവിടെ അക്രമിക്കപ്പെടുന്നത് അഹ്മദികള്‍ മാത്രമല്ല എന്നും അതില്‍നിന്ന് വ്യക്തമാകുന്നു എന്നിരിക്കെ പ്രളയം യാദൃശ്ചികമല്ല എന്ന കാര്യം ഞാനും അംഗീകരിക്കുന്നു. പ്രപഞ്ചത്തില്‍ നടക്കുന്നതൊന്നും യാദൃശ്ചികമല്ല എന്ന് കൂട്ടി ചേര്‍ക്കുകയും ചെയ്യുന്നു.

പലപ്പോഴും യുക്തിവാദികള്‍ വിഷയമാക്കുന്നത് പക്ഷപാതപരമായിട്ടാണ് എന്നാണ് അനുഭവം അത് മറികടക്കാനാകണം മതേതര പൂരോഗമന പ്രസ്ഥാനങ്ങളെകൂടി ചേര്‍ത്തത്. മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാന്‍ മനുഷ്യനായാല്‍ മതി.

തീവ്രയുക്തിവാദം മനുഷ്യത്വം ചോര്‍ത്തിക്കളഞ്ഞ് ഒരു തരം മൃഗത്തിന്റെ തലത്തിലേക്ക് തങ്ങളുടെ കൂട്ടത്തില്‍നിന്ന് ആരെയെങ്കിലും മാറ്റിക്കളയുന്നുണ്ടോ എന്ന് സ്വയം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

വിശ്വാസിയാണ് എന്ന് അവകാശപ്പെട്ടതുകൊണ്ടോ മുസ്ലിമാണെന്ന് വാദിച്ചതുകൊണ്ടോ ഒരു മുസ്ലിമിന്റെ സ്വാഭാവം ആര്‍ജിക്കാന്‍ കഴിയില്ല എന്നതുതന്നെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക ന്യായീകരണം. ജമാഅത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും എന്ന് ധരിക്കുന്നവര്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് ജമാഅത്ത് അനുസരിച്ചുകൊള്ളണം എന്ന് ശഠിക്കരുത്. അതുകൊണ്ട് അഹമ്ദികള്‍ക്കെതിരെ മാത്രമല്ല ഒരു മനുഷ്യനെതിരെയും അക്രമമരുത്.

സുശീല്‍ കുമാര്‍ said...

" കഴിഞ്ഞ മുപ്പത് വര്‍ഷമായി അല്ലാഹു റസൂല്‍ തിരുമേനി (സ) മുഖേന നിര്‍ബന്ധമാക്കിയ ആരാധനകളൊന്നും തന്നെ നടത്താന്‍ അഹ്‌മദികള്‍ക്ക് പാകിസ്താനില്‍ അനുവാദമില്ല. കലീമത്തുത്തൗഹീദ് ഉച്ചരിച്ചാലും, ഖുര്‍ ആര്‍ പാരായണം ചെയ്താലും, നിസ്കരിച്ചാലും, അസലാമു ആലൈക്കും എന്ന് ആശംസിച്ചാലും അടിശിക്ഷ മുതല്‍ ജയില്‍ ശിക്ഷവരെ വ്യവസ്ഥയാക്കി മാറ്റിയ രാജ്യം എത്രമാത്രം നിന്ദ്യമാണ്‌? ഒരു സമൂഹം എന്ന നിലയില്‍ ഇതില്‍ പ്രതിഷേധിക്കാത്ത ആ നാട്ടിലുള്ള ഓരോ പൗരനും ഇതിനുത്തരവാദികളാണ്‌. ദൈവത്തെ ആരാധിക്കുന്നവരെ തടയുന്ന നിയമം ഫിര്‍ഔന്റെ ഈജിപ്തിനുമാത്രം അവകാശപ്പെട്ടതായിരുന്നു. ഇതിനു പുറമെ മറ്റെല്ലാ മനുഷ്യാവകാശ ധ്വംസനങ്ങളും അഹ്‌ മദികള്‍ പാകിസ്താനില്‍ അനുഭവിക്കുന്നു. രണ്ട് ദശാബ്ദമായി അഹ്‌മദികളുടെ പരമോന്നത മതനേതൃത്വം ജന്മ നാട്ടില്‍ നിന്നു ബഹിഷ്കൃതരായി അന്യ നാട്ടില്‍ പ്രവാസിയായി കഴിയുന്നു. " സത്യദൂതന്‍.

..naj said...

സുശീല്‍,
നിരപരാധികളായ മനുഷ്യരെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ അവര്‍ക്കുള്ള അവകാശം നിഷേധിക്കുന്നതും, അവരെ പീടനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാക്കുന്നതും തീര്‍ച്ചയായും മനുഷ്യ അവകാശ ലങ്ഘനം തന്നെ. അതിനു മൌനാനുവാദം കൊടുക്കുന്നവര്‍ ആരായാലും അവര്‍ അക്രമികളാണ്. പിന്നെ ഖാടിയാനി വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ ശബ്ടിക്കുന്നില്ലാ എന്ന് ഗവേഷണം നടത്തി യുക്തിവാദം ഒരു പോസ്റ്റിനും വിമര്‍ശനത്തിനും ഉള്ള വക കണ്ടെത്തുന്ന ആത്മാര്താതയെ മനുഷ്യാവകാശ സ്നേഹമെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനെ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയുന്നില്ല. മറിച്ചു, അവിടെ നടക്കുന്ന മനുഷ്യാവകാശ ലങ്ഘനങ്ങളെ തുറന്നു പൊതു സമൂഹത്തില്‍ അവതരിപ്പിക്കുകയായിരുന്നെങ്കില്‍ അത്മാര്തതയെ വിശ്വസിക്കാമായിരുന്നു. ഏതെങ്കിലും സംഘടന അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ ചെയ്യുന്നത് നോക്കിയാകരുത് യുക്തിവാദം മനുഷ്യര്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നത്. നിങ്ങളുടെ സ്പേസ് ഈ ഗാപ്പില്‍ ഫില്‍ ചെയ്യാന്‍ കഴിയുമെങ്കില്‍ അവിടെ യൂസ് ചെയ്യുക. അത്തരം ആത്മാര്തയുള്ള മനുഷ്യസ്നേഹത്തില്‍ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാകും. പിന്നെ ഹമീദിന്റെ ലേഖനം വിശുദ്ധ ലേഖനമായി കണ്ടതാണ് ഈ പോസ്റ്റിന്റെ ജനനം.
ബ്ലഡ്‌ താങ്കള്‍ സീകരിച്ചത് ഇന്ഫെക്റ്റ് ആകാത്തത് ആയിരുന്നുവെങ്കില്‍ നല്ലൊരു പോസ്റ്റ്‌ ആയിരുന്നേനെ ! നവ് ഇറ്റ്‌ ബികം കണ്ടാമിനേറ്റെഡ് !

സുശീല്‍ കുമാര്‍ said...

ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് വരുത്തിത്തീര്‍ത്ത്‌ അതിനെ വിമര്‍ശിച്ച് ജയിക്കുക എന്ന പണിയാണ്‌ ഇന്ത്യനും നാജും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അഹ്‌മദികള്‍ മുസ്ലിംകളാണ്‌ എന്ന് ഞാന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു എന്നാണ്‌ ഇന്ത്യന്റെ കണ്ടെത്തല്‍. ആ പ്രശ്നം അവരുമായി നിങ്ങള്‍ പറഞ്ഞു തീര്‍ത്തുകൊള്ളുക.

അഹ്‌മദികളെ മുസ്ലിംകളായി അംഗീകരിച്ചാലുമില്ലെങ്കിലും അവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ വിലക്കാന്‍ ആര്‍ക്കെന്തവകാശം? അവര്‍ എങ്ങനെ വിശ്വസിക്കണമെന്നും വിശ്വസിക്കേണ്ടെന്നും തീര്‍പ്പുകല്പ്പിക്കാന്‍ ആര്‍ക്കാണധികാരം? അവരുടെ മതപരമായ വിശ്വാസ സ്വാതന്ത്ര്യവും അരാധനാ സ്വാതന്ത്ര്യവും അവിടെ തടയപ്പെട്ടിരിക്കുന്നു എന്നതാണല്ലൊ വസ്തുത. അതിനെക്കുറിച്ച് അഭിപ്രായമൊന്നും പറയാതെ എന്റെ ഉദ്ദേശ ശുദ്ധി ചിക്കിച്ചികയാന്‍ വരുന്നവരുടെ മനസ്സിലിരിപ്പ് വ്യക്തമാണ്‌.

യുക്തിവാദികള്‍ മനുഷ്യരുടെ മൂഢവിശ്വാസങ്ങള്‍ക്കെതിരാണ്‌. അക്കാര്യത്തില്‍ മുസ്ലിംകളോടും അഹ്മദികളോടും, ഹിന്ദുക്കളോടും, കൃസ്ത്യാനികളോടും ഞങ്ങള്‍ക്ക് ഒരേ സമീപനമാണ്‌. വിശ്വാസം വ്യക്തിപര‍മായ കാര്യമായി ഒതുക്കിന്നിര്‍ത്തണം. അതിനെ സ്റ്റേറ്റിന്റെ വിഷയമാക്കരുത്. അത് ആരിലും അടിച്ചേല്പിക്കരുത്. കുട്ടികളില്‍ ചെറുപ്പത്തിലേ മതം കുത്തി വെയ്ക്കരുത്. അവര്‍ക്ക് എല്ലാ മതങ്ങളെയും പഠിക്കാന്‍ അവസരമൊരുക്കുകയും ആവശ്യമെങ്കില്‍ മുതിര്‍ന്നശേഷം അവയിലൊന്ന് തെരെഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയും വേണം. വിശ്വാസങ്ങള്‍ അന്ധവും അത് മനുഷ്യന്‌ ദോഷകരവുമണെന്ന് തിരിച്ചറിയുമ്പോഴും വിശ്വസിക്കാനുള്ള സ്വതന്ത്ര്യത്തെ ഞങ്ങള്‍ മാനിക്കുന്നു. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിക്ക് വിട്ടുകൊടുക്കണം. എന്റെ വിശ്വാസം മാത്രം ഏറ്റവും ഉന്നതമെന്ന ധാരണ മാറണം. ഏതെങ്കിലും ഒരു മത രാഷ്ട്രത്തില്‍ മറ്റൊരു മതത്തിന്റെ വിശ്വസിക്കാനും ആ വിശ്വാസം സംരക്ഷിക്കാനുമുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നത് മൗഢ്യവും ചരിത്രയാഥാര്‍ത്ഥ്യത്തിന്‌ നിരക്കാത്തതുമാണ്‌.

അഹ്‌മദികള്‍ മുസ്ലിംകളായാലുമല്ലെങ്കിലും അവര്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അവകാശമില്ലേ? അവര്‍ക്ക് അവര്‍ ദിവ്യമെന്ന് കരുതിയാരാധിക്കുന്ന ഖുര്‍ ആന്‍ പാരായണം ചെയ്യനുള്ള അവകാശമില്ലേ? അവര്‍ക്ക് അസലാമു അലൈക്കും എന്ന് അഭിസംബോധന ചെയ്യാനുള്ള അവകാശമില്ലേ? അതൊന്നും അവരുടെ ജന്മ നാട്ടില്‍ ഇല്ല എന്ന അവര്‍ പറയുമ്പോള്‍ അതിനോടുള്ള പ്രതികരണത്തിനുപകരം അത് പറഞ്ഞവനെ കയറി ആക്രമിച്ചുകളയാമെന്ന് കരുതുന്നത് ഫാസിസമാണ്‌. മുസ്ലിംകള്‍ക്ക് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കാനുള്ള അവകാശമില്ലെന്ന് ഞങ്ങള്‍ പറഞ്ഞില്ല; മറിച്ച് മറ്റവരുടെ മനുഷ്യാവകാശം നിഷേധിച്ചിട്ട് തങ്ങളുടെ മനുഷ്യാവകാശത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ്‌ പറഞ്ഞത്.

യുക്തിവാദം വിശ്വാസത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടാം; എന്നാല്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ അത് ജീവശ്വാസമായി കാണുന്നു.

ചെളിവാരി എറിയല്‍ നിര്‍ത്തി മാന്യമായി വിഷയത്തില്‍ അഭിപ്രായം പറയാന്‍ താല്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു.

kaalidaasan said...

അവര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുന്ന യുക്തിവാദികള്‍ക്ക് എന്ത് പ്രവാചകന്‍ , എന്ത് ദൈവം. കലക്കവെള്ളത്തില്‍ അല്‍പം മീന്‍പിടിക്കാന്‍ കഴിയുമോ എന്ന് മാത്രമേ അവര്‍ നോക്കുന്നുള്ളൂ.

മുസ്ലിങ്ങളുടെ മുഖ മുദ്രയാണീ പരാമര്‍ശം.മനുഷ്യന്‍ എന്നു പറഞ്ഞാല്‍ മുസ്ലിം പ്രാവചകന്‍, ദൈവം, ഇസ്ലാമിക വിശ്വാസം എന്ന മൂന്നു കുറ്റികള്‍ക്കിടയിലേ കറങ്ങാവൂ. അതിനപ്പുറമുള്ളവര്‍ മനുഷ്യാവകാശത്തേക്കുറിച്ചു പറഞ്ഞാല്‍ കലക്ക വെള്ളം അകാശത്തു നിന്നിറങ്ങി വരും. പറയുന്നവര്‍ അവിടെ മീന്‍ പിടിക്കാനും തുടങ്ങും.

ജമായത്തേ ഇസ്ലാമിക്കാര്‍ മനുഷ്യാവകാശം ലംഘിക്കുകയോ? ദൈവ നിന്ദ പറയരുത്. തല പോയാലും സത്യം മാത്രം പറയുന്ന മൌദൂദീ പുണ്യാളന്‍ അങ്ങനെ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. അഹമ്മദീയക്കാരെ നിരോധിച്ചതും പീഢിപ്പിച്ചതും അമേരിക്കന്‍ മിഷനറി സാമ്രാജ്യമല്ലേ? അതിനു പാകിസ്ഥാനിലെ പച്ചവെള്ളം ചവച്ചു കുടിക്കുന്ന ജമായത്ത് മുസ്ലിങ്ങള്‍ എന്തു പിഴച്ചു? അമേരിക്കന്‍ പ്രസിഡണ്ട് തീരുമാനിച്ചു അഹമ്മദീയര്‍ മുസ്ലിങ്ങളല്ല എന്ന്. സിയ ഉള്‍ ഹക്കിനോട് നിരോധിക്കാന്‍ പറഞ്ഞു. അന്നദാതാവു പറഞ്ഞതിനെ എതിര്‍ക്കാന്‍ പറ്റുമോ. പറ്റില്ല.

മൌദൂദിയയിരുന്നു അവരെ നിരോധിക്കാന്‍ മുന്‍കൈ എടുത്തതെന്ന് ക്രിസ്ത്യന്‍ മിഷനറി വെദ്വേഷ വെബ് സൈറ്റില്‍ എഴുതിയിരിക്കുന്നത് വായിക്കാന്‍ ഒക്കെ സുശീലിനോടാരു പറഞ്ഞു. സുശീല്‍ അതൊക്കെ ഇന്‍ഡ്യന്‍ ജമായത്തേ ഇസ്ലാമിയുടെ അമീറില്‍ നിന്നല്ലേ മനസിലാക്കേണ്ടത്?

kaalidaasan said...

പക്ഷെ അഹ്മദിയ വിഭാഗം മുസ്ലിങ്ങള്‍ ആണെന്ന് അവര്‍ സ്വയം അവകാശപ്പെടുന്നു. അത് മുസ്ലിങ്ങള്‍ ആരും അംഗീകരിക്കുന്നില്ല. പ്രവാചക പരിസമാപ്തി എന്ന വിഷയത്തിലാണ് അവര്‍ ഇസ്ലാമില്‍ നിന്നും പുറത്താകുന്നത്.

അതെയതെ.പരിസമാപ്തി തീരുമാനിക്കാന്‍ മൊഹമ്മദുള്ളപ്പോള്‍ മറ്റൊരാളോ? അതൊക്കെ താഴിട്ടു പൂട്ടാന്‍ അള്ളാ മൊഹമ്മദിനെയല്ലേ നിയോഗിച്ചിരിക്കുന്നത്.

യഹൂദന്‍മാര്‍ പൂട്ടിയതും ക്രിസ്ത്യാനികള്‍ പൂട്ടിയതും ഞങ്ങള്‍ അംഗീകരിക്കില്ല. വലിയ തക്കോലും കൊണ്ട് മൊഹമ്മദ് വന്നപ്പോള്‍ പഴയ പൂട്ടൊക്കെ ഞങ്ങള്‍ പൊളിച്ചു. എന്നിട്ട് പുതിയ മണിച്ചിത്രത്താഴിട്ടു പൂട്ടി. അഹമ്മദിയര്‍ വിചാരിച്ചാലൊന്നും അത് തുറക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അങ്ങനെ ആരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ പാകിസ്ഥാന്‍ കേരളത്തിലും അവര്‍ത്തിച്ചേക്കും. കല്‍ക്കിയൊക്കെ സൂക്ഷിച്ചോ. സത്യദൂതനെയൊക്കെ അസത്യ ദൂതനാക്കും. പറഞ്ഞില്ലെന്നു വേണ്ട.

അഞ്ചു നേരം നിസ്കരിക്കുന്നതും, ഹജ് നടത്തുന്നതും, സക്കാത്ത് കൊടുക്കുന്നതും , കെല്ലെറിഞ്ഞും, കൈവെട്ടിയും നാലുകെട്ടിയും വിനോദിക്കുന്നതുമൊക്കെ ഞങ്ങള്‍ അനുവദിക്കും. പക്ഷെ മണിച്ചിത്രത്താഴില്‍ തൊടാന്‍ സമ്മതിക്കില്ല.

CKLatheef said...

>>> മാന്യമായി വിഷയത്തില്‍ അഭിപ്രായം പറയാന്‍ താല്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നു. <<<

മാന്യമായി പറയാന്‍ ആള്‍ എത്തിക്കഴിഞ്ഞു.

പ്രിയ സുശീല്‍ എന്റെ മാന്യമല്ലാത്ത കമന്റുകളുണ്ടെങ്കില്‍ ഡീലീറ്റ് ചെയ്യുക. എന്റെ ഈ പോസ്റ്റിലുള്ള കമന്റുകള്‍ ഇവിടെ അവസാനിക്കുന്നു. എന്നെ സഹിച്ചതിന് നന്ദി. സ്‌നേഹപൂര്‍വം.

kaalidaasan said...

താങ്കള്‍ ഉന്നയിച്ച മനുഷ്യാവകാശ പ്രശനം, എല്ലാം ചര്‍ച്ച ചെയ്യാം. ആദ്യം, വിശദമാക്കൂ, ആരാണ് മുസ്ലിം. അതിനുള്ള മാനദദണ്ഡം എന്ത്? അപ്രകാരം അഹ്മദിയാ വിഭാഗം മുസ്ലിങ്ങളോ അല്ലയോ
മറുപടിക്ക് കാത്തിരിക്കുന്നു.


സുശീലിനു കാര്യം പിടികിട്ടിയില്ലേ? അഹമ്മദീയര്‍ മുസ്ലിങ്ങളാണെങ്കിലേ ഇസ്ലാം സമാധാനത്തിന്റെ മതമാകൂ. സലാം മാലേയ്ക്കും എന്നു കേള്‍ക്കാന്‍ അര്‍ഹതയുള്ളത് മുസ്ലിങ്ങള്‍ക്കു മാത്രം.


കാഫിറുകളാണെന്നു മൌദൂദി പുണ്യാളന്‍ പണ്ടെ തീരുമാനിച്ച ഇവറ്റകളെ മനുഷ്യരായി പോലും കാണാന്‍ ഞങ്ങള്‍ക്കാകുന്നില്ല. യഹൂദര്‍ എലികളും പന്നികളും കുരങ്ങന്‍മാരുമൊക്കെയാണ്. അഹാമദീയര്‍ ഒരു പക്ഷെ വല്ല ചിമ്പാന്‍സികളുമായിരിക്കാം. ഈ ജന്തുക്കളൊക്കെ മുസ്ലിങ്ങളാണെന്ന് ആരാണു സുശീലിനോടു പറഞ്ഞത്. മുസ്ലിങ്ങളായ ഷിയകളെ ഞങ്ങള്‍ കിട്ടുന്നിടത്തു വച്ചെല്ലാം കഴുത്തുവെട്ടും. പിന്നെ അഹമ്മദീയകളെ കഴുത്തുവെട്ടിയാല്‍ അവരെ ബഹുമാനിക്കുന്നതുപോലെ ആയതുകൊണ്ട് ആ ബഹുമാനം ഞങ്ങള്‍ കൊടുക്കില്ല. ഞങ്ങള്‍ അവരെ ആരാധനാലയത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ബോംബ് വച്ച് ആയിരം കഷണങ്ങളാക്കും. ചത്തൊടുങ്ങട്ടെ കഫിറുങ്ങള്‍. അതാണിസ്ലാം. സമാധാനം.

അഹമ്മദീയരെ കാണുമ്പോള്‍ ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നതിങ്ങനെയാണ്, മാഫി സലാം മാലേക്കും.

ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ മുസ്ലിങ്ങളെ ഇപ്പോള്‍ തന്നെ നിര്‍വചിക്കണം ഇല്ലെങ്കില്‍ കട്ടയും പടവും മടക്കും.

Salim PM said...

Indian പറഞ്ഞു...

"ഒരു വിഭാഗം മുസ്ലിമാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന മാനദണ്ഡം താങ്കള്‍ക്ക് അറിയാമോ?"

'ഇന്ത്യന്‍' ഒരു ഭയങ്കര ചോക്യം ചോദിച്ച് സുശീല്‍ കുമാറിനെ കുടുക്കിയിരിക്കുകയാണ്. ചോദ്യം കേട്ടാല്‍ തോന്നും സുശീല്‍ കുമാറിന്‍റെ പോസ്റ്റ് മുസ്‌ലിമിന്‍റെ നിര്‍‌വചനത്തെക്കുറിച്ചാണെന്ന്. ഇത്രയൊക്കെ കമന്‍റുകള്‍ വന്നിട്ടും അഹ്‌മദികള്‍ക്കെതിരില്‍ പാക്കിസ്താനില്‍ നടക്കുന്ന മനുഷ്യാവകാശങ്ങള്‍ക്കെതിരെ ഒരു വാക്കു മിണ്ടാന്‍ ഒരു മൗദൂദിയും തയ്യാറായിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. എങ്ങനെ മിണ്ടും? മുഴുവന്‍ അഹ്‌മദികളെയും ഉന്മൂലനാശം വരുത്താന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് കണ്ണീര്‍ വാര്‍ക്കുകയാണ് പാക്കിസ്താനിനെ മുല്ലാ വര്‍ഗം. അതിരിക്കട്ട. വിഷയവുമായി ബന്ധമില്ലെങ്കിലും പലരു ഉന്നയിച്ച ഒരു ചോദ്യമായതുകൊണ്ട് അതിനു മറുപടി ഇവിടെ പ്രസക്തമാണെന്നു കരുതുന്നു. ആരാണ് മുസ്‌ലിം?

Contd..

Salim PM said...

ആരാണ് മുസ്‌ലിം?
'ഇസ്‌ലാം അഞ്ചു കാര്യങ്ങളില്‍ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നു. അല്ലാഹു അല്ലാതെ ആരാധ്യനില്ല, മുഹമ്മദ് അവന്‍റെ ദൂതനാകുന്നു എന്ന സത്യസാക്ഷ്യം, നമസ്കാരം നിലനിര്‍ത്തല്‍, സക്കാത്ത് നല്‍കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, സാധ്യതയുള്ളവര്‍ ഹജ്ജ് ചെയ്യല്‍ എന്ന സുസമ്മത പ്രവാചക വചനമാണ് ഇസ്‌ലാം എന്നാല്‍ എന്ത് എന്ന ചോദ്യത്തിന്‍റെ ആധികാരിക മറുപടി.'

ഈ നിര്‍‌വചനം എന്‍റെ സ്വന്തമല്ല. ജമാ‌അത്തെ ഇസ്‌ലാമിയുടെ ഔദ്യോഗിക മുഖപത്രമായ പ്രബോധനത്തില്‍ മുജീബ് നല്‍കിയതാണീ മറുപടി (പ്രബോധനം ഡിസം. 21, 2003).

ഈ പറഞ്ഞ അഞ്ചു കാര്യങ്ങളും പരിപൂര്‍ണ്ണമായി അംഗിക്കരിക്കുന്നവരാണ് അഹ്‌മദി മുസ്‌ലിംകള്‍ എന്ന് അഹ്‌മദിയ്യാ ജമാഅത്തിനെക്കുറിച്ചു അല്പമെങ്കിലും അറിയാവുന്നവര്‍ക്കറിയാം.

മുജീബ് തുടരുന്നു: 'സമൂഹത്തില്‍ താന്‍ മുസ്‌ലിമാണെന്ന് വാദിക്കുകയും ഇസ്ലാമിനെ താത്വികമായി ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുന്നവരെ മുസ്‌ലിമായി കണക്കാക്കുകയാണ് സാമാന്യ രീതി. രഹസ്യം അറിയുക അല്ലാഹുവിനാണ്. വിധി കല്പിക്കേന്റതും അവന്‍ തന്നെ!'

രഹസ്യജ്ഞാനങ്ങള്‍ എല്ലാം ഇപ്പോള്‍ അല്ലാഹു ജമാ‌അത്തെ ഇസ്ലാമിക്കാര്‍ക്ക് തുറന്നുകൊടുത്തിരിക്കുകയാണല്ലോ! അല്ലാഹുവിന്‍റെ എല്ലാ പണികളും ഈയിടെയായി അല്ലാഹു ജമാ‌അത്തെ ഇസ്ലാമിയെ ഏല്പ്പിച്ചിരിക്കുകയുമാണ്!!

ഈ വിഷയവുമായി ബന്ധപ്പെട്ട് സി.കെ. ലത്തീഫ് ഉന്നയിച്ച ചില വ്യാജാരോപണങ്ങല്‍ക്കുള്ള മറുപടി ഇവിടെ ക്ലിക്കിയാല്‍ കാണാം

Salim PM said...

അഹ്‌മദികളെ മുഴുവന്‍ കൊല്ലാന്‍ കഴിയാത്തതില്‍ പാക്കിസ്താനിലെ മുല്ലാക്കള്‍ കണ്ണീര്‍ വാര്‍ക്കുകയാണ് എന്ന എന്‍റെ പരാമര്‍ശം അതിശയോക്തിയായി കരുതിയിരിക്കും വായനക്കാര്‍. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നു നോക്കുക:
"The Mullahs, who ordered the young orphans to shoot the Ahmadi-Muslims at two different mosques during their Friday prayers in Lahore earlier this year, must have searched for an answer.

They could have said that "The message of the Promised Messiah is true and we shouldn't have shot them while they were praying," but I guess that is too much to hope for.

Instead, the Mullahs told their congregations that the reason they are being punished is due to the fact that "they left some Ahmadi-Muslims alive."

മുഴുവന്‍ റിപ്പോര്‍ട്ട് കാണാന്‍ഇവിടെ ക്ലിക്കുക

കുരുത്തം കെട്ടവന്‍ said...

jayaraj പറഞ്ഞു...
സത്യം പറയുന്നവരെ 'തന്തയില്ലാത്തവര്‍' എന്നും 'അപ്പി ഇടുന്നവരും', 'തിന്നുന്നവരും' എന്നും യാതൊരു പ്രശ്നവുമില്ലാതെ വിളിക്കുന്ന മതവിശ്വാസിയുടെ സംസ്ക്കാരം കണ്ടല്ലോ. ഇതും മതം പഠിപ്പിച്ചതാണോ എന്തോ?
രാമനെയും കൃഷ്ണനെയും പൂജിക്കുന്നവരല്ല കൈ വെട്ടിയത് എന്ന് താങ്കള്‍ക്കു സംശയം വല്ലതുമുണ്ടോ? ഗുജറാത്തിലെ അശരണര്‍ക്ക് സഹായമെത്തിച്ചത് ഇസ്ലാം മതമല്ല, ഇന്ത്യയിലെ നല്ലവരായ മനുഷ്യസ്നേഹികള്‍ ആയിരുന്നു. ഇസ്ലാം ഭീകരത നാട്ടില്‍ പ്രായോഗികമാക്കാന്‍ പറ്റാത്തതിന്റെ നിരാശ ഇങ്ങനെ ബ്ലോഗില്‍ ചീത്ത വിളിച്ചല്ല തീര്‍ക്കേണ്ടത്. കേരളത്തിലെ കാര്യം തീര്‍ക്കേണ്ടത് ഗുജറാത്തിലെ കാര്യം പറഞ്ഞിട്ടല്ല. കോഴിക്കോട് ബോംബ്‌ പോട്ടിക്കേണ്ടത് പാകിസ്ഥാനിലെ കാര്യം പറഞ്ഞിട്ടല്ല. സമാധാനം, സംസ്കാരം എന്നൊക്കെ നാഴികക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറഞ്ഞിട്ടും അതൊന്നും ഈ ബ്ലോഗിലോ പ്രവ്ര്ത്തിയിലോ കാണുന്നില്ലല്ലോ. അതോ ഇതാണോ അറേബ്യന്‍ സംസ്കാരം.? അറേബ്യന്‍ സംസ്ക്കാരം പിന്തുടരുന്നവര്‍ക്ക് ഇനി അതൊന്നും അറിയില്ലേ?

2010, സെപ്റ്റംബര്‍ 13 5:27 വൈകുന്നേരം

ചാര്‍വാകം എന്ന സുശീലിണ്റ്റെ തന്നെ ബ്ളോഗില്‍ ഒരാള്‍ ഇട്ട കമണ്റ്റ്‌

സുശീല്‍ വീണ്ടും ചോദിക്കുന്നു... അപ്പോള്‍ പാക്കിസ്ഥാനിലെ കാര്യം പറഞ്ഞിട്ടല്ല ഇന്ത്യന്‍ മുസ്ളീങ്ങളുടെയോ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടേയോ മേക്കിട്ട്‌ കേറേണ്ടത്‌?!! ഹൊ, അവരു തന്നെ എല്ലാം പറയുന്നതുകൊണ്ട്‌ നമുക്ക്‌ അധികം എഴുതേണ്ട.....

..naj said...

sorry susheel,

Here i post my view as you closed comment for your previous pos.
""ദൈവത്തെ തീറ്റാനുള്ള പണമുണ്ടായിരുന്നെങ്കില്‍ ജനകോടികളുടെ പട്ടിണി മാറ്റാമായിരുന്നു. ജീവിക്കാനുള്ള പ്രേരണ വിശ്വാസത്തില്‍ നിന്നാണോ സാറിനും ലഭിക്കുന്നത്?""
സുശീല്‍ സത്യത്തെ കണ്ണടച്ച് ഇരുട്ടാക്കരുത് . കേരളത്തിന്റെ കാര്യമെടുക്കാം. ഏറ്റവും കൂടുതല്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ അസഹിഷ്ണുതയോടെ കാണുന്ന വിശ്വാസത്തിന്റെ സംപ്ഭാവനയാണ്. എല്ലാ മേഖലകളിലും. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആതുര ശിശ്രൂഷാ സ്ഥാപനങ്ങളും, അനാതാലായങ്ങള്‍ അങ്ങിനെയുള്ള സ്ഥാപനങ്ങള്‍.. ഇതില്‍ എത്രയെണ്ണം വരും നിരീശ്വരത്തിന്റെ സംഭാവനയായി !
താങ്കള്‍ പറയുന്ന നിരീശ്വരത്വതിലാണ് ഈ മനുഷ്യര്‍ വിശ്വസിക്കുന്നതെങ്കില്‍ ഇതില്‍ എത്രപേര്‍, എന്ത് വിശ്വസിച്ചു, ആരെ ഏല്പിച്ചു ഈ കാര്യങ്ങള്‍ വ്യവസ്ഥാപിതമായി നടത്തി കൊണ്ട് പോകും.
നിരീശ്വര വാദം തലയ്ക്കു പിടിച്ച കമ്മ്യൂണിസം റഷ്യയില്‍ സ്ത്രീകളെ മൊത്തം മാംസ കച്ചവടത്തിലേക്കു ഇറക്കി വിട്ടതിന്റെ ക്രെഡിറ്റ് താങ്കളുടെ യുക്തി വിശ്വാസമായിരുന്നു. തന്റെ, കുട്ടികളുടെ, കുടുമ്പത്തിന്റെ, പട്ടിണി മാറ്റാന്‍ വേണ്ടി. (ഈ അവസ്ഥ പറഞ്ഞത് അവരില്‍ പെട്ട ഒരു സ്ത്രീ തന്നെയാണ്, അവര്‍ പറഞ്ഞതാണ്, തന്റെ, കുട്ടികളുടെ, കുടുമ്പത്തിന്റെ വിശപ്പ്‌...വിശപ്പ്‌...വിശപ്പ്‌.....!
താങ്കള്‍ പറയുന്ന ഒരു നിരീശ്വര വാദം ഈ ലോകത്ത് എന്നെങ്കിലും വരികയാണെങ്കില്‍ അവിടെ സ്നേഹം അപ്രത്യക്ഷമാകും, പകരം നമ്മുടെ കാഴ്ചകളില്‍ മുഴുവന്‍ അന്യന്റെ.....!. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന സ്നേഹ അന്തരീക്ഷം തന്നെ ഈ വിശ്വാസി സമൂഹത്തിന്റെ ഭാഗമായി വരുന്നത് കൊണ്ടാണ്.

..naj said...

sorry susheel,

Here i post my view as you closed comment for your previous pos.
""ദൈവത്തെ തീറ്റാനുള്ള പണമുണ്ടായിരുന്നെങ്കില്‍ ജനകോടികളുടെ പട്ടിണി മാറ്റാമായിരുന്നു. ജീവിക്കാനുള്ള പ്രേരണ വിശ്വാസത്തില്‍ നിന്നാണോ സാറിനും ലഭിക്കുന്നത്?""
സുശീല്‍ സത്യത്തെ കണ്ണടച്ച് ഇരുട്ടാക്കരുത് . കേരളത്തിന്റെ കാര്യമെടുക്കാം. ഏറ്റവും കൂടുതല്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ അസഹിഷ്ണുതയോടെ കാണുന്ന വിശ്വാസത്തിന്റെ സംപ്ഭാവനയാണ്. എല്ലാ മേഖലകളിലും. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആതുര ശിശ്രൂഷാ സ്ഥാപനങ്ങളും, അനാതാലായങ്ങള്‍ അങ്ങിനെയുള്ള സ്ഥാപനങ്ങള്‍.. ഇതില്‍ എത്രയെണ്ണം വരും നിരീശ്വരത്തിന്റെ സംഭാവനയായി !
താങ്കള്‍ പറയുന്ന നിരീശ്വരത്വതിലാണ് ഈ മനുഷ്യര്‍ വിശ്വസിക്കുന്നതെങ്കില്‍ ഇതില്‍ എത്രപേര്‍, എന്ത് വിശ്വസിച്ചു, ആരെ ഏല്പിച്ചു ഈ കാര്യങ്ങള്‍ വ്യവസ്ഥാപിതമായി നടത്തി കൊണ്ട് പോകും.
നിരീശ്വര വാദം തലയ്ക്കു പിടിച്ച കമ്മ്യൂണിസം റഷ്യയില്‍ സ്ത്രീകളെ മൊത്തം മാംസ കച്ചവടത്തിലേക്കു ഇറക്കി വിട്ടതിന്റെ ക്രെഡിറ്റ് താങ്കളുടെ യുക്തി വിശ്വാസമായിരുന്നു. തന്റെ, കുട്ടികളുടെ, കുടുമ്പത്തിന്റെ, പട്ടിണി മാറ്റാന്‍ വേണ്ടി. (ഈ അവസ്ഥ പറഞ്ഞത് അവരില്‍ പെട്ട ഒരു സ്ത്രീ തന്നെയാണ്, അവര്‍ പറഞ്ഞതാണ്, തന്റെ, കുട്ടികളുടെ, കുടുമ്പത്തിന്റെ വിശപ്പ്‌...വിശപ്പ്‌...വിശപ്പ്‌.....!
താങ്കള്‍ പറയുന്ന ഒരു നിരീശ്വര വാദം ഈ ലോകത്ത് എന്നെങ്കിലും വരികയാണെങ്കില്‍ അവിടെ സ്നേഹം അപ്രത്യക്ഷമാകും, പകരം നമ്മുടെ കാഴ്ചകളില്‍ മുഴുവന്‍ അന്യന്റെ.....!. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന സ്നേഹ അന്തരീക്ഷം തന്നെ ഈ വിശ്വാസി സമൂഹത്തിന്റെ ഭാഗമായി വരുന്നത് കൊണ്ടാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

സുശീല്‍ ഭായ്.. താങ്കള്‍ പറയുന്ന പറഞ്ഞുകൊണ്ടിരിക്കുന്ന സത്യങ്ങള്‍ പലര്‍ക്കും അപ്രിയം ആണ്, ഈ വിഷയം മുന്‍പുതന്നെ ഹമീദ് ചേന്നമങ്ങലൂര്‍ സാറിന്റെ ബ്ലോഗില്‍ വായിച്ചിരുന്നു. എന്റെ കൂടെ ജോലിചെയ്യുന്ന ഒരു പാകിസ്ഥാനി സുഹൃത്ത്‌ ഇതിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത് "അവര്‍" അവിടെ ജീവിക്കാന്‍ അര്‍ഹരല്ല എന്നാണ്!

എല്ലാ മനുഷ്യസ്നേഹികള്‍ക്കും നന്മകള്‍ നേരുന്നു!!

ഇന്ത്യന്‍ said...

RELIGIOUS parties strongly condemned the attacks on Ahmadis places of worship in Lahore on Friday, terming them unIslamic, inhuman and a well thought out conspiracy against the country to increase pressure on for making the proposed amendments to the blasphemy laws and doing more for the US war on terror.

ഇന്ത്യന്‍ said...

Jamaat-e-Islami ameer Syed Munawwar Hasan termed the attacks on the Youm-e-Takbeer a conspiracy to trigger a civil war in the country and justify the US interference in the country. He said Islam strongly prohibited persecuting minorities and causing any harm to their worship places. He said the minorities in the country had always been secure and Islam made it a state responsibility to protect them.

Munawwar pointed out that conspiracies were being hatched to justify military operation in southern Punjab. He said a new term of the Punjabi Taliban had been coined and the US had been pressing Islamabad for pitting people and the armed forces against each other in Punjab as well. He urged the masses to forge unity in their ranks to foil the conspiracy. He expressed grief over the loss of life in the attacks and offered his condolences to the bereaved families.

ഇന്ത്യന്‍ said...

Jamia Naeemia principal Allama Raghib Naeemi said the attacks on Ahmadis worship places were highly condemnable since Islam called for a state protection for minorities. He said that despite that his organization had been campaigning against Ahmadisí moves against blasphemy laws on the basis of a serious conflict of the ideology, yet the attacks was unimaginable for any Muslim, especially at this critical juncture. He termed the incidents a conspiracy to malign the country in the world in order to put more pressure regarding change in blasphemy laws and the US war on terror. JUP Secretary General Qari Zawwar Bahadur said the attacks on Ahmadis were uncalled for and condemnable. He said no Muslim could think of attacking worship places and perpetrators of such acts could not be Muslims.

He suspected foreign hands in the conspiracy which, he said, aimed at jeopardising Pakistani position regarding war on terror, blasphemy of the Prophet (saw) and various pressures being exerted by Washington. JUI-F leader Maulana Amjad Khan said the attacks on Ahmadis were condemnable despite their serious ideological differences with Muslims since Islam completely protected minorities and that killing the innocent people was extremely banned by Islam. He said it could be a heinous conspiracy to tighten noose around Pakistan for more subjugation before America and launching all-out military operation in Punjab in the name of flushing out the Punjabi Taliban.

ഇന്ത്യന്‍ said...

@ കല്ക്കിe
ഏതു മുസ്ലിം രാഷ്ട്രമാണ്, അല്ലെങ്കില്‍ എന്ത്‌ മുസ്ലിം വിഭാഗമാണ് ഖാദിയാനികളെ ഇസ്ലാം മത വിശ്വാസികളായി അംഗീകരിച്ചിട്ടുള്ളത്? മുസ്ലിങ്ങളുടെ മുഴുവന്‍ അഭിപ്രായമാണ് ഖാദിയാനികള്‍ അമുസ്ലിങ്ങള്‍ ആണെന്നത്.

ഇനി അഹ്മദികള്‍ തന്നെ പറയുന്നു അവര്‍ മുസ്ലിങ്ങളുമായി വ്യത്യാസം ഉണ്ട് എന്ന്. ഇതാ വായിക്കൂ മുസ്ലിങ്ങളെ കുറിച്ചുള്ള അഹ്മദികളുടെ അഭിപ്രായം

"All Muslims who do not swear fealty to Ghulam Ahmad are disbelievers, even if they have not heard his name". (Ayina Sadakat by Mirza Bashir Eddin pp. 35)

"Every man who believes in Moses but not in Jesus Christ, in Mohammad but not in Ghulam Ahmad is not only a disbeliever, but in the deepest levels of rejection of faith". (Word Of Demarcation by Bashir Ahmad pp 110).

തുടരുന്നു

ഇന്ത്യന്‍ said...

"The promised Christ made it clear that Ahmadis should not be led in prayer by a Muslim. Many letters come questioning this matter. My answer to them all is that no matter how many times you repeat the question I will answer that it is not right, not right, not right to be led in prayer by a non-Ahmadiyan". (Anwar Khilafat by Mirza Bashir Mahmud pp. 89)

സ്വയം അടിസ്ഥാന വിശ്വാസത്തില്‍ തന്നെ വ്യത്യാസപ്പെട്ടിരിക്കുന്ന, അങ്ങിനെ തന്നെ അവകാശ വാദം ഉന്നയിക്കുന്ന ഒരു കൂട്ടം അതെ സമയം തന്നെ ഇസ്ലാം എന്ന് അവകാശപ്പെടുന്നത് എന്തിനാണ്? തീര്ച്ചകയായും ഖാദിയാനി വിഭാഗം മുസ്ലിങ്ങള്‍ അല്ല തന്നെ.

ബ്രിട്ടീഷ്‌ സൃഷ്ടിയായ ഖാദിയാനിസത്തെ കുറിച്ചു ചര്ച്ചു ചെയ്യാനുള്ള വേദിയല്ല ഇത് എന്നതിനാല്‍ നിര്ത്തു ന്നു. ചര്ച്ചയയുടെ വിഷയം മനുഷ്യാവകാശം ആണല്ലോ

ഇന്ത്യന്‍ said...

@ശ്രീജിത്ത്‌,

താങ്കളുടെ യുക്തിബോധം മഹത്തരം തന്നെ. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്ഥാനി പറയുന്നത് എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായമായി കാണാന്‍ യുക്തിവാദം അനുവദിക്കുന്നുവെങ്കില്‍ അതിന്റെ പേര് അന്ധമായ വിദ്വേഷം എന്നാണു. സഹോദരാ ,മനസ്സ് തുറന്നു കണ്ടു കൂടെ മറ്റുള്ളവരെ. ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്നത് പലരോടുമുള്ള വിദ്വേഷമാണ് അല്ലാതെ മനുഷ്യ സ്നേഹമോന്നുമല്ല. ഖാദിയാനി പ്രശനങ്ങളുടെ ചരിത്രമോ, പശ്ചാത്തലമോ ഒന്നുമറിയാത്ത ചില വിദ്വേഷ ഞരമ്പ് രോഗികള്‍ ഇവിടെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നു എന്ന് മാത്രം. അവര്‍ക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അനുകൂലിക്കുകയല്ല, പക്ഷെ അതേ സമയം സ്വയം അറിവില്ലാത്ത കാര്യത്തെ കുറിച്ച് പല വിദ്വേഷ രോഗികളും പറയുന്നത് കേട്ട് അന്വേഷണം കൂടാതെ വിശ്വസിച്ചു പടയ്ക്ക് ഇറങ്ങുന്ന "യുക്തിവാതം" കാണുമ്പോള്‍ സഹതാപം തോന്നുന്നു. ഒരേ ഒരു അജണ്ട മാത്രം. അന്വേഷണ ബുദ്ധി പണയം വെക്കാന്‍ ഒരു നാണവും ഇല്ലാത്ത യുക്തിവാതികളെ കാണുമ്പോള്‍ ഈ വാതം എന്താണെന്ന് മനസ്സിലാവുന്നു.

..naj said...

ഖാടിയാനി വിഷയത്തില്‍ മുസ്ലീം സംഘടനകള്‍ ശബ്ടിക്കുന്നില്ലാ എന്ന് ഗവേഷണം നടത്തി യുക്തിവാദം ഒരു പോസ്റ്റിനും വിമര്‍ശനത്തിനും ഉള്ള വക കണ്ടെത്തുന്ന ആത്മാര്താതയെ മനുഷ്യാവകാശ സ്നേഹമെന്ന രീതിയില്‍ അവതരിപ്പിക്കുന്നതിനെ കണ്ണടച്ച് വിശ്വസിക്കാന്‍ കഴിയുന്നില്ല. മറിച്ചു, അവിടെ നടക്കുന്ന മനുഷ്യാവകാശ ലങ്ഘനങ്ങളെ തുറന്നു പൊതു സമൂഹത്തില്‍ അവതരിപ്പിക്കുകയായിരുന്നെങ്കില്‍ അത്മാര്തതയെ വിശ്വസിക്കാമായിരുന്നു. ഏതെങ്കിലും സംഘടന അനുകൂലിക്കുകയോ, പ്രതികൂലിക്കുകയോ ചെയ്യുന്നത് നോക്കിയാകരുത് യുക്തിവാദം മനുഷ്യര്‍ക്ക്‌ വേണ്ടി നിലകൊള്ളുന്നത്.

ഇന്ത്യന്‍ said...

@ സുശീല്കു‍മാര്‍,

വസ്തുതാപരമായ പിഴവുകള്‍ ഒരു പാടുണ്ട് താങ്കളുടെ പരാമര്ശതങ്ങളില്‍ എന്നാണു എനിക്ക് തോന്നുന്നത്. എന്റെത അന്വേഷണം എന്നെ ബോധ്യപ്പടുത്തിയതാണ് ഞാന്‍ പറയുന്നത്. അല്ലാതെ ഏതെന്കിലും ഹമീദ്‌ അദ്ദേഹത്തിന്റെ അജണ്ട വെച്ച് എഴുതിയതിനെ പ്രവാചക വചനമായി ചോദ്യം ചെയ്യാതെ കണ്ണുമടച്ചു വിശ്വസിച്ചു ചര്ദിണക്കുന്ന "യുക്തിവാത" രീതിയല്ല. രണ്ടായിരം പേര്‍ അഹ്മദിയാ കലാപത്തില്‍ മരിച്ചു എന്നത് തന്നെ ചോദ്യം ചെയ്യപ്പെടുന്ന പരാമര്ശിമാണ്. ചരിത്രം ഇവിടെ ചര്ച്ചാ വിഷയമല്ല എങ്കിലും ഈ പ്രശ്നത്തെ കുറിച്ച് താങ്കള്‍ എത്രത്തോളം അജ്ഞ്ഞനാണ് എന്ന് എനിക്ക് തോന്നാന്‍ ഇടയായ കാര്യം സൂചിപ്പിച്ചു എന്നേയുള്ളൂ. ഇനി എന്റെ് തെറ്റായ ധാരണയാണ് ഇതെങ്കില്‍ താങ്കള്ക്ക്ാ തിരുത്താം. താങ്കള്‍ പോലും ഈ പ്രശ്നത്തെ കുറിച്ച് പഠിച്ചാണ് അവതരിപ്പിക്കുന്നത് എന്ന് അവകാശപ്പെടാന്‍ സാധ്യതയില്ല. ഈ ചര്ച്ച നമുക്ക്‌ മുന്നില്‍ തുറന്നിടുന്ന ഒരേ ഒരു സാധ്യത ചില വിഭാഗങ്ങളെ വൈകാരികമായി വിമര്ശി ക്കാം എന്നത് മാത്രമാണ്. അതിനു യുക്തിഭദ്രതയുള്ള മാന്യമായ സംവാദം നടക്കാതെ പോവുകയും വേണം.

പാക്കിസ്ഥാന്‍ ഇസ്ലാമിക സംസ്കാരം വെച്ച് പുലര്ത്തുന്ന രാജ്യമാണ് അല്ലെങ്കില്‍ ജനതയാണ് എന്നൊന്നും ഒരു മുസ്ലിമും അവകാശപ്പെടും എന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഇസ്ലാമിക സംഘടനകള്‍ ഒട്ടും അങ്ങിനെ അവകാശപ്പെടില്ല. പാക്കിസ്താനില്‍ കൊല ചെയ്യപ്പെടുന്നത് അഹമദി വിഭാഗത്തെക്കാള്‍ മുസ്ലിങ്ങളാണ്. ആ രാജ്യത്തിന്റെല മൊത്തം സാംസ്കാരിക രാഷ്ട്രീയ അവസ്ഥയെ വിലയിരുത്തി മാത്രമേ ഇത്തരം കാര്യങ്ങള്‍ ചര്ച്ച് ചെയ്യുന്നതില്‍ അര്ത്ഥ്മുള്ളൂ.

തുടരുന്നു....

ഇന്ത്യന്‍ said...

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആവട്ടെ, അഹ്മദികളുടെ മാത്രമല്ല, പാക്കിസ്ഥാനിലെ ഒരു പ്രശ്നത്തിന്റെത പേരിലും ഇവിടെ ശ്രദ്ധയാകര്ഷിക്കും വിധം പ്രതികരിക്കാറില്ല. എന്തിനു പാകിസ്ഥാനെ പറയുന്നു. ഇന്ത്യയിലെ കാശ്മീരിലെ പ്രശ്നത്തില്‍ പോലും ഇന്ത്യയുടെ ഇതര ഭാഗങ്ങളിലുള്ള മുസ്ലിം സംഘടനകള്‍ കരുതലോടെയേ പ്രതികരിക്കാറുള്ളൂ. ഇന്ത്യന്‍ മുസ്ലിമിനെ ചൂഴ്ന്നു നോക്കുന്ന കുരിശിലേറ്റന്‍ നടക്കുന്ന രാഷ്ട്രീയ സാംസ്കാരിക കാലാവസ്ഥ ഇവിടെ ഉള്ളപ്പോള്‍ സൂക്ഷ്മത തന്നെയാണ് നല്ലത്.

മുസ്ലിങ്ങള്ക്ക്ഉ‌ എതിരെ വരുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന യുക്തിവാതം കൊടികുത്തി വാഴുമ്പോള്‍ ഇരയിട്ട് മീന്‍ പിടിക്കാനുള്ള ഏര്പ്പാ ടായി മാത്രമേ ഇത്തരം ചര്ച്ച്കളെയും കാണാനാവൂ. വ്യക്തമായ പഠനം കൂടാതെ ഊഹാങ്ങളില്‍ ഊന്നിയുള്ള പ്രസ്‌താവനകള്‍ നടത്തി ചര്ച്ച് ചെയ്യുന്നത് വെറും വാക്തര്ക്കം മാത്രമാകും. മുന്ധാ്രണകള്ക്ക്ന അനുസൃതമായി ചര്ച്ടത നീക്കാതെ സന്തുലിതവും യാഥാര്ത്യ ങ്ങളെ അംഗീകരിച്ചു ചര്ച്ചള ചെയ്തും ശരിയായ നിലപാടിലേക്ക്‌ വരിക എന്നതല്ലേ യഥാര്ത്ഥീ യുക്തിവാദം?

സുശീല്‍ കുമാര്‍ said...

ഇന്ത്യന്‍,
താങ്കളുടെ ക്മന്റുകളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനം ഭാഗവും യുക്തിവാദത്തെ 'യുക്തിവാതമാക്കാനും' യുക്തിവാദികളെ തെറിപറയാനും, അവരെ ഉപദേശിച്ച് "നന്നാക്കാനു"മാണെന്ന് വിനയത്തോടെ പറയുന്നു. അഹ്മദികള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ മാത്രമല്ല, അവര്‍ മുസ്ലിംകളല്ലാത്തതിനാല്‍ അതില്‍ വലിയ കുഴപ്പമില്ലെന്നും താങ്കള്‍ പറഞ്ഞു വെയ്ക്കുന്നു. തൊണ്ണൊറ്റൊമ്പത് ശതമാനം(കണക്ക്‌ വേണമെങ്കില്‍ തിരുത്താം) മുസ്ലിംകള്‍ അധിവസിക്കുന്ന പാക്കിസ്താന്‍ ഇസ്ലാമിക സംസ്കാരം വെച്ച് പുലര്‍ത്തുന്ന രാജ്യമോ അല്ലെങ്കില്‍ ജനതയോ അല്ലെന്ന്‌ തുറന്നുസമ്മതിക്കുന്ന താങ്കള്‍ പിന്നെ എന്ത് മഹത്വമാണ്‌ ഇസ്ലാമിന‌്‌ കല്പ്പിച്ചുനല്‍കുന്നത്. ഇത്രയേറെ മുസ്ലിംകള്‍ അധിവസിക്കുന്ന ഒരു രാജ്യമായിട്ടും, ഇത്രയേറെ കാലമായിട്ടും അവരെ ഇസ്ലാമിക സംസ്കാരം പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ന് കഴിയും. സുഹൃത്തേ, പാക്കിസ്ഥാന്‍ അവിടെ നില്‍ക്കട്ടെ. ലോകത്ത് ഏത് രാജ്യത്താണ്‌ താങ്കള്‍ മഹത്തരമെന്ന് ഉല്‍ഘോഷിക്കുന്ന ഇസ്ലാമിക സമൂഹവും സംസ്കാരവും നിലനില്‍ക്കുന്നത് എന്ന് അറിയിക്കുക. ഒഴിഞ്ഞു മാറരുത്.

CKLatheef said...

@സുശീല് കുമാര്,

ഏറെക്കുറെ മാന്യമായി നടന്ന സംവാദത്തില്‍ അതൃപ്തി രേഖപ്പെടുത്തി മാന്യമായി സംവദിക്കാന്‍ ആളുകളെ ക്ഷണിച്ച ഉടനെ കാളിദാസന്‍ നല്‍കിയ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ചൊറിയല്‍ കമന്റുകള്‍ കണ്ടപ്പോഴാണ് സുശീല്‍ ഉദ്ദേശിക്കുന്ന മാന്യത ഇതായിരിക്കുമോ എന്ന് ശങ്കിച്ചതും ഞാന്‍ ചര്‍ച അവസാനിപ്പിച്ചതും. എന്നാല്‍ പിന്നീട് വന്ന കല്‍കിയും അതേ പാത പിന്തുടര്‍ന്നു എനിക്കെതിരെ വ്യാജാരോപണം എന്ന ആരോപണമൊക്കെ ഉന്നയിച്ചു പോയതിനാല്‍ വീണ്ടും ഇവിടെ പ്രതികരിക്കേണ്ടി വന്നു. ഈ കമന്റുകള്‍ ഇവിടെ നിലനിര്‍ത്തണം എന്നില്ല. ഇവിടെ പങ്കെടുത്തവര്‍ക്ക് ലഭിക്കാന്‍ മാത്രം ഇതിവിടെ നല്‍കുന്നു. അതോടൊപ്പം സുശീലിനോട് ചില കാര്യങ്ങള്‍ പറയാനുമുണ്ട്. ഇവിടെ കാളിദാസന്റെയോ കല്‍കിയുടെയോ കമന്റ് താങ്കള്‍ക്ക് പൂര്‍ണമായി സ്വീകാര്യമായി മാറുകയും. എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വസ്തുനിഷ്ടമായി കാര്യങ്ങള്‍ വ്യക്തമാക്കിയ ഇന്ത്യന്റെ കമന്റുകള്‍ 99%വും യുക്തിവാദികളെ തെറിപറയാനും ഉപദേശിച്ച് നേരെയാക്കാനുമാണ് എന്ന് താങ്കള്‍ക്ക് തോന്നി. താങ്കള്‍ പോസ്റ്റ് ചെയ്ത വിഷയം തന്നെ മറന്നാണ് പ്രതികരിച്ചത്. അതിന് മറുപടി പറയലാണോ താങ്കള്‍ ഉദ്ദേശിച്ചത്. അതോ നല്‍കപ്പെട്ട് വിഷയത്തില്‍ ചര്‍ച നടന്നുകഴിഞ്ഞത് കൊണ്ട് വിഷയം മാറ്റുകയാണോ. ഇവിടെയാണ് താങ്കളുടെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിലെ വേവലാതിയല്ല എന്ന് ഞാന്‍ എന്റെ ആദ്യ കമന്റില്‍ സൂചിപ്പിക്കാന്‍ കാരണം. ഈ ചര്‍ചയില്‍ പങ്കെടുത്തവര്‍ക്കെല്ലാം അത് മനസ്സിലായിട്ടുമുണ്ട്. കാളിദാസനടക്കം ആ നിലക്ക് തന്നെയാണ് പ്രതികരിച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെയാണ് മാന്യമായ പ്രതികരണം താങ്കള്‍ക്ക് അസഹ്യമായി തോന്നുന്നതും.

CKLatheef said...

@കല്കി

>>> ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിത ന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)<<<

പ്രബോധനത്തില്‍ മുജീബിന്റേതായി വന്ന മേല്‍ പരാമര്‍ശങ്ങള്‍ എന്റെ ബ്ലോഗില്‍ ചേര്‍ത്തതാണല്ലോ. താങ്കളെ പ്രകോപിപ്പിച്ച് ഞാന്‍ വ്യാജാരോപണമുന്നയിച്ചു എന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇത് ദൈവനിഷേധികളായ ഒരു യുക്തിവാദ ശൈലിയായി പോയി. മേല്‍ പറയപ്പെട്ട വരികള്‍ എങ്ങനെയാണ് വ്യാജമാക്കുന്നത് എന്ന് താങ്കള്‍ ഇത്രവിശദമായ പോസ്റ്റ് നല്‍കിയിട്ടും പറഞ്ഞതുമില്ല.

ഈ കല്‍കി എന്ന ബ്ലോഗര്‍ക്ക് അഹ്മദിയാ ജമാഅത്തിനെക്കുറിച്ച് തന്നെ നല്ല ധാരണയില്ലാത്തത് കൊണ്ടോ അതോ മനപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതോ?....
'ഇന്ത്യന്' നല്‍കിയ ഉദ്ധരണികള്‍ കല്‍കിയുടെ വാദത്തെ പൊളിക്കുന്നു.

അഹ്മദ് ഒരു പ്രവാചകനാണ് എന്നംഗീകരിച്ചാല്‍ സംഭവിക്കുന്നതെന്താണ്. പിന്നീട് അദ്ദേഹം പറയുന്നതാണ് ഇസ്‌ലാം. അദ്ദേഹത്തെ അവിശ്വസിക്കുന്നത് മുഴുവന്‍ പ്രവാചകന്‍മാരേയും അവിശ്വസിക്കുന്നതിന് തുല്യമായ മഹാപാതകമാണ് വിശ്വാസികളെ സംബന്ധിച്ചിടത്തോളം. ഇനി മറിച്ച്, മറ്റുമുസ്ലിംകള്‍ ഒരു പ്രവാചകാഗമനത്തിന് ശേഷവും അദ്ദേഹത്തില്‍ വിശ്വസിക്കാതെ മാറിനിന്നാലും അവര്‍ മുസ്ലിംകളായി ഗണിക്കുന്നതിന്റെ യുക്തിയെന്ത്. ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ തങ്ങളുടെ യഥാര്‍ഥ പ്രതിയോഗികളും ശത്രുക്കളുമെന്ന് മനസ്സിലാക്കിയ ജമാഅത്തെ ഇസ്‌ലമിക്കും മൗദൂദിക്കുമെതിരെ തന്ത്രം മെനയുന്നതിനപ്പുറം ഒരജണ്ടയും കേരളത്തിലെങ്കിലും അഹ്മദികള്‍ക്കില്ല എന്ന് മനസ്സിലാക്കേണ്ടിവരും.

ന്യായമായ ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് ഒഴിഞ്ഞ് മാറുകയും ഞാന്‍ കള്ളാരോപണം ചമച്ചു എന്ന് പറയുകയും ചെയ്യുകയാണ് താങ്കള്‍.
ചോദിക്കട്ടെ ഇതാണ് ഒരു അഹ്മദിയാ സംസ്‌കാരമെങ്കില്‍ എന്ത് സംസ്‌കരണമാണ് പുതിയ പ്രവാചകന്‍ ചെയ്തത്. ഒരു വേദഗ്രന്ഥവും പ്രവാചക ചര്യയും നിലനില്‍ക്കുകയും യഥാര്‍ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന ഒരു വിഭാഗം എന്നും ഇവിടെയുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും. അന്ത്യനാള്‍ വരെ പ്രവാചക സന്ദേശം പ്രചരിപ്പിക്കാനുള്ള അധികാരം അതിലെ വിശ്വാസികള്‍ക്ക് നല്‍കുകയും ചെയ്തിട്ടും നിലവിലെ മുസ്‌ലിംകളില്‍ ചിലര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ മാത്രം ഉപകരിക്കുന്ന ഒരു പ്രവാചകന്റെ ആഗമനം ആര്‍ക്ക് വേണ്ടിയിരുന്നു എന്ന സ്വയം ചിന്തിക്കുക.

താങ്കള്‍ക്ക് കഴിയുമെങ്കില്‍ അഹ്മദിയാ ജമാഅത്തിനെ പരിചയപ്പെടുത്തുക. അത് സത്യമെന്ന് മനസ്സിലാക്കുന്നവര്‍ അത് പിന്‍പറ്റികൊള്ളട്ടെ. ഇവിടെ ആര്‍ക്കും ഒരു പരാതിയുമില്ല.
നന്മ നേരുന്നു.

CKLatheef said...

@Kalki,

>>> "The Mullahs, who ordered the young orphans to shoot the Ahmadi-Muslims at two different mosques during their Friday prayers in Lahore earlier this year, must have searched for an answer..." <<<

വൈകാരികവും തീവ്രവുമായി ചിന്തിക്കുന്ന മുല്ലമാര്‍ ധാരാളമുള്ള രാജ്യമാണ് പാകിസ്ഥാന്‍ എന്നാണ് നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ജമാഅത്തിന്റെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടവിധം ഏശാതെ പോകുന്നതും വിദ്യാഭ്യാസം കുറച്ച് ഈ ജനക്കൂട്ടം കാരണമാണ്. നമ്മുടെ നാട്ടിലെ പോലെ അവരെ ഭയപ്പെടുത്തി അധീനരാക്കിയ മുല്ലമാര്‍ മേല്‍ പറഞ്ഞ വിധം പ്രവര്‍ത്തിച്ചു എന്ന് തന്നെ മനസ്സിലാക്കാം. ആരുടെയെങ്കിലും ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഇവരെ വെച്ചിട്ടല്ല ഒരു ദര്‍ശനത്തെ വിലയിരുത്തേണ്ടത്. കല്‍കി ഇതിനോട് യോജിക്കുമെന്ന് കരുതുന്നു. മൗദൂദിക്കോ ജമാഅത്തിനോ ഖാദിയാനികളുടെ കാര്യത്തില്‍ മറ്റുമുസ്ലിംകളില്‍നിന്ന് വ്യത്യസ്ഥമായ ഒരഭിപ്രായവുമില്ല എന്ന് ആദ്യം മനസ്സിലാക്കുക. ലോകത്ത് ഏത് മുസ്ലിം സംഘടനയാണ് വിഭാഗമാണ് അവരെ മുസ്്‌ലിംകളായി അംഗീകരിച്ചത്. അതുകൊണ്ട് അവര്‍ക്കെതിരെയുള്ള ആക്രമണത്തിന് മുഴുവന്‍ കാരണം മൗദൂദിയാണ് എന്ന പ്രചാരണം ഖാദിയാനികളുടെ ഒരു തന്ത്രമാണ്. അതില്‍ യുക്തിവാദികളും വീണുപോകുന്നുവെന്ന് മാത്രം. ഒരു രാഷ്ട്രം എന്ന നിലക്ക് അവരോട് എന്ത് നിലപാട് സ്വീകരിക്കണം എന്ന വിഷയത്തിലാണ് മൗദൂദിയുടെ കാഴ്ചപ്പാട് പ്രസക്തമാകുന്നത്. അത് ഒരു അമുസ്ലിം ന്യൂനപക്ഷം എന്ന നിലക്ക് അവരെ കണക്കാക്കണം എന്നതാണ്. അതിനെതിരെയും മുസ്ലിം ലോകത്ത് നിന്ന് ഒരെതിര്‍പ്പും കാണപ്പെട്ടിട്ടില്ല. പിന്നെ പീഢനത്തിരയാകുന്നുവെന്ന വിഷയമാണ്. (cont.)

CKLatheef said...

പാകിസ്ഥാനിലും മറ്റും അഹ്മദികള്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക് പ്രതികരണായിട്ടായിരുന്നു ഈ പോസ്‌റ്റെങ്കില്‍ മറ്റൊന്നും പറയാതെ അതിനെ അനുകൂലിക്കുമായിരുന്നു. പക്ഷെ യുക്തിവാദികള്‍ക്ക്, യഥാര്‍ഥ പ്രശ്‌നം ഇസ്ലാമാണെന്ന് വരുത്തിതീര്‍ക്കണം. അതാകട്ടെ വസ്തുതകളുമായി യോജിച്ചു പോകുകയുമില്ല. അതോടെ അനീതിക്കെതിരെ എന്ന് പറഞ്ഞ് യുക്തിവാദികളുയര്‍ത്തുന്ന വാദം ദുര്‍ബലമാകുകയും ചെയ്യുന്നു. ഇയ്യിടെ നടന്ന/ നടന്നുകൊണ്ടിരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങളിലും അതാണ് സ്ഥിതി. അവിടെയാണ് കെ.പി. സുകുമാരന്‍ സാറിന്റെ ചിന്തകള്‍ പ്രസക്തമാകുന്നത്. എന്നാല്‍ ഈ യുക്തിവാദികളില്‍ മിക്കവരും ഒരു വര്‍ഗ ശത്രുവിനോടെന്ന പോലെ അസഹിഷ്ണുക്കളാകുന്നതാണ് അവിടെ കണ്ടത്. യുക്തിവാദികളുടെ യഥാര്‍ഥ ഉന്നമെന്ത് എന്നത് തന്നെയാണ് ഇവിടെ പ്രശ്‌നം. എല്ലാ മതങ്ങളുടെയും തകര്‍ച്ചയും ദൈവവും മതവുമില്ലാത്ത ഒരു ലോകമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതൊരു സ്വപ്‌നം മാത്രമായിരിക്കും. അതല്ല മതത്തിലെ മനുഷ്യവിരുദ്ധമായ പ്രവണതകള്‍ക്കെതിരെ വിശ്വാസികളിലെ അക്രമത്തിനും അനീതിക്കുമെതിരെയാണ് നിങ്ങള്‍ ജനങ്ങളെ ബോധവല്‍കരിക്കാനുദ്ദേശിക്കുന്നതെങ്കില്‍ എല്ലാ മതങ്ങളിലെയും നന്മനിറഞ്ഞ മനസ്സുകളെ നിങ്ങള്‍ക്ക് ലഭിക്കും അല്ലെങ്കില്‍ സംഭവിക്കുന്നത് ഇപ്പോള്‍ സംഭവിക്കുന്നത് തന്നെ, അഥവാ മുഴുവന്‍ മതത്തിലെയും സമാധാനേഛുക്കളെ നിങ്ങളുടെ പ്രതിയോഗികളാക്കുകയും എല്ലാമതത്തിലെയും വര്‍ഗീയവാദികളും അധാര്‍മികരും ദേഹേഛുക്കളുമായവരെ പിന്തുണക്കാന്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. ഇവരെ വെച്ചുള്ള തിന്‍മക്കെതിരെയുള്ള ഏത് പോരാട്ടവും പരിഹാസ്യതമാത്രമേ കൊണ്ട് വരൂ.

ദൈവനിഷേധികള്‍ അര്‍ഹിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെത്തനെയാണ് എന്നത് ഒരു ചരിത്ര സത്യം മാത്രം. ആദ്യത്തേത് എന്റെ ഒരു സ്വപ്‌നമായി അവശേഷിക്കാനാണ് സര്‍വസാധ്യതയും. അതുകൊണ്ട് തന്നെയാണ് ഓരോ ചര്‍ചയും ഈ യുക്തിവാദികളില്‍നിന്ന് നന്മേഛുക്കളെ അകറ്റികൊണ്ടിരിക്കുന്നത്. സംവാദത്തിന് പോലും പറ്റാത്തവിധം അവരില്‍ പലരും അസഹിഷ്ണുക്കളായി മാറുന്നതിലും എനിക്ക് അത്ഭുതം തോന്നുന്നില്ല. മറിച്ചു സംഭവിക്കുന്നതാണ് അത്ഭുതം.

Salim PM said...

ഇന്ത്യന്‍ പറഞ്ഞു

"ഏതു മുസ്ലിം രാഷ്ട്രമാണ്, അല്ലെങ്കില്‍ എന്ത്‌ മുസ്ലിം വിഭാഗമാണ് ഖാദിയാനികളെ ഇസ്ലാം മത വിശ്വാസികളായി അംഗീകരിച്ചിട്ടുള്ളത്? മുസ്ലിങ്ങളുടെ മുഴുവന്‍ അഭിപ്രായമാണ് ഖാദിയാനികള്‍ അമുസ്ലിങ്ങള്‍ ആണെന്നത്."

ആപ്പോള്‍ മുസ്ലിം രാഷ്ട്രങ്ങളും മുസ്‌ലിം വിഭാഗങ്ങളുമാണ് ഒരാള്‍ മുസ്‌ലിമാണോ അല്ലേ എന്നു തീരുമാനിക്കേണ്ടതെ അല്ലേ? അല്ലാതെ അല്ലാഹുവും പ്രവാചകനും(സ) അല്ല! അഹ‌മദികള്‍ക്ക് അല്ലഹുവിന്‍റെയും പ്രവാചകന്‍റെയും സര്‍ട്ടിഫിക്കറ്റ് മതി അല്ലാതെ 'ആകാശത്തിന്‍ കീഴിലെ ഏറ്റവും നികൃഷ്ടരായിരിക്കും' എന്ന് റസൂല്‍ (സ) സര്‍ട്ടിഫിക്കറ്റ് നല്‍കിയ താങ്കളുടെ ഉലമാക്കളുടെ സമ്മത പത്രം വേണ്ട ഇന്ത്യന്‍.

"ഒരു വിഭാഗം മുസ്ലിമാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന മാനദണ്ഡം താങ്കള്‍ക്ക് അറിയാമോ?"

ഇതായിരുന്നു താങ്കളുടെ ചോദ്യം. ഇതുനുള്ള മറുപടിയാണ് ഞാന്‍ നല്‍കിയത്. അതും താങ്കളുടെ തന്നെ മുഖപത്രത്തില്‍ നിന്ന് ഉദ്ധരിച്ചത്. അതില്‍ സ്പര്‍ശിക്കുകപോലും ചെയ്യാതെ പുതിയ ചില വിഷയങ്ങളിലേക്ക് കടക്കുകയാണ് താങ്കള്‍. ഈ വിഷയങ്ങളാണെങ്കില്‍ ഇവിടത്തെ പോസ്റ്റുമായി യാതെഒരു ബന്ധവുമില്ല. അതുകൊണ്ട് മറുപടി അര്‍ഹിക്കുന്നില്ല.

Salim PM said...

CKLatheef പറഞ്ഞു...

"ഇവിടെയാണ് താങ്കളുടെ ഈ പോസ്റ്റിന്റെ ഉദ്ദേശ്യം മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിലെ വേവലാതിയല്ല എന്ന് ഞാന്‍ എന്റെ ആദ്യ കമന്റില്‍ സൂചിപ്പിക്കാന്‍ കാരണം."

കൈവെട്ടപ്പെട്ട അധ്യാപകന് സോളിഡാരിറ്റിക്കാര്‍ രക്തം നല്‍കിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അപവാദം, അസത്യം. അഹ്‌മദികള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് ആരെങ്കിലും മിണ്ടിപ്പോയാല്‍ അത് സ്ഥാപിത താല്പര്യം, ജമാഅത്ത് വിരോധം. എന്തൊരു നീതി ബോധം!

ഇന്ത്യന്‍ said...

@ സുശീല്കുെമാര്‍

>>> താങ്കളുടെ ക്മന്റുകളില്‍ തൊണ്ണൂറ്റൊമ്പത് ശതമാനം ഭാഗവും യുക്തിവാദത്തെ 'യുക്തിവാതമാക്കാനും' യുക്തിവാദികളെ തെറിപറയാനും, അവരെ ഉപദേശിച്ച് "നന്നാക്കാനു"മാണെന്ന് വിനയത്തോടെ പറയുന്നു>>>>>

എന്റെഉ കമന്റുകളില്‍ ശ്രമിച്ചത്‌

1. ചര്ച്ച മനുഷ്യാവകാശം പ്രസംഗിക്കുമ്പോഴും ഉന്നം വെക്കുന്നത് പ്രാഥമികമായി മനുഷ്യാവകാശത്തെ കുറിച്ചല്ല മറിച്ച് ചില വിഭാഗങ്ങളെയാണ്. ചര്ച്ച്യുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുന്നത് അത് കൊണ്ടാണ്.

2. സ്വതന്ത്ര ചിന്തയും അന്വേഷണത്വരയും അടിസ്ഥാനമാക്കേണ്ട യുക്തിവാദികള്‍ ചിലരെ വിമര്ശി ക്കാന്‍ ഒരു അന്വേഷണവുമില്ലാതെ മറ്റു ചിലരെ കണ്ണുമടച്ച് വിശ്വസിച്ച് യുക്തിചിന്ത പണയം വെച്ച് അടിസ്ഥാനരഹിതമായ നിലപാട് എടുക്കുന്നത് യുക്തിവാദമല്ല, "യുക്തിവാതമാണ്"

3. വസ്തുതകളെ കുറിച്ച് ഭീമാബധങ്ങള്‍ എഴുന്നള്ളിക്കുന്നുണ്ട് ഈ പോസ്റ്റ്‌

തുടരുന്നു....

ഇന്ത്യന്‍ said...

4. വിഷയത്തെ കുറിച്ച് വ്യക്തമായ ബോധമില്ലാതെ പേരിനു പോലും അന്വേഷണം നടത്താതെ ആരെയോ അടിക്കാന്‍ വടി കിട്ടി എന്ന സന്തോഷവുമായി പോസ്റ്റുമായി ഇറങ്ങി തിരിച്ചു എന്നല്ലാതെ വ്യക്തമായ ബോധ്യവും ബോധവും ഈ വിഷയത്തെ കുറിച്ച് ഉണ്ട് എന്നോ ആധികാരികമായി സംസാരിക്കാനാവും എന്നോ ആത്മവിശ്വാസത്തോടെ, സത്യസന്ധമായി അവകാശപ്പെടാന്‍ ബ്ലോഗര്ക്ക്ത അവകാശപ്പെടാന്‍ സാധിക്കും എന്ന് തോന്നുന്നില്ല

5. ഖാദിയാനി വിഭാഗവുമായുള്ള ആദര്ശ് വ്യത്യാസം, പാക്‌ മുസ്ലിം സംഘടനകള്‍ സ്ഫോടനങ്ങളെ അപലപിച്ചത്, ഇന്ത്യയിലെ മുസ്ലിം സംഘടനകള്‍ പാക്‌ പ്രശ്നത്തില്‍ പൊതുവേ വളരെ സജീവമായി അഭിപ്രായം പറയാറില്ല , ഇക്കാര്യങ്ങളും വ്യക്തമാക്കി

ഇന്ത്യന്‍ said...

@ സുശീല്‍കുമാര്‍

>>> അഹ്മദികള്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ നിസ്സാരവല്‍ക്കരിക്കാന്‍ മാത്രമല്ല, അവര്‍ മുസ്ലിംകളല്ലാത്തതിനാല്‍ അതില്‍ വലിയ കുഴപ്പമില്ലെന്നും താങ്കള്‍ പറഞ്ഞു വെയ്ക്കുന്നു>>>>

താങ്കള്‍ എന്‍റെ മറുപടിയില്‍ ഇത്തരം ഒരു പ്രസ്താവന എവിടെയാണ് വായിച്ചത്. ഞാന്‍ നേരത്തെ അഭിപ്രായപ്പെട്ടത് വായിക്കൂ.
***അഹ്മദി വിഭാഗം ഇരയാവുന്നു എങ്കില്‍ തീര്ച്ചരയായും അവരോടു അനുഭാവം പ്രകടിപ്പിക്കണം. നമുക്ക്‌ കിട്ടുന്ന വിവരം അനുസരിച്ച് വിവേചനം അവര്‍ അനുഭവിക്കുന്നു എന്നാണു അറിയാന്‍ കഴിയുന്നത്. ഇതിലെ കുറ്റവാളികളെയും ഊഹിച്ചെടുത്ത് പ്രചരിപ്പിക്കുന്നത് യുക്തിയല്ല എന്നാണു എന്റെ അഭിപ്രായം***

തുടരുന്നു......

ഇന്ത്യന്‍ said...

ഒടുവില്‍ ഞാന്‍ അഭിപ്രായപ്പെട്ടതും കൂടി വായിക്കൂ

***അവര്ക്കെ തിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അനുകൂലിക്കുകയല്ല, പക്ഷെ അതേ സമയം സ്വയം അറിവില്ലാത്ത കാര്യത്തെ കുറിച്ച് പല വിദ്വേഷ രോഗികളും പറയുന്നത് കേട്ട് അന്വേഷണം കൂടാതെ വിശ്വസിച്ചു പടയ്ക്ക് ഇറങ്ങുന്ന "യുക്തിവാതം" കാണുമ്പോള്‍ സഹതാപം തോന്നുന്നു. **

ഇതില്‍ നിന്നും താങ്കള്‍ എന്നെ വായിച്ച രീതി തന്നെ മുന്ധാകരണയുടെ തിമിരം ബാധിച്ചതാണ് എന്ന് വ്യക്തമാണ്.

മനുഷ്യാവകാശം ചര്‍ച്ച ചെയ്യാന്‍ എടുത്ത്‌ ആധികാരികമായ വിവരങ്ങള്‍ ഇല്ലാതെ ഊഹങ്ങളില്‍ മുങ്ങിക്കുളിച്ചു ചിലര്‍ക്കെതിരെ അപവാദം പരത്തുന്നത്‌ ശരിയല്ല. തിമിരം ബാധിച്ച കാഴ്ചകള്‍ക്ക് എങ്ങിനെ നേര്‍വായന സാധ്യമാകും??

Salim PM said...

ഇന്ത്യന്‍ പറഞ്ഞു...

"സ്വയം അറിവില്ലാത്ത കാര്യത്തെ കുറിച്ച് പല വിദ്വേഷ രോഗികളും പറയുന്നത് കേട്ട് അന്വേഷണം കൂടാതെ വിശ്വസിച്ചു പടയ്ക്ക് ഇറങ്ങുന്ന "യുക്തിവാതം" കാണുമ്പോള്‍ സഹതാപം തോന്നുന്നു."

അഹ്‌മദികള്‍ക്കെതിരെ നടക്കുന്ന മനു‍ഷ്യാവകാശ ലംഘനത്തെക്കുറിച്ച് ആര് ശബ്ദിച്ചാലും ഇതു തന്നെയാണ് പൊതു മുസ്‌ലിംകളുടെ പ്രതികരണം. ഇസ്‌ലാം മനുഷ്യാവകാശത്തെ സം‌രക്ഷിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണെന്നൊക്കെ വാതോരാതെ എഴുതാനും പ്രസംഗിക്കാനും ഈ ഇന്ത്യന്മാര്‍ തന്നെയായിരിക്കും മുമ്പില്‍ എന്നതാണ് വരോധാഭാസം. വെറുതെയല്ല കാളിദാസനെപ്പോലുള്ളവര്‍ ഇസ്ലാം മുഖം മൂടിയിട്ടു വരുന്നു എന്നും മറ്റും ആക്ഷേപിക്കുന്നത്.

സുശീല്‍, മനുഷ്യാവകാശ ലംഘനം നടക്കുന്നതു കാണുമ്പോള്‍ പ്രതികരിക്കുന്നതിനു മുമ്പായി ദയവു ചെയ്ത് ഇന്ത്യനെ പോയി കാണുക. എന്നിട്ട് അവരുടെ ചരിത്രവും രസതന്ത്രവുമൊക്കെ അദ്ദേഹത്തില്‍ നിന്നു പഠിക്കുക. അതിനു ശേഷം പ്രതികരിക്കുക. പ്ലീസ്

ഇന്ത്യന്‍ said...

@ സുശീല്‍ കുമാര്‍,

പാക്കിസ്ഥാന്‍ ജനസംഖ്യയിലെ മുസ്ലിം ശതമാനത്തെ കുറിച്ചുള്ള കണക്ക്‌ ഏതായാലും താങ്കള്‍ തിരുത്തേണ്ടി വരും. അതവിടെ കിടക്കട്ടെ. ധാരണയില്ലായ്മ എന്ന് വിശ്വസിക്കാം. വസ്തുതാപരമായ പിശക് എന്നത് വെറും സംഖ്യകളെ കുറിച്ച് മാത്രമല്ല ഞാന്‍ ഉദേശിച്ചത്‌. ഖാദിയാനി വിരുദ്ധ കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ ജമാഅത്തെ ഇസ്ലാമിക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ല എന്നതിന് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തന്നെ തെളിവായി ഉദ്ധരിക്കാന്‍ പറ്റും. ഇതേക്കുറിച്ച് കൂടുതല്‍ പറയാത്തത് വിഷയം അതല്ലാത്തത് കൊണ്ട് മാത്രമാണ്. ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ വസ്തുതകളോട് നീതി പുലര്‍ത്തേണ്ടത് യുക്തിവാദി ധര്‍മ്മം ആണെന്നാണ്‌ ഞാന്‍ കരുതുന്നത്. അരക്ഷിത രാജ്യമായ പാകിസ്ഥാനില്‍, ഫ്യൂഡല്‍ സംസ്കാരം നിലകൊള്ളുന്ന ആ രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ എല്ലാം ഇസ്ലാമികമാണ് എന്ന് ഇവിടെ ആര്‍ക്കും അഭിപ്രായമില്ല എന്ന് കൂടി പറയട്ടെ.

ഇന്ത്യന്‍ said...

പാക്കിസ്ഥാനിലെ അഹ്മദി - മുസ്ലിം പ്രശ്നത്തിന് അതിന്‍റെ ചരിത്രം കൂടി പഠിക്കുന്നതാണ് കൂടുതല്‍ നല്ല രീതി. അഹ്മദികള്‍ ആക്രമിക്കപ്പെട്ടില്ല എന്നൊന്നും ആരും അവകാശപ്പെടുന്നില്ല. അത്തരം ആക്രമങ്ങള്‍ ന്യായീകരിക്കാന്‍ ആവുന്നതുമല്ല. ഇസ്ലാമികവുമല്ല. വിഭാഗീയത കൊടികുത്തി വാഴുന്ന പാക്കിസ്ഥാനില്‍ വികാരം മാത്രം കൈമുതലാക്കി ജീവിക്കുന്ന ഒരു പാടു പേരുള്ള ഒരു രാജ്യത്ത്‌ നടക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദികളെ വിമര്‍ശിക്കുമ്പോള്‍ അത് തങ്ങളുടെ വിദ്വേഷം ചൊരിയാന്‍ വേണ്ടി മറ്റു ചിലര്‍ക്കെതിരെ തെളിവുകള്‍ ഇല്ലാതെ ആരോപണം ഉന്നയിക്കാന്‍ വേണ്ടി ആയിരിക്കരുത് എന്ന് മാത്രമേ ഉള്ളൂ. ഹമീദ്‌ ചേന്ദമംഗലൂരിനെ പോലുള്ളവര്‍ ഇത് ചെയ്യുന്നത് കൊണ്ടാണ് ഫാഷിസ്റ്റുകളുടെ കേസരി വാരികയ്ക്ക്‌ അദ്ദേഹം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ട ആളായി മാറുന്നത്, കെ ഇ എന്‍ അദ്ദേഹത്തെ ഫാഷിസ്റ്റുകളുടെ ദത്ത് പുത്രന്‍ എന്ന് വിശേഷിപ്പിച്ചത്‌. ഈ രാഷ്ട്രീയം പോലും അറിയാത്തവര്‍ അല്ല യുക്തിവാദികള്‍ എന്ന് വിശ്വസിക്കട്ടെ.

ചിന്തകന്‍ said...

സത്യത്തിൽ ഇവിടെ സുശീൽ എന്ത് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്?

എനിക്ക് മനസ്സിലായത്, ജമാ അത്തെ ഇസ്ലാമിയെ വിമർശിക്കാൻ ഹമീദിനെ കൂട്ടുപിടിച്ചു. അത്രമാത്രം. ഹമീദ് പറഞ്ഞതല്ലേ, പിന്നെ അതിൽ വല്ല വസ്തുതയുമുണ്ടോ എന്നന്വേഷിക്കേണ്ട കാര്യമേയില്ല. ഇതാണോ യുക്തിവാദം എന്ന് വ്യക്തമാക്കേണ്ടത് സുശീൽ തന്നെയാണ്.

പിന്നെ കൽക്കിയോട്:
മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് സാഷ്യം വഹിക്കുമ്പോഴാണ് ഒരാൾ മുസ്ലീമാകുന്നത്. ഇനിയൊരു പ്രവാചകൻ വരില്ല എന്നതും അതിന്റെ ഭാഗമാണ്. മറ്റൊരു പ്രവാചകനെ അങ്ങീകരിക്കുന്നതിനോട് കൂടി ഈ സാക്ഷ്യം ദുർബലമാക്കപെട്ടു/നിഷേധിക്കപെട്ടു.

Salim PM said...

@ CKLatheef പറഞ്ഞു...

താങ്കള്‍ക്കുള്ള മറുപടി ഞാന്‍ എന്‍റെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട് (ഇവിടെ ക്ലിക്കുക) ഇവിടെ ആവര്‍ത്തിക്കുന്നത് ഉചിതമെന്നു കരുതുന്നില്ല.

Salim PM said...

ചിന്തകന്‍ പറഞ്ഞു...

"മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് സാഷ്യം വഹിക്കുമ്പോഴാണ് ഒരാൾ മുസ്ലീമാകുന്നത്."

ശരിയാണ്. ഇക്കാര്യം 'മുജീബ്' ഉദ്ധരിച്ച ഹദീദില്‍ വ്യക്തമായും പറഞ്ഞിട്ടുണ്ട്. മുഹമ്മദല്ലാഹുവിന്രെ പ്രവാചനാണെന്നു സാക്ഷ്യം വഹിക്കാത്ത ഏതെങ്കിലും ഒരഹ്‌മദിയെ ചിന്തകനു കാണിച്ചു തരാമൊ?

ചിന്തകന്‍ പറഞ്ഞു...

"ഇനിയൊരു പ്രവാചകൻ വരില്ല എന്നതും അതിന്റെ ഭാഗമാണ്"

ഇത് ചിന്തകന്‍റെ ചിന്തയില്‍ നിന്ന് സ്വയം ഉരുത്തിരിഞ്ഞതാണ്. പ്രസ്തുത ഹദീസില്‍ ഇതിനെക്കുറിച്ചുള്ള വിദൂര സൂചന പോലും ഇല്ല.

ഇന്ത്യന്‍ said...

@ സുശീല്‍ കുമാര്‍
>>> മുസ്ലിംകള്‍ അധിവസിക്കുന്ന പാക്കിസ്താന്‍ ഇസ്ലാമിക സംസ്കാരം വെച്ച് പുലര്‍ത്തുന്ന രാജ്യമോ അല്ലെങ്കില്‍ ജനതയോ അല്ലെന്ന്‌ തുറന്നുസമ്മതിക്കുന്ന താങ്കള്‍ പിന്നെ എന്ത് മഹത്വമാണ്‌ ഇസ്ലാമിന‌്‌ കല്പ്പിച്ചുനല്‍കുന്നത്. ഇത്രയേറെ മുസ്ലിംകള്‍ അധിവസിക്കുന്ന ഒരു രാജ്യമായിട്ടും, ഇത്രയേറെ കാലമായിട്ടും അവരെ ഇസ്ലാമിക സംസ്കാരം പഠിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്ന് കഴിയും>>>

ഇസ്ലാം, മുസ്ലിം ഈ സംജ്ഞകള്‍ തമ്മിലുള്ള വ്യത്യാസം അറിയാത്തതാണ് താങ്കളുടെ ചോദ്യത്തിന് കാരണം. മറ്റൊന്ന് ആദര്‍ശം എന്നത് ഭൌതികവ്യവഹാരത്തില്‍ ആദര്‍ശവാനായ ഒരാള്‍ക്കോ ആദര്‍ശ സമൂഹത്തിനോ എപ്പോഴും മേധാവിത്വം കൊടുക്കുന്ന ഒന്നല്ല എന്ന പ്രകൃതി നിയമം (യുക്തിബോധം) കണക്കിലെടുത്ത്‌ ചോദ്യങ്ങള്‍ ഉന്നയിക്കാത്തത് കൊണ്ടുള്ള അബദ്ധവും.

ഇസ്ലാമിന്‍റെ മഹത്വം ഒട്ടും കുറയുന്നില്ല. അതെയവസരം നിലപാടുകളില്‍ ഇസ്ലാമിക മൂല്യങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ പൊതു സമൂഹത്തില്‍ മുസ്ലിങ്ങളുടെ പ്രതിച്ഛായ ഇടിയുന്നു എന്നത് സത്യമാണ്. ഇതിനുള്ള പോംവഴി ഇസ്ലാമിക മൂല്യങ്ങള്‍ ഉള്‍കൊള്ളുന്ന സമൂഹമായി അവരെ പരിവര്‍ത്തിക്കുക എന്നതാണ്. അതാണ്‌ ഇസ്ലാമിക പ്രവര്‍ത്തനം എന്നത് കൊണ്ട് ഉദേശിക്കുന്നത്. ജീര്‍ണ്ണത ബാധിക്കുന്ന സമൂഹത്തെ സംസ്കരിക്കുക എന്ന ദൌത്യമാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ചെയ്യുന്നത്. പല മുസ്ലിം ഫ്യൂഡല്‍ രാഷ്ട്രങ്ങളിലും ഇത്തരം പ്രസ്ഥാനങ്ങള്‍ അടിച്ചമര്ത്തപ്പെടുകയാണ് എന്നതും കൂടി കൂട്ടി വായിക്കുക. നിരന്തരമായ ഈ പ്രവര്‍ത്തനത്തെയാണ് ചരിത്രത്തില്‍ ഉടനീളം ഇസ്ലാം പ്രതിനിധീകരിക്കുന്നത്. സ്ഥാപിക്കപ്പെടുക എന്നതല്ല അതിന്‍റെ പരമമായ ലക്‌ഷ്യം, മറിച്ച് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുക എന്നതാണ്. അത് വഴി സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നതും. ഗുണപരമായ മാറ്റം പ്രതീക്ഷിച്ചു പ്രവര്‍ത്തിക്കുമ്പോഴും കര്‍മ്മം ചെയ്യുക എന്നതാണ് മുസ്ലിമിന്റെ, ആദര്‍ശ സമൂഹത്തിന്റെ പ്രചോദനം. കര്‍മ്മം ലക്ഷ്യവും ഉത്തരവാദിത്വവും ആവുന്നതോടെ സ്വാര്‍ഥതയില്‍ നിന്നും പക്ഷപാതിത്വത്തില്‍ നിന്നും മുക്താനാകുന്നു യഥാര്‍ത്ഥ മുസ്ലിം. ഇത്തരം ആദര്‍ശ വ്യക്തിത്വങ്ങളെ സൃഷ്ടിക്കുകയും സമൂഹ പുനര്‍നിര്‍മ്മാണത്തിന് അവരെ കര്‍മ്മോല്‍സുകരാക്കുകയും ചെയ്യുന്നു എന്നതാണ് ഇസ്ലാമിന്‍റെ മഹത്വം. ആദര്‍ശ സമൂഹത്തിന്‍റെ സംസ്ഥാപനം എളുപ്പമുല്ലതല്ല എന്ന് യുക്തിവാദികള്‍ക്ക് പറഞ്ഞു തരേണ്ട കാര്യമില്ല എന്ന് കരുതട്ടെ. മറ്റൊരു വിധത്തില്‍ ആദര്‍ശ സമൂഹം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരല്ലേ നിങ്ങളും? യുക്തി പ്രവര്‍ത്തിപ്പിച്ചാല്‍ മനസ്സിലാവുന്നതെ ഉള്ളൂ ഇതെല്ലാം.

ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...
This comment has been removed by the author.
ഇന്ത്യന്‍ said...
This comment has been removed by the author.
CKLatheef said...

@കല്‍കി

കല്‍കിയോട് സംവദിക്കാന്‍ ഒന്നുമില്ല. കാരണം കല്‍കിയുടെ അഭിപ്രായത്തില്‍ അഹ്മദികള്‍ മുസ്ലിംകളെ നിഷേധികളായി കരുതുന്നില്ല. ഇവിടെയെന്നല്ല കല്‍കിയുടെ ബ്ലോഗില്‍ പോലും അതിനെതിരെ ഒരു സംവാദം ആവശ്യമില്ല. പിന്നെയും പ്രതികരിക്കുന്നത് വ്യക്തിപരമായി പരാമര്‍ശിച്ച് അതുമിതും പറയുന്നത് കൊണ്ടാണ്. യുക്തിവാദികളെ പോലെ സ്വന്തമായി ഒന്നും പറയാനില്ലാത്തവരാണോ അഹ്മദികളും. മുഹമ്മദ് നബിയുടെ ആ വചനത്തെ ഉള്‍കൊള്ളേണ്ട വിധം ഉള്‍കൊണ്ടതുകൊണ്ടാണ് പുതിയൊരു പ്രവാചകന്റെ ആഗമനം സ്വീകരിക്കാന്‍ കഴിയാതിരിക്കുന്നത്. പ്രബോധനം അക്കാര്യം പറഞ്ഞത് മുസ്‌ലിം സംഘടനകള്‍ പരസ്പരം കാഫിറാക്കുന്ന പ്രവണതക്കെതിരെയാണ്. കര്‍മശാസ്ത്ര പ്രശ്‌നങ്ങളിലും അഖീദയിലുള്ള ചില നേരിയ അഭിപ്രായവ്യത്യാസങ്ങളും പരിഗണിച്ച് ചിലരെ മതത്തില്‍നിന്ന് പുറത്താക്കുന്ന പരിപാടി പ്രവാചക വചനങ്ങളുടെ വെളിച്ചത്തില്‍ ശരിയല്ല എന്ന് സ്ഥാപിക്കുകയായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയിലുള്ള വിശ്വാസം മുഹമ്മദ് നബി ഉണ്ട് എന്നതില്‍ മാത്രമൊതുങ്ങുന്നതല്ല. ഇസ്‌ലാമിക വിദ്വേഷ ബ്ലോഗുകളില്‍ മാന്യമായി മറുപടി പറഞ്ഞുകൊണ്ടിരിക്കെ ഉടക്ക് വെച്ച് വിഷയം മാറ്റി ചര്‍ച അഹ്മദിയാ ജമാഅത്തിലേക്ക് തിരിച്ചുവിടുന്നത് തിരിച്ചറിയുന്നത് കൊണ്ടാണ് താങ്കളുടെ വാദങ്ങള്‍ അവഗണിക്കപ്പെടുന്നത് എന്ന് സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.

ചിന്തകന്‍ said...

സാക്ഷ്യം വഹിക്കുക/സാക്ഷിയാവുക എന്നതിന്റെ അർത്ഥം കൽക്കിക്ക് അറിയില്ലെന്നുണ്ടോ? ആ പ്രവാചകൻ പറഞ്ഞതിനും പ്രവർത്തിച്ചതിനും വിരുദ്ധമായമെതെന്തും സാക്ഷ്യത്തിനും എതിരാവും.

ഈ പോസ്റ്റിലെ വിഷയം ഇതല്ലാത്തത് കൊണ്ട് കൂടുതൽ പറയുന്നില്ല.

മനുഷ്യാവകാശ ലംഘനം മനുഷ്യരിൽ ആർക്കെതിരെയുണ്ടായാലും പ്രതികരിക്കുക എന്നത് തന്നെയാണ് ജമാ അത്തിന്റെ ശൈലി.
അത് എതെങ്കിലും ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിക്കാവതല്ല എന്ന് മനസ്സിലാക്കുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. സുശീൽ ഒക്കെ പ്രതിനീധീകരിക്കുന്ന ഒരു ജബ്ബാറിയൻ യുക്തിവാദ ശൈലി (ഇസ്ലാമിന്റെയും മുസ്ലീങ്ങളുടെ പോരായ്മകളെ കുറിച്ച് ഗവേഷണം നടത്തുക, അതിന് കള്ളങ്ങൾ ചമക്കുക/ദുർവ്യഖ്യാനങ്ങൾ മെനയുക etc.) ജമാഅത്ത് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ല.

Salim PM said...

CKLatheef പറഞ്ഞു...

"സ്വന്തമായി ഒന്നും പറയാനില്ലാത്തവരാണോ അഹ്മദികളും."

അഹ്‌മദികള്‍ക്ക് സ്വന്തമായി പറയാനുള്ളത് അഹ്‌മദികള്‍ പറയുന്നുണ്ട്. കേള്‍ക്കാനുള്ള സന്മനസ്സുണ്ടാകണം എന്നു മാത്രം. ഉദാഹരണത്തിന്, അഹ്‌മദികളും അഹ്‌മദികളല്ലാത്ത മുസ്‌ലിംകളും തമ്മിലുള്ള സുപ്രധാനമായ അഭിപ്രായ വ്യത്യാസമാണ് ഇസാനബി(അ) യുടെ മരണത്തെക്കുറിച്ചുള്ളത്. ഈ വിഷയത്തെക്കുറിച്ച് ഇതുവരെ മൂന്നു പോസ്റ്റുകള്‍ അഹ്‌മദിയ്യാ ജ‌മാഅത്ത് എന്ന ബ്ലോഗില്‍ വന്നിട്ടും പ്രതികരിക്കാന്‍ താങ്കളടക്കം ആരും തയ്യാറായിട്ടില്ല. വിഷയങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ട് 'സ്വന്തമായി ഒന്നും പറയാനില്ല' എന്ന് ആക്ഷേപിക്കുന്നതില്‍ എന്തര്‍ത്ഥം? എല്ലാം ഈ കമന്‍റ് ബോക്സില്‍ തന്നെ പറയണം എന്നു പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ലല്ലോ.

കല്‍ക്കിയോട് സം‌വദിക്കാന്‍ ഒന്നുമില്ല എന്നു താങ്കള്‍ പറയുന്നു. സം‌വദിക്കാന്‍ ഒന്നുമില്ലാത്തതല്ല പ്രശ്നം. അഹ്‌മദികളോട് സം‌വദിക്കാന്‍ താങ്കളടക്കം ആര്‍ക്കും ആമ്പിയര്‍ പോരാ. വിഷയത്തോടടുക്കുമ്പോള്‍ ഒഴിഞ്ഞുമാറുക എന്നതാണ് സ്ഥിരം കണ്ടുവരുന്ന പ്രവണത.

Salim PM said...

"പ്രബോധനം അക്കാര്യം പറഞ്ഞത് മുസ്‌ലിം സംഘടനകള്‍ പരസ്പരം കാഫിറാക്കുന്ന പ്രവണതക്കെതിരെയാണ്."

കൊള്ളാം. ഇതിനെയാണ് മലയാളത്തില്‍ ഇരട്ടത്താപ്പ് എന്നു പറയുക. അഹ്‌മദികളുടെ കാര്യം വരുംമ്പോള്‍ നയം വേറെ, മറ്റു മുസ്ലിംകളുടെ കാര്യം വരുംപ്പോള്‍ വേറൊരു നയം. താങ്കള്‍ യോഗ്യത തെളിയിച്ചിരിക്കുന്നു; മൗദൂദിയുടെ യഥാര്ത്ഥ ശിഷ്യനാകാനുള്ള യോഗ്യത.

Salim PM said...

ചിന്തകന്‍ പറഞ്ഞു...

"സാക്ഷ്യം വഹിക്കുക/സാക്ഷിയാവുക എന്നതിന്റെ അർത്ഥം കൽക്കിക്ക് അറിയില്ലെന്നുണ്ടോ?"

ചിന്തകാ, ഒരുപാടു കാലമായി താങ്കളുടെ ഉലമാക്കള്‍ ഇതിന്‍റെ അര്‍ഥം തിരഞ്ഞുകൊണ്ടിരിക്കുന്നു. അവരോട് പോയി വിശദീകരിച്ചു കൊറ്റുക്കുക. മുനീര്‍ കമ്മീഷന്‍ 'മുസ്‌ലിം' എന്നതിനു നിര്‍‌വചനം നല്‍കാന്‍ ഉലമാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ കുറച്ചു കൂടി സാമയം വേണമെന്ന് അപേക്ഷിച്ചു. അപ്പോള്‍ കമ്മീഷന്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. 'ആയിരത്തി നാനൂറു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നിങ്ങല്‍ സമയം ചോദിക്കുകയാണോ'?

ആയിരത്തി നാനൂറല്ല പതിനാലായിരം വര്‍ഷം കിട്ടിയാലും നിങ്ങള്‍ക്ക് നിര്‍‌വചനം രചിക്കാനാവില്ല ഇസ്‌ലാമിന്. കാരണം, ഇസ്‌ലാമെന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടില്ല.

ചിന്തകന്‍ said...

[[ചിന്തകാ, ഒരുപാടു കാലമായി താങ്കളുടെ ഉലമാക്കള്‍ ഇതിന്‍റെ അര്‍ഥം തിരഞ്ഞുകൊണ്ടിരിക്കുന്നു.]]

കൽക്കി
ഞങ്ങളുടെ ഉലമാക്കളാരും ഇതിന്റെ അർത്ഥം അന്വേഷിക്കുന്നില്ല. അതൊക്കെ താങ്കളുടെ തോന്നലുകൾ മാത്രമാവാനെ തരമുള്ളൂ.

നാം സംസാരിച്ച വിഷയത്തിൽ നിന്ന് അകന്നു പോകുന്നു.

..naj said...

യുക്തിവാദത്തിനു ഒരുപാട് പഴക്കമുണ്ടെന്നാണ് പറയുന്നത്.
ദൈവത്തെ അന്വേഷിച്ചു നടക്കലാണ് പണി. ഇത് വരെയും കണ്ടെത്തിയിട്ടില്ല.
എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ്.
ദൈവമില്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാത്തവര്‍ എന്ത് പറഞ്ഞാലും അംഗീകരിക്കില്ല.
ഇനി ഉണ്ട് എന്ന് യുക്തിവാടിയോടു പറഞ്ഞാല്‍ കാണാതിടത്തോളം അവരും അംഗീകരിക്കില്ല.
വെറുതെ ഒരു പോര്‍ വിളിയുടെ ആവശ്യമുണ്ട്. ജബ്ബാര്‍ മാഷ്ടെയും, സുശീളിന്റെയും ബ്ലോഗില്‍ ആവര്‍ത്തിച്ചു വരുന്ന പോസ്റ്റുകളുടെ അടിസ്ഥാനമെല്ലാം ഒന്ന് തന്നെ. കമന്റുകള്‍ കിട്ടുന്നതും ആവര്‍ത്തനം തന്നെ. എവിടെയും എത്തുന്നില്ല. ലത്തീഫും, സുബൈറും, ഇന്ത്യനും ക്ഷമയോടെ, മാന്യമായി സംവധിചീട്ടും, യുക്തി അത്രത്തോളം മാന്യത കാണിക്കുന്നില്ല എന്നത് തന്നെ അവരുടെ ഒരു പോരായ്മയായി തോന്നുന്നു.
ദൈവമില്ല എന്ന് പറയുന്ന യുക്തിവാദത്തിനു അത് സ്ഥാപിക്കാന്‍ ഇത്ര പണിപെടെണ്ടാതുണ്ടോ !
ഇസ്ലാമിനെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ കുര്‍ ആന്‍ വായിക്കട്ടെ. ചിന്തയെ സ്വതന്ത്രമായി ഉപയോഗിക്കട്ടെ. ബുദ്ധിയുള്ളവര്‍ക്ക് അത് മാത്രം മതിയെന്ന് കുര്‍ ആന്‍ പറയുന്നു. പിന്നെയെന്തിനീ ബ്ലോഗീ കോലാഹലം !
ലത്തീഫ്, ഇന്ത്യന്‍, സുബൈര്‍.. യുക്തിവാദി സുഹൃക്കളുടെ സമയം വെറുതെ പാഴാക്കരുത്.
അവര്‍ക്ക് നന്മ ആശസിച്ചു വിട പറയേണ്ട സമയം എന്നെ അതിക്രമിച്ചു. അവരുടെ കഴിഞ്ഞതും, വരാനിരിക്കുന്നതുമായ എല്ലാ പോസ്റ്റിനും മറുപടി അവര്‍ക്ക് കിട്ടി കഴിഞ്ഞു. manassilaakkaan അത് dhaaraalam mathi.

..naj said...

യുക്തിവാദത്തിനു ഒരുപാട് പഴക്കമുണ്ടെന്നാണ് പറയുന്നത്.
ദൈവത്തെ അന്വേഷിച്ചു നടക്കലാണ് പണി. ഇത് വരെയും കണ്ടെത്തിയിട്ടില്ല.
എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ്.
ദൈവമില്ല എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാത്തവര്‍ എന്ത് പറഞ്ഞാലും അംഗീകരിക്കില്ല.
ഇനി ഉണ്ട് എന്ന് യുക്തിവാടിയോടു പറഞ്ഞാല്‍ കാണാതിടത്തോളം അവരും അംഗീകരിക്കില്ല.
വെറുതെ ഒരു പോര്‍ വിളിയുടെ ആവശ്യമുണ്ട്. ജബ്ബാര്‍ മാഷ്ടെയും, സുശീളിന്റെയും ബ്ലോഗില്‍ ആവര്‍ത്തിച്ചു വരുന്ന പോസ്റ്റുകളുടെ അടിസ്ഥാനമെല്ലാം ഒന്ന് തന്നെ. കമന്റുകള്‍ കിട്ടുന്നതും ആവര്‍ത്തനം തന്നെ. എവിടെയും എത്തുന്നില്ല. ലത്തീഫും, സുബൈറും, ഇന്ത്യനും ക്ഷമയോടെ, മാന്യമായി സംവധിചീട്ടും, യുക്തി അത്രത്തോളം മാന്യത കാണിക്കുന്നില്ല എന്നത് തന്നെ അവരുടെ ഒരു പോരായ്മയായി തോന്നുന്നു.
ദൈവമില്ല എന്ന് പറയുന്ന യുക്തിവാദത്തിനു അത് സ്ഥാപിക്കാന്‍ ഇത്ര പണിപെടെണ്ടാതുണ്ടോ !
ഇസ്ലാമിനെ കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ കുര്‍ ആന്‍ വായിക്കട്ടെ. ചിന്തയെ സ്വതന്ത്രമായി ഉപയോഗിക്കട്ടെ. ബുദ്ധിയുള്ളവര്‍ക്ക് അത് മാത്രം മതിയെന്ന് കുര്‍ ആന്‍ പറയുന്നു. പിന്നെയെന്തിനീ ബ്ലോഗീ കോലാഹലം !
ലത്തീഫ്, ഇന്ത്യന്‍, സുബൈര്‍.. യുക്തിവാദി സുഹൃക്കളുടെ സമയം വെറുതെ പാഴാക്കരുത്.
അവര്‍ക്ക് നന്മ ആശസിച്ചു വിട പറയേണ്ട സമയം എന്നെ അതിക്രമിച്ചു. അവരുടെ കഴിഞ്ഞതും, വരാനിരിക്കുന്നതുമായ എല്ലാ പോസ്റ്റിനും മറുപടി അവര്‍ക്ക് കിട്ടി കഴിഞ്ഞു. manassilaakkaan അത് dhaaraalam mathi.

CKLatheef said...

പ്രിയ നാജ്,

ഈ വിരലിലെണ്ണാവുന്ന യുക്തിവാദികള്‍ളെന്ന് പറയുന്നവര്‍ക്ക് മറുപടി പറയുന്ന പരിപാടി അവസാനിപ്പിക്കുകയാണ്. ഇപ്പോള്‍ ഏതാണ്ടെല്ലാവര്‍ക്കും കാര്യം മനസ്സിലായി തുടങ്ങി. ഇസ്‌ലാമിനെയും മുസ്ലിംകളെയും കുറിച്ച് പഠിക്കാന്‍ ജബ്ബാര്‍മാഷിന്റെയും കാളിയുടെയും സുശീലിന്റെയും ബ്ലോഗുകള്‍ അവലംബിക്കുന്നവരെ അവരുടെ പാട്ടിന് വിടുക. യുക്തിവാദികള്‍ക്ക് ചെയ്യാന്‍ ഒരു പാട് കാര്യങ്ങള്‍ യുക്തിരേഖയില്‍ തന്നെ പറഞ്ഞുകൊടുക്കുന്നു (പോസ്റ്റിടാനാണോ എന്തെങ്കിലും പ്രവര്‍ത്തികാനാണോ എന്നറിയില്ല.) ഈ പറയുന്ന കാര്യങ്ങളില്‍ ഒരു പത്ത് ശതമാനം സത്യമുണ്ടെങ്കില്‍ തന്നെ, അത് പാകിസ്താനില്‍ ഖാദിയാനികള്‍ അനുഭവിക്കുന്നതിനേക്കാള്‍ ഒട്ടും ഗൗരവം കുറഞ്ഞതല്ല. അതാകട്ടെ നമ്മുടെ മുറ്റത്തും. പക്ഷെ അത് ഇവിടെ ഇസ്‌ലാമിലെ ഇല്ലാത്ത അനാചാരങ്ങളെ വിമര്‍ശിച്ച് പോസ്റ്റിടുന്നത്ര എളുപ്പമുള്ളതല്ല. എങ്കിലും ഒരാള്‍ക്കെങ്കിലും ആശ്വാസം പകര്‍ന്നാല്‍ അത്രയും അവര്‍ക്ക് മനസ്സമാധാനിക്കാം. യുക്തിവാദികളെല്ലാവരും കൂടി ഇപ്പോള്‍ ഏറ്റെടുത്ത ദൗത്യം. ഒറ്റപ്പെട്ട ചില ന്യൂനാല്‍ ന്യൂനപക്ഷ സംഘങ്ങളുടെ കുറ്റകൃത്യങ്ങളെല്ലാം മതത്തിന്റെ മൊത്തം ചെലവില്‍ രേഖപ്പെടുത്തുകയാണ്. ഇതിലൂടെ അവരെന്തോ വലിയ മനുഷ്യത്വം കാണിക്കുകയാണ് എന്ന ധാരണയിലാണ്. യഥാര്‍ഥത്തില്‍ അവര്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുക മാത്രമാണ് ചെയ്യുന്നത്. യുക്തിവാദികള്‍ക്ക് നല്ലബുദ്ധിതോന്നുമാറാകട്ടേ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് തല്‍കാലം വിട.

..naj said...

This response to your previous post;
എല്ലാ മതങ്ങളും ദൈവ വിശ്വാസത്തില്‍ അധിഷ്ടിതമാണ്. ദൈവ വിശ്വാസത്തിലുള്ള കാഴ്ച്ചപാടിനെയാണ് പരസ്പരം നിരാകരിക്കുന്നത്. ദൈവത്തെയല്ല. യുക്തിവാദികള്‍ ദൈവത്തെ തന്നെ നിരാകരിക്കുന്നു.
ഇനി അക്രമങ്ങളെ കുറിച്ച്.
വിശ്വാസികള്‍ അക്രമം ചെയ്യില്ല. മതത്തിന്റെ പേരില്‍ ചെയ്യുന്ന അക്രമങ്ങള്‍ മതത്തെ മറയാക്കി തങ്ങളുടെ അജണ്ടാകള്‍ക്ക് വേണ്ടി അവിശ്വാസികള്‍ ചെയ്യുന്നതായിരിക്കും എന്നതാണ് യാതൊരു ദാക്ഷിന്യവുമില്ലാത്ത ഈ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ വിശ്വസിക്കുന്നത്. മതങ്ങള്‍ കുഴപ്പമാണെന്ന് വരുത്തി തീര്‍ക്കുകയും, അപ്രകാരം വര്ഘീയത സൃഷ്ടിച്ചു യുക്തിവാതത്തെ മാനവികമെന്ന രീതിയില്‍ അവതരിപ്പിക്കുന്നോ എന്ന് ജബ്ബാര്‍/സുശീല്‍ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ തോന്നുന്നു.
ഇനി മതങ്ങളെ അപ്രത്യക്ഷമാക്കി യുക്തിവാദം രംഗം കയ്യടക്കിയാല്‍, മതങ്ങളെ മറയാക്കി ചെയ്തു വന്നിരുന്ന അതെ അക്രമങ്ങള്‍ രാഷ്ട്രീയ പാര്‍ടികളുടെ പേരില്‍ ഇതിനേക്കാള്‍ പതിന്മടങ്ങ്‌ ശക്തിയില്‍ പടരും എന്നാ കാര്യത്തില്‍ യാതൊരു സംശവും ഇല്ല.
ദൈവം ഇല്ലാത്ത പ്രപഞ്ചത്തില്‍ പിന്നെ നിലനില്‍പ്പിന്റെ അജണ്ടകള്‍ മാത്രം !

Aakash :: ആകാശ് said...

അഹമ്മദിയ്യാ മുസ്‌ലീങ്ങള്‍ക്കെതിരെ പതിറ്റാണ്ടുകളായി നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങള്‍ അവയര്‍ഹിക്കുന്ന വിധം തുറന്നുകാട്ടാന്‍ നമ്മുടെ നാട്ടില്‍ പലരും മുന്നോട്ടുവരുന്നില്ല എന്നതാണ്‌

വിഷയം ചര്‍ച്ച ചെയ്തു എങ്ങോ പോയി...

1974 ല് അഹമ്മദിയര്‍ക്കു നേരെ നടന്ന അക്രമത്തിനാണ് മൌദൂദിയെ ശിക്ഷിച്ചത് എന്നത് "'ഖാദിയാനി മസ്അല" എന്ന "പ്രക്ഷോഭം അവസാനിപ്പിക്കാന്‍" രചിച്ച കൃതിയുടെ പേരിലായി...

മൌദൂസിസതിന്റെ പാക്കിസ്ഥാന്‍ Nadeem Paracha യുടെ ഈ ലേഖനംവ്യക്തമാക്കുന്നുണ്ട്..

പാകിസ്ഥാന്റെ ഏക നോബല്‍ സമ്മാന ജേതാവിനെ അപമാനിച്ചത് കാണൂ....അതും ശവകുടീരത്തില്‍
The word "Muslim" has been erased, on the orders of a magistrate, from an epitaph engraved on the tomb of Pakistan's most distinguished scientist, Dr Abdus Salam.

It used to read "the First Muslim Nobel Laureate".

Aakash :: ആകാശ് said...

1974 ല് അഹമ്മദിയര്‍ക്കു നേരെ നടന്ന അക്രമത്തിനാണ് മൌദൂദിയെ ശിക്ഷിച്ചത് എന്നത്

Sorry.. please read 1953

ചിന്തകന്‍ said...

[
“You may belong to any religion or caste or creed - that has nothing to do with the business of the State" -Jinnah]

ആകാശ് നൽകിയ ലിങ്കിലെ ബ്ലോഗ്ഗിന് നൽകിയ തലവാചകമാണ് മുകളിൽ. ഇതേ കാര്യം പറഞ്ഞ ഭീകരനാണ് നിരവധി നിരപരാധികൾ കൊല്ലപെടാനും അഖണ്ഡമായി നിന്നിരുന്ന ഒരു സ്റ്റേറ്റിനെ മതത്തിന്റെ പേരിൽ വെട്ടിമുറിക്കാനും കൂട്ടുനിന്നത് എന്നറിയുമ്പോൾ - എല്ലാ മതേതര പൊയ്മുഖങ്ങളും നാം തിരിച്ചറിയേണ്ടതാണ്.


വിഭജനത്തിന്റെ കുറ്റം ഇന്നും മതങ്ങളുടെ തലയിലാണെന്നതാണ് ഏറെ രസാവഹം!!!

സുശീല്‍ കുമാര്‍ said...

ലത്തീഫ്-ചിന്തക-ഇന്ത്യന്‍ അച്ചുതണ്ടിന്‌ ഇത്രയേറെ അസഹിഷ്ണുത തോന്നാന്‍ മാത്രം ഈ പൊസ്റ്റില്‍ എന്താണുള്ളതെന്ന് നമസ്സിലാകുന്നില്ല. അഹ്‌മദീ വിഭാഗത്തിനെതിരായി പാകിസ്ഥാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണെന്ന് ഈ അച്ചുതണ്ടും സമ്മതിക്കുന്നുണ്ട്. അക്കാര്യം അവതരിപ്പിക്കുന്ന ഹമീദ് ചേന്ദമംഗലൂരിന്റെ ലേഖനം ഞാന്‍ എന്റെ ബ്ലോഗില്‍ എടുത്തിട്ടതാണ്‌ പ്രശ്നം. ലോകത്തിന്റെ വിവിധ മേഘലകളില്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ ഇന്ത്യയിലെ വിവിധ മുസ്ലിം സംഘടനകള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും പ്രതിഷേധ പ്രകടനങ്ങളും ബോര്‍ഡുകളും സ്ഥാപിക്കുകയും അവരുടെ പ്രസിദ്ധീകരണങ്ങളില്‍ പ്രതിഷേധ ലേഖങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാറുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് വേണ്ടതുതന്നെ എന്ന കാര്യത്തില്‍ എനിക്കും തര്‍ക്കമില്ല. അവരോടൊപ്പം ഇന്ത്യയിലെ യുക്തിവാദികള്‍ അടക്കമുള്ളപുരോഗമന പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പ്രതിഷേധിക്കാറുണ്ട്. എന്നാല്‍ ക്യൂബയിലും വിയറ്റ്നാമിലും അമേരിക്ക നടത്തുന്ന അനീതികള്‍ക്കെതിരെ ഒരു മുസ്ലിം സംഘടനയും ഒരു പ്രസ്ഥാവനയും ഇറക്കിയത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ചിലപ്പോള്‍ ശ്രദ്ധയില്‍ പെടാത്തതുകൊണ്ടാകാ. ഉണ്ടെങ്കില്‍ അത് അറിയിച്ചാല്‍ തിരുത്താന്‍ തയ്യാറാണ്‌.

ഇവിടെ തങ്ങളും കൂടി അംഗീകരിക്കുന്ന ഒരു പ്രശ്നം തങ്ങള്‍ക്കിഷ്ടമാല്ലാത്ത ഒരാള്‍ അവതരിപ്പിച്ചതിലാണ്‌ അമര്‍ഷം. ഇതെന്തൊരു സൂക്കേടാണ്‌? അതിലേക്ക് ആദ്യംതന്നെ അഹ്‌മദികള്‍ മുസ്ലിംകളാണോ എന്ന പ്രശ്നം എടുത്തിട്ടത് ഇതേ അച്ചുതണ്ടുതന്നെ. അതിന്‌ ഒറ്റയാനായി കല്‍ക്കി മറുപടി പറയാനെത്തിയപ്പോള്‍ അയാളോടായി പുലഭ്യം പറച്ചില്‍. നിങ്ങളുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള അവസരം അദ്ദേഹത്തിന്‌ നല്‍കുന്നതാണോ എന്റെ തെറ്റ്‌?

സുഹൃത്തുക്കളേ,

സത്യത്തില്‍ എന്താണ്‌ നിങ്ങളുടെ പ്രശ്നം? നിങ്ങളും കൂടി അര്‍ദ്ധമനസ്സോടെയെങ്കിലും അംഗീകരിക്കുന്ന ഒരു പ്രശ്നം, അത് അംഗീകരിക്കുന്നു എന്ന് പറഞ്ഞ്‌ അവസാനിപ്പിക്കാമായിരുന്ന ഒരു പ്രശ്നം; എന്തിനാണ്‌ ഈ പോര്‍വിളികളുടെ വേദിയാക്കിയത്? 'ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം'. ഇത്രയേറെ മതം പഠിച്ചിട്ടും സഹിഷ്ണുതയെന്തെന്ന് അറിയില്ല. കഷ്ടം!!!

ചിന്തകന്‍ said...

സുശീൽ കുമാർ ഈ ‘അസഹിഷ്ണുത‘ എന്ന പദത്തിന്റെ ‘യുക്തിവാദ‘ അർത്ഥം ഒന്ന് വിശദീകരിക്കുന്നത് നല്ലതായിരിക്കും :)

അഹമദീയാക്കളൾക്കെതിരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുണ്ടെങ്കിൽ അത് തീർച്ചയായും എതിർക്കപെടണമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ ഹമീദിന്റെയും സുശീലിന്റെയും അഹമദീയ പ്രേമം ജമാ അത്ത് വിരോധത്തിന്റെ ഭാഗമാണെന്ന് ഈ ലേഖനം വായിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാവും. അത് തുറന്നു കാണിക്കുക മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നുള്ളൂ. ജമാ അത്തെ ഇസ്ലാമിക്ക് അഹമ്മദീയാക്കളോട് ആശയതലത്തിൽ മാത്രമേ വിയോജിപ്പുള്ളൂ.മൌദൂതിക്കും അത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ. അല്ലാത്ത ഒരു എതിർപ്പും അവരോടില്ല.

ബാക്കിയില്ലാം ഹമീദിന്റെ ഭാവനാ വിലാസങ്ങളാണ്.

ശ്രീജിത് കൊണ്ടോട്ടി. said...

@ ഇന്ത്യന്‍!

>>>>>താങ്കളുടെ യുക്തിബോധം മഹത്തരം തന്നെ. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്ഥാനി പറയുന്നത് എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായമായി കാണാന്‍ യുക്തിവാദം അനുവദിക്കുന്നുവെങ്കില്‍ അതിന്റെ പേര് അന്ധമായ വിദ്വേഷം എന്നാണു. സഹോദരാ ,മനസ്സ് തുറന്നു കണ്ടു കൂടെ മറ്റുള്ളവരെ. ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്നത് പലരോടുമുള്ള വിദ്വേഷമാണ് അല്ലാതെ മനുഷ്യ സ്നേഹമോന്നുമല്ല. <<<<<<

സുഹൃത്തേ ഞാന്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പകിസ്ഥാനിയുടെ അഭിപ്രായത്തെ ഒരിക്കലും സാമന്യവര്‍ക്കരിച്ചിട്ടില്ല . ( പത്താന്‍ വംശജന്‍ ആണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ എന്നും , അതില്‍ തന്നെ താന്‍ ജനിച്ചു വളര്‍ന്ന “അവാന്‍ ” എന്ന ജാതി ആണ് ഉന്നതമായത് എന്നും , മറ്റുള്ളവര്‍ രണ്ടാം കിടക്കാര്‍ (അവര്‍ണര്‍ ) ആണ് എന്നും കൂടെക്കൂടെ പറയുന്ന അളാണ് ഇദ്ദേഹം , ഇവിടെ അയാളുടെ സംകുചിതത്വതെ കുറിച്ച് സന്ദര്ഭികം ആയി പറഞ്ഞതും ആണ്. ) തികച്ചും ഒരു വ്യക്തി എന്ന നിലയില്‍ അദ്ധേഹത്തിന്റെ ചിന്തയെ ആണ് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് . അത് മൊത്തം പാകിസ്തനികളുടെ അഭിപ്രായം ആണെന്ന് പോലും ഞാന്‍ ഉധേശിച്ചിട്ടില്ല . താങ്കള്‍ എല്ലാത്തിനെയും മതാധിഷ്ടിതമായി മാത്രം കാണുന്നതിനാല്‍ ആണ് ഇങ്ങനെയൊക്കെ എഴുതാപ്പുറം വായിക്കാന്‍ ശ്രമിക്കുന്നത് . ഇതിനെ തികച്ചും ഒരു മാനുനിക പ്രശ്നം എന്ന നിലയില്‍ ആണ് ഞാന്‍ കാണുന്നത്. അവരെ പിന്തുണക്കുകയും ചെയ്യുന്നു. (വിശ്വാസത്തെ അല്ല) ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് ഇരകള്‍ ആയികൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന മനുഷ്യ സ്നേഹികളെ ആരും ജൂതവിരോധികള്‍ എന്ന് വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെ പിന്തുണക്കുന്നത് ബുദ്ധ ഭൂരിപക്ഷതോടുള്ള വിദ്വേഷം ആണ് എന്നുംആരും പറയില്ല. ഗുജറാത്തിലെ കൂട്ടക്കൊലകളെയും കലാപങ്ങളെയും അപലപിക്കുന്നവര്‍ ഹിന്ദുമത വിരോധികള്‍ ആണെന്ന് സംഘപരിവാരുകള്‍ മാത്രം നടത്തുന്ന ആരോപണം ആണ്. ! അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന മുതലാത്ത രാജ്യങ്ങള്‍ നടത്തിയിട്ടുള്ള അധിനിവേശങ്ങളും കൂട്ട കുരുതികളും എതിര്‍ക്കപ്പെടുന്നത് ക്രിസ്തുമത വിരോധം കൊണ്ടും അല്ല . ഞാന്‍ ഇതേപോലെ തന്നെ ഭൂരിപക്ഷത്തിന്റെ ആക്രമങ്ങളില്‍ ഇരവല്കരിക്കപ്പെടുന്ന ഒരു മനുഷ്യകൂട്ടമായി മാത്രമേ അഹമ്മദീയരെയും കണ്ടിട്ടുള്ളൂ . അവര്‍ ഏതു മതമായാലും ഇനി മതമില്ലത്തവര്‍ ആയാലും അവരുടെ ജീവനും ഒരു മനുഷ്യ ജീവന്റെ തുല്യ വില ഉണ്ടെന്നും വിശ്വസിക്കുന്നുണ്ട്. ഒരുകാര്യത്തെയും ഏകപക്ഷീയം ആയി മാത്രം കാണാനും വിമര്‍ശിക്കാനും ഉള്ള യുക്തി ബോധം എനിക്കില്ല എന്നും അറിയിക്കട്ടെ, ക്ഷമിക്കുമല്ലോ!

ശ്രീജിത് കൊണ്ടോട്ടി. said...

@ ഇന്ത്യന്‍!

>>>>>താങ്കളുടെ യുക്തിബോധം മഹത്തരം തന്നെ. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്ഥാനി പറയുന്നത് എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായമായി കാണാന്‍ യുക്തിവാദം അനുവദിക്കുന്നുവെങ്കില്‍ അതിന്റെ പേര് അന്ധമായ വിദ്വേഷം എന്നാണു. സഹോദരാ ,മനസ്സ് തുറന്നു കണ്ടു കൂടെ മറ്റുള്ളവരെ. ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്നത് പലരോടുമുള്ള വിദ്വേഷമാണ് അല്ലാതെ മനുഷ്യ സ്നേഹമോന്നുമല്ല. <<<<<<

സുഹൃത്തേ ഞാന്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പകിസ്ഥാനിയുടെ അഭിപ്രായത്തെ ഒരിക്കലും സാമന്യവര്‍ക്കരിച്ചിട്ടില്ല . ( പത്താന്‍ വംശജന്‍ ആണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ എന്നും , അതില്‍ തന്നെ താന്‍ ജനിച്ചു വളര്‍ന്ന “അവാന്‍ ” എന്ന ജാതി ആണ് ഉന്നതമായത് എന്നും , മറ്റുള്ളവര്‍ രണ്ടാം കിടക്കാര്‍ (അവര്‍ണര്‍ ) ആണ് എന്നും കൂടെക്കൂടെ പറയുന്ന അളാണ് ഇദ്ദേഹം , ഇവിടെ അയാളുടെ സംകുചിതത്വതെ കുറിച്ച് സന്ദര്ഭികം ആയി പറഞ്ഞതും ആണ്. ) തികച്ചും ഒരു വ്യക്തി എന്ന നിലയില്‍ അദ്ധേഹത്തിന്റെ ചിന്തയെ ആണ് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് . അത് മൊത്തം പാകിസ്തനികളുടെ അഭിപ്രായം ആണെന്ന് പോലും ഞാന്‍ ഉധേശിച്ചിട്ടില്ല . താങ്കള്‍ എല്ലാത്തിനെയും മതാധിഷ്ടിതമായി മാത്രം കാണുന്നതിനാല്‍ ആണ് ഇങ്ങനെയൊക്കെ എഴുതാപ്പുറം വായിക്കാന്‍ ശ്രമിക്കുന്നത് . ഇതിനെ തികച്ചും ഒരു മാനുനിക പ്രശ്നം എന്ന നിലയില്‍ ആണ് ഞാന്‍ കാണുന്നത്. അവരെ പിന്തുണക്കുകയും ചെയ്യുന്നു. (വിശ്വാസത്തെ അല്ല) ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് ഇരകള്‍ ആയികൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന മനുഷ്യ സ്നേഹികളെ ആരും ജൂതവിരോധികള്‍ എന്ന് വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെ പിന്തുണക്കുന്നത് ബുദ്ധ ഭൂരിപക്ഷതോടുള്ള വിദ്വേഷം ആണ് എന്നുംആരും പറയില്ല. ഗുജറാത്തിലെ കൂട്ടക്കൊലകളെയും കലാപങ്ങളെയും അപലപിക്കുന്നവര്‍ ഹിന്ദുമത വിരോധികള്‍ ആണെന്ന് സംഘപരിവാരുകള്‍ മാത്രം നടത്തുന്ന ആരോപണം ആണ്. ! അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന മുതലാത്ത രാജ്യങ്ങള്‍ നടത്തിയിട്ടുള്ള അധിനിവേശങ്ങളും കൂട്ട കുരുതികളും എതിര്‍ക്കപ്പെടുന്നത് ക്രിസ്തുമത വിരോധം കൊണ്ടും അല്ല . ഞാന്‍ ഇതേപോലെ തന്നെ ഭൂരിപക്ഷത്തിന്റെ ആക്രമങ്ങളില്‍ ഇരവല്കരിക്കപ്പെടുന്ന ഒരു മനുഷ്യകൂട്ടമായി മാത്രമേ അഹമ്മദീയരെയും കണ്ടിട്ടുള്ളൂ . അവര്‍ ഏതു മതമായാലും ഇനി മതമില്ലത്തവര്‍ ആയാലും അവരുടെ ജീവനും ഒരു മനുഷ്യ ജീവന്റെ തുല്യ വില ഉണ്ടെന്നും വിശ്വസിക്കുന്നുണ്ട്. ഒരുകാര്യത്തെയും ഏകപക്ഷീയം ആയി മാത്രം കാണാനും വിമര്‍ശിക്കാനും ഉള്ള യുക്തി ബോധം എനിക്കില്ല എന്നും അറിയിക്കട്ടെ, ക്ഷമിക്കുമല്ലോ!

ശ്രീജിത് കൊണ്ടോട്ടി. said...

@ ഇന്ത്യന്‍!

>>>>>താങ്കളുടെ യുക്തിബോധം മഹത്തരം തന്നെ. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്ഥാനി പറയുന്നത് എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായമായി കാണാന്‍ യുക്തിവാദം അനുവദിക്കുന്നുവെങ്കില്‍ അതിന്റെ പേര് അന്ധമായ വിദ്വേഷം എന്നാണു. സഹോദരാ ,മനസ്സ് തുറന്നു കണ്ടു കൂടെ മറ്റുള്ളവരെ. ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്നത് പലരോടുമുള്ള വിദ്വേഷമാണ് അല്ലാതെ മനുഷ്യ സ്നേഹമോന്നുമല്ല. <<<<<<

സുഹൃത്തേ ഞാന്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പകിസ്ഥാനിയുടെ അഭിപ്രായത്തെ ഒരിക്കലും സാമന്യവര്‍ക്കരിച്ചിട്ടില്ല . ( പത്താന്‍ വംശജന്‍ ആണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ എന്നും , അതില്‍ തന്നെ താന്‍ ജനിച്ചു വളര്‍ന്ന “അവാന്‍ ” എന്ന ജാതി ആണ് ഉന്നതമായത് എന്നും , മറ്റുള്ളവര്‍ രണ്ടാം കിടക്കാര്‍ (അവര്‍ണര്‍ ) ആണ് എന്നും കൂടെക്കൂടെ പറയുന്ന അളാണ് ഇദ്ദേഹം , ഇവിടെ അയാളുടെ സംകുചിതത്വതെ കുറിച്ച് സന്ദര്ഭികം ആയി പറഞ്ഞതും ആണ്. ) തികച്ചും ഒരു വ്യക്തി എന്ന നിലയില്‍ അദ്ധേഹത്തിന്റെ ചിന്തയെ ആണ് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് . അത് മൊത്തം പാകിസ്തനികളുടെ അഭിപ്രായം ആണെന്ന് പോലും ഞാന്‍ ഉധേശിച്ചിട്ടില്ല . താങ്കള്‍ എല്ലാത്തിനെയും മതാധിഷ്ടിതമായി മാത്രം കാണുന്നതിനാല്‍ ആണ് ഇങ്ങനെയൊക്കെ എഴുതാപ്പുറം വായിക്കാന്‍ ശ്രമിക്കുന്നത് . ഇതിനെ തികച്ചും ഒരു മാനുനിക പ്രശ്നം എന്ന നിലയില്‍ ആണ് ഞാന്‍ കാണുന്നത്. അവരെ പിന്തുണക്കുകയും ചെയ്യുന്നു. (വിശ്വാസത്തെ അല്ല) ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് ഇരകള്‍ ആയികൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന മനുഷ്യ സ്നേഹികളെ ആരും ജൂതവിരോധികള്‍ എന്ന് വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെ പിന്തുണക്കുന്നത് ബുദ്ധ ഭൂരിപക്ഷതോടുള്ള വിദ്വേഷം ആണ് എന്നുംആരും പറയില്ല. ഗുജറാത്തിലെ കൂട്ടക്കൊലകളെയും കലാപങ്ങളെയും അപലപിക്കുന്നവര്‍ ഹിന്ദുമത വിരോധികള്‍ ആണെന്ന് സംഘപരിവാരുകള്‍ മാത്രം നടത്തുന്ന ആരോപണം ആണ്. ! അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന മുതലാത്ത രാജ്യങ്ങള്‍ നടത്തിയിട്ടുള്ള അധിനിവേശങ്ങളും കൂട്ട കുരുതികളും എതിര്‍ക്കപ്പെടുന്നത് ക്രിസ്തുമത വിരോധം കൊണ്ടും അല്ല . ഞാന്‍ ഇതേപോലെ തന്നെ ഭൂരിപക്ഷത്തിന്റെ ആക്രമങ്ങളില്‍ ഇരവല്കരിക്കപ്പെടുന്ന ഒരു മനുഷ്യകൂട്ടമായി മാത്രമേ അഹമ്മദീയരെയും കണ്ടിട്ടുള്ളൂ . അവര്‍ ഏതു മതമായാലും ഇനി മതമില്ലത്തവര്‍ ആയാലും അവരുടെ ജീവനും ഒരു മനുഷ്യ ജീവന്റെ തുല്യ വില ഉണ്ടെന്നും വിശ്വസിക്കുന്നുണ്ട്. ഒരുകാര്യത്തെയും ഏകപക്ഷീയം ആയി മാത്രം കാണാനും വിമര്‍ശിക്കാനും ഉള്ള യുക്തി ബോധം എനിക്കില്ല എന്നും അറിയിക്കട്ടെ, ക്ഷമിക്കുമല്ലോ!

ശ്രീജിത് കൊണ്ടോട്ടി. said...

@ ഇന്ത്യന്‍!

>>>>>താങ്കളുടെ യുക്തിബോധം മഹത്തരം തന്നെ. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്ഥാനി പറയുന്നത് എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായമായി കാണാന്‍ യുക്തിവാദം അനുവദിക്കുന്നുവെങ്കില്‍ അതിന്റെ പേര് അന്ധമായ വിദ്വേഷം എന്നാണു. സഹോദരാ ,മനസ്സ് തുറന്നു കണ്ടു കൂടെ മറ്റുള്ളവരെ. ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്നത് പലരോടുമുള്ള വിദ്വേഷമാണ് അല്ലാതെ മനുഷ്യ സ്നേഹമോന്നുമല്ല. <<<<<<

സുഹൃത്തേ ഞാന്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പകിസ്ഥാനിയുടെ അഭിപ്രായത്തെ ഒരിക്കലും സാമന്യവര്‍ക്കരിച്ചിട്ടില്ല . ( പത്താന്‍ വംശജന്‍ ആണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ എന്നും , അതില്‍ തന്നെ താന്‍ ജനിച്ചു വളര്‍ന്ന “അവാന്‍ ” എന്ന ജാതി ആണ് ഉന്നതമായത് എന്നും , മറ്റുള്ളവര്‍ രണ്ടാം കിടക്കാര്‍ (അവര്‍ണര്‍ ) ആണ് എന്നും കൂടെക്കൂടെ പറയുന്ന അളാണ് ഇദ്ദേഹം , ഇവിടെ അയാളുടെ സംകുചിതത്വതെ കുറിച്ച് സന്ദര്ഭികം ആയി പറഞ്ഞതും ആണ്. ) തികച്ചും ഒരു വ്യക്തി എന്ന നിലയില്‍ അദ്ധേഹത്തിന്റെ ചിന്തയെ ആണ് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് . അത് മൊത്തം പാകിസ്തനികളുടെ അഭിപ്രായം ആണെന്ന് പോലും ഞാന്‍ ഉധേശിച്ചിട്ടില്ല . താങ്കള്‍ എല്ലാത്തിനെയും മതാധിഷ്ടിതമായി മാത്രം കാണുന്നതിനാല്‍ ആണ് ഇങ്ങനെയൊക്കെ എഴുതാപ്പുറം വായിക്കാന്‍ ശ്രമിക്കുന്നത് . ഇതിനെ തികച്ചും ഒരു മാനുനിക പ്രശ്നം എന്ന നിലയില്‍ ആണ് ഞാന്‍ കാണുന്നത്. അവരെ പിന്തുണക്കുകയും ചെയ്യുന്നു. (വിശ്വാസത്തെ അല്ല) ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് ഇരകള്‍ ആയികൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന മനുഷ്യ സ്നേഹികളെ ആരും ജൂതവിരോധികള്‍ എന്ന് വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെ പിന്തുണക്കുന്നത് ബുദ്ധ ഭൂരിപക്ഷതോടുള്ള വിദ്വേഷം ആണ് എന്നുംആരും പറയില്ല. ഗുജറാത്തിലെ കൂട്ടക്കൊലകളെയും കലാപങ്ങളെയും അപലപിക്കുന്നവര്‍ ഹിന്ദുമത വിരോധികള്‍ ആണെന്ന് സംഘപരിവാരുകള്‍ മാത്രം നടത്തുന്ന ആരോപണം ആണ്. ! അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന മുതലാത്ത രാജ്യങ്ങള്‍ നടത്തിയിട്ടുള്ള അധിനിവേശങ്ങളും കൂട്ട കുരുതികളും എതിര്‍ക്കപ്പെടുന്നത് ക്രിസ്തുമത വിരോധം കൊണ്ടും അല്ല . ഞാന്‍ ഇതേപോലെ തന്നെ ഭൂരിപക്ഷത്തിന്റെ ആക്രമങ്ങളില്‍ ഇരവല്കരിക്കപ്പെടുന്ന ഒരു മനുഷ്യകൂട്ടമായി മാത്രമേ അഹമ്മദീയരെയും കണ്ടിട്ടുള്ളൂ . അവര്‍ ഏതു മതമായാലും ഇനി മതമില്ലത്തവര്‍ ആയാലും അവരുടെ ജീവനും ഒരു മനുഷ്യ ജീവന്റെ തുല്യ വില ഉണ്ടെന്നും വിശ്വസിക്കുന്നുണ്ട്. ഒരുകാര്യത്തെയും ഏകപക്ഷീയം ആയി മാത്രം കാണാനും വിമര്‍ശിക്കാനും ഉള്ള യുക്തി ബോധം എനിക്കില്ല എന്നും അറിയിക്കട്ടെ, ക്ഷമിക്കുമല്ലോ!

ശ്രീജിത് കൊണ്ടോട്ടി. said...

@ ഇന്ത്യന്‍!

>>>>>താങ്കളുടെ യുക്തിബോധം മഹത്തരം തന്നെ. കൂടെ വര്‍ക്ക്‌ ചെയ്യുന്ന ഒരു പാക്കിസ്ഥാനി പറയുന്നത് എല്ലാ മുസ്ലിങ്ങളുടെയും അഭിപ്രായമായി കാണാന്‍ യുക്തിവാദം അനുവദിക്കുന്നുവെങ്കില്‍ അതിന്റെ പേര് അന്ധമായ വിദ്വേഷം എന്നാണു. സഹോദരാ ,മനസ്സ് തുറന്നു കണ്ടു കൂടെ മറ്റുള്ളവരെ. ഈ വിഷയം തന്നെ ചര്‍ച്ച ചെയ്യുന്നത് പലരോടുമുള്ള വിദ്വേഷമാണ് അല്ലാതെ മനുഷ്യ സ്നേഹമോന്നുമല്ല. <<<<<<

സുഹൃത്തേ ഞാന്‍ എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന പകിസ്ഥാനിയുടെ അഭിപ്രായത്തെ ഒരിക്കലും സാമന്യവര്‍ക്കരിച്ചിട്ടില്ല . ( പത്താന്‍ വംശജന്‍ ആണ് യഥാര്‍ത്ഥ മതവിശ്വാസികള്‍ എന്നും , അതില്‍ തന്നെ താന്‍ ജനിച്ചു വളര്‍ന്ന “അവാന്‍ ” എന്ന ജാതി ആണ് ഉന്നതമായത് എന്നും , മറ്റുള്ളവര്‍ രണ്ടാം കിടക്കാര്‍ (അവര്‍ണര്‍ ) ആണ് എന്നും കൂടെക്കൂടെ പറയുന്ന അളാണ് ഇദ്ദേഹം , ഇവിടെ അയാളുടെ സംകുചിതത്വതെ കുറിച്ച് സന്ദര്ഭികം ആയി പറഞ്ഞതും ആണ്. ) തികച്ചും ഒരു വ്യക്തി എന്ന നിലയില്‍ അദ്ധേഹത്തിന്റെ ചിന്തയെ ആണ് ഞാന്‍ ഇവിടെ പരാമര്‍ശിച്ചത് . അത് മൊത്തം പാകിസ്തനികളുടെ അഭിപ്രായം ആണെന്ന് പോലും ഞാന്‍ ഉധേശിച്ചിട്ടില്ല . താങ്കള്‍ എല്ലാത്തിനെയും മതാധിഷ്ടിതമായി മാത്രം കാണുന്നതിനാല്‍ ആണ് ഇങ്ങനെയൊക്കെ എഴുതാപ്പുറം വായിക്കാന്‍ ശ്രമിക്കുന്നത് . ഇതിനെ തികച്ചും ഒരു മാനുനിക പ്രശ്നം എന്ന നിലയില്‍ ആണ് ഞാന്‍ കാണുന്നത്. അവരെ പിന്തുണക്കുകയും ചെയ്യുന്നു. (വിശ്വാസത്തെ അല്ല) ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് ഇരകള്‍ ആയികൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്ന മനുഷ്യ സ്നേഹികളെ ആരും ജൂതവിരോധികള്‍ എന്ന് വിളിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെ പിന്തുണക്കുന്നത് ബുദ്ധ ഭൂരിപക്ഷതോടുള്ള വിദ്വേഷം ആണ് എന്നുംആരും പറയില്ല. ഗുജറാത്തിലെ കൂട്ടക്കൊലകളെയും കലാപങ്ങളെയും അപലപിക്കുന്നവര്‍ ഹിന്ദുമത വിരോധികള്‍ ആണെന്ന് സംഘപരിവാരുകള്‍ മാത്രം നടത്തുന്ന ആരോപണം ആണ്. ! അമേരിക്കയും ബ്രിട്ടനും അടങ്ങുന്ന മുതലാത്ത രാജ്യങ്ങള്‍ നടത്തിയിട്ടുള്ള അധിനിവേശങ്ങളും കൂട്ട കുരുതികളും എതിര്‍ക്കപ്പെടുന്നത് ക്രിസ്തുമത വിരോധം കൊണ്ടും അല്ല . ഞാന്‍ ഇതേപോലെ തന്നെ ഭൂരിപക്ഷത്തിന്റെ ആക്രമങ്ങളില്‍ ഇരവല്കരിക്കപ്പെടുന്ന ഒരു മനുഷ്യകൂട്ടമായി മാത്രമേ അഹമ്മദീയരെയും കണ്ടിട്ടുള്ളൂ . അവര്‍ ഏതു മതമായാലും ഇനി മതമില്ലത്തവര്‍ ആയാലും അവരുടെ ജീവനും ഒരു മനുഷ്യ ജീവന്റെ തുല്യ വില ഉണ്ടെന്നും വിശ്വസിക്കുന്നുണ്ട്. ഒരുകാര്യത്തെയും ഏകപക്ഷീയം ആയി മാത്രം കാണാനും വിമര്‍ശിക്കാനും ഉള്ള യുക്തി ബോധം എനിക്കില്ല എന്നും അറിയിക്കട്ടെ, ക്ഷമിക്കുമല്ലോ!

ചിന്തകന്‍ said...

ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഖാദിയാനികളും

CKLatheef said...

>>> ലത്തീഫ്-ചിന്തക-ഇന്ത്യന്‍ അച്ചുതണ്ടിന്‌ ഇത്രയേറെ അസഹിഷ്ണുത തോന്നാന്‍ മാത്രം ഈ പൊസ്റ്റില്‍ എന്താണുള്ളതെന്ന് നമസ്സിലാകുന്നില്ല. അഹ്‌മദീ വിഭാഗത്തിനെതിരായി പാകിസ്ഥാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണെന്ന് ഈ അച്ചുതണ്ടും സമ്മതിക്കുന്നുണ്ട്. <<<

അസഹിഷ്ണുത കാണിച്ചത് ആരാണ് എന്ന് പോസ്റ്റു കമന്റുകളും ഒന്നുകൂടി വായിച്ചിട്ട് തീരുമാനിക്കുക. ആ പോസ്റ്റ് വായിക്കുന്ന ആളുകള്‍ക്ക് ജമാഅത്തിനെക്കുറിച്ച് ലഭിക്കുന്ന ചിത്രമെന്താണ്. അത് വല്ല സത്യവുമുണ്ടായിരുന്നെങ്കില്‍ ഈ പോസ്റ്റ് കണ്ടില്ലെന്ന് നടിച്ച് പോകാമായിരുന്നു. പക്ഷെ ജമാഅത്തുമായി അതിനെ ബന്ധപ്പെടുത്തുന്നതില്‍ ഹമീദിന്റെ അസഹിഷ്ണുതയും ജമാഅത്ത് വിരോധവും മാത്രമാണുള്ളത് എന്ന് വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ചിന്തകന്‍ നല്‍കിയ ലിങ്കിലുള്ളതും കൂടി വായിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. ഇനി ആരാണ് അസഹിഷ്ണുത കാണിച്ചത് എന്ന് വായനക്കാര്‍ക്ക് വിടുക. ഏതായാലും നെറ്റിലും പുറത്തും ഒളിഞ്ഞും തെളിഞ്ഞു ഖാദിയാനികളുമായി ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങളുടെ നിജസ്ഥിതി ഒട്ടൊക്കെ ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ അവസരം നല്‍കിയതിന് നന്ദിയുണ്ട്.

Salim PM said...

നിരാശനായ മൗദൂദി

Salim PM said...

ആരാണ് ബ്രിട്ടീഷ് വൈതാളികര്‍?

..naj said...

ചിന്തകന്‍ പറഞ്ഞു...
ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ഖാദിയാനികളും, (read)
..........

അപ്പൊ ഇതൊന്നുമറിയാതെ മനുഷ്യാവകാശം പറഞ്ഞു ജമാ അതിന്റെ മേല്‍ ഉറഞ്ഞു തുള്ളിയവര്‍ ഈ ബ്രിട്ടീഷ് സൃഷ്ടിയായ ഖാടിയാനികള്‍ക്ക് അന്നും കുഴലൂതിയിട്ടുന്ന്ടാകും. യുക്തിയാനത്രേ യുക്തി. ഇന്ത്യക്കാരെ ഒട്ടു കൊടുത്തു അന്നത്തെ ബ്രിടീഷ് കരോടൊപ്പം ചേര്‍ന്ന ഈ ഖാടിയാനികളുടെ രാജ്യ സ്നേഹം മനസ്സിലാക്കാന്‍ ഇവിടെ വാതം പിടിച്ചു മരുന്നും കഷായവുമായി കഴിയുന്ന യുക്തിവാദികള്‍ ക്കെ കഴിയൂ. ഇവിടത്തെ ഈ മണ്ടന്‍ യുക്തിയെ തകര്‍ക്കുന്നതില്‍ ജമാ അത് ചെയ്യുന്ന ബുദ്ധിപരമായ ഇടപെടലുകള്‍ ഈ "}"ഹമീദ്, കാരശ്ശേരി, ജബ്ബാര്‍,,...."വാത കാരെ കുറച്ചൊന്നുമല്ല "വിയര്‍പ്പിക്കുന്നത്. യുക്തിയുടെ ദാരിദ്ര്യം യുക്തിവാടക്കാര്‍ക്ക് സോമാളിയയെക്കാള്‍ കഷ്ടമാണ്. ഒരു കാര്യത്തില്‍ സുശീലിന്റെ കാര്യത്തില്‍ ഒരു ആശ്വാസം ഉണ്ട്. അദ്ദേഹം പ്രബോധനവും, മാധ്യമവും വായിക്കുന്ടെത്രേ.. എങ്കിലും സുകുമാരന്‍ താന്‍ ചിന്തിക്കുന്ന പോലെ ചിന്തിക്കാതതിലും,സുകുമാരനും, രാമനുന്നിയുമൊക്കെ ജാമാ അതിന്റെ പിറകെ പോകുന്നതിലുള്ള അസഹിഷ്ണുതയും ഒഴിച്ച് നിറുത്തിയാല്‍....

kaalidaasan said...

ലത്തീഫ്-ചിന്തക-ഇന്ത്യന്‍ അച്ചുതണ്ടിന്‌ ഇത്രയേറെ അസഹിഷ്ണുത തോന്നാന്‍ മാത്രം ഈ പൊസ്റ്റില്‍ എന്താണുള്ളതെന്ന് നമസ്സിലാകുന്നില്ല.

സുശീല്‍,

ഇത് ഇവര്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന്റെ മുഖ മുദ്രയാണ്. മുസ്ലിങ്ങളുടെ ചെയ്തികള്‍ ആരു വിമര്‍ശിച്ചാലും ഇവര്‍ അസ്വസ്ഥരാകും.കുര്‍ആന്‍ മനസിലാക്കണമെങ്കില്‍ ഇവര്‍ പറയുന്നതു പോലെ മാത്രം. ഇവരുടെ ചെയ്തികളെയും നിലപാടുകളെയും വിമര്‍ശിക്കാന്‍ ഹമീദിനോ, താങ്കള്‍ക്കോ എനിക്കോ അവകാശമില്ല. ഇസ്ലാം മൊഹമ്മദ് ജമായത്തേ ഇസ്ലാമി ഇവയില്‍ ഏതിനേപ്പറ്റിയും ആരെന്തു പറഞ്ഞാലു ഇവരുടെ അസഹിഷ്ണുത സട കുടഞ്ഞെഴുന്നേല്‍ക്കും. ഇവയേപ്പറ്റി മറ്റാരും ഒന്നും പറയാന്‍ പാടില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും അറിയണമെങ്കില്‍ ഇവരുടെയൊക്കെ ബ്ളോഗ് വായിച്ചു മനസിലാക്കിക്കൊള്ളണം. പച്ച വെള്ളം ചവച്ചു കുടിച്ചിരുന്ന തല പോയാലും സത്യം മാത്രം പറഞ്ഞ മൌദൂദിയെ കുറ്റപ്പെടുത്തിയാല്‍ ഇവര്‍ക്ക് നിയന്ത്രണം വിടും.

95 % മുസ്ലിങ്ങളുള്ള പാകിസ്ഥാനില്‍ എന്തുകൊണ്ട് ഒരിസ്ലാമിക സമൂഹമില്ല എന്നു ചോദിച്ചാല്‍ ഇവര്‍ അമേരിക്ക, ഇസ്രയേല്‍ എന്നൊക്കെ പിച്ചും പേയും പറയും. 100 % മുസ്ലിങ്ങളുള്ള സൌദി അറേബയില്‍ എന്തുകൊണ്ട് ഒരിസ്ലാമിക സമൂഹമില്ല എന്നു ചോദിച്ചാലും ഇവര്‍ അപസ്മാര രോഗികളേപ്പോലെ പിച്ചും പേയും പറയും. ഇസ്ലാമിക ഭരണമുണ്ടെങ്കിലേ ഇസ്ലാമിക സമൂഹമുണ്ടാകൂ എന്നാണിവരുടെ വാദം. എന്നു വച്ചാല്‍ സ്വയം മുസ്ലിമാകാന്‍ ഒരു മുസ്ലിം നാമധാരിക്കും വളര്‍ച്ചയില്ലെന്ന്. ഷണ്ഢീക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ വിലാപങ്ങള്‍.

ആരെങ്കിലും ഇസ്ലാമികത ഇവരില്‍ അടിച്ചേല്‍പ്പിക്കണം. മൊഹമ്മദ് 1400 വര്‍ഷം മുമ്പ് ചെയ്തപോലെ. കേരളത്തിലും ഒരു ഇസ്ലാമിക സമൂഹം ഇല്ല. ഇസ്ലാമിക ഭരണമുണ്ടെങ്കിലേ അതിന്‌ അവരെ നിര്‍ബന്ധിക്കാന്‍ ആകൂ. ബുദ്ധി വികസിക്കാത്ത കുട്ടികളെ സുശീല്‍ കണ്ടിട്ടില്ലേ? അവരെ ആരെങ്കിലുമൊക്കെ നിര്‍ബന്ധിച്ച് പലതും ചെയ്യിക്കണം. അതു കൊണ്ട് പോപ്പുലര്‍ ഫ്രണ്ട് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മുസ്ലിങ്ങള്‍ അന്യം നിന്നു പോയാല്‍ അള്ളാ എന്തു ചെയ്യും?

CKLatheef said...

ബ്ലോഗില്‍ ബുദ്ധിശൂന്യമായ ഒരു പ്രവര്‍ത്തനം ഒരിക്കലെ ഞാന്‍ ചെയ്തിട്ടുള്ളൂ. (അത് മിക്ക ഇസ്‌ലാമിക ദര്‍ശനത്തിന് വേണ്ടി സംവദിക്കുന്നവരും ചെയ്തതാണ്) അത് കാളിദാസന്റെ ബ്ലോഗില്‍ അദ്ദേഹത്തിന്റെ വ്യാജാരോപണങ്ങള്‍ക്ക് മറുപടി പറയുക എന്നതായിരുന്നു. അന്യമത വിദ്വേഷം ബ്ലോഗറായ ഒരാളുടെ സമനില തെറ്റിച്ചാല്‍ എന്ത് സംഭവിക്കും എന്നതിന് തെളിവായി അദ്ദേഹത്തെ എടുക്കാം. മാലിന്യമായ സ്ഥലത്ത് ദൂരെ നിന്ന് അല്‍പം വെള്ളമൊഴിച്ച് ശുദ്ധീകരിക്കുന്ന പോലെ ഇവിടെ ഇതില്‍ പറയപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ക്ക് മറുപടി പറയുന്ന മുഹമ്മദ് വേളത്തിന്റെ ഒരു ലേഖനം ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്.

CKLatheef said...

ഒന്ന്

'കളമശ്ശേരി ബസ് കത്തിക്കല്‍, തടിയന്റവിട നസീര്‍ ലക്ശറെ ത്വയ്യിബ കേസും പ്രചാരണവും മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചേടത്തോളം അകത്തേക്കും പുറത്തേക്കും ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എത്രയോ അളവില്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്ന യാഥാര്‍ഥ്യമാണ് ഒന്നാമതായി ഇത് അനാവരണം ചെയ്യുന്നത്. ഇത് അബ്ദുന്നാസിര്‍ മഅ്ദനി എന്ന മനുഷ്യന്റെ രാഷ്ട്രീയ ജീവിതവും ജീവിതം തന്നെയും ഇല്ലാതാക്കാനുള്ള, ഒപ്പം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത എല്ലാവരെയും തകര്‍ക്കാനുള്ള സുവര്‍ണാവസരമായി കാണുന്നതിനപ്പുറം വിശകലനം ചെയ്യാനുള്ള ധാര്‍മിക ബാധ്യത കേരള മുസ്‌ലിം സമൂഹിക രാഷ്ട്രീയ മതനേതൃത്വങ്ങള്‍ക്കുണ്ട്. ഏതെങ്കിലും മത രാഷ്ട്രീയ നേതാക്കളുടെ ഭാവി നശിപ്പിച്ചത് കൊണ്ട് ഈ സിന്‍ഡ്രം ചികിത്സിക്കപ്പെടാന്‍ പോകുന്നില്ല.

പ്രവാചക(സ)നോട് മക്കയിലെ കടുത്ത പീഡനത്തിന്റെ വേളയില്‍ സായുധ പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും അനുവാദമില്ലെങ്കില്‍ ചില പ്രമുഖരെ രഹസ്യമായി ഉന്മൂലനം ചെയ്യുന്നതിന് അനുവാദം തരണമെന്ന് അഭ്യര്‍ഥിച്ച് പ്രവാചക സഹചരില്‍ ചിലര്‍ അദ്ദേഹത്തെ സമീപിച്ചു. ഒരു പ്രത്യാക്രമണം നടത്തിയില്ലെങ്കിലും ചില ശത്രു നേതാക്കളെ ഗൂഢമായി ഉന്മൂലനം ചെയ്താല്‍ പീഡനത്തിന് വലിയ ആശ്വാസം ലഭിക്കുമെന്നതായിരുന്നു അവരുടെ വിലയിരുത്തല്‍. പക്ഷേ അതിന് മറുപടി പറഞ്ഞത് ദൈവമാണ്. ''ശത്രുക്കളില്‍ നിന്ന് വിശ്വാസികളെ പ്രതിരോധിക്കുന്നവന്‍ ദൈവമാകുന്നു. ദൈവം വഞ്ചകരെയും നന്ദികെട്ടവരെയും ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.'' (22:38).' (cont.)

CKLatheef said...

രണ്ട്:

യുദ്ധത്തെയും സമാധാനത്തെയും പരസ്പരം കൂട്ടിക്കുഴക്കരുത് എന്നത് ഇസ്‌ലാമിന്റെ ധാര്‍മിക ശാഠ്യങ്ങളിലൊന്നാണ്. എതിരാളികള്‍ കൂട്ടിക്കുഴക്കുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ ഏതോ ഒരു നിലപാട് പ്രഖ്യാപിക്കുകുയം അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യണം. അതിന് എന്തു വില നല്‍കേണ്ടി വന്നാലും. അത് ഉജ്ജ്വലമായി ഏറ്റെടുത്തതാണ് പൂര്‍വ സൂരികളുടെ ചരിത്രം.

പൗരത്വം ഒരു കരാറാണ്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവരെക്കുറിച്ച് പോലീസ് പറയുന്നത് ശരിയാണെങ്കില്‍ പൗരത്വത്തെ നികൃഷ്ടമായി വഞ്ചിക്കുകയാണവര്‍ ചെയ്തത്. പ്രമുഖ ആധുനിക ഇസ്‌ലാമിക പണ്ഡിതനായ ലബനാനിലെ ഫൈസല്‍ മൗലവി പറയുന്നു: ''പൗരബാധ്യതകളും അവകാശങ്ങളും ഒരുമിച്ചു കൊണ്ടുപോകാന്‍ കഴിയണം. അവകാശങ്ങള്‍ മാത്രം അനുഭവിച്ച് ബാധ്യതകളില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. പൗരത്വമെന്നത് രാഷ്ട്രവുമായുള്ള കരാറാണ്. രാഷ്ട്രത്തെ ചതിക്കാന്‍ മുസ്‌ലിമിന് അനുവാദമില്ല. നബി(സ) പ്രസ്താവിക്കുന്നു: ''എല്ലാ ചതിയന്മാര്‍ക്കും അറിവടയാളമായി ഒരു കൊടിയുണ്ടാകും.'' യുദ്ധ പ്രഖ്യാപിത ശത്രുക്കളെ ചതിക്കുന്നതും അവരോടുള്ള കരാര്‍ ലംഘിക്കുന്നതു പോലും ഇസ്‌ലാം കുറ്റകരമായാണ് കാണുന്നത്.

ഏതൊരു പൗരനും പൗരത്വ ബാധ്യതകള്‍ നിര്‍വഹിക്കാന്‍ ബാധ്യസ്ഥനാണ്. അത്‌ ലംഘിക്കുന്നയാള്‍ ശിക്ഷാവിധേയനാണ്. രാഷ്ട്രത്തില്‍ പ്രാബല്യത്തിലുള്ള എല്ലാ നിയമങ്ങളും പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. നികുതി കൊടുക്കണം... ഈ അടിസ്ഥാനത്തിലാണ് മറ്റുള്ളവര്‍ അയാളോട് ഇടപഴകുക. ഒരാള്‍ മാതൃരാജ്യത്ത് ജീവിച്ചാല്‍ അതിന്റെ അര്‍ഥം അനുവദനീയവും നിയമാനുസൃതവുമായ ഒരു കാര്യം അയാള്‍ തെരഞ്ഞെടുത്തു എന്നാണ്.'' (cont..)

CKLatheef said...

മൂന്ന് :

മുസ്‌ലിംസമൂഹത്തിന്റെ ദേശക്കൂറ് ചോദ്യം ചെയ്യാന്‍ ശ്രമിക്കുക എന്നതാണ് ഇത്തരം സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ അരങ്ങേറാറുള്ള കാര്യം. യഥാര്‍ഥത്തില്‍ അവന്റെ ദേശക്കൂറിന് അവന്റെ മതബോധവുമായാണ് ബന്ധം.

ഇന്ത്യയിലെ പ്രമുഖ ഹദീസ് പണ്ഡിതനായിരുന്ന അന്‍വാര്‍ഷാ കശ്മീരി 1977 ഡിസംബറില്‍ പെഷവാറില്‍ കൂടിയ ജംഇയ്യത്തുല്‍ ഉലമയുടെ പൊതുസമ്മേളനത്തില്‍ ചെയ്ത പ്രസംഗത്തില്‍ പറയുന്നു: ''ഒരു മുസ്‌ലിം രാജ്യം ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്‌ലിംകളുടെ നിലപാടെന്തായിരിക്കും. ഈ ചോദ്യമുദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. വളരെ തരംതാണ ഒരു ചോദ്യമാണിത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടയില്‍ (സ്വാതന്ത്ര്യത്തിനു ശേഷമുള്ള സാഹചര്യത്തില്‍ മുസ്‌ലിംകള്‍ക്കും ജനാധിപത്യ ഭരണകൂടത്തിനുമടയില്‍-ലേഖകന്‍) കരാര്‍ നിലവിലുണ്ടെങ്കില്‍ നിശ്ചയമായും മുസ്‌ലിംകള്‍ അത് പാലിക്കും. എന്നു മാത്രമല്ല, അത്തരമൊരു കരാര്‍ നിലനില്‍ക്കുന്നേടത്തോളം ഒരു മുസ്‌ലിം രാഷ്ട്രത്തിനും ഇന്ത്യ ആക്രമിക്കാന്‍ അധികാരമില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ രാഷ്ട്രവുമായുള്ള കരാറിനെ മാനിക്കാന്‍ മറ്റു രാഷ്ട്രങ്ങളിലെ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്. റസൂല്‍(സ) പറയുന്നു. ''മുസ്‌ലിംകളുടെ കരാറുകള്‍ ഒന്നാണ്. ഒരു മുസ്‌ലിം മറ്റുള്ളവരുമായി വല്ല കരാറും ചെയ്താല്‍ അതിനെ ആദരിക്കല്‍ എല്ലാവരുടെയും കടമയാണ്'' (ബുഖാരി, 3180).

സംഘ്പരിവാര്‍ ഈയിടെ കേരളത്തില്‍ നടത്തിയ ഒരു കാമ്പയിനായിരുന്നു 'ആദ്യം രാജ്യം പിന്നെ മതം' എന്നത്. മുസ്‌ലിമിന് ഒന്നാമത്തെ വിഷയം മതം തന്നെയാണ്. രാജ്യവുമായുള്ള അവന്റെ ബന്ധത്തിന്റെ പോലും ഉറവിടം മതമാണ്. ആദ്യം രാജ്യം പിന്നെ മതം എന്ന് സംഘ്പരിവാര്‍ പറയുമ്പോള്‍ അവര്‍ക്ക് രാഷ്ട്രം തന്നെയാണ് മതം. അഥവാ മതം തന്നെയാണ് രാഷ്ട്രം. അവര്‍ ഈ ക്യാമ്പയിനിലൂടെ മുസ്‌ലിം സമൂഹത്തോടു പറയുന്നത് നിങ്ങളുടേതും അങ്ങനെ തന്നെയായിക്കൊള്ളണമെന്നാണ്. മുസ്‌ലിം രാജ്യത്തോട് കൂറുള്ളവനായിത്തീരുന്നത് അവന്‍ മതവിമുക്തനാവുമ്പോഴല്ല, മതപ്രതിബദ്ധതയുള്ളവനാകുമ്പോഴാണ്. (cont..)

CKLatheef said...

നാല് :

മുസ്‌ലിം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങളും ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളുമാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ഇന്ധനമാവാറുള്ളത്. എന്നാല്‍ ഇത്തരം വഴിവിട്ട പ്രതികരണങ്ങള്‍ ഭരണകൂടത്തിന്റെ കൂടുതല്‍ കടുത്ത പീഡനത്തിനും മറ്റും കാരണമായിത്തീരുകയും ചെയ്യുന്നു. അത് അവനെ വീണ്ടും കടുത്ത ഭീകരനാക്കി മാറ്റുന്നു.. നീതിനിഷേധം തീവ്രവാദത്തിനും തീവ്രവാദം വീണ്ടും കൂടുതല്‍ കടുത്ത നീതിനിഷേധത്തിനും കാരണമാവുന്നു. ഇത് ചില മുസ്‌ലിംകള്‍ അകപ്പെട്ടിരിക്കുന്ന ഒരു വിഷമവൃത്തമാണ്. ഈ യുക്തിയില്‍നിന്ന് പുറത്തുകടക്കാത്തേടത്തോളം അവര്‍ക്ക് ഈ വിഷമവൃത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ കഴിയില്ല. മറ്റുള്ളവര്‍ നമ്മളോട് അതിക്രമം ചെയ്യുന്നില്ലേ, അപ്പോള്‍ നമുക്കെന്തുകൊണ്ട് തിരിച്ച് അതിക്രമം ചെയ്തുകൂടാ എന്നതാണ് അതിന്റെ യുക്തി. ഈ യുക്തികൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെടുകയില്ല എന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയാണ് എന്നതിന് ഏത് കണ്ണുപൊട്ടനും കാണാന്‍ കഴിയുന്ന ആയിരക്കണക്കിന് അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

അപ്പോള്‍ എങ്ങനെ ഈ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കും. വിശ്വാസിയുടെ അധിക ധാര്‍മികത കൊണ്ട് മാത്രമേ ശത്രുവിന്റെ ഈ കെണിയില്‍നിന്ന് അവന് രക്ഷപ്പെടാന്‍ കഴിയൂ. മറ്റുള്ളവര്‍ തെറ്റു ചെയ്യുന്നു എന്നത് നാം തെറ്റു ചെയ്യാനുള്ള ന്യായമല്ല. നഷ്ടങ്ങള്‍ സഹിച്ചു. ശരി മാത്രം ചെയ്യുന്നവര്‍, നിയമം പാലിക്കുന്നവര്‍ ആത്യന്തികമായി ഇവിടെയും അതിനപ്പുറത്തും വിജയിക്കുക തന്നെ ചെയ്യും. അധാര്‍മികതകള്‍ താല്‍ക്കാലികാശ്വാസങ്ങള്‍ ഒരു പക്ഷേ പ്രദാനം ചെയ്താലും ആത്യന്തികമായി പരാജയപ്പെടുക തന്നെ ചെയ്യും. ദൈവബോധമാണ് മതത്തിന്റെ ആത്മാവ്. ധാര്‍മികതയാണ് അതിന്റെ ശരീരം. (cont..)

CKLatheef said...

അഞ്ച് :

മുസ്‌ലിം തീവ്രവാദത്തെ ഭരണകൂടം തന്നെ സ്‌പോണ്‍സര്‍ ചെയ്യുന്നു, മുസ്‌ലിംസമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്രാജ്യത്വം സര്‍വ സഹായവും ചെയ്തുകൊടുക്കുന്നു മുതലായ വസ്തുതകള്‍ ഇത്തിരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ ഇന്ന് വ്യക്തമാണ്. മുംബൈ ഭീകരാക്രമണം നടത്തിയതില്‍ പാകിസ്താനും മുസ്‌ലിം മിലിറ്റന്റ് ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടായിരിക്കാം. പക്ഷേ അതിനേക്കാള്‍ അതില്‍ അമേരിക്കക്ക്‌ പങ്കുണ്ടായിരുന്നു എന്ന് ഇന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍
ചാരന് ഇതിലുള്ള പങ്ക് ഇപ്പോള്‍ ഏകദേശം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഡേവിഡ് ഹെഡ്‌ലി എന്ന അമേരിക്കന്‍ ചാരനും തടിയന്റവിട നസീറും തമ്മില്‍ ചങ്ങാത്തമുണ്ടെന്ന വാര്‍ത്തയും ചേര്‍ത്ത് വായിക്കണം. നസീര്‍ മുസ്‌ലിം ചെറുപ്പക്കാരെ തീവ്രവാദികളാക്കി മാറ്റാന്‍ പോലിസ് ചാരനായി പെരുമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചതായി പി.എം. ഇസ്മയില്‍ എന്ന മുന്‍പോലിസുകാരന്‍ പത്രസമ്മേളനം നടത്തി വെളിപ്പെടുത്തുകയുണ്ടായി. (തേജസ് ദിനപത്രം 17.12.2009) അപ്പോള്‍ മുസ്‌ലിമിനെ കൊണ്ട് ഭീകര പ്രവര്‍ത്തനം ചെയ്യിക്കുന്നത് ഇസ്‌ലാമല്ല, അമേരിക്കയാണ്. രാജ്യത്തെ ഇസ്‌ലാമിക സംഘടനകളല്ല ഭരണകൂടത്തിലെ തന്നെ മുസ്‌ലിംവിരുദ്ധ ഇന്റലിജന്‍സ് ലോബിയാണ്. അത് തിരിച്ചറിയാന്‍ കഴിയാത്ത, അതില്‍ ചെന്നുവീഴാന്‍ മാത്രം ബുദ്ധിമോശമുള്ള തടിയന്റവിട നസീറുമാര്‍ ഈ സമുദായത്തിലുണ്ട് എന്നതാണ് സമുദായത്തിന്റെ നിര്‍ഭാഗ്യം. (cont..)

CKLatheef said...

ആറ് :

ഇന്ത്യയില്‍ മുസ്‌ലിം തെറ്റ് ചെയ്താലും ഹിന്ദു തെറ്റ് ചെയ്താലും ഒരേ പ്രതികരണമല്ല എന്നത് ഒരു മൂര്‍ത്ത യാഥാര്‍ഥ്യമാണ്. ഇതിനെ മുസ്‌ലിം എങ്ങനെയാണ് നേടിരേണ്ടത്. ഈ വസ്തുത രാജ്യമനസ്സാക്ഷിയുടെ മുന്നില്‍ ചൂണ്ടാക്കുകയും അതിനെതിരായ ബഹുജനാഭിപ്രായ രൂപീകരണത്തിന് രാജ്യത്തെ മതേതര വിശ്വാസികളുടെയും മാനവിക വാദികളുടെയും പിന്തുണയോടെ ശ്രമിക്കുകയും ചെയ്യണം. കാരണം അത് രാജ്യത്തെ കൂടുതല്‍ ജനാധിപത്യവല്‍കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ അപ്പോഴും പ്രശ്‌നം പൂര്‍ണമായി പരിഹരിക്കപ്പെട്ടുകൊള്ളണമെന്നില്ല. അപ്പോള്‍ ഇത്തരം ബഹുജനാഭിപ്രായ രൂപീകരണ ശ്രമങ്ങള്‍ നടത്തുമ്പോള്‍ തന്നെ നേരത്തേ സൂചിപ്പിച്ച ഇസ്‌ലാം അവനു പ്രദാനം ചെയ്യുന്ന ശരാശരിക്കപ്പുറമുള്ള ഉയര്‍ന്ന ധാര്‍മികതകൊണ്ട് മാത്രമേ അവനിതിനെ ഭേദിക്കാന്‍ കഴിയുകയുളളൂ. പ്രതികാരത്തിന്റെ കേവല യുക്തിവാദം പ്രതികരണത്തിന്റെ കേവല ഭൗതികവാദം പിന്തുടരുന്നേടത്തോളം അവന് ഇതില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയില്ല.

ലിബിയയില്‍ രണോത്സുകമായ കോളനിവിമോചന സമരത്തന് നേതൃത്വം നല്‍കിയ പണ്ഡിതനാണ് ഉമര്‍ മുഖ്താര്‍. ഇറ്റലിക്കാര്‍ മുസ്‌ലിം പോരാളികളുടെ മൃതശരീരങ്ങള്‍ അംഗഭംഗം വരുത്തിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ശ്രമിച്ച അനുയായികളോട് അദ്ദേഹം പറഞ്ഞു. ''നിങ്ങളുടെ ഗുരുക്കന്മാര്‍ ഇറ്റലിക്കാരല്ല. അല്ലാഹുവും അവന്റെ പ്രവാചകനുമാണ്.'' (cont.)

CKLatheef said...

ഏഴ് :

ഇവിടെ ധാര്‍മികത മുസ്‌ലിമിന്റെ പ്രതിനിധാനത്തിന്റേതും അതിജീവനത്തിന്റേതും പ്രശ്‌നമാണ്. ഏതെങ്കിലും വിഭാഗം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നു എന്നത് മുസ്‌ലിമിന് നിയമം കൈയിലെടുക്കാനുള്ള ന്യായമാകരുത്. രാജ്യത്ത് നിയമവാഴ്ച നിലനില്‍ക്കുക എന്നത് മറ്റാരേക്കാളും രാജ്യത്തെ ദുര്‍ബല ജനവിഭാഗങ്ങളുടെ ആവശ്യമാണ്. സമ്പന്നനും സവര്‍ണനും നിയമവാഴ്ച യഥാവിധി നിലനിന്നില്ലെങ്കിലും അവന്റെ കാര്യങ്ങള്‍ നടക്കും. അവന്‍ സുരക്ഷിതനായിരിക്കും. മറ്റാരേക്കാളും നിയമപരിരക്ഷ ആവശ്യമുള്ളത് അധഃസ്ഥിത മര്‍ദിത ദുര്‍ബല ജനവിഭാഗത്തിനാണ്. അതുകൊണ്ടുതന്നെ നിയമവാഴ്ചയുടെ ആയുരാരോഗ്യം വര്‍ധിപ്പിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ പ്രധാന പരിഗണനാ വിഷയമാവണം. നിയമബാഹ്യമായ പ്രതിരോധ വഴികള്‍ അലോപ്പതി ചിക്തിസയിലെ വേദനാ സംഹാരികളെപ്പോലെയാണ്. ഒരുപക്ഷേ അത് താല്‍ക്കാലിക ഫലം നല്‍കിയാലും. മൊത്തത്തില്‍ അത് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. നിയമവിരുദ്ധ പ്രതിരോധങ്ങള്‍ ചിലപ്പോള്‍ താല്‍ക്കാലിക ഫലങ്ങള്‍ നല്‍കിയേക്കും. പക്ഷേ അത് മൊത്തത്തില്‍ രാഷ്ട്ര ശരീരത്തെ അനാരോഗ്യത്തിലേക്ക് നയിക്കുകയാണ് ചെയ്യുക. ആ അനാരോഗ്യത്തിന് ഏറ്റവും വില കൊടുക്കേണ്ടിവരിക രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ദരിദ്ര ജവിഭാഗങ്ങള്‍ തന്നെയായിരിക്കും. ജനാധിപത്യ ക്രമത്തിനകത്തുതന്നെ പോസിറ്റീവ് മിലിറ്റന്‍സി എന്ന ഒന്നുണ്ട്. അതൊരിക്കലും അണ്ടര്‍ ഗ്രൗണ്ട് പ്രവര്‍ത്തനമല്ല. ജനത്തെ സംഘടിപ്പിച്ച് ജനമധ്യത്തില്‍ വെച്ച് നിര്‍വഹിക്കപ്പെടുന്നു. ജനകീയ സമരമുഖത്ത് ഉപയോഗിക്കപ്പെടുന്ന സുതാര്യമായ മിലിറ്റന്‍സി ഇതിന്റെ ഭാഗമാണ്. (cont..)

CKLatheef said...

എട്ട്:

ഭീകരരവാദത്തിനെതിരെ മുസ്‌ലിംസമൂഹം അതിശക്തമായി രംഗത്തുവരേണ്ടതുണ്ട്. പക്ഷേ അത് ഭീകരവാദത്തെക്കുറിച്ച് ഔദ്യോഗിക ഭാഷ്യങ്ങള്‍ അന്ധമായി വിശ്വസിച്ചുകൊണ്ടല്ല. നമ്മുടെ നാട്ടിലെ ഭീകരവാദം അമേരിക്കയും പാകിസ്താനും നമ്മുടെ ഭരണ ഉദ്യോഗസ്ഥ സമൂഹത്തിലെ ഒരു വിഭാഗവും കുറേ തീവ്രവാദികളും പരസ്പരം അറിഞ്ഞും അറിയാതെയും ഒരുമിച്ചു ചേര്‍ന്ന് നടത്തുന്ന ഒരു മള്‍ട്ടി നാഷ്‌നല്‍ വ്യവസായമാണ്. സാമ്രാജ്യത്വം ഒരേസമയം നമ്മുടെ രാജ്യത്തെ തീവ്രവാദികളെയും ഭരണകൂത്തെയും സഹായിക്കുകയാണ്. ഇതിലൂടെ അവരുടെ രണ്ടു ശത്രുക്കളെ ഒരുമിച്ച് തകര്‍ക്കാന്‍ കഴിയുമെന്നവര്‍ കണക്കുകൂട്ടുന്നു. ഒരു രാജ്യമെന്ന നിലക്ക് ഇന്ത്യയെയും ഒരു ആഗോള ജനസമൂഹമെന്ന നിലക്ക് മുസ്‌ലിംകളെയും. ഈ കള്ളനും പോലീസും കളിയില്‍ ആര് ജയിച്ചാലും അമേരിക്കക്ക് ലാഭമാണ്. ഭരണകൂടം ജയിച്ചാലും തീവ്രവാദികള്‍ ജയിച്ചാലും, ഇന്ത്യ ജയിച്ചാലും പാകിസ്താന്‍ ജയിച്ചാലും. കാരണം സാമ്രാജ്യത്വം ഈ കളിയില്‍ തിരശ്ശീലക്ക് പിന്നിലാണ്. ഭീകരവാദത്തിന്റെ ഈ രാഷ്ട്രീയത്തെ തിരിച്ചറിയാന്‍ നമ്മുടെ ഒരു സ്ഥൂല രാഷ്ട്രീയത്തിനും സൂക്ഷ്മരാഷ്ട്രീയത്തിനും കഴിയുന്നില്ല. ഭീകരവാദ ഭീകരാന്വേഷണ വ്യവസായത്തിന്റെ അടുക്കളകളെ അനാവരണം നമ്മുടെ ഒരു മാധ്യമ പ്രവര്‍ത്തനത്തിനും സാധിക്കുന്നില്ലെന്നു മാത്രമല്ല അവരീ കൂട്ടുകെട്ടിലെ പ്രബലമായ ഒരു കണ്ണിയുമാണ്.....
...........
........

ഭീകരവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ വേട്ടയാടുന്നതിലൂടെ അതിന്റെ പിന്നിലെ യഥാര്‍ഥ ശക്തികളെ സമര്‍ഥമായി മറച്ചുവെക്കാന്‍ തല്‍പരകക്ഷികള്‍ക്ക് സാധിക്കുന്നു. ഇതിനര്‍ഥം ഇതില്‍ പ്രതികളായ മുസ്‌ലിംകളെല്ലാം നിരപരാധികളാണെന്നല്ല. അവരുടെ വന്യവികാരങ്ങളെ ഉപയോഗപ്പെടുത്തി വലിയ അജണ്ട നടപ്പാക്കുന്നു ആഭ്യന്തര വൈദേശിക ശക്തികള്‍ രക്ഷപ്പെടുന്നു എന്നു മാത്രമാണ്. ഈ അവിവേകികള്‍ ഒരു സമുദായത്തെ മൊത്തം നോണ്‍ അറസ്റ്റഡ് പുള്ളികളായി പിടിക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയാണ്. ഇതുതന്നെയാണ് ഇവരുടെ പിന്നിലുള്ളവരുടെ താല്‍പര്യം.

ഓരോ സംഭവമുണ്ടാകുമ്പോഴും നമ്മുടെ സ്‌ക്രീനിലും പേജിലും മുസ്‌ലിംകള്‍ എത്രവേഗമാണ് കുറ്റപ്പത്രത്തില്‍ പ്രത്യേകം പേരില്ലാത്ത പൊതു കുറ്റവാളികളായി മാറുന്നത്. മുസ്‌ലിം മാനേജ്‌മെന്റിലുള്ള പത്രങ്ങള്‍ ഒരു രാത്രി കഴിഞ്ഞ് സൂര്യനുദിക്കുമ്പോഴേക്ക് നമ്മുടെ മാധ്യമ നിരൂപകര്‍ക്ക് മുസ്‌ലിം പത്രമായി മാറുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ ഒറ്റ ഹിന്ദു പത്രവും നായര്‍ പത്രവുമില്ല. ദേശീയ പത്രം മാത്രമേയുള്ളൂ. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയ പറഞ്ഞതുപോലെ ''ഒരു പക്ഷേ മലയാളി സമൂഹം ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും ഗുരതരമായ സാംസ്‌കാരിക രാഷ്ട്രീയ ഭീഷണി മാധ്യമങ്ങളുടെ ഹൃദയശൂന്യമായ വര്‍ഗീയ അജണ്ട തന്നെയാണ്.'' (cont..)

CKLatheef said...

ഒമ്പത്:

കേരളത്തിലെ ഇസ്‌ലാം നടുനിവര്‍ത്തി നിന്ന് ഏറെ ചെറുതെങ്കിലും വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ പോന്ന മുസ്‌ലിം സമൂഹത്തിലെ തീവ്രവാദ പ്രവണതയെ നേരിടണം. ഓരോ സംഘടനക്കും അവരുടെ മതവ്യാഖ്യാന ശൈലിയനുസരിച്ച് ഇതിനെതിരെ സമുദായത്തെ പൊതുവിലും പ്രവര്‍ത്തകരെ സവിശേഷമായും പ്രബോധിപ്പിക്കണം. അതിനു പകരം ഭീകരവാദത്തിന്റെ കാറ്റും കോളുമുണ്ടാകുമ്പോഴെല്ലാം അങ്ങേയറ്റം നിരുത്തരവാദപരമായി, ഇതിനകം അനേകം വാള്യങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞ മൗദൂദി തെറിപ്പാട്ട് പുനഃസംപ്രേഷണം ചെയ്തതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. മൗദൂദിയോട് നാം എത്ര വിയോജിച്ചാലും തീവ്രവാദത്തിന്റെ അധാര്‍മിക വ്യാവസായികത ഏറ്റവും നന്നായി തിരിച്ചറിഞ്ഞ ആധുനിക ഇസ്‌ലാമിക പണ്ഡിതനും നായകനുമാണദ്ദേഹം.

സാമ്രാജ്യത്വത്തിനും ഭരണകൂട ഭീകരതക്കും അരാഷ്ട്രീയവല്‍ക്കരണത്തിനുമെതിരായ വിശാലമായ പോരാട്ടത്തിന്റെ ഭാഗമായാണ് മുസ്‌ലിം സമൂഹം തീവ്രവാദത്തിനെതിരായ സമരം ഏറ്റെടുക്കേണ്ടത്. അങ്ങനെ മാത്രമേ ഈ സമരത്തെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂ.

ടി. മുഹമ്മദ് വേളം
http://munkai.blogspot.com/2010/09/blog-post.html

CKLatheef said...

പോസ്റ്റിലെ വിഷയവുമായി ഞാന്‍ ഇവിടെ പേസ്റ്റിയ വിഷയത്തിന് വലിയ ബന്ധമില്ലെന്ന് അറിയാം. എങ്കിലും കാളിദാസന്‍ നല്‍കിയത് പോലുള്ളവ ഇവിടെ നിലനില്‍ക്കുമ്പോള്‍ ഇത്രയെങ്കിലും ഇവിടെ പറയേണ്ടതുണ്ട്. കൈവെട്ടിയവരുടെതാണ് ശരിയായ മതം എന്ന് സ്ഥാപിക്കാന്‍ പാടുപെടുകയാണ് ചിലര്‍. അത് ശിക്ഷിക്കപ്പെടേണ്ടുന്ന ഒരു അധിക്രമം മാത്രമായിട്ടാണ് ഇസ്‌ലാമിനെ ഗൗരവത്തില്‍ അനുഷ്ഠിക്കുന്നവര്‍ പരിഗണിക്കുന്നത് എന്ന് അത് വായിച്ചാല്‍ മനസ്സിലാകും.

(എന്റെ ന്യായീകരണം പ്രസക്തമല്ലെന്ന് തോന്നുന്നെങ്കില്‍ സുശീലിന് എന്റെ കമന്റുകള്‍ പൂര്‍ണമായു ഡിലീറ്റ് ചെയ്യാം)

ബി.എം. said...

ഏതൊരു ജീവിക്കുന്ന സംഘടനയും പ്രസ്ഥാനവും സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ചുതന്നെയാണ് പ്രവര്‍ത്തിക്കേണ്ടത്. അതില്‍നിന്ന് മുക്തമാകാന്‍ ജമാഅത്തിനുമാകില്ല. പാകിസ്ഥാനിലും കാശ്മീരിലും ബംഗ്ലാദേശിലും അവര്‍ ആശയങ്ങള്‍ അക്രമത്തിലൂടെ നടപ്പില്‍ വരുത്തുന്നു എന്ന വാദം വസ്തുതക്ക് നിരക്കുന്നതല്ല. ജമാഅത്തിനെതിരെയുള്ള ശക്തമായ പ്രോപഗണ്ടയില്‍ പെട്ട ഒരു സാധുവിന്റെ വിലയിരുത്തലാണ് അത് കെ പി എസിന്റെ ബ്ലോഗില്‍ ലത്തീഫ് എനിക്ക്‌ തന്ന മറുപടിയാണിത് . എന്നാല്‍ പാകിസ്ഥാനില്‍ ഇയാളുടെ പ്രസ്ഥാനവും അതിന്‍റെ നേതാവുംകൂടി അഹമ്മദീയരെ കശാപ്പ് ചെയ്യാനുള്ള ആഹ്വാനം നടത്തുന്ന വാര്‍ത്ത ഇത് The street power and political clout wielded by Pakistan’s religious right have resulted in the state and society being held hostage by extremist elements. The latter stop at nothing to further their agenda of inciting hatred, divisiveness and violence. The latest example is that of the Jamaat-i-Islami chief, Syed Munawwar Hasan, who during a sermon in Lahore on Friday threatened a fresh movement against the Ahmadi community if it “did not accept their minority status” and the government kept silent about “their blasphemous and unconstitutional activities”.

ബി.എം. said...

Once Pakistan was born, the Jamaat-i-Islami, the major representative of the religious right, switched sides. From a major opponent of the concept of Pakistan it moved into the country to become a major player here. And how did it do it? By championing the cause of theocracy and more importantly by projecting the spectre of an Islamic revolution backed by the Muslim masses. Maulana Maududi, the founder of the Jamaat, received wholehearted backing from the West, especially the US. Islam was seen by an America under the spell of McCarthyism as a powerful weapon to be used against another spectre — that of the Red revolution.

ബി.എം. said...

The Maududi mindset

Meanwhile, the new influence of religion in the political sphere has contributed to the persistence of the Blasphemy Law. In the twentieth century, the politicalisation of religion was mainly a reaction to the colonisation of Muslim lands by western powers. Religion played an effective motivating role for political parties seeking independence of their homeland. As politics and religion collided, Islam seeped out of the madrassahs and into modern educational institutions.

The Maududi mindset is a product of the above-mentioned paradigm shift, and served to facilitate the entrenchment of Political Islam. It was no accident that Syed Maududi of the Jamaat-e-Islami, in a quest for a holy community and with aspirations of dominating the state apparatus, demanded an Islamic system of governance for this nascent state.

This and other pressures exerted by Maududi and his accomplices later translated into The Objectives Resolution, the anti-Ahmadi movement of 1953, and the declaration that no non-Muslim could be the head of the state in the Constitution of Pakistan. Maududi’s legacy eventually prompted General Ziaul Haq to revive the British-era Blasphemy Law, but in a skewed fashion.

ഇന്ത്യന്‍ said...

ബി എമ്മേ

അക്ഷരജ്ഞാനം ഉള്ളത് കൊണ്ടാണല്ലോ താങ്കളും ഞാനും ഇതൊക്കെ വായിക്കുന്നത്. മുനവ്വര്‍ ഹുസൈന്‍ അഹ്മദീയരെ കശാപ്പ് ചെയ്യാന്‍ ആഹ്വാനം ചെയ്തത് താങ്കള്‍ എടുത്ത്‌ ചേര്ത്തൈ ഒരു വരിയിലും എനിക്ക് വായിക്കാനായില്ല. ഒരു മൂവ്മെന്റിനെ കുറിച്ച് പറയുന്നത് വായിച്ചു. അല്ലാതെ അവരെ കൊല്ലുമെന്നോ വംശ ശുദ്ധീകരണം നടത്തുമെന്നോ ഒന്നും ആ റിപ്പോര്ട്ടി ല്‍ ഇല്ല. ഇതൊക്കെ വായിച്ചു മനസ്സിലാക്കാന്‍ യുക്തിവാദ സാക്ഷരത വേണ്ടി വരും അല്ലേ. ഒരു പത്രത്തിന്റെ‍ എഡിറ്റൊറിയല്‍ ആണ് താങ്കള്‍ ചേര്ത്തരത്. ദയവായി പാക്‌ ജമാഅത്തിന്റെ അതെക്കുറിച്ചുള്ള വീക്ഷണം ഒന്ന് പോസ്റ്റ്‌ ചെയ്യൂ. യുക്തിരേഖയില്‍ നിന്നായിരിക്കരുത് എന്ന് പ്രത്യേകം ഉണര്ത്തുകന്നു.

പിന്നെ, ഖാദിയാനികള്‍ അമുസ്ലിങ്ങള്‍ ആണെന്നും, ഈ അഭിപ്രായത്തില്‍ ലോക മുസ്ലിങ്ങള്‍ ഒറ്റക്കെട്ടാണ് എന്നും, അത് കൊണ്ട് തന്നെ അവര്ക്ക് ‌ മുസ്ലിങ്ങളായി പ്രത്യക്ഷപ്പെടാന്‍ ഒരു അവകാശവും ഇല്ലെന്നും, അതേസമയം അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം എന്നുമാണ് ഇവിടെ എല്ലാവരും അഭിപ്രായപ്പെട്ടത്. പാക്‌ ജമാത് പല തവണ നിരോധിക്കപ്പെട്ടപ്പോഴും കലാപം ഉണ്ടാക്കാത്ത പ്രസ്ഥാനമാണ്. അതിന്റെ നേതാവ് വധ ശിക്ഷക്ക് വിധിക്കപ്പെട്ടപ്പോള്‍ പോലും അത് നിയമം കയ്യിലെടുത്തിട്ടില്ല. അഹ്മദീയ വിരുദ്ധ കലാപത്തില്‍ അതിനു ഒരു പങ്കും ഉണ്ടായിരുന്നില്ല. ചരിത്രം പഠിച്ചാല്‍ അറിയാം ഇത്രയും. യുക്തിവാദികള്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ എന്റെം യുക്തി അനുവദിക്കുന്നില്ല. ഇസ്ലാമിക പ്രസ്ഥാനങ്ങള്ക്ക്ാ‌ എതിരെ ആര് എന്ത് കുറ്റം പറഞ്ഞാലും അത് അപ്പടി വിശ്വസിക്കണം എന്നുള്ളതാണ് യുക്തിവാദമെങ്കില്‍ അതെന്തൊരു കുന്ത്രാണ്ടം എന്ന് അത്ഭുതം കൂറുകയാണ് ഞാന്‍. പിന്നെ മേലെ കൊടുത്ത വാര്ത്തിയില്‍ ബി എം വായിച്ചപോലെ കലാപം എന്ന് വായിക്കുവാന്‍ യുക്തിവാദ സാക്ഷരതയിലെ ഏതു ക്ലാസ്സിലാണ് പഠിക്കേണ്ടത്‌.

പല പത്രങ്ങളും ഡോണ്‍ അടക്കം വ്യക്തമായ അജണ്ട ഉള്ളവരാണ് എന്നത് എന്റെി യുക്തിവാദത്തിന് കാണാന്‍ പറ്റുന്നുണ്ട്. നിങ്ങള്ക്കോ? അത് കൊണ്ട് യുക്തിയും ബുദ്ധിയും ഉപയോഗിച്ച് നമ്മള്‍ യുക്തിവാദികള്ക്ക് വിഷയം പഠിക്കാം. ജമാഅത്തിനെ നമ്മുടെ നാട്ടില്‍ തല്ലാന്‍ കിട്ടാഞ്ഞിട്ടാണോ പാകിസ്ഥാനില്‍ പോയി തല്ലുന്നത്? യുക്തിവാദികളുടെ ഒരു നിസ്സഹായത നോക്കൂ.

ഇന്ത്യന്‍ said...

The Anti-Ahmadi Controversy, 1952–1954
The status of minorities in Pakistan had long been of major concern to a number of the Islamic parties and to the ulama. Mawdudi, however, had never given much attention to what their place should be, believing that the question would be automatically resolved within the overall framework of an Islamic constitution. The other Islamic parties did not agree, particularly when it came to the Ahmadis, a sect which had emerged at the turn of the century in Punjab. The Ahmadis follow the teachings of Mirza Ghulam Ahmad (d. 1908), who claimed he had experienced divine revelation. The orthodox believe that the Ahmadis, also known as Qadiyanis or Mirza’is, stand outside the boundaries of Islam despite the Ahmadis’ insistence that they are Muslims. For Ghulam Ahmad’s claims are incompatible with the Muslim belief that Prophet Muhammad was the last of the prophets. The opposition of the ulama to the Ahmadis predated the partition, and the Deobandis had campaigned against them as early as the 1920s. Mawlana ‘Uthmani had written a book in refutation of the claims of Mirza Ghulam Ahmad in 1924.

(Vanguard of Islamic Revolution Jamaat E Islami Pakistan- Syed Vali Reza Naser)

Vali Nasr is Senior Advisor to Special Representative for Afghanistan and Pakistan, Ambassador Richard Holbrooke and Professor of International Politics at the Fletcher School of Law and Diplomacy of Tufts University. Previously he served as an Adjunct Senior Fellow for Middle East studies at the Council on Foreign Relations. He is a specialist on Middle East and South Asia politics and political Islam

ഇന്ത്യന്‍ said...

The Jama‘at’s shura’ considered the unfolding events: a number of the Jama‘at leaders, including Sultan Ahmad, Islahi, and Nasru’llah Khan ‘Aziz, favored the party’s wholehearted participation in the agitations as a policy natural for the holy community to support; Mawdudi, who was keen on formalizing the Jama‘at’s political role, was reluctant to approve. He argued that the Ahmadi issue would be resolved automatically once the country was Islamized and that in the meantime riots would only tarnish the image of the Islamic groups, lessen the appeal of an Islamic constitution, and, by playing into the hands of the opponents of Islamization, was bound to derail the whole campaign for an Islamic state. ( Ibid)

ഇന്ത്യന്‍ said...

Mawdudi was, moreover, not keen on alliance with the Ahrar built around the Ahmadi issue or any other cause. He never subscribed to the kind of impassioned denunciations which characterized the ulama or the Ahrar’s encounters with them. Mawdudi had always believed that proper Islamization would “reconvert” the Ahmadis to Islam, and the Islamic state would find a political solution to their place in society (Ibid)

ഇന്ത്യന്‍ said...

Between July 1952 and January 1953, Mawdudi had lobbied the ulama against the agitations, hoping instead to keep their attention on the Islamic constitution and to preserve the alliance which had produced the Objectives Resolution, repeating the argument that the Islamic constitution would provide a solution to the Ahmadi issue along with a host of other problems. Mawdudi was increasingly worried about what effect the riots were having on the government of Nazimu’ddin, which the Jama‘at regarded as an asset, and about the distraction they presented from the constitutional cause. (Ibid)

ഇന്ത്യന്‍ said...

On March 5, 1953, Mawdudi published the most systematic denunciation of the Ahmadis since the beginning of the crisis: Qadiyani Mas’alah (The Ahmadi Problem). It was designed to establish his primacy in the religious circles, to confirm his religious credentials before the ulama who had chastised him for not supporting the agitations, and to upstage the Ahrar. In doing so, the book placed Mawdudi squarely at the center of the controversy.[83] True to form, Mawdudi, who was opposed to the agitations, now became their leading figure. (Ibid)

ഇന്ത്യന്‍ said...

After a brief trial, on May 8 the tribunal found Mawlana ‘Abdu’ssattar Niyazi (Not a Jamaat E Islami leader) and on May 11, Mawdudi, guilty of sedition; both were sentenced to death. Many among Pakistan’s leaders were convinced that India was behind the Punjab disturbances, which made Mawdudi and Niyazi guilty not only of sedition but also of treason.[93] This, however, does not explain why the harshest sentences were reserved for only these two religious leaders. The tribunal also sentenced the publishers of Tasnim and Qadiyani Mas’alah to three and nine years in jail, respectively. The sentences were unexpectedly harsh, and in the case of Mawdudi was thought by many to be incommensurate to his role in the entire affair, which was limited to having published the Qadiyani Mas’alah, and even that book had been published the day before martial law was declared. In effect, Mawdudi had been arrested for violating a martial law ordinance that had not yet existed when the book was published. Mawdudi’s writings were hardly as inflammatory as those of the Ahrar leaders, none of whom received as severe a punishment. Even more perplexing, the most active of the Jama‘at’s leaders, Sultan Ahmad, had not even been arrested, and Mawdudi had received the same sentence as Niyazi, whose incendiary speeches had directly incited violence and on one occasion had led to the murder of a policeman outside of the mosque where Niyazi was preaching. The American consul-general in Lahore reported that the chief of the intelligence directorate of Punjab told him that “there is no evidence "as yet’ that Jamaat-i-Islami as a party was involved in the riots. He stated the arrests had been made of individuals against whom there was some evidence of participation in the riots…. He was sure a good case would be made” (emphasis in the original) (Ibid)

ഇന്ത്യന്‍ said...

The government was fully aware that the public regarded its case against Mawdudi to be weak. It had been hard-pressed even to explain his arrest. Four days before Mawdudi’s sentencing, Justice Munir told the consul that “he [had] already been getting many informal petitions and letters challenging the legal validity of actions taken under Martial Law and especially of cases tried under Courts Martial which in many cases meted out severe sentences.”[95] If the army, Justice Munir, or the secularist elite had thought they could cleanse the politics of Islamic parties this way, they were wrong. Nazimu’ddin criticized the sentence, and even offered to sign a petition for mercy for Mawdudi.[96] Prime Minister Bugra, too, was surprised with the sentence and remarked that Mawdudi could appeal, and should he do so would get a most sympathetic hearing.[97] Martial law and the persecution of religious groups proved to be highly unpopular enterprises, which only made heroes of the accused.[98] On May 13, Mawdudi’s sentence was reduced to fourteen years.(Ibid)

ഇന്ത്യന്‍ said...

The Jama‘at, however, was not assuaged and continued to clamor for justice. On May 21 four Jama‘at leaders were arrested for protesting Mawdudi’s fourteen-year sentence, but they continued their campaign for his release and complained of government vindictiveness and strong-arm tactics toward their party. On June 18, 1954, for instance, Sultan Ahmad, the provisional amir of the Jama‘at, declared that Mawdudi’s arrest and sentence had nothing to do with the anti-Ahmadi agitations, and everything to do with his constitutional proposals.[99] Echoing a general sentiment among the Islamic parties, Sultan Ahmad stated that the government’s reaction to the agitations was merely a pretext for eliminating stumbling blocks to the passage of a secular constitution.(Ibid)

ഇന്ത്യന്‍ said...

Mawdudi himself remained unapologetic. While he may have received assurances regarding the outcome of his case from Muslim League leaders,[103] he forbade his followers from seeking clemency on his behalf. They did, however, stage a number of strikes and street demonstrations decrying the “injustice.” To the government’s dismay, Mawdudi was gradually becoming a hero.
Reacting to pressures from within, reluctant to carry out the sentences against Mawdudi and Niyazi,[104] and dismayed by the Jama‘at’s success in arguing its case before the public, the government grew conciliatory. Mian Muhammad Sharif, a judge of the supreme court, was appointed by the government to review the tribunal’s judgment. Sharif recommended that the martial law administration commute the sentences. By the end of 1953 most of the Jama‘at’s workers had been freed, and in March 1954 Islahi was released. Mawdudi, however, was to be kept away for as long as the government could manage. The court, however, once again proved to be a boon for the Jama‘at. Following the ruling of the federal court on a petition of habeas corpus for two defendants in the Rawalpindi conspiracy case, Mawdudi and Niyazi filed a habeas corpus petition before the Lahore High Court in April. However, before the court could render a verdict, the government remitted Mawdudi and Niyazi’s sentences. After two years in prison, Mawdudi was released on April 29, 1955. Already a hero, he quickly became the spokesman for a religious alliance whose zeal he was determined to rekindle.(Ibid)

ഇന്ത്യന്‍ said...

സ്നേഹമുള്ള യുക്തിവാദി സഹോദരന്മാരെ

ജമാഅത്തിനെ അടിക്കാന്‍ നമുക്ക്‌ പാകിസ്ഥാനിലേക്ക്‌ വണ്ടി കയറുകയൊന്നും വേണ്ട. ഇവിടെ തന്നെ വല്ലതും തടയും നോക്കിയിരിപ്പിന്‍. പാകിസ്ഥാനില്‍ പോകുന്നതിന്റെ ബുദ്ധി എനിക്ക് പിടി കിട്ടി. അപ്പോള്‍ എന്തും വെച്ച് കാച്ചാലോ. ഇവിടെ തന്നെ നമുക്കിടയില്‍ ജീവിക്കുന്ന ജമാഅത്തിനെ തന്നെ പട്ടിയാക്കുന്നു. അപ്പോള്‍ പിന്നെ അങ്ങ് ദൂരെ, അതിര്ത്തിക്കും അപ്പുറം നമ്മുടെ ശത്രു രാജ്യത്തുള്ള ഒരു ജമാഅത്തിനെ പട്ടിയാക്കാന്‍ എളുപ്പമല്ലേ. ഏതായാലും യുക്തി കൈമോശം വന്നിട്ടില്ലാതെ യുക്തിവാദികള്‍ ഉണ്ടെങ്കില്‍ ചിന്തിക്കുക.

സുശീല്‍ കുമാര്‍ said...

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനുശേഷം ജമാ അത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുണ്ട്. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ജമാ അത്തെ സ്ലാമിയുടെ അനുകൂല ഗ്രൂപ്പാണ്‌. ഇതിനു പുറമെ അള്ളാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാ അത്ത് രൂപം കൊടുത്തിട്ടുണ്ട്. വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാ അത്തെ ഇസ്ലാമിയുടെ പങ്ക് പ്രധാനമാണ്‌."ഇത് ആര്‌ പറഞ്ഞതഅണെന്നറിയാമോ? പുതിയ പോസ്റ്റ്.

ബി.എം. said...

>>>>അക്ഷരജ്ഞാനം ഉള്ളത് കൊണ്ടാണല്ലോ താങ്കളും ഞാനും ഇതൊക്കെ വായിക്കുന്നത്. മുനവ്വര്‍ ഹുസൈന്‍ അഹ്മദീയരെ കശാപ്പ് ചെയ്യാന്‍ ആഹ്വാനം ചെയ്തത് താങ്കള്‍ എടുത്ത്‌ ചേര്ത്തൈ ഒരു വരിയിലും എനിക്ക് വായിക്കാനായില്ല<<<

അഹമ്മദിയര്‍ തങ്ങള്‍ സ്വയം അമുസ്ലിംങ്ങളായി സമ്മതിച്ചില്ലെങ്കില്‍ അവരെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കണം എന്നായിക്കും ജമാഅത്തെ നേതാവ് ഉദേശിച്ചത്‌ അല്ലേ ? ഓ ഇപ്പൊ എനിക്ക് മനസ്സിലായി. എന്താനന്നറിയില്ല പഴയപോലെ ഇന്ഗ്ലിഷ് അങ്ങ് മനസ്സിലാവുന്നില്ല.

ബി.എം. said...

ഹലോ ഇന്ത്യന്‍
ഖുര്‍ആന്‍ , മാധ്യമം പ്രബോധനം ..തുടങ്ങിയവായിലെ വരികള്‍ കൂടി quote ചെയ്യമാരുന്നു. കുറച്ചുകൂടി വിശ്വാസ്യത വേണ്ടയോ. ആടിന്‍ തോല് അഴിഞ്ഞു വീഴുമ്പോള്‍ ഉണ്ടാവുന്ന നിങ്ങളുടെ വെപ്രാളം മനസ്സിലാവുന്നുണ്ട്.

ബി.എം. said...

അഹമ്മദിയര്‍ മുസ്ലിങ്ങള്‍ തന്നെയാണ് എന്ന അവരുടെ അവകാശവാദം ഇസ്ലാമിനെയും അതിന്‍റെ പ്രവാചകര്‍ എന്ന പറയപ്പിടുന്നവരേയും അവഹേളിക്കുന്നതിന് തുല്യമായതണന്നും ,അങ്ങനെ മതത്തെ അവഹേളിക്കുന്നവരെ വധിക്കാനുള്ള പാകിസ്ഥാന്‍റെ penal code സര്‍ക്കാര്‍ നടപ്പിലാക്കിയില്ല എങ്കില്‍ ഞങ്ങള്‍ നടപ്പിലാക്കും എന്നുംമാണ് ജമാഅത്തെയുടെ പ്രഖ്യപനം. അത് അവര്‍ നടപ്പാക്കി വരുന്നു.

ഇന്ത്യന്‍ said...

ബഹുമാനപ്പെട്ട ബി എം

നമ്മള്‍ ആദ്യമായാണ്‌ ബൂലോഗത്ത്‌ പരിചയപ്പെടുന്നത്. മുന്പൊാക്കെ ദൂരെ നിന്ന് നോക്കി കണ്ടതേയുള്ളൂ. ആദ്യമേ താങ്കളെ നേരിട്ട് പരിചയപ്പെട്ടതിലുള്ള സന്തോഷം ഒന്ന് കെട്ടിപ്പിടിച്ചു അറിയിക്കട്ടെ. താങ്കളെ പോലെ യുക്തിപരമായി ചിന്തിക്കാന്‍ മൌദൂദി ജമാഅത്ത്‌ വിരുദ്ധ കൃതികള്‍ മാത്രം വായിച്ചാല്‍ മതിയാവും എന്നറിയാം. പക്ഷെ ഞാന്‍ പോസ്റ്റ്‌ ചെയ്ത കിത്താബ് മൌദൂടിസ്റ്റ്‌ എഴുതിയത അല്ല. അതിനാല്‍ ആ പഹയന്റെ വിലാസം കൊടുത്തിരുന്നു. ഇനി, ജമാഅത്തിനെ കുറിച്ച് മോശമെ വിശ്വസിക്കൂ, ഇസ്ലാമിനെ കുറിച്ച് പ്രാകൃതം എന്നെ കരുതൂ എന്നൊക്കെയാണ് തീര്പ്പ്് എങ്കില്‍ സംവദിക്കുന്നതില്‍ അര്ത്ഥ്മില്ല. തുറന്നു കിടക്കാത്ത വാതില്‍ ചവിട്ടി പൊളിക്കാന്‍ ഞമ്മള്‍ "താലിബാന്‍" ഒന്നുമല്ലല്ലോ. ഒരു പാവം യുക്തിയില്ലാത്ത മതവിശ്വാസിയല്ലേ. ആട്ടിന്തോലല്‍, വെപ്രാളം, എന്റെ പോന്നു യുക്തിവാദികളെ, എന്തിനാ പാകിസ്ഥാനിലേക്ക്‌ വണ്ടി കയറുന്നത്? വണ്ടി കയറിയാല്‍ ഞങ്ങളും പിന്നാലെ കയറും. കള്ളത്തരം പറയുന്നത് പൊളിക്കുകയും ചെയ്യും. ഞാന്‍ എഴുതിയത് മുഴുവന്‍ വായിച്ചു മറുപടി താ "യുക്തിവാദി"..... യുക്തിരെഖയും ഡോണും, പ്രവീണ്സ്വാ മിയും പറയുനത് അങ്ങ് വിശ്വസിച്ചാല്‍ യുക്തിവാദിയാകുമെങ്കില്‍ അത് വളരെ എളുപ്പമാണല്ലോ. നമ്മള് ജോലിയിലാ കുട്ടീ. കരിയര്‍ അത്ര മെച്ചമല്ല. ബുദ്ധിമാന്മാര്‍ ഉത്തരം പറഞ്ഞു സമയം കളയാതെ ജോലിയെടുക്കും. നമ്മളും അത് തന്നെ ചെയ്യട്ടെ ബി എം.

പിന്നെ, ഞമ്മള് എയ്തിയത്‌ നിങ്ങളെ കിതാബിലും നോക്കിക്കോ. യുക്തി ആളെ തോപ്പിക്കാന്‍ വേണ്ടി മാത്രമല്ല, സ്വയം പഠിക്കാനും വേണ്ടിയാണ് എന്ന് തീരുമാനിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഞമ്മള് പറഞ്ഞുള്ളൂ. ഞമ്മക്ക്‌ നിങ്ങളെ പോലെ വിവരവും വിദ്യാഭ്യാസവും ഇല്ല. എന്നാലും കളവു പറയുന്നത് കേള്ക്കുുമ്പോള്‍ ചൊറിഞ്ഞ് വരും. അതാ സമയം വെറുതെ ഇങ്ങിനെ കളയുന്നത്.

ഒരു ഉപദേശം കൂടി തരാം. വിവരമുള്ളവരെ ഉപദേശിക്കാന്‍ പാടില്ല. എന്നാലും ഇരിക്കട്ടെ. സഹോദരാ, താങ്കള്ക്ക്് വിയോജിക്കാന്‍ ഒരു പാടു കാര്യം ഈ പ്രസ്ഥാനത്തില്‍ കാണും. പക്ഷെ വിയോജിപ്പ്‌ ഇങ്ങിനെ ഗൂഗിളില്‍ സേര്ച്ച് ‌ ചെയ്ത് ഒരു ഭാഗം മാത്രം കണ്ടെത്തി ആയിരിക്കരുത്. അതിനു കൊമ്പത്തെ യുക്തിവാദി ആവുകയൊന്നും വേണ്ട. എന്നെ പോലെ ഒരു നാടന്‍ ആയാലും മതി. എല്ലാം കൂടി നോക്കുമ്പോള്‍ എനിക്കുള്ള യുക്തി പോലും ഈ യുക്തിവാദികള്ക്ക് ഇല്ലാതായോ പടച്ചോനെ....

ഇന്ത്യന്‍ said...

>>>അങ്ങനെ മതത്തെ അവഹേളിക്കുന്നവരെ വധിക്കാനുള്ള പാകിസ്ഥാന്‍റെ penal code സര്‍ക്കാര്‍ നടപ്പിലാക്കിയില്ല എങ്കില്‍ ഞങ്ങള്‍ നടപ്പിലാക്കും എന്നുംമാണ് ജമാഅത്തെയുടെ പ്രഖ്യപനം. അത് അവര്‍ നടപ്പാക്കി വരുന്നു.>>

പടച്ചോനെ,

ഞമ്മള് എന്തെല്ലാ ഇപ്പൊ കേക്കുന്നത്, പാക്‌ ജമാഅത്ത് നിയമം നടപ്പിലാക്കി വരുന്നു എന്നോ?

എന്റെ പോന്നു ബി എമ്മേ ഞമ്മള് യുക്തിവാദിയാവാന്‍ തീരുമാനിച്ചു. പക്ഷെ ഇങ്ങള് ജമാഅത്ത് നടപ്പിലാക്കി വരുന്നതിനു ഒരു തെളിവ് തരണം. ഇതെന്താ വായക്ക് തോന്നിയത് കോതക്ക്‌ പാട്ടോ.

ഞമ്മള വഹ ഒരു ആരോഫണം നിങ്ങളെ അതെ സ്റ്റൈലില്‍ പറഞ്ഞാലോ, തെളിവ്‌ താ ബി എമ്മേ അല്ലെങ്കില്‍ പറഞ്ഞത്‌ പിന്‍വലിക്കിന്‍,

പിന്നെ, പാക്‌ ജമാത്തിനേം കൊണ്ട് നടക്കാന്‍ എന്റെ വാപ്പ പാകിസ്ഥാനിയോന്നുമല്ല. പിന്നെ ഇങ്ങള് ഇബിട ജമാഅത്തിനെ എറിയാന്‍ കല്ല് കിട്ടാഞ്ഞിട്ട് പാക്കിസ്ഥാനില്‍ പോയതിനു ഞമ്മള് എന്ത് കുറ്റം ചെയ്തു.

ഇന്ത്യന്‍ said...

ബി എം, പിന്നെ യുക്തി കൊണ്ട് അനുഗ്രഹീതരായ മറ്റു യുക്തിവാദി മഹാന്മാരെ,

പാകിസ്ഥാനില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും അടിപൊളിയാണെന്ന് അവകാശപ്പെടാന്‍ ഞാന്‍ മൂഢനോ യുക്തിവാദിയോ അല്ല. മറിച്ച് അവിടെ നടക്കുന്ന പലതും പൊളിയാണെന്നാണ് എന്‍റെ അഭിപ്രായം. അങ്ങിനെ വിശ്വസിക്കാന്‍ മാത്രം യുക്തിയെ ഈ മുസ്ലിമിനെ ഇസ്ലാം പഠിപ്പിച്ചിട്ടുള്ളൂ. അതേയവസരം അതിനെല്ലാം ജമാഅത്തിനെ കുറ്റപ്പെടുത്താന്‍ മാത്രം തിമിരം എന്‍റെ കണ്ണുകള്‍ക്ക്‌ ബാധിച്ചിട്ടും ഇല്ല. പാകിസ്താന്‍ രാഷ്ട്രീയത്തില്‍ പാക്‌ ജമാഅത്തിന്റെ അത്രയും സംശുദ്ധ പ്രതിച്ഛായയുള്ള ഒരു പ്രസ്ഥാനത്തെ പരന്ന വായനയും ആഴത്തിലുള്ള ചിന്തകളും നിഷ്പക്ഷമായ യുക്തിബോധവും അസാമാന്യ വാക്പാടവും കാപട്യമേതുമില്ലാത്ത മനുഷ്യസ്നേഹവും കൊണ്ട് ദൈവം അനുഗ്രഹിച്ച (യ്യോ ദൈവം ഇല്ലല്ലോ...സോറി) യുക്തിവാദി മഹാന്മാര്‍ കാണിച്ചു തരണം എന്ന് അപേക്ഷിക്കുന്നു. പാക്‌ ജനത ഫ്യൂഡല്‍ ഘട്ടത്തില്‍ നിന്നും പുറത്ത്‌ കടന്നോ എന്ന് തന്നെ സംശയമാണ്. അവിടെ ജമാഅത്ത്‌ സംസ്കരണ പ്രവര്‍ത്തനം നടത്തുന്നു എന്നാണു എന്‍റെ അറിവ്. അല്ലാതെ ബി എം പറഞ്ഞ പോലെ നിയമം നടപ്പിലാക്കുകയല്ല. യുക്തിവാദികള്‍ പറയുന്നതെല്ലാം തെളിവ് ചോദിക്കാതെ വിഴുങ്ങാമെങ്കില്‍ ഞാനിതാ സുശീല്‍ പറഞ്ഞതും ബി എം പറഞ്ഞതും ഹമീദ്‌ ചേന്ദമംഗലൂര്‍ പറഞ്ഞതും വിഴുങ്ങി ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചിരിക്കുന്നു.

പിന്നെ, ഒരു മുസ്ലിമെന്ന നിലയില്‍ പാക്കിസ്താന്‍ എന്ന പദം തന്നെ ഉപയോഗിക്കാന്‍ പേടിയുണ്ട്. ഞാന്‍ ഒരു പാവമാണേ, ഒരു പ്രസ്ഥാനത്തിലും പ്രവര്ത്തിക്കുന്നുമില്ല. വീട്ടില്‍ വാപ്പയും ഉമ്മയും കെട്ടിയോളുമുണ്ട്. വല്യ ധൈര്യവും പോര. പിന്നെ, കള്ളവുമില്ല, കളവുമില്ല, എള്ളോളമില്ല പൊളിവചനം എന്ന് കേട്ട് വളര്‍ന്നതല്ലേ, അപ്പോള്‍ പൊളിവചനം കേള്‍ക്കുമ്പോള്‍ ഇത്തിരി അരിശം തോന്നുന്നു. ആറാം നൂറ്റാണ്ടിലെ മൂല്യബോധത്തിന്റെ ഒരു ശക്തിയേ.....

ബി.എം. said...
This comment has been removed by the author.
ബി.എം. said...

ജമാഅത്തെ പാകിസ്ഥാന്‍ പ്രസിദ്ധികരിച്ച പുസ്തകത്തില്‍ നിന്ന് താങ്കള്‍ കോപ്പി ചെയ്തത് വായിച്ചു മറുപടി പറയണം അല്ലേ ..തത്കാലം വേറെ പണിയുണ്ട് ..ജ്ജ് ഒന്ന് പോയ്ക്കാട്ടി

CKLatheef said...

ബി.എം. പറഞ്ഞു...

>>> ജമാഅത്തെ പാകിസ്ഥാന്‍ പ്രസിദ്ധികരിച്ച പുസ്തകത്തില്‍ നിന്ന് താങ്കള്‍ കോപ്പി ചെയ്തത് വായിച്ചു മറുപടി പറയണം അല്ലേ ..തത്കാലം വേറെ പണിയുണ്ട് ..ജ്ജ് ഒന്ന് പോയ്ക്കാട്ടി <<<

ബി.എം മിന് വേറെപണിയുള്ള കാര്യം ഇപ്പോഴാണോ ഓര്‍മ വന്നത്.:) നന്നായി... അത് ചെയ്യാന്‍ ഇന്ത്യന്‍ ഇവിടുന്ന് പോയിക്കാട്ടേണ്ടുതുണ്ടോ. താങ്കളെ പോലെ കമന്റാനാണെങ്കില്‍ ഇവിടെ സുശീലിന് വേറെയും കൂട്ടുകാരുണ്ട്. :)

ഇന്ത്യന്‍ said...

ബി എമ്മേ ഇങ്ങള് യുക്തിവാദികളുടെ ബെല കളയും കേട്ടാ
ആ കിത്താബ് പാക്‌ ജമാഅത്തിന്റെയല്ല. ബായിച്ചു നോക്കീന്‍, ജമാഅത്തിനെ തോണ്ടാനുള്ള വഹ അനക്കും അതില് കിട്ടും.

അത് എയ്തിയത്‌, ഒരു ഇറാനിയാണ് പക്ഷെ ഓന്‍ അങ്ങ് അമേരിക്കയിലാ ഓന്റെ ജോലി സായിപ്പിന്‍റെ കൂടെ പിന്നെ പ്രസിദ്ധീകരിച്ചത്‌, യൂനിവേര്‍സിറ്റി ഓഫ് കാലിഫോര്‍ണിയ പ്രസ്സ്‌. അതെങ്ങനാ ജമാഅത്ത്‌ ആയത്?

ഇങ്ങള് ബായിച്ച് പഠിച്ചിട്ട് ജമാഅത്തിനെ വിമര്‍ശിക്കാന്‍ ബാ. ഞമ്മളും അന്റെ കൂടെ കൂടാം. ഇബ്ട ഹമീദു പറയുന്നതൊന്നും നിലവാരം പോര ബി എമ്മേ, ഞമ്മളെ യുക്തിവാദത്തിന് ഒരു മാതിരി നിലവാരം വേണ്ടേ, അതോണ്ട് ബായിച്ച് പഠിച്ചിട്ട് പട വെട്ടാന്‍ വാ.

CKLatheef said...

ജമാഅത്തിനെക്കുറിച്ചാണെങ്കില്‍ ഹമീദ് പറയുന്നതിനപ്പുറം ഒരു സത്യമില്ല എന്നതാണിവിടുത്തെ നടപ്പു വിശ്വാസം പ്രത്യേകിച്ച് ബൂലോക യുക്തിവാദികള്‍ക്കിടയില്‍. ബാക്കിയുള്ളതിനൊന്നും ഒരു വിശ്വാസ്യതയും ഇല്ല. ഖുര്‍ആനടക്കം. എന്നാല്‍ അവരുടെ നേതാക്കളുടെയോ സഹകാരികളുടെയോ ഉദ്ധരണികള്‍ നല്‍കിയാല്‍ 'നിങ്ങള്‍ക്കാവശ്യമുള്ളത് എടുക്കുകയാണല്ലേ..' എന്ന അസംബന്ധവും തട്ടിവിടും. വായില്‍ വന്നത് കോതക്ക് പാട്ട് എന്നതുതന്നെയാണ് ജമാഅത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംവാദ രീതി.

@ഇന്ത്യന്‍

'അഹമ്മദിയര്‍ തങ്ങള്‍ സ്വയം അമുസ്ലിംങ്ങളായി സമ്മതിച്ചില്ലെങ്കില്‍ അവരെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കണം എന്നായിരിക്കും ജമാഅത്ത് നേതാവ് ഉദ്ദേശിച്ചത് അല്ലേ...'. തുടങ്ങിയ ബി.എം ഡയലോഗുകളാണ് ഇനി ഇവരോട് ഗൗരവത്തില്‍ പറഞ്ഞിട്ട് കാര്യമില്ല എന്ന തോന്നലിലേക്ക് താങ്കളെ എത്തിച്ചെതെന്ന് തോന്നുന്നു. എന്തായാലും ഇപ്പോഴത്തെ ശൈലി അത്ര സുഖകരമായി തോന്നുന്നില്ല. ഒരു ബി.എമിനോ സുശീലിനോ വേണ്ടിയല്ല മറുപടി പറയേണ്ടത് എന്ന് വിനയപൂര്‍വം ഉണര്‍ത്തുന്നു.

ഇന്ത്യന്‍ said...

ലത്തീഫ്

ബ്ലോഗ്‌ രംഗത്ത്‌ നവാഗതനാണ് ഞാന്‍. പക്ഷെ കുറച്ചായി താങ്കളടക്കം പലരുടെയും ബ്ലോഗുകള്‍ വായിക്കുന്നു. ഞാന്‍ മുകളില്‍ പോസ്റ്റ് ചെയ്ത ഉദ്ധരണികള്‍ മൌദൂദിയുടെ നിലപാടും പാക്‌ ജമാഅത്തിന്റെ നിലപാടും വ്യക്തമാക്കുന്നുണ്ട്. ഇന്ത്യന്‍ ജമാഅത്ത് പാക്‌ ജാമാഅത്തിന്റെ എല്ലാ നിലപാടുകളോടും യോജിക്കില്ല എന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇവിടെ നട്ടാല്‍ മുളക്കാത്ത നുണകള്‍ പടച്ചു വിടുന്ന പലരും യുക്തിയില്ലാതെ ചിന്തിക്കുന്നു എന്ന തോന്നല്‍ ശക്തിപ്പെടുന്നതാണ് അവര്‍ക്ക്‌ വിയോജിപ്പുള്ള ചിന്താഗതിയെ ശക്തിപ്പെടുത്തുന്ന റഫറന്‍സുകളെ ഒട്ടും പരിഗണിക്കില്ല എന്ന രീതി.

ഇതൊക്കെ മനസ്സിലാക്കാന്‍ വെറും സാധാരണക്കാരന്‍ ആയാല്‍ മതി എന്ന നിലയിലാണ് ശൈലി ഉപയോഗിച്ചതാണ്. യുക്തിവാദം എന്ന് പറയുകയും യുക്തിയോടെ കാര്യങ്ങള്‍ കാണാതിരിക്കുകയും ചെയ്യുന്ന രീതിയോടുള്ള ഒരു പരിഹാസം എന്നത് നേര്.ശൈലി അനുയോജ്യമല്ലെങ്കില്‍ തീര്‍ച്ചയായും ആവര്‍ത്തിക്കുന്നില്ല. ആ ശൈലി ഒഴിച്ചാല്‍ യുക്തിവാദികള്‍ക്ക് വായിക്കാനുള്ള വക അതിലുണ്ട് എന്നാണു എനിക്ക് തോന്നുന്നത്.

IndianSatan said...

ആക്രമണം നടന്നത് സൂഫി മുസ്ലിം പള്ളിക്കു നേരേ അല്ലേ ?

kaalidaasan said...

അന്യമത വിദ്വേഷം ബ്ലോഗറായ ഒരാളുടെ സമനില തെറ്റിച്ചാല്‍ എന്ത് സംഭവിക്കും എന്നതിന് തെളിവായി അദ്ദേഹത്തെ എടുക്കാം. മാലിന്യമായ സ്ഥലത്ത് ദൂരെ നിന്ന് അല്‍പം വെള്ളമൊഴിച്ച് ശുദ്ധീകരിക്കുന്ന പോലെ ഇവിടെ ഇതില്‍ പറയപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ക്ക് മറുപടി പറയുന്ന മുഹമ്മദ് വേളത്തിന്റെ ഒരു ലേഖനം ഇവിടെ എടുത്ത് ചേര്‍ക്കുകയാണ്.

കാളിദാസനെ കണ്ടപ്പോഴേക്കും ഒടിപ്പോകുന്നേ എന്നു എല്ലാവരെയും അറിയിച്ച ശേഷം ഉടനെ തന്നെ തിരികെ വരുന്നത് സമനില തെറ്റിയിട്ടൊന്നും അല്ലല്ലോ. അതൊക്കെ ലത്തീഫ് അച്ചു തണ്ടിന്റെ സ്ഥിരം നമ്പറാണെന്ന് എല്ലാവര്‍ക്കും അറിയാം. മാലിന്യക്കൂമ്പാരത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മറ്റുള്ള എല്ലാ ഇടവും മാലിന്യമാണെന്നു തോന്നുക സ്വാഭാവികം.

ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പ് എറിയുന്ന ലത്തീഫിന്റെ കുരുട്ടുബുദ്ധി കൊള്ളാം. അഹമദീയകളെ പീഢിപ്പിക്കുന്നതിനു മുന്നണിയിലാണല്ലോ ജമായത്തേ ഇസ്ലാമി. അപ്പോള്‍ ആദ്യം വിരല്‍ ചൂണ്ടുന്നത് മൌദൂദി പുണ്യാളനു നേരെ ആവുമെന്ന് ലത്തീഫിനറിയാം. അതിനു തടയിടന്‍ ഏതോ വേതാളത്തിന്റെ മണിപ്രവാളം പകര്‍ത്തുന്നു.

വേളം എഴുതിയത് വായിക്കുന്ന ആര്‍ക്കും പുതുമ തോന്നില്ല. എത്രയോ വേതാളങ്ങള്‍ ഇതൊക്കെ എത്രയോ ഇടങ്ങളില്‍ എഴുതിയതാണ്. ഇതു വായിച്ച് ആരും ലത്തീഫ് പ്രതിനിധീകരിക്കുന്ന ഇസ്ലാമിനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുകയൊന്നുമില്ല.

ഇതില്‍ ഏത് ലത്തീഫാണു മുഖം മൂടി വയ്ക്കാത്ത ലത്തീഫ്? ആദ്യം എഴുതിയ ലത്തീഫോ ഓടിപ്പോയശേഷം ഛര്‍ദ്ദിച്ചതു വിഴുങ്ങി തിരികെ വന്ന ലത്തീഫോ?

മൊഹമ്മദിനെ പ്രവാചകനായി അംഗീകരിക്കുന്ന അഹമ്മദീയരുടെ ഗതി ഇതാണ്. അപ്പോള്‍ മൊഹമ്മദിനെ അംഗീകരിക്കാത്തവരുടെ ഗതി എന്താകും.

ലത്തീഫ് അച്ചു തണ്ട് മുഖം മൂടി ഇട്ടു വയ്ക്കുന്ന ഇസ്ലാമിന്റെ ശരിയായ സ്വരൂപമാണിവിടെ കുറേപ്പേര്‍ അനാവരണം ചെയ്യുന്നത്. ഇവരുടെ ഇസ്ലാമിനിതേ ചെയ്യാനാകൂ. പര്‍ദ്ദ എടുത്തു മാറ്റി ലത്തീഫ് അച്ചുതണ്ട് മറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതും ഇതു തന്നെ.

kaalidaasan said...

മുസ്‌ലിം സമൂഹത്തോടുള്ള ഭരണകൂടത്തിന്റെ വിവേചനങ്ങളും ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളുമാണ് മുസ്‌ലിം തീവ്രവാദത്തിന്റെ ഇന്ധനമാവാറുള്ളത്.



പാകിസ്ഥാനി ഭരണകൂടത്തിന്റെ പാകിസ്ഥാനി മുസ്ലിം സമൂഹത്തോടുള്ള വിവേചനവും സയണിസ്റ്റ് ഫാഷിസ്റ്റുകളുടെ ആക്രമണങ്ങളും കൊണ്ട് പൊറുതിമുട്ടിയ ജമായത്തുകാര്‍ അഹമ്മദീയരെ തല്ലിക്കൊല്ലുന്നു. തികച്ചും ന്യായമായ കാര്യം. അവര്‍ പ്രര്‍ത്ഥിക്കുന്ന പള്ളികള്‍ക്കുള്ളില്‍ വച്ച് പടക്കം പൊട്ടിച്ച് ജമായത്തു കുട്ടികള്‍ വിനോദിക്കുന്നതിനെ ആര്‍ക്കെങ്കിലും കുറ്റം പറയാന്‍ പറ്റുമോ? ഇസ്ലാം വിനോദം നിരോധിച്ചു എന്നൊക്കെ ക്രിസ്ത്യന്‍ മിഷനറി വെബ് സൈറ്റില്‍ ആരോ എഴുതി വിടുന്ന കല്ലു വച്ച നുണയല്ലേ? ജമായത്തിലെ മുതിര്‍ന്നവര്‍ വരെ എന്നും പടക്കം പൊട്ടിച്ച് വിനോദിക്കാറുണ്ട്. ഏതെങ്കിലും അശ്രീകരങ്ങള്‍ അതിനു മുകളിലേക്ക് ചാടുന്നത് അവരുടെ കുഴപ്പമാണോ?